Monday, October 31, 2016

ഇന്ത്യക്ക് ലഭിക്കുന്ന 'ഔട്ട്സോഴ്സിംഗ്' ജോലികളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തരുത്

വിദേശ രാജ്യങ്ങള്‍, പ്രത്യേകിച്ച് അമേരിക്ക ഇന്ത്യന്‍ കമ്പനികള്‍ക്ക് ഔട്ട്സോഴ്സിംഗിലൂടെ നല്‍കിക്കൊണ്ടിരിക്കുന്ന ജോലികളുടെ വിശ്വാസ്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണോ എന്ന സംശയം ഈ അടുത്ത നാളുകളില്‍ ഇന്ത്യയില്‍ നടന്ന ചില സംഭവങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അമേരിക്കയിലെ വന്‍‌കിട ബിസിനസ്സുകളുടെ കോള്‍ സെന്ററുകള്‍ ഇന്ത്യയിലെ വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കസ്റ്റമര്‍ സര്‍‌വീസ് സെന്ററുകളിലൂടെ ഇന്ത്യയിലെ നിരവധി അഭ്യസ്ഥവിദ്യര്‍ക്ക് ജോലിയും, മാന്യമായ വരുമാനവും ലഭിക്കുന്നു.

എന്നാല്‍, ഇത്തരത്തില്‍ കോള്‍ സെന്ററുകള്‍ വ്യാപകമായതോടെ വഞ്ചനയും തട്ടിപ്പും കൂടുകയും ചെയ്തു. ഇന്ത്യയുടെ സല്‍‌പേരിന് കളങ്കം ചാര്‍ത്തുന്ന വാര്‍ത്തകളാണ് അന്താരാഷ്‌ട്ര മാധ്യമങ്ങളിലൂടെ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. മുംബൈ, പുനെ എന്നീ നഗരങ്ങളില്‍ വ്യാജ കോള്‍ സെന്ററുകള്‍ സ്ഥാപിച്ച് അതുവഴി അമേരിക്കയിലുള്ളവരെ തന്ത്രപൂര്‍‌വ്വം കെണിയില്‍ പെടുത്തി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത പരാതിയില്‍ ഇന്ത്യയിലും അമേരിക്കയിലും നിരവധി പേരെ അറസ്റ്റു ചെയ്തു എന്ന വാര്‍ത്ത ഇന്ത്യയിലുള്ളവര്‍ക്ക് നിസ്സാരമായി തോന്നാമെങ്കിലും, അമേരിക്കയില്‍ അതൊരു വന്‍ വാര്‍ത്ത തന്നെയാണ്.

അമേരിക്കയില്‍ ജോലി ചെയ്യുന്നവര്‍ ഇന്‍‌കം ടാക്സ് നല്‍കുന്ന ഇന്റേണല്‍ റവന്യൂ സര്‍‌വീസിന്റെ (ഐ.ആര്‍.എസ്.‌) പേരില്‍ ലക്ഷക്കണക്കിന് അമേരിക്കക്കാരെ ഫോണിലൂടെ ഭീഷണിപ്പെടുത്തി ടാക്സ് കൊടുക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും, അത് കൊടുത്തില്ലെങ്കില്‍ ജയിലില്‍ പോകേണ്ടി വരുമെന്നുമൊക്കെ പറഞ്ഞ് അവര്‍ പറയുന്ന രീതിയില്‍ പണമയക്കാന്‍ നിര്‍ബ്ബന്ധിച്ച് ആ പണം തട്ടിയെടുക്കലുമായിരുന്നു മേല്പറഞ്ഞ കോള്‍ സെന്ററുകള്‍ ചെയ്തിരുന്നത്. ഇങ്ങനെ വരുന്ന ഫോണ്‍ കോളുകള്‍ വ്യാജമാണെന്നും, അതേക്കുറിച്ച് അന്വേഷണവും മറ്റും അമേരിക്കയില്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് മുംബൈ, പുനെ കേന്ദ്രീകരിച്ച് ഇങ്ങനെ ഒരു വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതും പോലീസിന്റെ പിടിയില്‍ അകപ്പെടുന്നതും. അമേരിക്കയിലെ നിരവധി പേര്‍ ഇവരുടെ വഞ്ചനകളില്‍ ബലിയാടുകളായിട്ടുണ്ട്.

അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരെയാണ് ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി കോള്‍ സെന്ററുകാര്‍ കോടികൾ തട്ടിയെടുത്തത്. ഇന്ത്യ കേന്ദ്രകരിച്ചു നടക്കുന്ന ഔട്ട്സോഴ്സിംഗ് ബിസിനസിനെതിരേ പാശ്ചാത്യ രാജ്യങ്ങളില്‍ അതൃപ്തി വർധിച്ചുവരുന്നതിനിടയിലാണ് ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടന്നത്. അതോടെ ആ       മേഖലയുടെ വിശ്വാസ്യതയാണ് ചോർത്തിക്കളഞ്ഞത്.  പണം തട്ടിപ്പു നടത്തുന്ന ക്രിമിനൽ രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിക്കേണ്ട ഗതികേട് ഇന്ത്യയ്ക്ക് വേണോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളാണ്. അത്തരമൊരു   പാരമ്പര്യം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ രാജ്യദ്രോഹികളായി കരുതി ഒറ്റപ്പെടുത്തിയില്ലെങ്കിൽ ഇതുപോലുള്ള തട്ടിപ്പ് സംഘങ്ങള്‍ ഇനിയും വര്‍ദ്ധിക്കാനിടയുണ്ട്.

അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിനു യുവാക്കളുടെ അർപ്പണ മനോഭാവംകൊണ്ടും കഠിന പരിശ്രമം കൊണ്ടും വികസിതമായ മേഖലയാണ് ഐടി. ഇന്ത്യൻ യുവതയുടെ ബുദ്ധിവഭൈവത്തിനു ലഭിച്ച ആഗോള അംഗീകാരത്തിന്‍റെ ഫലമായാണ് സിലിക്കൺ വാലിയോടു കിടപിടിക്കുന്ന നഗരങ്ങൾ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തലയുയർത്തിയത്. ഏതാണ്ട് ഇരുപത്തഞ്ചു ലക്ഷം പേർക്ക് നേരിട്ടും അതിന്‍റെ മൂന്നിരട്ടിക്ക് പരോക്ഷമായും തൊഴിൽ നൽകുന്ന ഐടി മേഖലയിലൂടെ ഇന്ത്യ ലോകത്തിന്‍റെ നെറുകയിലെത്തുകയും ചെയ്തു. ആഗോള ഐടി ഭീമന്മാരുടെയെല്ലാം യൂണിറ്റുകൾ ഇന്ത്യയില്‍             പ്രവർത്തിക്കുന്നു. ഐ.ടി സർവീസ്, ബിസിനസ് പ്രോസസ് മാനെജ്മെന്‍റ്, സോഫ്റ്റ് വെയർ എൻജിനിയറിംഗ് സർവീസ്,      ഹാർഡ് വെയർ തുടങ്ങി സമസ്ത മേഖലകളിലും ഇന്ത്യയുടെ അധീശത്വം വ്യക്തമാണ്.

എന്നാൽ, ആ യശസ് തകർക്കുന്ന തരത്തിലുള്ള സംഘടിതമായ പ്രവർത്തനമാണ് ഇപ്പോൾ പുറത്തുവന്നത്. തട്ടിപ്പു  നടത്തുന്നതിനുവേണ്ടി യുവാക്കളെ ജോലിക്കെടുക്കുകയും കഴിഞ്ഞ മൂന്നു വർഷമായി നിർബാധം നിയമലംഘകരായി പ്രവർത്തിക്കുകയുമാണ് ചെയ്തിട്ടുള്ളത്. ഇന്ത്യയിലെ കോൾ സെന്‍ററുകളിൽനിന്നാണ് അമേരിക്കയിലേക്കും മറ്റും വിളികൾ പോയിട്ടുള്ളത്. നികുതി വകുപ്പ് ഉദ്യോഗസ്ഥരെന്നു സ്വയം പരിചയപ്പെടുത്തിയശേഷം നികുതി അടയ്ക്കാത്തപക്ഷം  അറസ്റ്റു നേരിടേണ്ടിവരുമെന്നു ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്. വിദേശരാജ്യങ്ങളില്‍ നിന്ന് പഠിക്കാന്‍ അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാരോടും വിദ്യാർഥികളോടും പറയുന്നത് വായ്പാ കുടിശിഖ അടച്ചില്ലെങ്കിൽ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കുമെന്നായിരിക്കും. നടപടിയുണ്ടാകാതിരിക്കാൻ ഏതു വിധേനയും പണമുണ്ടാക്കി അടയ്ക്കും. ആ തുക തിരിമറി നടത്തി ഇന്ത്യയിലെത്തിക്കുകയാണ് ഈ കോള്‍ സെന്ററുകള്‍ ചെയ്തിരുന്നതെന്ന് ഇപ്പോള്‍ കണ്ടുപിടിക്കപ്പെട്ടു.

അമേരിക്കയില്‍ കളക്ഷന്‍ ഏജന്റുമാരെന്ന് സ്വയം വിശേഷിപ്പിച്ച് അനധികൃതമായി പണം പിരിക്കുന്നവരുണ്ട്. ഇന്ത്യയില്‍ വണ്ടിപിടുത്തക്കാരെന്നും, പലിശപ്പിരിവുകാരെന്നും പറഞ്ഞ് ഗുണ്ടായിസം കാണിക്കുന്നവരുണ്ട്. അമേരിക്കയിലാകട്ടേ ബാങ്കുകാര്‍ക്ക് കിട്ടാക്കടം പിരിച്ചുകൊടുക്കാനാണെന്ന വ്യാജേന കളക്ഷന്‍ ഏജന്റുമാരാണ് പ്രവര്‍ത്തിക്കുന്നത്. അവരുടെ മെയിലുകളിലും ഫോണ്‍ വിളികളിലും വീണുപോകുന്നവര്‍ ധാരാളമാണ്. ഇരകളെക്കുറിച്ച് കൃത്യമായി പഠിച്ചശേഷമാണ് ഈ ഏജന്റുമാര്‍ അവർക്കു ഫോൺ ചെയ്യുന്നത്. ഈ ശൈലിയാണ് ഇന്ത്യയിലെ കോള്‍ സെന്റര്‍ ഉപയോഗിച്ചു വന്നത്.

അമേരിക്കയിലുള്ളവര്‍ക്ക് സം‌ശയം തോന്നാതിരിക്കാന്‍ അമേരിക്കയിലെ ഫോണ്‍ നമ്പറുകള്‍ തന്നെയാണ് ഈ കോള്‍ സെന്ററുകാര്‍ ഉപയോഗിച്ചിരുന്നത്.  അന്വേഷണ ഏജൻസിയിൽ നിന്നുള്ള വിളിയാണെന്നു ഫോണിൽ തെളിയുന്നതിനാൽ ഇരകൾക്കു സംശയം തോന്നാറില്ല.  അമേരിക്കൻ സർക്കാർ ഏജൻസികളോട് ഏറ്റുമുട്ടാൻ ആരും തയാറാകാത്തതിനാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി തട്ടിപ്പ് നിർബാധം നടന്നുവരികയായിരുന്നു. പ്രതിദിനം കോടികളാണ് ഇത്തരത്തിൽ മറിഞ്ഞത്. ഏതാണ്ട് പതിനയ്യായിരത്തിൽ പരം ആളുകൾ ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐ.ആര്‍.എസില്‍ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് നിരവധി ഇന്ത്യക്കാരില്‍ നിന്നും, മലയാളികളില്‍ നിന്നും പണം തട്ടിയെടുത്തിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയില്‍ നല്ല പരിജ്ഞാനം ഇല്ലാത്തവരായിരുന്നു  ഏറ്റവും കൂടുതല്‍ ഈ തട്ടിപ്പില്‍ വീണത്. ലോക്കല്‍ പോലീസില്‍ പരാതി കൊടുത്താലും കാര്യമായ അന്വേഷണമൊന്നും നടക്കാറില്ല. ഇതൊരു ഫെഡറല്‍ കേസ് ആയതിനാല്‍ ലോക്കല്‍ പോലീസിന് ചില പരിമിതികളൊക്കെയുണ്ട്. ഐ.ആര്‍.എസ്. തന്നെ ബോധവത്ക്കരണമെന്നോണം സര്‍ക്കുലറുകളും വാര്‍ത്തകളും പ്രസിദ്ധീകരിച്ചിരുന്നു.

എഫ്.ബി.ഐ. ഈ ഫോണ്‍ കോളുകളുടെ ഉറവിടം കണ്ടുപിടിക്കാന്‍ ഇറങ്ങിത്തിരിച്ചിട്ട് കുറെ കാലമായിരുന്നെങ്കിലും അതിന്റെ ഉറവിടം കണ്ടുപിടിച്ചത് ഈയ്യിടെയാണ്.  അമേരിക്ക മുഴുവൻ അരിച്ചുപെറുക്കിയ അവർക്ക് പിന്നീടാണ് വിദേശത്തു നിന്നാണ് കോളുകളെന്നു മനസിലായത്. തുടർന്ന് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താൽ ഫോൺ കോളുകളുടെ പ്രഭവസ്ഥാനം തേടി. അങ്ങനെയാണ് അന്വേഷണം മുംബൈ, പുനെ, അഹമ്മദാബാദ് എന്നീ നഗരങ്ങളിലേക്ക് എത്തിയത്.

ക്ലോസ്ഡ് അക്കൗണ്ടുകള്‍, കടം എഴുതിത്തള്ളിയ അക്കൗണ്ടുകള്‍, മുതലും പലിശയും തിരിച്ചടക്കാതെ മുങ്ങി നടക്കുന്നവരുടെ വിവരങ്ങള്‍ ഇവയെല്ലാം പബ്ലിക് റെക്കോഡുകളില്‍ നിന്നും, ബാങ്കുകളില്‍ നിന്നും, സാമൂഹ്യ മാധ്യമങ്ങളിൽനിന്നും, ദല്ലാൾമാരിൽ നിന്നും, മാർക്കറ്റിംഗ് സ്ഥാപനങ്ങളിൽനിന്നും മറ്റും ചോർത്തിയെടുത്തശേഷം ആധികാരികമെന്നു തോന്നും മട്ടിൽ ചോദ്യം ചെയ്തും ഭീഷണിപ്പെടുത്തിയും ഇരകളെ പരിഭ്രാന്തരാക്കുകയാണ് ഇവർ ചെയ്തിരുന്നത്. അവരെക്കൊണ്ട് പ്രീ പെയ്ഡ് ഡെബിറ്റ് കാർഡ് വഴിയോ, ബാങ്ക് വഴിയോ വ്യാജ അക്കൗണ്ടിലേക്കു പണം മാറ്റിയെടുത്തശേഷം തിരിമറി നടത്തി ഹവാല ഇടപാടു വഴി ഇന്ത്യയിലെത്തിക്കുന്നു. ഇത്തരം ഏർപ്പാടുകൾ നമ്മുടെ ഐടി രംഗത്തെ പുഴുക്കുത്താണ്. അവ വലിയ വ്രണമായി മാറുന്നതിനു മുൻപ് കടുത്ത നടപടികളിലൂടെ ഇത്തരക്കാർക്കു താക്കീതു നൽകാൻ സാധിക്കണം. പ്രത്യേകിച്ചും ഡിജിറ്റൽ ഇന്ത്യ എന്ന ബൃഹദ് സ്വപ്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്തിരക്കെ. ഐടി ബിസിനസ് രംഗത്തുള്ള എല്ലാവരും നിയമ വിധേയമായാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പാക്കുന്നത് വലിയ വെല്ലുവിളിയാണ്. പക്ഷേ ആ വെല്ലുവിളി ഏറ്റെടുത്തേ മതിയാകൂ.

കാലിഫോര്‍ണിയ കേന്ദ്രീകരിച്ച് ഇന്ത്യന്‍ വംശജനായ ബല്‍ജീത് സിംഗും ഭാര്യ ഷരണ്‍ജിത് കൗറും 2010-11 കാലയളവില്‍ നടത്തിയ വ്യാജ കളക്ഷന്‍ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും എഫ്.ബി.ഐ.യുടെ പ്രസ് റിലീസ് ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്. അമേരിക്കയില്‍ വ്യാജ ഏജന്‍സികള്‍ സ്ഥാപിച്ച് അവയുടെ പേരില്‍ ഇന്ത്യയില്‍ കോള്‍ സെന്ററുകള്‍ സ്ഥാപിച്ച് അതുവഴി ലക്ഷക്കണക്കിന് ഡോളറാണ് ഇവര്‍ സമ്പാദിച്ചത്.

U.S. Attorney’s Office
February 04, 2013

Eastern District of California
(916) 554-2700

FRESNO, CA—Baljit Singh, 47, of Fresno, pleaded guilty today to conspiring to commit mail and wire fraud, United States Attorney Benjamin B. Wagner announced.

According to the plea agreement, from approximately July 2010 to June 2011, Singh and co-defendant Sharanjit Kaur, 36, owned and operated several companies based in Fresno for the sole purpose of defrauding hundreds of customers located throughout the United States. According to court documents, the defendants, through their companies Consumer Financial Services, Consumer Credit Repair, and Client Financial Services, touted to potential customers that these businesses could provide debt consolidation services. The defendants also falsely promised that they could obtain low-interest loans for customers, assist in avoiding lawsuits, lower car payments, replace high-interest credit cards with low-interest ones, and correct errors in credit reports. The defendants used a call center in India from which individuals would call customers under aliases such as “Neil McKenzie” or “Anthony Jones.”

After luring customers into using these purported services, Singh and his agents instructed customers to send in monthly payments of $500 or more. Even though they collected regular payments from customers, no creditors were contacted on behalf of customers as promised. To mislead customers, forged letters from creditors were sent indicating that loan modifications had been approved. When customers would contact the debt repair companies about late-payment or default notices they had received from their creditors, the defendants and their agents would either hang up on customers or request that customers continue to make service payments. The funds received from customers were used for the defendants’ own benefit or wired to an individual located in Kolkata, India.

As part of the plea agreements, both Singh and Kaur agreed to forfeit $26,943 from bank accounts and a residence owned by Kaur. The U.S. Attorney’s Office has also initiated separate civil actions to recover funds wired by the defendants to India.

Kaur pleaded guilty to the charges on January 16, 2013. She is scheduled to be sentenced by U.S. District Judge Lawrence J. O’Neill on April 8, 2013, at 8:30 a.m. Singh is scheduled to be sentenced on the same day. Both defendants face a maximum sentence of 20 years in prison and a $500,000 fine. The actual sentence, however, will be determined at the discretion of the court after consideration of any applicable statutory factors and the Federal Sentencing Guidelines, which take into account a number of variables.

This case is the product of an investigation by the Federal Bureau of Investigation and the Fresno Police Department. Assistant United States Attorney Grant B. Rabenn is prosecuting the case. Assistant U.S. Attorney Heather Jones is assisting with the civil actions.

Tuesday, October 18, 2016

അമൃതവും വിഷവും (ചിന്താശകലം)

അടുത്ത മിത്രം കടുത്ത ശത്രുവായിത്തീരുന്നതും, കൊടിയ ശത്രു ഉറ്റ മിത്രമായി മാറുന്നതും ലോകജീവിതത്തില്‍ അസംഭവ്യങ്ങളല്ല.

ഇരുട്ടു വെളിച്ചമാകുമെന്നു പറഞ്ഞാല്‍ ആരെങ്കിലും സമ്മതിക്കുമോ? പക്ഷെ, മൈത്രി ചിലപ്പോള്‍ ശത്രുതയായിത്തീരാമെന്ന് ജീവിതം നമ്മെ പഠിപ്പിക്കുന്നു.

ബാഹ്യപ്രേരണകളോ തെറ്റിദ്ധാരണകളോ സാഹചര്യസമ്മര്‍ദ്ദങ്ങളോ ഒക്കെയാകാം ഇത്തരം മാറ്റത്തിന്റെ കാരണങ്ങള്‍.

ചിലപ്പോള്‍ ആ കാരണങ്ങള്‍ കണ്ടെത്താന്‍ പോലും കഴിഞ്ഞില്ലെന്നു വരാം.

ആജന്മശത്രുവിനേക്കാള്‍ ആപല്‍ക്കാരിയായിരിക്കും ശത്രുവായി മാറുന്ന മിത്രം; മറിച്ച്, മിത്രമായിത്തീരുന്ന ശത്രു കൂടുതല്‍ ഉപകാരിയുമാകാം.

വിഷം മാരകമായ വസ്തുവാണ്; എന്നാല്‍ അതുതന്നെ ചില ഘട്ടങ്ങളില്‍ മൃതസഞ്ജീവനിയായി ഭവിക്കുന്നു.

വിഷമയങ്ങളായ ഔഷധങ്ങള്‍ കൊണ്ടാണല്ലോ ഇപ്പോള്‍ പലരും ജീവന്‍ നിലനിര്‍ത്തുന്നത് !

അകാലികമായും അമിതമായും ചെലുത്തിയാല്‍ അമൃതം പോലും മരണഹേതുവുമാകാം.

കാലത്തേയും ദാസനാക്കിയ കാളിദാസന്‍ പറയുന്നു;

"സ്രഗിയം യദി ജീവിതാപഹാ ഹൃദയേ കിം നിഹിതാ ന ഹന്തി മാം
വിഷമപ്യമൃതം ക്വചിദ്ഭവേദമൃതം വാ വിഷമീശ്വരേച്ഛയാ"

Saturday, October 15, 2016

ജയരാജന്റെ രാജിയും അഭിഭാഷകരുടെ അഴിഞ്ഞാട്ടവും

"എല്‍‌.ഡി.എഫ്. വരും....എല്ലാം ശരിയാകും...." ഈ മാജിക് മന്ത്രം ആരും മറന്നു കാണാനിടയില്ല. അതെ, ആ മന്ത്രമുരുവിട്ടുകൊണ്ട് അധികാരത്തിലെത്തിയ ഇടതു മന്ത്രിസഭയിലെ പ്രമുഖനായ ഇ.പി. ജയരാജന് 5 മാസം തികച്ച് മന്ത്രിക്കസേരയിലിരിക്കാന്‍ സാധിച്ചില്ല. ബന്ധു നിയമനങ്ങളുടെ കുരുക്കില്‍ പെട്ട് ജയരാജന്‍ പടിയിറങ്ങിയപ്പോള്‍ പ്രതിച്ഛായ വര്‍ദ്ധിച്ചത് പിണറായി വിജയന്റെയാണ്.

തുടക്കത്തിൽ‌ മന്ത്രിക്കൂട്ടങ്ങള്‍ക്കും ഉദ്യോഗസ്ഥക്കൂട്ടങ്ങള്‍ക്കും നല്ലനടപ്പ് പറഞ്ഞുകൊടുത്തെങ്കിലും പിന്നീട് 'പണി പാളിയ' പോലെയായിരുന്നു കാര്യങ്ങളുടെ പോക്ക്. കേരള ചരിത്രത്തിലെന്നല്ല ഇന്ത്യന്‍ ചരിത്രത്തില്‍ത്തന്നെ ആദ്യമായി അഭിഭാഷകരും പത്രപ്രവർത്തകരും തമ്മിൽ കോടതികളില്‍ നടന്ന ബഹളങ്ങളും അടിപിടിയും മറ്റു അസ്വസ്ഥതകളും, അത് പരിഹരിക്കുന്നതില്‍ വന്ന കാലതാമസം, തൃശൂരിലെ സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിക്കു ലഭിച്ച ശിക്ഷ ഇളവ്, മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിക്കുന്നതിലുൾപ്പെടെ മാധ്യമങ്ങളെ കാണുന്നതിനു മുഖ്യമന്ത്രി കാണിക്കുന്ന വിമുഖത, സ്വാശ്രയ മെഡിക്കൽ കോളെജുകളിലെ ഫീസ് ഘടനയുടെ പരിഷ്കരണം തുടങ്ങി പല അപശ്രുതികളും ഇക്കാലത്താണ് ഉണ്ടായത്.

വിവാദ മന്ത്രിയായ ഇ.പി. ജയരാജന്റെ രംഗപ്രവേശം തന്നെ വിവാദപ്രസ്താവനയിറക്കിക്കൊണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആദ്യത്തെ വിവാദ ബോംബ് സ്പോര്‍ട്സ് കൗൺസില്‍ അധ്യക്ഷ അഞ്ജു ബോബി ജോർജിനെ അവഹേളിച്ചുകൊണ്ടായിരുന്നു. ജയരാജന്റെ സംസ്ക്കാരശൂന്യമായ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് അഞ്ജുവും ചില കൗണ്‍സില്‍ അംഗങ്ങളും രാജി വെച്ചു. പിന്നീട് ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയെ കേരളത്തിന്‍റെ കായികപ്രതിഭയാക്കിയതാണ്. ലോക ബോക്സിംഗ് ചാമ്പ്യന്‍ അമേരിക്കക്കാരനായ മുഹമ്മദ് അലിയാണെന്ന് ഏതു കൊച്ചുകുട്ടിക്കും അറിയാമെന്നിരിക്കെ, മുഹമ്മദ് അലി എന്ന് കേട്ടയുടനെ അദ്ദേഹത്തെ മലയാളിയാക്കിയ കേരള വ്യവസായ മന്ത്രിയുടെ വിവരം എത്രത്തോളമുണ്ടെന്ന് അന്നേ ജനങ്ങള്‍ മനസ്സിലാക്കിയതാണ്. ഏതായാലും അതില്‍നിന്നെല്ലാം ഒരുവിധം തടിയൂരി വന്നപ്പോഴേക്കും ഇതാ പുതിയ വിവാദം ജയരാജനെത്തേടിയെത്തി. വ്യവസായ മന്ത്രിയായിരിക്കെ, പൊതു മേഖലാസ്ഥാപനങ്ങളുടെ തലപ്പത്ത് ബന്ധുക്കളെ കുത്തിനിറച്ചു എന്ന ആരോപണത്തിനൊടുവില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട് പടിയിറങ്ങിയതും പോരാ ഇനി പാര്‍ട്ടി നടപടികള്‍ നേരിടുകയും വേണം.

പാർട്ടിയുടെയോ മുഖ്യമന്ത്രിയുടെയോ അറിവോ സമ്മതമോ ഇല്ലാതെ തന്‍റെ അടുത്ത ബന്ധുക്കളെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് അവരോധിച്ചതാണ് അദ്ദേഹത്തിനു പറ്റിയ ഏറ്റവും വലിയ തെറ്റ്. ഒന്നും രണ്ടും പേരെയല്ല, ഭാര്യാ സഹോദരിയും പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിയുടെ മകന്‍ പി.കെ. സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസ് മാനെജിംഗ് ഡയറക്റ്റര്‍ സ്ഥാനത്തും, സഹോദരന്‍റെ മകന്‍റെ ഭാര്യ ദീപ്തിയെ കണ്ണൂര്‍ ക്ലേസ് ആന്‍ഡ് സിറാമിക്സില്‍ ജനറല്‍ മാനേജര്‍ സ്ഥാനത്തും നിയമിച്ചതു കൂടാതെ, ഇ.കെ. നായനാരുടെ ചെറുമകന്‍ സൂരജ് രവീന്ദ്രനെ കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാര്‍ക്ക് എം.ഡിയായും, ആനത്തലവട്ടം ആനന്ദന്‍െറ മകന്‍ ജീവന്‍ ആനന്ദിനെ കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്ക് എം.ഡിയായും, കോലിയക്കോട് കൃഷ്ണന്‍നായരുടെ മകന്‍ ഉണ്ണികൃഷ്ണനെ കിന്‍ഫ്ര ജി.എം ആയും നിയമിച്ചു. തീര്‍ന്നില്ല, ഇതു പോലെ ബന്ധുക്കൾക്കും ആശ്രിതർക്കും പാർട്ടി പ്രവർത്തകർക്കുമായി മൂവായിരത്തോളം അനധികൃത നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പൊതു മേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് യോഗ്യതയുള്ളവരെ കണ്ടെത്തി നിയമിക്കുന്നതിന് റിയാബ് എന്ന പൊതു സംവിധാനം നിലവിലുണ്ട്. ഈ സംവിധാനത്തിലൂടെ മതിയായ യോഗ്യതയും മുൻപരിചയമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ച് അഭിരുചി പരിശോധനയും അഭിമുഖവും നടത്തി, പട്ടിക തയാറാക്കി, അതിൽ നിന്നു വേണം നിയമനം നടത്തേണ്ടത്. എന്നാൽ ബന്ധുനിയമനങ്ങളുടെ കാര്യത്തിൽ ഈ മാനദണ്ഡങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത്തരം നിയമനങ്ങൾ മുഖ്യമന്ത്രി തന്നെ നേരിട്ടിടപെട്ട് മരവിപ്പിക്കുകയോ പിൻവലിക്കുകയോ ചെയ്യുന്നുണ്ടെന്നതു സമ്മതിക്കുന്നു. പക്ഷേ, അധികാരത്തിലെത്തുന്നവർ ആരായാലും തന്നിഷ്ടപ്രകാരം അതിനു മുതിരുന്നത് ജനങ്ങളെ അപമാനിക്കലാണ്.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ബന്ധുനിയമനം മാധ്യമങ്ങളിൽ വന്നപാടേ നടപടിക്കു മുതിർന്ന മുഖ്യമന്ത്രിയും പാർട്ടി സംവിധാനങ്ങളും ഇക്കാര്യത്തിൽ മികവാർന്ന ഉത്തരവാദിത്വം കാട്ടിയെന്നു കരുതാം. തെറ്റു സംഭവിച്ചു എന്ന തിരിച്ചറിവിൽ പാർട്ടിയുടെയും മന്ത്രിസഭയുടെയും പ്രതിച്ഛായ സംരക്ഷിക്കാൻ സ്വയം രാജി സന്നദ്ധത അറി‍യിച്ച ഇ.പി. ജയരാജന്‍റെ നടപടിയും പൊതു സമൂഹത്തിനു സ്വീകാര്യമായേക്കാം. പേരുദോഷം സംഭവിച്ചതിനു ശേഷവും തൊടുന്യായങ്ങളുന്നയിച്ച് അധികാരത്തിൽ കടിച്ചുതൂങ്ങാൻ നിന്നില്ലല്ലോ എന്നതു തന്നെ വലിയ കാര്യം. ജനാധിപത്യം പുലരുന്ന ഒരു ഭരണ സംവിധാനത്തിൻകീഴിൽ, സമൂഹ മാധ്യമങ്ങളടക്കം വളരെ സജീവമായ സാഹചര്യത്തിൽ ജനങ്ങളെ ധിക്കരിച്ചും വെല്ലുവിളിച്ചും ഒരു ഭരണാധികാരിക്കും അധികകാലം അധികാരത്തിലിരിക്കാൻ കഴിയില്ല എന്ന വലിയ സന്ദേശം കൂടിയുണ്ട്, മന്ത്രി ഇ.പി. ജയരാജന്‍റെ രാജിക്ക്.

ഈ രാജിയോടെ കാര്യങ്ങള്‍ കലങ്ങിത്തെളിയുന്നില്ല. വിജിലന്‍സിന്റെ അന്വേഷണം പൂര്‍ത്തിയാകുമ്പോഴേ എത്രത്തോളം അഴിമതികള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാകൂ. ജയരാജന്റെ രാജിയോടെ എല്‍.ഡി.എഫി.ന്റെ " എല്ലാം ശരിയാകും" എന്ന മാന്ത്രിക വാക്ക് അന്വര്‍ത്ഥമായെങ്കിലും, ഈ അഞ്ചു മാസത്തെ ഭരണം കൊണ്ട് ആര്‍ക്കൊക്കെ എന്തെല്ലാം നേട്ടങ്ങളുണ്ടായി എന്ന് പൊതുജനങ്ങള്‍ക്ക് അറിയാന്‍ ആകാംക്ഷയുണ്ട്. ജയരാജന്റെ കേസ് തിരിവനന്തപുരം ജില്ലാ കോടതിയിലെത്തിയപ്പോള്‍ റിപ്പോര്‍ട്ടിംഗിനായി അവിടെയെത്തിയ മാധ്യമപ്രവര്‍ത്തകരെ വിരട്ടിയോടിച്ച അഭിഭാഷകരുടെ പ്രവര്‍ത്തിയും സംശയത്തോടെ കാണണം. മാധ്യമങ്ങളോട് പണ്ടേ ചതുര്‍ത്ഥിയുള്ള പിണറായി വിജയന്റെ മൗനസമ്മതമാണോ അഭിഭാഷകരുടെ അഴിഞ്ഞാട്ടമെന്നും സംശയിക്കണം. കാരണം, ഹൈക്കോടതി ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് പറഞ്ഞതുകൊണ്ടാണ് മാധ്യമ പ്രവര്‍ത്തകര്‍ കോടതിയിലെത്തിയത്. പക്ഷെ, അവിടെ നടന്നത് നേരെ തിരിച്ചും. കോടതിയില്‍ തെമ്മാടികളെപ്പോലെ പെരുമാറിയ അഭിഭാഷകര്‍ക്ക് തക്കതായ ശിക്ഷ കൊടുക്കാന്‍ ഹൈക്കോടതിക്ക് കഴിയണം.

Tuesday, October 11, 2016

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ (നോവലറ്റ്) - അദ്ധ്യായം പത്ത്

ആകാശത്ത് ഇടക്കിടെ ഇടിമിന്നലുകള്‍ തെളിയുന്നതു കാണാം. എവിടെയോ മഴ പെയ്യുന്നുണ്ട്. കാലം തെറ്റി പെയ്യുന്ന മഴ. ഇടക്കിടെ കാര്‍മേഘച്ചീളുകള്‍ക്കുള്ളില്‍ ഒളിച്ചുകളിക്കുന്ന അമ്പിളിമാമനും കണ്ണിറുക്കിക്കാണിക്കുന്ന കുസൃതികളായ നക്ഷത്രക്കൂട്ടങ്ങളേയും നോക്കി കിടക്കാന്‍ എന്തു രസമാണ്. പണ്ട് പുഴയുടെ സംഗീതം കേട്ട് പുഴക്കരയിലെ മണലില്‍ കിടന്ന് നക്ഷത്രങ്ങളെ എണ്ണിയ നാളുകള്‍ അയാളുടെ മനസ്സില്‍ പൂമഴ പെയ്യിച്ചു.
 
നക്ഷത്രങ്ങളുടെ എണ്ണം പതിയെ പതിയെ കുറഞ്ഞുവരുന്നതുപോലെ തോന്നി...തോന്നലല്ല, ശരിക്കും സംഭവിക്കുകയായിരുന്നു. എണ്ണം കുറഞ്ഞു കുറഞ്ഞു അവസാനം ആകാശത്ത് ഒരു നക്ഷത്രം മാത്രമായി... .പ്രകാശം തീരെ കുറഞ്ഞ ഒരു നക്ഷത്രം.....!! എന്തോ കൗതുകം തോന്നി അയാള്‍ അതിനെത്തന്നെ നോക്കിക്കിടന്നു. മഞ്ഞുവീഴുന്ന നിലാവത്ത് പാലപ്പൂക്കളുടെ മണമേറ്റ് ഗ്രാമത്തിന്‍റെ ശാന്തതയില്‍ ഒരു ജീവിത സായാഹ്നം താന്‍ കൊതിച്ചിരുന്നു.
 
അകലെയെവിടെയോ കാലന്‍ കോഴികള്‍ കൂവുന്നു. പരസ്പരം ഇണപിരിയാപക്ഷികളായിരുന്ന ആണ്‍പക്ഷി യും പെണ്‍പക്ഷിയും പരസ്പരം കണ്ടുമുട്ടാനാകാതെ അകലങ്ങളിലിരുന്നുകൊണ്ട് തങ്ങളുടെ സാമീപ്യം അറിയിക്കുകയാണ്. തന്‍റെ ചെറുപ്പത്തില്‍ ഒരിക്കല്‍ അമ്മ പറഞ്ഞുതന്ന കാലന്‍ കോഴികളുടെ കഥ ഓര്‍മ്മവരുന്നു.

നിലാവു പെയ്യുന്ന ഒരു രാത്രിയായിരുന്നു അത്. അന്ന് ഇതുപോലെ ഉമ്മറക്കോലായില്‍ അമ്മയുടെ മടിയില്‍ തലവെച്ചു കിടക്കുകയായിരുന്നു താന്‍. ആകാശത്ത് കണ്ണുകള്‍ ചിമ്മിത്തുറക്കുന്ന നക്ഷത്രക്കൂട്ടങ്ങള്‍. ഈ നക്ഷത്രങ്ങളൊക്കെ എങ്ങനെയാണുണ്ടാകുന്നതെന്ന് താന്‍ അമ്മയോടു സംശയം ചോദിച്ചു. അമ്മയുടെ വിശദീകരണം കൗതുകത്തോടെ താന്‍ കേട്ടു കിടന്നു.
 
"ഭൂമിയില്‍ ജീവിച്ചിരുന്നപ്പോള്‍ നډകള്‍ ചെയ്തവര്‍ മരണപ്പെട്ടാല്‍ അവരുടെ ആത്മാക്കള്‍ നക്ഷത്രങ്ങളായി ആകാശത്ത് പ്രകാശിച്ചു നില്‍ക്കുമത്രേ. തന്നെയുമല്ല ഭൂമിയില്‍ അവര്‍ക്ക് പ്രിയപ്പെട്ടവരെ ആ നക്ഷത്രങ്ങള്‍ പിന്തുടര്‍ന്നു കൊണ്ടേയിരിക്കും."
 
"അപ്പോള്‍ നമ്മളെങ്ങനെയാ ആ നക്ഷത്രങ്ങളെ തിരിച്ചറിയുന്നത്?" തന്‍റെ ആകാംക്ഷ നിറഞ്ഞ ചോദ്യം.
 
"ആ നക്ഷത്രക്കൂട്ടങ്ങളിലേക്ക് കുറെ നേരം സൂക്ഷിച്ചു നോക്കിയാല്‍ അതില്‍ ഒരു നക്ഷത്രം മിന്നുന്നതു കാണാം. അതാണ് നമുക്ക് പ്രിയപ്പെട്ടവരുടെ ആത്മാവ്. ആളുകളുടെ സന്തോഷത്തിനനുസരിച്ച് അതിന്‍റെ പ്രകാശം കൂടുകയും കുറയുകയും ചെയ്യും."

അമ്മയുടെ ഉത്തരം താന്‍ അത്ഭുതത്തോടെ അതിലേറെ ആശ്ചര്യത്തോടെ കേട്ടു കിടക്കും.
 
പെട്ടെന്നാണ് അടുത്തുള്ള തൊടിയില്‍ നിന്ന് ഒരു കാലന്‍ കോഴി നീട്ടിക്കൂകിയത്. താന്‍ പേടിച്ചു വിറച്ചുപോയി..! അല്പസമയം കഴിഞ്ഞ് അങ്ങകലെ എവിടെ നിന്നോ മറ്റൊരു കൂവലും കേട്ടു. അതങ്ങിനെ രണ്ടുമൂന്നു പ്രാവശ്യം തുടര്‍ന്നു.
 
"എന്തുതരം കിളിയാണമ്മേ അത്?" ഔത്സുക്യത്തോടെ താന്‍ ചോദിച്ചു.
 
"കാലന്‍ കോഴികളാണത് മോനെ. ആദ്യം കൂകിയത് ആണ്‍കോഴിയും പിന്നെ കൂകിയത് പെണ്‍കോഴിയും"
 
"അതെന്തിനാ അമ്മേ രണ്ടു കോഴികളും അകലെനിന്ന് ഇങ്ങനെ കൂകുന്നത്?"  തന്‍റെ ആകാംക്ഷ വര്‍ദ്ധിച്ചു.
 
"എന്തുകൊണ്ടാണമ്മേ അവയെ പകല് കാണാന്‍ പറ്റാത്തെ?"
 
"അതൊരു വലിയ കഥയാണു കുട്ടാ" അമ്മ പറഞ്ഞു തുടങ്ങി.
 
പണ്ട് ഈ കോഴികള്‍ മനുഷ്യരായിരുന്നത്രേ. ആശാരിയും ആശാരിച്ചിയും. ആശാരി എന്നും രാവിലെ പണിക്കുപോയാല്‍ രാത്രിയേ വീട്ടിലെത്താറുള്ളൂ. ഒരു ദിവസം രാത്രി ഏറെ വൈകിയാണ് അയാള്‍ പണി കഴിഞ്ഞു വന്നത്. വീട്ടിലേക്കുള്ള വഴിയില്‍ ഒരു ശ്മശാനം കടന്നുവേണം അയാള്‍ക്കു വരാന്‍. ശ്മശാനത്തിനു നടുവില്‍ കൂടി അയാള്‍ നടന്നുവരുമ്പോള്‍ രണ്ടുമൂന്നു പേര്‍ അകലെ കൂടിയിരിക്കുന്നതു കണ്ടു. ആരോ കള്ളുകുടിച്ച് ലക്കുകെട്ട് വഴിതെറ്റി വന്നതായിരിക്കാമെന്ന് ആശാരി കരുതി. ആശാരിയും അല്പം കുടിച്ചിട്ടുണ്ട്.

അടുത്തെത്തിയപ്പോള്‍ അയാള്‍ ഞെട്ടിപ്പോയി !! രണ്ടുമൂന്നു പേര്‍ കുനിഞ്ഞിരുന്ന് ഒരു ശവക്കുഴിയില്‍ നിന്ന് ശവം പുറത്തെടുത്തിട്ട് കൊത്തിവലിച്ചു തിന്നുകയാണ്.. ആശാരിക്ക് ബോധം നശിക്കുന്നതുപോലെ തോന്നി. അയാള്‍ സംയമനം പാലിച്ച് മറ്റൊരു വഴിക്ക് തിരിഞ്ഞു നടക്കാന്‍ തുടങ്ങി. പക്ഷേ അതിനു മുന്‍പ് അവരയാളെ കണ്ടുകഴിഞ്ഞിരുന്നു. അവര്‍ ആശാരിയെ തിരിച്ചു വിളിച്ചു. പേടിച്ചു വിറച്ചുകൊണ്ട് ആശാരി അവരുടെയടുത്തേക്കു ചെന്നു.
 
"നീയിവിടെ എന്താണു കണ്ടത്?" അവരിലൊരാള്‍ ചോദിച്ചു. പേടിച്ചരണ്ട ആശാരി ഒന്നും മിണ്ടാനാകാതെ മരവിച്ചു നില്‍ക്കുകയാണ്.
 
"നിന്നേയും ഞങ്ങള്‍ ഇതുപോലെ തിന്നും." അവരിലൊരാള്‍ വീണ്ടും പറഞ്ഞു.

സര്‍വ്വ ദൈവങ്ങളേയും മനസ്സില്‍ ധ്യാനിച്ച് ആശാരി കണ്ണുകളടച്ചു നിന്നു.

"എന്നെ ഉപദ്രവിക്കരുതേ എന്ന് കെഞ്ചിപ്പറഞ്ഞു. എന്നെ സ്നേഹിക്കുന്ന ഭാര്യ വീട്ടില്‍ കാത്തിരിക്കുന്നുണ്ട്."
 
"ശരി, നിന്നെ ഞങ്ങള്‍ ഉപദ്രവിക്കുന്നില്ല. പക്ഷേ, ഞങ്ങളെ ഇവിടെ കണ്ട കാര്യവും ഇവിടെ നടന്ന കാര്യവും നീ ആരോടും പറയരുത്. പറഞ്ഞാല്‍ ആ നിമിഷം നീ പറന്നുപോകും. തന്നെയുമല്ല, നിന്‍റെ ഭാര്യയും പറന്നുപോകും. പിന്നീടൊരിക്കലും നിങ്ങള്‍ക്ക് തമ്മില്‍ കാണാനാവില്ല."

ഭയവിഹ്വലനായി വിറച്ചുകൊണ്ടു നില്‍ക്കുന്ന ആശാരി അതു സമ്മതിച്ചു.
 
"ശരി, എങ്കില്‍ നീ പൊയ്ക്കോ. തിരിഞ്ഞു നോക്കാതെ വേണം പോകാന്‍." അവരിലൊരാള്‍ ആജ്ഞാപിച്ചു.

അടിമുടി വിയര്‍ത്തു വിറച്ചുകൊണ്ടു നിന്ന ആശാരി അപ്രകാരം ചെയ്തു. വീട്ടിലെത്തുന്നതുവരെ അയാള്‍ തിരിഞ്ഞു നോക്കിയില്ല.

ആകെ പരവശനായി വീട്ടിലെത്തിയ ആശാരിയെ കണ്ട് ഭാര്യ അത്ഭുതപ്പെട്ടു !
 
"ഇതെന്തു പറ്റി?" ആകാംക്ഷയോടെ ഭാര്യ തിരക്കി.
 
"നീയിത്തിരി വെള്ളം കൊണ്ടുവാ. എനിക്കെന്തോ വിഷമം തോന്നുന്നു. ഭയങ്കര ദാഹവും." ഒരുവിധം അയാള്‍ പറഞ്ഞൊപ്പിച്ചു.
അന്നു രാത്രി അയാള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. പിറ്റേ ദിവസം ജോലിക്കു പോകാനും കഴിഞ്ഞില്ല. കടുത്ത തലവേദനയും പനിയും കൊണ്ട് വിറച്ചു കിടക്കുന്ന ഭര്‍ത്താവിന്‍റെ പരിഭ്രമവും ക്ഷീണവും കണ്ട് ഭാര്യ വിഷമിച്ചു.
 
"നിങ്ങള്‍ക്കിതെന്തു പറ്റി? ഇന്നലെ രാത്രി മുതല്‍ ഞാന്‍ ശ്രദ്ധിക്കുന്നതാണ്." ഭാര്യ തിരക്കി.
 
"എനിക്കൊന്നുമില്ല, നീയിത്തിരി ചുക്കു കാപ്പി അനത്തി കൊണ്ടുവാ."
 
ചുക്കു കാപ്പിയുമായി ഭാര്യ വന്നപ്പോഴും അയാള്‍ മൂടിപ്പുതച്ചു കിടപ്പാണ്.
 
"രാത്രി നേരം വൈകി ആ ചുടുകാട്ടിനടുത്തുകൂടെ വരരുതെന്ന് ഞാന്‍ ആയിരം വട്ടം പറഞ്ഞിട്ടുള്ളതാ. കേട്ടില്ല. ഇന്നലെ രാത്രി വല്ലോം കണ്ടു പേടിച്ചതായിരിക്കും."

ഭാര്യ മുറുമുറുത്തുകൊണ്ട് ചുക്കു കാപ്പി അയാള്‍ക്ക് കൊടുത്തു.
 
ദിവസം മുഴുവന്‍ അയാള്‍ അതേ കിടപ്പു കിടന്നു. ഭാര്യയോടുപോലും ഒന്നും മിണ്ടാനാകാതെ അയാള്‍ കണ്ണടച്ചു കിടന്നു. ഒന്നു മയക്കത്തിലാകുമ്പോള്‍ തലേ ദിവസം കണ്ട രംഗങ്ങള്‍ മനസ്സില്‍ തെളിഞ്ഞുവരും. ദിവസങ്ങള്‍ രണ്ടുമൂന്നു കഴിഞ്ഞു. അയാള്‍ പണിക്കു പോകാതെയായി. കാര്യമന്വേഷിച്ച ഭാര്യയോട് ഓരോരോ ഒഴിവുകഴിവുകള്‍ പറഞ്ഞു. പക്ഷേ, തന്‍റെ ഭര്‍ത്താവിന് കാര്യമായ എന്തോ പ്രശ്നമുണ്ടെന്ന് ഭാര്യ മനസ്സിലാക്കി. മൂന്നാം ദിവസം രാത്രി ഭര്‍ത്താവിനോട് കാര്യം തിരക്കി. ഒഴിഞ്ഞു മാറാന്‍ തുടങ്ങിയ ഭര്‍ത്താവിനെ അവര്‍ വിട്ടില്ല. നില്‍ക്കക്കള്ളിയില്ലാതെ അയാള്‍ പറഞ്ഞു..

"ഞാനതു നിന്നോടു പറഞ്ഞാല്‍ ഞാന്‍ പറന്നുപോകും."
 
"പറന്നു പോകുമോ? നിങ്ങളെന്തായീ പറേണത്...!!?" അവര്‍ അത്ഭുതം കൂറി.
 
"അതെ, ഞാനത് പറഞ്ഞാല്‍ ഞാനും നീയും പിന്നെ ഈ ഭൂമിയില്‍ ജീവിച്ചിരിക്കില്ല."
 
"അപ്പോള്‍ ഭര്‍ത്താവിന് എന്തോ അപകടം സംഭവിച്ചിട്ടുണ്ട്. അതു പറഞ്ഞാല്‍ പറന്നു പോകും." ഭാര്യ തലപുകഞ്ഞാലോചിച്ചു.
 
"എങ്കി ഞാനൊരു കാര്യം ചെയ്യാം. നിങ്ങടെ കാല് ഞാനീ തൂണില്‍ കെട്ടിയിടാം. അപ്പൊ പറന്നുപോകില്ലല്ലോ?"
 
ഭാര്യയുടെ ഉപായം കൊള്ളാമെന്ന് ഭര്‍ത്താവും കരുതി.
 
"അപ്പോ നീയോ?" അയാള്‍ ചോദിച്ചു.
 
അതിനും ഭാര്യ ഒരു ഉപായം പറഞ്ഞു. ഉമ്മറത്തെ തൂണില്‍ ഒരു വശത്ത് ഭര്‍ത്താവിന്‍റേയും മറുവശത്ത് ഭാര്യയുടേയും ഓരോ കാലുകള്‍ കെട്ടിയിടുക. അങ്ങനെ രണ്ടുപേരുടെയും ഓരോ കാലുകള്‍ തൂണിനോടു ചേര്‍ത്തു കെട്ടിയതിനുശേഷം ആശാരി തലേദിവസം നടന്ന സംഭവങ്ങള്‍ വിവരിച്ചു. അയാളുടെ വിവരണം തീര്‍ന്നില്ല, അയാളൊരു വലിയ പക്ഷിയായി ആകാശത്തേക്കു പറന്നുയര്‍ന്നു. തൊട്ടുപിറകെ ആശാരിച്ചിയും പറന്നു പോയി. കാലുകള്‍ തൂണില്‍ ബന്ധിച്ചിരുന്നതിനാല്‍ പറക്കുന്ന സമയത്ത് ആ കാലുകള്‍ കയറില്‍ കുരുങ്ങിയതുകൊണ്ട് ബലമായി പറിച്ചുകൊണ്ടാണ് അവര്‍ രണ്ടുപേരും പറന്നു പോയത്. ഭാര്‍ത്താവ് പറന്നു പോയതിന്‍റെ എതിര്‍ദിശയിലേക്കാണത്രെ ഭാര്യ പറന്നു പോയത്.
 
ഈ സംഭവത്തിനു ശേഷം ആ രണ്ടു പക്ഷികളും ഒരിക്കലും തമ്മില്‍ കണ്ടിട്ടില്ലത്രേ. ആണ്‍പക്ഷി പെണ്‍പക്ഷിയെത്തേടി ഇപ്പോഴും നടക്കുകയാണ്. രാത്രികളിലേ ഈ പക്ഷികളുടെ ശബ്ദം കേള്‍ക്കാന്‍ സാധിക്കൂ. ആണ്‍പക്ഷി ഏതെങ്കിലും മരത്തിലിരുന്ന് നീട്ടിക്കൂകും. കുറെ കഴിഞ്ഞ് അങ്ങകലെ നിന്ന് മറ്റൊരു കൂകലും കേള്‍ക്കാം. അത് പെണ്‍പക്ഷിയാണത്രേ. അമ്മ പറഞ്ഞു നിര്‍ത്തി.
 
"എന്തിനാണമ്മേ അവയെ കാലന്‍ കോഴിയെന്നു വിളിക്കുന്നത്?" ആകാംക്ഷയോടെ താന്‍ ചോദിച്ചു.
 
"അതോ, ആ സംഭവം നടക്കുമ്പോള്‍ ആശാരിയുടെ ഭാര്യ ഗര്‍ഭിണിയായിരുന്നു. അതുകൊണ്ട് ഈ പക്ഷികള്‍ കൂകുന്ന സമയത്ത് ഗര്‍ഭിണികള്‍ പുറത്തിറങ്ങാന്‍ പാടില്ല. പുറത്തിറങ്ങിയാല്‍ മരണം സംഭവിക്കുമെന്നാണ് പറയുന്നത്. ഈ പക്ഷികള്‍ സാധാരണ പക്ഷി വര്‍ഗ്ഗത്തില്‍ പെട്ടതല്ല. കണ്ണുകള്‍ രണ്ടും ചുവന്ന് വികൃത രൂപത്തിലാണത്രേ. അതുകൊണ്ട് ഇവയെ കുട്ടികളോ സ്ത്രീകളോ രാത്രികാലങ്ങളില്‍ കണ്ടാല്‍ പേടി കിട്ടുമത്രേ. അല്ലെങ്കില്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് അംഗവൈകല്യങ്ങളും ഉണ്ടാകുമത്രേ. അതുകൊണ്ടാണ് കാലന്‍ കോഴികള്‍ എന്നു പേരു വീണത്."
 
അമ്മ പറഞ്ഞ കഥ സാകൂതം കേട്ട് കണ്ണുകള്‍ ചിമ്മിയടക്കുന്ന നക്ഷത്രങ്ങളെ നോക്കി താന്‍ നെടുവീര്‍പ്പിടും.

(തുടരും....)

Monday, October 3, 2016

Always Remember to Be Thankful in Life...

Gratitude is often linked to positive things, such as an act of favor, kindness or love. However, things don't always go as you may have hoped in life, and this often hinders our gratefulness. 

Although wanting to avoid those moments where we feel low is understandable, there's always something positive to gain from them. Downfalls may actually make you more appreciative and bold. So, if you're having a bad day, or if you're going through a rough patch, don't blame yourself - just be thankful for your setbacks and consider them a blessing, keeping in mind that everything happens for a reason.