Sunday, December 23, 2018

ഹര്‍ത്താല്‍ വിമുക്ത കേരളം

അനാവശ്യവും ജനദ്രോഹപരവുമായ ഹര്‍ത്താലുകള്‍ കൊണ്ട് പൊറുതി മുട്ടിയ ജനം ഒടുവില്‍ പ്രതികരിക്കാന്‍ തീരുമാനിച്ചത് നല്ലൊരു തുടക്കമാണെന്നതില്‍ സംശയമില്ല. കേരളത്തില്‍ നിന്ന് ഹര്‍ത്താലുകളെ നാടുകടത്തി ശുദ്ധികലശം ചെയ്യാന്‍ വിവിധ സംഘടനകള്‍ തീരുമാനിച്ചെന്ന വാര്‍ത്ത ഏറെ ശുഭപ്രതീക്ഷകളാണ് നല്‍കുന്നത്.

പണ്ടൊക്കെ പ്രമുഖ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്യുന്ന ഹര്‍ത്താലുകള്‍ക്ക് വ്യാപാരികളും കേരള സമൂഹവും പിന്തുണ നല്‍കിയിരുന്നു. എന്നാല്‍, പില്‍ക്കാലത്ത് തൊട്ടതിനും പിടിച്ചതിനുമെല്ലാം ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന സ്ഥിതി വന്നപ്പോള്‍ അത് ജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസ്സമായി. ഇപ്പോള്‍ ഒരു വ്യക്തി വിചാരിച്ചാല്‍ കേരളമൊട്ടാകെ സ്തംഭിപ്പിക്കാവുന്ന തരത്തില്‍ ഹര്‍ത്താലുകള്‍ മാറി. തിരുവനന്തപുരത്ത് ഏതെങ്കിലും ഒരു പാര്‍ട്ടി പ്രവര്‍ത്തകനെ ആരെങ്കിലും കൈയ്യേറ്റം ചെയ്താല്‍ കാസര്‍ഗോഡില്‍ ഹര്‍ത്താല്‍ ആചരിക്കുന്ന സ്ഥിതിവരെയെത്തി കാര്യങ്ങള്‍. ശബരിമല പ്രശ്നവുമായി ബന്ധപ്പെട്ട് എത്രയോ ഹര്‍ത്താലുകള്‍ അനാവശ്യമായി പ്രഖ്യാപിച്ച് ജനങ്ങളെ കഷ്ടപ്പെടുത്തി?

2018 പിറന്നതിനുശേഷം നവംബര്‍ വരെ 87 ഹര്‍ത്താലുകളാണു കേരളത്തില്‍ ന‌ടന്നത്. പ്രളയദുരന്തം സൃഷ്ടിച്ച പ്രതിസന്ധി സാഹചര്യം പോലും ചിന്തിക്കാതെ ഹര്‍ത്താല്‍ പ്രഖ്യാപനക്കാര്‍ മനുഷ്യത്വരഹിതമായാണ് സമരവുമായി രംഗത്തിറങ്ങിയത്. നൂറ്റാണ്ടിന്‍റെ ദുരന്തത്തില്‍ നിന്നുള്ള ജനങ്ങളുടെ അതിജീവനം പ്രഥമ പരിഗണനയര്‍ഹിക്കുമ്പോള്‍ ഓരോ ഹര്‍ത്താലും നഷ്ടപ്പെടുത്തുന്ന വിലയേറിയ മണിക്കൂറുകളുടെ വില ഹര്‍ത്താല്‍ പ്രഖ്യാപകര്‍ ഗൗനിച്ചില്ല. ഓരോ ഹര്‍ത്താലും ഏകദേശം ആയിരം കോടി രൂപയുടെ ഉത്പാദന നഷ്ടമുണ്ടാക്കുന്നു എന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതായത് പ്രതിവര്‍ഷം ഒരു ലക്ഷം കോടിയോളം രൂപയുടെ നഷ്ടം ഹര്‍ത്താലുകള്‍ വഴി സംസ്ഥാനത്തിനുണ്ടാകുന്നു എന്നര്‍ത്ഥം. കേരളത്തിന്റെ വാര്‍ഷിക പൊതുബജറ്റ് വിഹിതത്തിന്‍റെ മൂന്നില്‍ രണ്ടോളം വരുന്ന തുകയാണിത്. നോട്ട് നിരോധനം, ജി എസ് ടി, പ്രളയം തുടങ്ങിയ പ്രതിസന്ധികളില്‍ തകര്‍ന്നുപോയ കേരളത്തിന്റെ സാമ്പത്തിക അടിത്തറയുടെ അസ്ഥിവാരമിളക്കുന്നതാണു ഹര്‍ത്താലെന്ന് അറിവുള്ളവര്‍ തന്നെയാണ് നിരന്തരം ഹര്‍ത്താലുകള്‍ക്ക് ആഹ്വാനം ചെയ്യുന്നതെന്നതും വിരോധാഭാസം തന്നെ.

ഹര്‍ത്താലുകള്‍ ജനവിരുദ്ധമാണെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രഖ്യാപനങ്ങളും പ്രസ്താവനകളും ഇറക്കുന്നവര്‍ തന്നെ അവയൊക്കെ വിസ്മരിച്ച് സ്വന്തം കാര്യസാധ്യത്തിനായി വീണ്ടും വീണ്ടും ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നത് ജനവിരുദ്ധ സമരമുറയാണെന്നു മാത്രമല്ല, ജീവിക്കുന്നതിനുള്ള മനുഷ്യന്റെ പൗരാവകാശം നിഷേധിക്കുന്നതിനു തുല്യമാണ്. സമൂഹനന്മയ്ക്കായി നിലകൊള്ളേണ്ട ഭരണപ്രതിപക്ഷ പാര്‍ട്ടികളും സംഘടനകളും ജനദ്രോഹപരമായ നീക്കം അവസാനിപ്പിക്കാന്‍ തയ്യാറാകാത്തതുകൊണ്ടാണ് സമൂഹത്തിന്‍റെ നാനാതുറകളില്‍പ്പെട്ട ആയിരക്കണക്കിനാളുകള്‍ അടുത്ത വര്‍ഷം ഹര്‍ത്താലിനെ നാടുകടത്താനും 2019 ഹര്‍ത്താല്‍ മുക്ത വര്‍ഷമായി ആചരിക്കാനും തീരുമാനിച്ചിരിക്കുന്നത്. ഈ ആഹ്വാനം ഏറ്റെടുത്തുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി, മലബാര്‍ - കൊച്ചി ചേംബര്‍ ഒഫ് കൊമേഴ്സ് തുടങ്ങിയ സംഘടനകളും ഒട്ടേറെ സംരംഭകരും ചെറുകിട കച്ചവടക്കാരുമൊക്കെ ഈ പ്രഖ്യാപനത്തിന് ജീവന്‍ പകര്‍ന്നിരിക്കുകയാണ്. ഈ പ്രഖ്യാപനം മറ്റു തലങ്ങളിലേക്കും വ്യാപിച്ചതിന്റെ പരിണിതഫലമാണു വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 64 സംഘടനകളും ഇന്ത്യന്‍ മര്‍ച്ചന്റ്സ് അസ്സോസിയേഷന്‍ കേരള ഘടകവും തീരുമാനമെടുത്തത്.

മനുഷ്യന്റെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന ഒരു രാജ്യമായി ഇന്ത്യ മാറുന്നത് അത്ര സുഖകരമായ വാര്‍ത്തയല്ല, അഭ്യസ്ഥവിദ്യരെന്ന് വിശേഷിപ്പിക്കുന്ന കേരളീയരെ സംബന്ധിച്ച് പ്രത്യേകിച്ചും. എല്ലാ വിഭാഗത്തിലും പെട്ടവരുടെ പൗരാവകാശ ലംഘനമാണു ഹര്‍ത്താലിലെ മനം മടുപ്പിക്കുന്ന ഏറ്റവും വലിയ ഘടകം. നിത്യരോഗികള്‍ മുതല്‍ ഉദ്യോഗാര്‍ഥികളും വിദ്യാര്‍ഥികളും വരെ അക്കൂട്ടത്തിലുണ്ട്. പൊതുമുതല്‍ നശിപ്പിക്കുന്നതും, പകലന്തിയോളം കഷ്ടപ്പെട്ട് പണിയെടുത്ത് കുടുംബം പോറ്റുന്നവരുടെ കഞ്ഞിയില്‍ മണ്ണു വാരിയിട്ട് പാവപ്പെട്ടവരെ കഷ്ടതയിലേക്ക് തള്ളിവിടുന്നതാണ് ഹര്‍ത്താലുകള്‍. സംസ്ഥാനത്തിനുണ്ടാകുന്ന നഷ്ടം പൊതുഗണത്തില്‍ പെടുത്തി എഴുതിത്തള്ളാനും കഴിയുന്നതല്ല.

ഹര്‍ത്താലുകള്‍ മൂലം നിരവധി പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടു പോയത്, പ്രത്യേകിച്ച് പ്രവാസികള്‍ക്ക്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ലീവിനു വന്ന് തിരിച്ചു പോകുന്നവര്‍ ജോലിക്ക് ഹാജരാകുന്നതിന്റെ തലേ ദിവസമായിരിക്കും നാട്ടില്‍ നിന്ന് തിരിച്ചു പോകുന്നത്. അന്നായിരിക്കും അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതും. വിമാനത്താവളത്തില്‍ എത്തിപ്പെടാനാകാതെ എത്രയോ പേര്‍ക്ക് അവരുടെ തൊഴില്‍ നഷ്ടപ്പെട്ടുപോയിട്ടുണ്ട്. അവര്‍ക്കൊന്നും യാതൊരു നഷ്ടപരിഹാരമോ മറ്റു സഹായങ്ങളോ ഈ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്ന പാര്‍ട്ടികള്‍ ചെയ്തുകൊടുക്കാറില്ല. അങ്ങനെ തൊഴില്‍ നഷ്ടപ്പെട്ടുപോയ അസംഖ്യം ഹതഭാഗ്യരുടെ നാടാണു കേരളം. സമൂഹത്തിന്‍റെ എല്ലാ തുറകളിലും പെട്ടവര്‍ ഹഹര്‍ത്താലിന് ഇരകളാണെങ്കിലും സംഘടിത രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള സ്വാതന്ത്ര്യമോ സന്നാഹങ്ങളോ പൊതുജനമെന്ന കൂട്ടായ്മക്കില്ല. ഈ ദൗര്‍ബല്യം മുതലെടുത്താണ്, ആഹ്വാനം ചെയ്യാന്‍ സംഘടനയോ സാരഥികളോ ഇല്ലെങ്കില്‍ പോലും ഹര്‍ത്താല്‍ വിജയിക്കുന്ന നാടായി കേരളം മാറിയത്.

ഹര്‍ത്താല്‍ പ്രഖ്യാപിച്ച് പൊതുനിരത്തിലിറങ്ങി സര്‍ക്കാര്‍ വാഹനങ്ങള്‍ തച്ചുടയ്ക്കുന്നതും, ജനങ്ങളെ ദേഹോപദ്രവമേല്പിക്കുന്നതും കൂടാതെ അക്രമാസക്തരായ ഹര്‍ത്താലനുകൂലികള്‍ കടകമ്പോളങ്ങള്‍ കൈയ്യേറുന്നതും അടിച്ചുതകര്‍ക്കുന്നതും പതിവു സംഭവമാണ്. അത്തരത്തിലുള്ള ഭീഷണികള്‍ക്ക് വഴങ്ങാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല എന്ന ചിന്തയാണ് ഇപ്പോള്‍ വ്യാപാരി സമൂഹവും ടൂറിസം വ്യവസായ രംഗത്തെ വിവിധ സംഘടനകളും ചെറുത്തു തോല്പിക്കാന്‍ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. ജനം എന്ന കൂട്ടായ്മയുടെ ഭാഗം തന്നെയാണ് ഈ സംഘടനകള്‍. ഈ തീരുമാനത്തില്‍ സമൂഹം ഉറച്ചു നിന്നാല്‍ ഇനി കേരളത്തില്‍ ഒരു ദിവസം പോലും ഹര്‍ത്താല്‍ ഉണ്ടാകില്ല. അതുകൊണ്ടുതന്നെ അവര്‍ ഉയര്‍ത്തിക്കാട്ടിയ ഹര്‍ത്താല്‍ വിരുദ്ധ പ്രഖ്യാപനം ഏറ്റവും വലിയ ജനകീയ മുന്നേറ്റവുമാണ്. സമസ്ത മേഖലയിലെയും ജനങ്ങള്‍ ഈ കൂട്ടായ്മയ്ക്കൊപ്പമുണ്ടാകും. ശക്തമായ ഈ ജനവികാരം ശരിയായി മനസിലാക്കാന്‍ എല്ലാ രാഷ്‌ട്രീയ-സാമൂഹ്യ-സാമുദായിക സംഘടനകള്‍ക്കും കഴിഞ്ഞാല്‍ നാനാതുറകളില്‍ പെട്ട ജനസമൂഹം ഈ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയും, ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന പാര്‍ട്ടികള്‍, വ്യക്തികള്‍, സംഘടനകള്‍ എന്നിവയെ ബഹിഷ്ക്കരിക്കുകയും, പൊതുനിരത്തിലിറങ്ങി കാഹളം മുഴക്കുന്ന വിവിധ പാര്‍ട്ടി അനുകൂലികളെ ശാരീരികമായി കൈകാര്യം ചെയ്യുകയും ചെയ്താല്‍ കേരളത്തിന്‍റെ മണ്ണില്‍ നിന്ന് എന്നന്നേക്കുമായി നാടുകടത്തപ്പെടും, ഹര്‍ത്താല്‍ എന്ന സാമൂഹ്യ വിപത്ത്. ഭാവിയില്‍ ഹര്‍ത്താലെന്ന പേരില്‍ അവര്‍ രംഗത്തിറങ്ങുകയില്ല. പോലീസ് സം‌രക്ഷിച്ചുകൊള്ളും എന്ന വിശ്വാസം പാടെ ഉപേക്ഷിക്കുകയാണ് അഭികാമ്യം. കാരണം, പോലീസിലും ക്രിമിനലുകളുണ്ട്, പാര്‍ട്ടി അനുഭാവികളുമുണ്ട്. കോടതികളും ഇപ്പോള്‍ വിശ്വാസയോഗ്യമല്ലാതായിത്തീര്‍ന്നിരിക്കുന്നു. ഇരുമ്പും ചിതലരിക്കുന്ന അവസ്ഥ....!

Friday, December 21, 2018

നവോത്ഥാനവും വനിതാ മതിലും കേരളത്തെ എങ്ങോട്ട് നയിക്കും?

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിലുണ്ടാക്കിയ ചലനങ്ങളുടെ പശ്ചാത്തലത്തിലാണ് ജനുവരി ഒന്നിന് കേരളത്തില്‍ വനിതാ മതില്‍ തീര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നവോത്ഥാന മൂല്യങ്ങളെയും മതനിരപേക്ഷ ആശയങ്ങളെയും സ്ത്രീ-പുരുഷ സമത്വത്തെയും ഉയര്‍ത്തിപ്പിടിക്കാനാണ് ഈ വനിതാ മതില്‍ ആശയം രൂപപ്പെട്ടതെന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കിലും, ഈ മതില്‍ കേരളത്തില്‍ വീണ്ടുമൊരു വിഭാഗീയത സൃഷ്ടിക്കാനിടവരില്ലേ? ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഹിന്ദു വര്‍ഗീയ ശക്തികളാണ് വ്യാജ പ്രചരണങ്ങളുമായി തെരുവുകളെ അക്രമ കേന്ദ്രങ്ങളാക്കിയത്. ഈ സാഹചര്യത്തിലാണ് നവോത്ഥാന മൂല്യങ്ങള്‍ക്കായി പൊരുതിയ ഹിന്ദു സംഘടനകളുടെ വര്‍ത്തമാനകാല നേതാക്കളുടെ ഒരു യോഗം സര്‍ക്കാര്‍ വിളിച്ചുചേര്‍ത്തത്. നവോത്ഥാന മൂല്യങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കുക എന്ന നാടിന്റെ താത്പര്യമാണ് അവിടെ മുഖ്യമന്ത്രി അവതരിപ്പിച്ചത്. അതിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന ആശയമായിരുന്നുവത്രേ വനിതാ മതിലെന്നത്. അപ്പോള്‍ ക്രിസ്ത്യന്‍-മുസ്ലിം വിഭാഗങ്ങള്‍ക്കും വേണ്ടേ നവോത്ഥാനം? അവരിലുമില്ലേ വിഭാഗീയത?

കേരളത്തിന്റെ ചരിത്രത്തിലൂടെ കടന്നുപോകുമ്പോള്‍ നാം ഉള്‍ക്കൊള്ളുന്ന പാഠം നവോത്ഥാനം എന്നത് ഏറിയും കുറഞ്ഞും എല്ലാ ജനവിഭാഗങ്ങളെയും ആധുനികവത്കരിക്കാന്‍ നടത്തിയ മുന്നേറ്റമാണെന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ കേരളത്തിലുണ്ടായ സാംസ്കാരികവും മതപരവുമായ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീനാരായണഗുരു, മന്നത്ത് പത്മനാഭന്‍, അയ്യന്‍കാളി, വി.ടി. ഭട്ടതിരിപ്പാട്, വക്കം മുഹമ്മദ് അബ്ദുല്‍ ഖാദര്‍ മൗലവി, സനാഹുള്ള മക്തി തങ്ങള്‍, പോയ്കയില്‍ യോഹന്നാന്‍ എന്നിവര്‍ ഏതെങ്കിലും പ്രത്യേക വിഭാഗത്തെ വേര്‍തിരിച്ചല്ല നവോത്ഥാനത്തിന് നേതൃത്വം നല്‍കിയത്. അവിടെ ലിംഗ സമത്വമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനും, സ്ത്രീ-പുരുഷ സമത്വത്തിന്റെ ആശയങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും, കേരളത്തെ ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപിച്ചുകൊണ്ട് പുതുവത്സര ദിനത്തില്‍ ഉയരാന്‍ പോകുന്ന വനിതാ മതില്‍ യഥാര്‍ത്ഥത്തില്‍ കേരളത്തെ ഒരു മുഴു മതഭ്രാന്താലയമാക്കുമെന്നുറപ്പാണ്.

ഹിന്ദു മതവിഭാഗങ്ങള്‍ എന്ന് പില്‍ക്കാലത്ത് വിളിക്കപ്പെട്ടവരിലാണ് തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും സൃഷ്ടിച്ച ജാതി വ്യവസ്ഥ നിലനിന്നിരുന്നത്. ആധുനിക മനുഷ്യനായി മാറണമെങ്കില്‍ ആ വ്യവസ്ഥ തിരുത്തേണ്ടത് അനിവാര്യമായിരുന്നു.  ആധുനിക മനുഷ്യനെ സൃഷ്ടിക്കാനുള്ള നവോത്ഥാനം അതുകൊണ്ട് തന്നെ ജാതീയതയ്‌ക്കെതിരായുള്ള സമരമായിട്ടാണ് വികസിച്ചത്. ജാതി വ്യവസ്ഥ മറ്റു മത വിഭാഗങ്ങള്‍ക്കിടയില്‍ പൊതുവില്‍ നിലനില്‍ക്കുന്ന ഒന്നല്ല എന്നതിനാല്‍ അത്തരത്തിലുള്ള സമരങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉയര്‍ന്നുവന്നതുമില്ല. നവോത്ഥാനത്തിലെ ആദ്യ നായകര്‍ തൊട്ട് ഹിന്ദു വിഭാഗങ്ങള്‍ക്കിടയിലെ നവോത്ഥാന മുന്നേറ്റം ഊന്നിയത് ജാതിവ്യവസ്ഥയ്‌ക്കെതിരായിരുന്നു. അതിന്റെ ഭാഗമായിരുന്ന മുദ്രാവാക്യങ്ങളിലാണ് അവര്‍ കേന്ദ്രീകരിച്ചിരുന്നതും.

ശ്രീനാരായണ ഗുരുവിനെപ്പോലുള്ള നവോത്ഥാന നായകര്‍ മതപരമായ യോജിപ്പിന്റെ തലങ്ങളും ഇതോടൊപ്പം വികസിപ്പിച്ചിരുന്നു. 1924 ല്‍ ആലുവയില്‍ ചേര്‍ന്ന സര്‍വ്വമത സമ്മേളനം തന്നെ ഇതിനുദാഹരണമാണ്. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് ഈ സമ്മേളനം ചേരുന്നതെന്ന് സമ്മേളന കവാടത്തില്‍ തന്നെ ശ്രീനാരയണ ഗുരു എഴുതിവച്ചിരുന്നു. 'പല മത സാരമേകം' എന്ന കാഴ്ചപ്പാട് തന്നെ ശ്രീനാരായണ ഗുരു അവിടെ അവതരിപ്പിക്കുകയും ചെയ്തു. നവോത്ഥാനം ജാതീയതയ്‌ക്കെതിരെയും മതനിരപേക്ഷതയുടെയും കാഴ്ചപ്പാടുകളെ മുന്നോട്ടുവച്ചുകൊണ്ടാണ് ഇടപെട്ടത് എന്നര്‍ത്ഥം.

വനിതാ മതില്‍ എന്ന ആശയം കൊണ്ടുവന്നപ്പോള്‍ തന്നെ അതിന്റെ പ്രായോഗിക വശങ്ങളെക്കുറിച്ച് നിരവധി ചോദ്യങ്ങളും സംശയങ്ങളും പൊന്തിവന്നിരുന്നു. അതില്‍ പ്രധാനമായത് ജനുവരി ഒന്നിനു തന്നെ എന്തുകൊണ്ട് വനിതാ മതില്‍ തീര്‍ക്കണം എന്നതായിരുന്നു. തുടര്‍ന്ന് ആര്‍ക്കൊക്കെ അതില്‍ പങ്കെടുക്കാം, അതിന്റെ ചിലവുകള്‍ ആര് വഹിക്കും എന്നിങ്ങനെയുള്ള ചോദ്യങ്ങളില്‍ പ്രധാനമായത് ചിലവിന്റെ കാര്യമായിരുന്നു. സര്‍ക്കാരിന്റെ ഒരു പൈസ പോലും ചിലവാക്കില്ല എന്നും സ്പോണ്‍സര്‍മാരുടെ ചിലവിലായിരിക്കുമെന്നും വനിതാ മതില്‍ എന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയതാണ്.  പക്ഷെ പത്തു ദിവസം കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് വിഴുങ്ങി മറ്റൊരു പ്രസ്താവന പുറത്തിറക്കുകയും ചെയ്തു.  സ്ത്രീ സുരക്ഷിത്വത്തിന് വേണ്ടി ബജറ്റില്‍ ഉള്‍പ്പെടുത്തിയ 50 കോടി രൂപ മതിലിന് വേണ്ടി മുടക്കുമെന്നാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ഈ 'സത്യവാങ്മൂലം' എന്നാല്‍ എന്താണെന്നറിയാത്തവരാണോ മന്ത്രിസഭയിലുള്ളത്? കോടതികളില്‍ നിത്യവും സത്യവാങ്മൂലം മാറ്റിപ്പറയുന്ന സര്‍ക്കാരിനെ എങ്ങനെ വിശ്വസിക്കും?

ഇനി 50 കോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണെങ്കില്‍ കൂടി അത് സ്ത്രീ സുരക്ഷിതത്വത്തിനു വേണ്ടിയാണെന്നും, സര്‍ക്കാര്‍ ഖജനാവിലെ പണമാണെന്നും ആ പണം നികുതിദായകരുടേതാണെന്നും അറിവില്ലാഞ്ഞിട്ടാണോ? സ്ത്രീ സുരക്ഷയ്ക്കെന്ന വകുപ്പില്‍ ഒരു വേറെ ഫണ്ട് ഖജനാവില്‍ ഉണ്ടാവാന്‍ വഴിയില്ല. എന്തുകൊണ്ടാണ് തെറ്റിദ്ധാരണാജനകമായ പ്രസ്താവനകള്‍ നിയമസഭയില്‍ പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുന്നത്? സത്യം പറഞ്ഞാല്‍ എന്താണ് കുഴപ്പം? ഏതെങ്കിലും വകുപ്പിനു വേണ്ടി ബജറ്റില്‍ തുക മാറ്റി വെച്ചാല്‍ ആ തുക നിശ്ചിത കാലയളവില്‍ തന്നെ ചെലവാക്കണമെന്നാണ് നിയമം. ഓഖി ദുരന്ത നിവാരണത്തിന് കേന്ദ്രം അനുവദിച്ച തുക ഇതുവരെ ചെലവാക്കാത്തതുകൊണ്ട് (ഏകദേശം 160 കോടിയോളം) ആ പണം കഴിച്ച് ബാക്കി മാത്രമേ പ്രളയദുരന്ത നിവാരണത്തിന് നല്‍കിയുള്ളൂ എന്നതും ഇവിടെ പ്രസക്തമാണ്. ഇപ്പോള്‍ സ്ത്രീ സുരക്ഷാ ക്രമീകരണത്തിനായി മാറ്റിവെച്ച 50 കോടി രൂപ ഇതുവരെ ചിലവാക്കാത്തതുകൊണ്ട് ഈ സാമ്പത്തിക വര്‍ഷം  വിനിയോഗിക്കേണ്ടതാണത്രെ. സാമ്പത്തിക വര്‍ഷം അവസാനിക്കുക 2019 മാര്‍ച്ച് 31 ആണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കറിയാം. എന്നാല്‍ അത് ഡിസമ്പര്‍ 31 ന് തീരുമെന്നത് സര്‍ക്കാര്‍ പറയുമ്പോഴാണ് നികുതിദായകര്‍ മനസ്സിലാക്കുക. അമ്പമ്പോ ഫണ്ട് ചെലവാക്കുന്നതില്‍ എന്തോരു നിഷ്‌ക്കര്‍ഷ!

മഹാപ്രളയം വന്ന് കേരളത്തിന്റെ ഒരു ഭാഗം തകര്‍ന്നു തരിപ്പണമാകുകയും ആ മഹാദുരന്തത്തില്‍ കരകയറാനാവാതെ പതിനായിരങ്ങള്‍ ഒരു കൈ സഹായത്തിന്നായി സര്‍ക്കാര്‍ ഓഫീസുകളുടെ തിണ്ണകള്‍ നിരങ്ങുമ്പോഴാണ് ഈ വഴിമാറി ചെലവാക്കല്‍. കിടപ്പാടം നഷ്ടപ്പെട്ട് അന്യന്റെ വരാന്തകളിലും സര്‍ക്കാര്‍ ഓഫീസുകളുടേയും സ്‌ക്കൂളുകളുടെയും എന്തിന് ആതുരാലയങ്ങളുടെയും മട്ടുപ്പാവുകളില്‍ കടലാസും ചാക്കും മറച്ചു അന്തിയുറങ്ങുന്ന എണ്ണമറ്റ കുടംബങ്ങളുടെ കഥ മാസങ്ങളായി മാധ്യമങ്ങളിലൂടെ ജനങ്ങള്‍ അറിഞ്ഞുകൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ അതൊന്നും കാണാറില്ലേ? കണ്ണീരും കൈയുമായി കഴിയുന്ന ആ പാവങ്ങളില്‍ പാവങ്ങളായ ആ കുടുംബങ്ങളില്‍ കുറച്ചു പേര്‍ക്കെങ്കിലും  ഒരു കിടപ്പാടം ഉണ്ടാക്കി കൊടുക്കാന്‍ ഈ തുക വിനിയോഗിച്ചിരുന്നുവെങ്കില്‍ ഇടത് സര്‍ക്കാറിന് ഒരു പുണ്യമാവുമായിരുന്നു. പുണ്യത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടികളും ഭരണ പക്ഷത്തുണ്ടല്ലൊ. ആരും തുണയില്ലാതെ ആയിരക്കണക്കിന് സഹോദരിമാരും അമ്മമാരും ഒരു നേരത്തെ വിശപ്പടക്കാന്‍ പോലും വഴികാണാതെ നരകിക്കുമ്പോഴാണ് പലരും ചികഞ്ഞു നോക്കി രാഷ്ട്രീയ മതിലെന്നും  വര്‍ഗീയമതിലെന്നുമൊക്കെ ആക്ഷേപമുയരുന്ന ഈ സംരംഭത്തിന് സര്‍ക്കാര്‍ അമ്പത് കോടി മുടക്കി പെടാപ്പാട് നടത്തുന്നത്.

എത്ര ഉപദേശകരാണ് മുഖ്യമന്ത്രിക്കുള്ളത്? അവര്‍ക്കെങ്കിലും മുഖ്യമന്ത്രിയെ ഉപദേശിക്കാമായിരുന്നല്ലോ. അല്ലെങ്കില്‍ ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ ഉണ്ടല്ലോ. അദ്ദേഹത്തിനെങ്കിലും ഈ സര്‍ക്കാരിന് നേര്‍‌വഴി കാണിച്ചുകൊടുക്കാമായിരുന്നല്ലോ. സ്ത്രീ സുരക്ഷയ്ക്കായുള്ള ഫണ്ട് വകമാറ്റുന്നത് ശരിയോ എന്ന് ചോദിക്കാമായിരുന്നല്ലൊ.  അതോ ഈ വകമാറ്റി ചിലവഴിക്കലും ഒരു തരത്തില്‍ ഭരണപരിഷ്‌ക്കാരത്തിന്റെ ഭാഗമാവുമോ?

അമേരിക്കയടക്കം നിരവധി രാജ്യങ്ങളില്‍ പ്രവാസികള്‍ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ഫണ്ടുകള്‍ ശേഖരിക്കുന്നുണ്ട്. തുടക്കത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന അയച്ചിരുന്നവര്‍ പിന്നീട് അത് മാറ്റി പ്രാദേശിക സഹായങ്ങള്‍ക്കായി നല്‍കുന്ന വാര്‍ത്തകളാണ് നിരന്തരം വന്നുകൊണ്ടിരിക്കുന്നത്. പ്രാദേശിക സംഘടനകള്‍ വഴിയും, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ചര്‍ച്ചുകള്‍, വിവിധ മത സംഘടനകള്‍ എല്ലാം ഇങ്ങനെയുള്ള ഫണ്ടുകള്‍ യഥാവിധി അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിച്ചുകൊണ്ടിരിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ അയച്ചാല്‍ അത് ദുരുപയോഗം ചെയ്യപ്പെടുകയും വകമാറ്റി ചെലവഴിക്കുകയും ചെയ്യുമെന്ന ചിന്തയാണ് അതിനു കാരണം. ചുരുക്കിപ്പറഞ്ഞാല്‍ സര്‍ക്കാരിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടു എന്നര്‍ത്ഥം. ആ നഷ്ടപ്പെട്ട വിശ്വാസം തിരിച്ചു പിടിക്കുകയാണ് സര്‍ക്കാരിന് മുന്നിലുള്ള ഒരേയൊരു പോം‌വഴി. 

Saturday, December 15, 2018

ജീവിതം എത്ര സുന്ദരം (കഥ)

വളരെ ആര്‍ഭാടമായിരുന്നു അവളുടെ വിവാഹം. മനസ്സിനിണങ്ങിയ പുരുഷന്‍. ബന്ധുമിത്രാദികളും സുഹൃത്തുക്കളും വാനോളം പുകഴ്ത്തി.

അന്നു വൈകുന്നേരം അവളുടെ അമ്മ ഒരു വിവാഹ സമ്മാനം അവള്‍ക്കു നല്‍കി. ആകാംക്ഷയോടെ അവള്‍ ആ കവര്‍ തുറന്നു. ഒരു സേവിംഗ്സ് ബാങ്ക് പാസ്സ്ബുക്ക് !

"പാസ്സ് ബുക്കോ?" അവള്‍ അമ്മയോട് ചോദിച്ചു.

"അതെ മോളെ, നിന്‍റെ ജീവിതത്തിലെ അനര്‍ഘ നിമിഷങ്ങളിലൊന്നാണ് ഇന്ന് നടന്നത്. ഈ പാസ്സ് ബുക്ക് നീ ഭദ്രമായി സൂക്ഷിക്കുക. വിവാഹ ജീവിതത്തില്‍ പ്രധാനപ്പെട്ട എന്തു സംഭവങ്ങളുണ്ടായാലും നീ കുറച്ചു പണം ഇതില്‍ നിക്ഷേപിക്കണം. ഓരോ പ്രാവശ്യവും നീ അതു ചെയ്യുമ്പോള്‍ എന്തിനു ചെയ്തു എന്ന് എഴുതിയിടുകയും വേണം. നിന്‍റെ ഭര്‍ത്താവിനോടും ഇക്കാര്യം പറയണം. ആദ്യത്തെ നിക്ഷേപം ഞാന്‍ ചെയ്തിട്ടുണ്ട്. പിന്നെ ഒരു കാര്യം. ഈ പണം ഒരു കാരണവശാലും ചിലവാക്കരുത്."

അമ്മയുടെ വാക്കുകള്‍ കേട്ട് അവള്‍ക്ക് ചിരി വന്നു. അവള്‍ ആ പാസ്സ് ബുക്ക് തുറന്നു നോക്കി. ആയിരം രൂപ ഡെപ്പോസിറ്റ് ചെയ്തിരിക്കുന്നു !

"ഈ അമ്മയുടെ ഒരു കാര്യം...." അവള്‍ സ്വയം പറഞ്ഞു.

ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കടന്നു പോയി. അവരുടെ ജീവിതത്തില്‍ പല സംഭവങ്ങളും നടന്നു. നല്ല ജോലി, പുതിയ വീട്, ഉദ്യോഗക്കയറ്റം, ശമ്പള വര്‍ദ്ധന, പുതിയ വാഹനം എന്നിങ്ങനെ പലതും അവര്‍ക്ക് ലഭിച്ചു. ഇതിനോടകം രണ്ടു കുട്ടികളും ജനിച്ചു. ഓരോ സംഭവങ്ങള്‍ നടക്കുമ്പോഴും ഇരുവരും ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ മറന്നില്ല.
പക്ഷെ, ആ സന്തോഷ ദിനങ്ങള്‍ക്ക് മങ്ങലേല്‍ക്കാന്‍ അധിക നാള്‍ വേണ്ടിവന്നില്ല. നിസ്സാര കാര്യങ്ങളെച്ചൊല്ലി പരസ്പരം പഴിചാരി ഇരുവരും വഴക്കടിക്കുക ഒരു പതിവായി. പരസ്പരം സംസാരിക്കുന്നതുതന്നെ വിരളമായി. പ്രശ്നങ്ങള്‍ ഓരോന്നായി അവരുടെ ജീവിതത്തിന്‍റെ താളം തെറ്റിച്ചു തുടങ്ങി. ഇങ്ങനെ ജീവിക്കുന്നതില്‍ ഭേദം വേര്‍പിരിയുകയാണ് നല്ലതെന്ന് അവര്‍ തീരുമാനിച്ചു.

അവള്‍ ഈ വിവരം അമ്മയോടു പറഞ്ഞു.

"എനിക്ക് ഈ ജീവിതം മടുത്തു അമ്മേ. ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു."

അമ്മ പറഞ്ഞു, "അതിനെന്താ മോളെ, വേര്‍പിരിയാന്‍ തീരുമാനിച്ചെങ്കില്‍ അങ്ങനെ ചെയ്യുക. പക്ഷേ, ഒരു കാര്യം. വേര്‍പിരിയുന്നതിനു മുന്‍പ് ഞാന്‍ തന്ന ആ പാസ്സ് ബുക്കിലെ പണം മുഴുവന്‍ പിന്‍വലിക്കാന്‍ മറക്കരുത്. ഒരു രേഖയും ബാക്കി വെക്കരുത്."

അമ്മയുടെ ഉപദേശം കേട്ട് അവള്‍ സന്തോഷിച്ചു.

"ശരിയാണ്, ഈ പണം മുഴുവന്‍ ഞാന്‍ പിന്‍വലിക്കും."

അവള്‍ നേരെ ബാങ്കിലേക്ക് പോയി. അക്കൗണ്ട് ക്ലോസ് ചെയ്യാനുള്ള പേപ്പറുകള്‍ ശരിയാക്കിക്കൊണ്ടിരുന്ന സമയം അവളുടെ കണ്ണുകള്‍ പാസ്സ് ബുക്കില്‍ ഉടക്കി. അതിലെ ഓരോ പേജുകളും അവള്‍ ശ്രദ്ധയോടെ നോക്കി.  ആവശ്യത്തിലധികം പണം. അവള്‍ വീണ്ടും വീണ്ടും നോക്കി. ഓരോ ഡെപ്പോസിറ്റുകളുടേയും കാരണങ്ങള്‍ അവള്‍ ഓര്‍ത്തു. അവളുടെ ഓര്‍മ്മകള്‍ പുറകിലേക്ക് സഞ്ചരിച്ചു......ഓരോ ഡെപ്പോസിറ്റുകളുടേയും കാരണങ്ങളോര്‍ത്ത് അവളുടെ കണ്ണുകള്‍ നിറഞ്ഞു. നിയന്ത്രിക്കാന്‍ കഴിയാത്ത വിധം കവിള്‍ത്തടങ്ങളിലൂടെ കണ്ണീര്‍ ഒഴുകി.

പാസ്സ് ബുക്ക് ബാഗിലിട്ട് അവള്‍ വീട്ടിലേക്ക് തിരിച്ചു. ഭര്‍ത്താവിനെ പാസ്സ് ബുക്ക് ഏല്പിച്ചിട്ടു പറഞ്ഞു..

 "വിവാഹമോചനത്തിനു മുന്‍പ് അതില്‍ കാണുന്ന പണം മുഴുവന്‍ എടുത്ത് ചിലവാക്കുക" എന്ന്.

ഒന്നും പറയാതെ ഭര്‍ത്താവ് ആ പാസ്സ് ബുക്ക് വാങ്ങി നിസ്സംഗതനായി നടന്നു നീങ്ങി.

അവളുടെ മനസ്സു വിങ്ങി. ഇണക്കങ്ങളും പിണക്കങ്ങളുമായി ജീവിച്ച ആ കാലങ്ങളെ ഓര്‍ത്ത് അവള്‍  നല്ല നാളുകളെയോര്‍ത്ത് അവള്‍ നെടുവീര്‍പ്പിട്ടു. ഒരുപാട് കരഞ്ഞു. ഇനി അധികം വൈകാതെ ഞങ്ങള്‍ തമ്മില്‍ എന്നന്നേക്കുമായി പിരിയുകയാണ്.

അടുത്ത ദിവസം അയാള്‍ ആ പാസ്സ്ബുക്ക് തിരിച്ച് അവള്‍ക്ക് നല്‍കി. അത്ഭുതത്തോടെയും  സംശയത്തോടെയും അവള്‍ അതു തുറന്നു നോക്കി.

5000 രൂപ ഡെപ്പോസിറ്റ് ചെയ്തിരിക്കുന്നു ! തൊട്ടടുത്ത് ഒരു കുറിപ്പും. ആ കുറിപ്പില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു....
"നീ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവളാണെന്ന് ഇന്ന് ഞാന്‍ മനസ്സിലാക്കി. ഇത്രയും വര്‍ഷങ്ങള്‍ നാം ഇരുവരും പങ്കുവെച്ച സ്നേഹവും പരിചരണവും മനസ്സിലാക്കാന്‍ വൈകിപ്പോയി. എന്നോട് ക്ഷമിക്കുക.  നമുക്ക് വേര്‍പിരിയാനാകുമോ?"

അയാളുടെ കൈകള്‍ അവളുടെ തോളില്‍ അമര്‍ന്നു. അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ അവള്‍ മെല്ലെ അയാളുടെ തോളിലേക്ക് ചാഞ്ഞു. അയാളുടെ കരവലയത്തിലമര്‍ന്നപ്പോള്‍ അവളുടെ മനസ്സ് മന്ത്രിച്ചു... "ഞാനെത്ര ഭാഗ്യവതിയാണ്."

ഇരുവരും കെട്ടിപ്പിടിച്ച് കരഞ്ഞു.... സ്നേഹത്തിന്‍റെ കണ്ണീര്‍ !

ആ പാസ്സ് ബുക്ക് പെട്ടിയില്‍ വെക്കുന്നിനിടയില്‍ അവര്‍ പറഞ്ഞു...

 "ജീവിതത്തിലെ തെറ്റുകുറ്റങ്ങള്‍ പരസ്പരം മനസ്സിലാക്കി ജീവിച്ചാല്‍ എത്ര സുന്ദരമായിരിക്കും ആ ജീവിതം..!"


Monday, December 3, 2018

ശബരിമലയും വനിതാ മതിലും

ശബരിമലയില്‍ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ മുഖം മിനുക്കാനാണോ അതോ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണോ എന്നറിയില്ല ഒരു "പുതിയ നവോത്ഥാന മൂവ്മെന്റ്" കേരളത്തില്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്നു കേട്ടപ്പോള്‍ തോന്നിയത് 'ചങ്ങലയ്ക്കും ഭ്രാന്തിളകി' എന്നാണ്. സുപ്രീം കോടതി വിധി സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയതാണെന്ന് ലോകം പറയുമ്പോള്‍ അതല്ല സത്യം സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണെന്നാണ് പിണറായി വിജയന്‍ പറയുന്നത്. അങ്ങ് ഇന്ദ്രപ്രസ്ഥത്തില്‍ സ്ഥിതി ചെയ്യുന്ന സുപ്രീം കോടതി വിധിയെഴുതിയതിന്റെ മഷി ഉണങ്ങുന്നതിനു മുന്‍പേ ഇങ്ങ് കേരളത്തില്‍ സ്ഥിതി ചെയ്യുന്ന ശബരിമലയിലേക്ക് പോലീസും പട്ടാളവുമായി ചെന്ന് 'ഉത്തരവ് നടപ്പിലാക്കാന്‍' ശ്രമിച്ചപ്പോള്‍ തന്നെ അരിയാഹാരം തിന്നുന്ന മലയാളികള്‍ക്ക് മനസ്സിലായിരുന്നു ഈ വിധി ചോദിച്ചു വാങ്ങിയതു തന്നെ എന്ന്.

 ശക്തവും സമ്പന്നവുമായ ഭരണഘടനയും അത്രത്തോളം ശക്തമായ ജനാധിപത്യവും നിയമവാഴ്ചയും നിലനില്‍ക്കുന്ന ഇന്ത്യയില്‍ ആ സം‌വിധാനങ്ങളെ ധിക്കരിച്ചു മുന്നോ‌ട്ടുപോകാന്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടത്തിനും കഴിയില്ല. അപ്പോഴും ഈ സംവിധാനങ്ങളെല്ലാം ജനങ്ങള്‍ക്കു വേണ്ടിയാണെന്നും അവരുടെ വിശ്വാസങ്ങളു‌ടെയും അവകാശങ്ങളുടെയും സംരക്ഷണങ്ങള്‍ക്കു വേണ്ടിയാണെന്നുള്ള യാഥാര്‍ഥ്യവും നിലനില്‍ക്കുന്നു. ഈ രണ്ടു യാഥാര്‍ഥ്യങ്ങളും ഏറ്റുമുട്ടുന്ന അവസരങ്ങള്‍ വളരെ അപൂര്‍വമാണ്. അത്തരമൊരു അപൂര്‍വതയ്ക്കാണു കേരളത്തിന്‍റെ മതേതര സംസ്കാരത്തിന്‍റെയും സനാതന ധര്‍മത്തിന്‍റെയും വിശ്വാസ പാരമ്പര്യത്തിന്‍റെയും പ്രതീകമായ ശബരിമലയിലെ ഈ വര്‍ഷത്തെ തീര്‍ഥാടന കാലം സാക്ഷ്യം വഹിക്കുന്നത്. എല്ലാക്കാലത്തും ഭക്തിസാന്ദ്രമായിരുന്ന തീര്‍ഥാടനം ഇക്കുറി സംഘര്‍ഷഭരിതമായി. ആരാണ് ഇതിനുത്തരവാദി? ജനങ്ങളോ അതോ സര്‍ക്കാരോ? പ്രശ്നങ്ങളോരോന്നും പൊട്ടിമുളയ്ക്കുമ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രകോപനപരമായ പ്രവര്‍ത്തികള്‍ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയായിരുന്നു.

ശബരിമല എന്നാല്‍ വിശ്വാസമുള്ളവരുടെയെല്ലാം തീര്‍ഥാ‌ടന കേന്ദ്രമാണ്. അങ്ങനെയുള്ള തീര്‍ഥാടകര്‍ക്കാവണം അവിടെ എല്ലാ പരിഗണനയും ലഭിക്കേണ്ടത്. അവരുടെ വിശ്വാസങ്ങളും അവര്‍ പുലര്‍ത്തിപ്പോരുന്ന ആചാരങ്ങളും സംരക്ഷിക്കപ്പെടുകയും വേണം. ഭരണഘടനയും കോടതിയും സര്‍ക്കാരുമൊക്കെ ഈ വിശ്വാസ സംരക്ഷണത്തിനു ബാധ്യസ്ഥവുമാണ്. തങ്ങളുടെ ആചാരങ്ങളും വിശ്വാസങ്ങളും വെല്ലുവിളിക്കപ്പെടുന്നു എന്ന ധാരണ ഭക്തരില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. പക്ഷെ സംഭവിക്കാന്‍ പാടില്ലാത്തത് പലതും സംഭവിച്ചു. കേരളത്തെക്കുറിച്ചും ശബരിമലയെക്കുറിച്ചും ഇതര ദേശങ്ങളില്‍ പേരുദോഷമുണ്ടായി. തെറ്റു തിരുത്താന്‍ സര്‍ക്കാരിന് സമയം യഥേഷ്ടമുണ്ടായിരുന്നിട്ടു കൂടി അതൊന്നും ഗൗരവത്തിലെടുത്തില്ല. പോലീസിനെ ഉപയോഗിച്ച് എല്ലാം ശാന്തമാക്കാമെന്നു ധരിച്ചുവശായ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് അടിയറവു പറയേണ്ട ഘട്ടത്തിലെത്തി.

പ്രളയകാലത്ത് ജാതി-മത-വര്‍ഗ-രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് ഒരൊറ്റ ജനതയായി പ്രവര്‍ത്തിച്ചു മാതൃക കാട്ടിയ മലയാളികള്‍ വളരെ കുറഞ്ഞ ദിവസങ്ങള്‍കൊണ്ടാണ് ഒരിക്കലുമുണ്ടായിട്ടില്ലാത്തത്ര വലിയ വിഭാഗീയതയിലേക്കു മാറിയത്. അവരെ അങ്ങനെ മാറ്റിയെടുത്തതില്‍ എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുമാണ് പങ്ക്. സര്‍ക്കാരിന്റെ പരാജയം മറച്ചു പിടിക്കാന്‍ പുതിയ നയവുമായി ഇപ്പോള്‍ രംഗപ്രവേശം ചെയ്തിരിക്കുകയാണ്. നവോത്ഥാന വനിതാ മതില്‍ എന്ന പേരില്‍ നടത്താന്‍ പോകുന്ന പ്രകടനം നവോത്ഥാനമല്ല മറിച്ച് രാഷ്ട്രീയ പ്രഹസനമല്ലേ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.  ജാതി സംഘടനകളെ കൂട്ടുപിടിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഈ രാഷ്ട്രീയ നാടകം കളിക്കാന്‍ പോകുന്നത്. നാല് ലക്ഷം സ്ത്രീകളെ അണിനിരത്തി കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന മതില്‍ തീര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഹിന്ദു സമുദായ സംഘടനകളുമായി നടത്തിയ യോഗത്തില്‍ വെച്ചാണ്. ശബരിമലയില്‍ നാമജപപ്രതിഷേധം നടത്തിയ സ്ത്രീകള്‍ക്കെതിരെയും അവിടെ നടമാടിയ രാഷ്ട്രീയപാര്‍ട്ടികളുടെ പേക്കൂത്തുകള്‍ക്കെതിരെ യുമാണ് ഈ വന്‍മതിലെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ സമുദായ സംഘടനകളുടെ നേതൃത്വത്തിലാണ് ഈ വനിതാമതിലെന്നതുകൊണ്ട് പല കോണുകളില്‍ നിന്നും വിമര്‍ശനവും ഉയരുകയാണ്.

കേരളത്തെ ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. ഇതിനായി പക്ഷേ, ഹിന്ദു സമുദായസംഘടനകളായ എഎസ്എന്‍ഡിപിയെയും കെപിഎംഎസിനെയുമൊക്കെ കൂടെ നിര്‍ത്തി ബലം ഉറപ്പിക്കുന്നതിലാണ് വിമര്‍ശനം. നവോത്ഥാന സംഘടനകള്‍ എന്ന പേരില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തവ രിലേറെയും ജാതി സംഘടനകളുടെ പ്രതിനിധികളായിരുന്നു. ജാതിയും മതവും പറയുന്ന ഇത്തരം സംഘടനകളാണ് നവോത്ഥാനം എന്ന പേരില്‍ നടത്തുന്ന സമരത്തിന്റെ മുമ്പില്‍ നില്‍ക്കുന്നത്. അതിനാല്‍ നവോത്ഥാനം എന്ന് വിളിക്കുന്നതിലെ വൈരുധ്യം വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, സര്‍ക്കാര്‍ ചെലവിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ചീഫ് സെക്രട്ടറി ഉള്‍പ്പെടുന്ന യോഗത്തിലാണ് വനിതാ മതില്‍ എന്ന തീരുമാനം വരുന്നത്.

അതേസമയം വനിതാ മതിലിനിറങ്ങുന്ന സ്ത്രീകള്‍ക്കൊക്കെയും ശബരിമലയിലെ സ്ത്രീപ്രവേശനത്തോട് അനുകൂല നിലപാടായിരിക്കുകയി ല്ലെന്നതാണ് വസ്തുത. മതില്‍ തീര്‍ക്കാന്‍ ഇറങ്ങുന്ന പെണ്ണുങ്ങള്‍ പാര്‍ട്ടിയോടും പാര്‍ട്ടിയുടെ പല സംവിധാനങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നവരായിരിക്കും. മൈക്രോഫിനാനന്‍സിലും സമുദായ സംഘടനകളുടെ അയല്‍ക്കൂട്ട ങ്ങളിലും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലുമൊക്കെയുള്ളവര്‍. ഇവര്‍ക്കൊക്കെ ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനോട് എതിര്‍പ്പായിരിക്കും. എങ്കില്‍പ്പോലും പാര്‍ട്ടിയെ നിഷേധിക്കാന്‍ ഇവര്‍ക്ക് കഴിയില്ല. പാര്‍ട്ടിയോടുള്ള കൂറുകൊണ്ടോ പേടിച്ചിട്ടോ ഇത്തരം സ്തീകള്‍ 'മതില്‍' കെട്ടാനിറങ്ങും. ഇവരെയെല്ലാം ശബരിമലയില്‍ കൊണ്ടുപോകാന്‍ നോക്കിയാല്‍ ഇപ്പറയുന്ന നവോത്ഥാനമെല്ലാം കുപ്പത്തൊട്ടിയില്‍ കിടക്കും.

Tuesday, November 27, 2018

ട്രൈസിറ്റി ഇന്ത്യാ അസ്സോസിയേഷന്‍ 2019-ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു

ആല്‍ബനി (ന്യൂയോര്‍ക്ക്): ന്യൂയോര്‍ക്കിന്റെ തലസ്ഥാനമായ ആല്‍ബനിയിലേയും, സ്‌കെനക്റ്റഡി, ട്രോയ് എന്നീ സിറ്റികളിലേയും പരിസരപ്രദേശങ്ങളിലേയും ഇന്ത്യാക്കാരുടെ സംഘടനയായ ട്രൈസിറ്റി ഇന്ത്യാ അസ്സോസിയേഷന്റെ 2019-ലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടന്നു.

അശോക് അദിക്കൊപ്പുള (പ്രസിഡന്റ്), സ്മിത ജെയിന്‍ (വൈസ് പ്രസിഡന്റ്), ഇളങ്കോവന്‍ രാമന്‍ (സെക്രട്ടറി), സുധ ഡട്‌ല (ട്രഷറര്‍) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി കല്‍‌പേഷ് കതിരിയ, വേണു മോറിഷെട്ടി, പുര്‍ത്തി പട്ടേല്‍, മൊയ്തീന്‍ പുത്തന്‍‌ചിറ, വേദ് ശ്രാവ, രവീന്ദ്ര വുപ്പള എന്നിവരെയും തിരഞ്ഞെടുത്തു. ബാസവ്‌രാജ് ബെങ്കി എക്സ് ഒഫീഷ്യോ ആയി തുടരും.

1960-ല്‍ രൂപീകൃതമായ ട്രൈസിറ്റി ഇന്ത്യാ അസ്സോസിയേഷന്‍ ന്യൂയോര്‍ക്കിന്റെ തലസ്ഥാന നഗരിയിലും പരിസര പ്രദേശങ്ങളിലുമുള്ള ഇന്ത്യന്‍ വംശജരെ ഒരുമിച്ച് ഒരു കുടക്കീഴില്‍ അണിനിരത്തി നിരവധി പരിപാടികള്‍ നടത്തി വരുന്നു. വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന 'സ്‌പ്രിംഗ് ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ'യാണ് അതില്‍ ഏറ്റവും പ്രധാനം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുതിര്‍ന്നവരും കുട്ടികളുമടങ്ങുന്ന കലാകാരന്മാരെയും കലാകാരികളും അതാതു സംസ്ഥാനങ്ങളുടെ പൈതൃക കലകള്‍ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍ ഏറെ ആകര്‍ഷകമാണ്. കൂടാതെ ഇന്ത്യന്‍ വിഭവങ്ങളുടെ ഭക്ഷണശാലകള്‍, വസ്ത്രങ്ങള്‍, കരകൗശല വസ്തുക്കള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയുടെ ബൂത്തുകളുമൊക്കെയടങ്ങുന്ന ഈ ഉത്സവത്തില്‍ ജാതിമതഭേദമന്യേ എല്ലാ ഇന്ത്യക്കാരും പങ്കെടുക്കും.

ഇന്ത്യന്‍ റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, ഇന്റര്‍നാഷണല്‍ വിമന്‍സ് ഡേ എന്നിവയും, പിക്നിക്, ടെന്നീസ് ടൂര്‍ണ്ണമെന്റ് എന്നിവയും അസ്സോസിയേഷന്‍ നടത്തിവരുന്നു. അംഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സപ്പോര്‍ട്ട് ഗ്രൂപ്പ്, മുതിര്‍ന്നവര്‍ക്കു വേണ്ടി സിക്സ്റ്റി പ്ലസ് ഗ്രൂപ്പ് എന്നിവ അസ്സോസിയേഷന്റെ ഭാഗമാണ്. കൂടാതെ സെമിനാറുകള്‍, വര്‍ക്ക്ഷോപ്പുകള്‍, മെഡിക്കല്‍ സഹായങ്ങള്‍ എന്നിവയും സംഘടിപ്പിക്കുന്നു.

 2019-ലെ ആദ്യത്തെ പരിപാടിയായ ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ജനുവരി 27-ന് ആഘോഷിക്കും.

Monday, November 26, 2018

വികല മനസ്സും വികട പ്രവര്‍ത്തികളും

കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളായി ഫെയ്സ്ബുക്കില്‍ അതിരുവിട്ട വര്‍ഗീയതയും രാഷ്ട്രീയവും കൊണ്ട് നിറയുന്നത് ഒരു പതിവായി കാണുന്നു. ഇന്ന് ശരിയാകും നാളെ ശരിയാകും എന്നു കരുതാമെങ്കിലും ഓരോ ദിവസവും അത് കൂടിക്കൂടി വരുന്നതല്ലാതെ കുറയുന്നില്ല. സംസ്ക്കാര സമ്പന്നരാണെന്നും മാനുഷിക മൂല്യങ്ങളില്‍ ഉറച്ചു വിശ്വസിക്കുന്നവരും പരസ്പര വിശ്വാസമുള്ളവരുമാണെന്ന് ധരിച്ചിരുന്നവരുടെ കമന്റുകളും പോസ്റ്റുകളും കണ്ട് സത്യത്തില്‍ മനസ്സ് പിടയ്ക്കുകയാണ്. ഇവരൊക്കെ എങ്ങനെ ഇത് എഴുതിപ്പിടിപ്പിക്കുന്നു എന്നുവരെ ചിന്തിക്കാറുണ്ട്. ദൈവത്തിന്റെ പേരില്‍ അല്ലെങ്കില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പേരില്‍ അമേരിക്കയിലിരുന്ന് ഇത്തരം നീചമായ രീതിയില്‍ പോസ്റ്റുകളും കമന്റുകളും ഇടണമെങ്കില്‍ തീര്‍ച്ചയായും അവരുടെ മനസ്സ് വികലമായിക്കഴിഞ്ഞു എന്നു വേണം കരുതാന്‍....ഞാന്‍ ആരേയും പേരെടുത്ത് കുറ്റപ്പെടുത്തുന്നില്ല. പക്ഷെ, പൊതുസമൂഹത്തില്‍ മാന്യന്മാരാണെന്ന് വിശ്വസിച്ചിരുന്നവര്‍, അല്ലെങ്കില്‍ വിശ്വസിപ്പിച്ചിരു ന്നവരാണ് അത്തരം പ്രവര്‍ത്തികളിലേര്‍പ്പെട്ടിരി ക്കുന്നതെന്ന് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. എന്തിന്? ആര്‍ക്കു വേണ്ടി?

അമേരിക്ക എന്ന ഈ വാഗ്ദത്തഭൂവില്‍ വന്ന് അധ്വാനിച്ചും കഷ്ടപ്പെട്ടും ഭേദപ്പെട്ട നിലയില്‍ ജീവിക്കുന്ന നാമെല്ലാം ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സാമൂഹ്യസാംസ്ക്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ്, ഒരേ വേദി പങ്കിടുന്നവരാണ്. നാളെയും അതു തുടരണം. പരസ്പരം അറിയാവുന്നവര്‍ പോലും യാതൊരു മുന്‍‌ പരിചയവുമില്ലാത്തവരെപ്പോലെ ഫെയ്സ്ബുക്കില്‍ നീചഭാഷകള്‍ ഉപയോഗിക്കുന്നത് കാണുമ്പോള്‍ സമാധാനകാംക്ഷികളുടെ ഉള്ളൊന്നു പിടയും. ഒരു ലൈക്ക് അടിക്കാനോ ഏതെങ്കിലും ഇമോജി പോസ്റ്റ് ചെയ്യാനോ പറ്റാത്ത അവസ്ഥ. പേര് നോക്കി ആക്ഷേപിക്കാനും, വേണ്ടി വന്നാല്‍ ഭീഷണിപ്പെടുത്താനും മടിക്കാത്തവരെ ഇനി എങ്ങനെ വിശ്വസിക്കും. 'അതൊക്കെ അപ്പച്ചന്റെ ഒരു തമാശയല്യോടാ' എന്നു പറഞ്ഞ് കൈയ്യൊഴിയാന്‍ സാധിക്കാത്ത വിധം മനസ്സിനെ മുറിവേല്പിക്കുന്ന തരത്തിലുള്ള കമന്റുകള്‍ കാണുമ്പോള്‍ ആ വ്യക്തിയെ അല്ലെങ്കില്‍ വ്യക്തികളെ 'അണ്‍‌ഫ്രണ്ട്' ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്താലത്തെ അവസ്ഥ പിന്നീടൊരിക്കലും ആ വ്യക്തിയുമായി യാതൊരടുപ്പവും കാണുകയില്ല എന്നതാണ്.

ചിലരുടെ പോസ്റ്റ് കാണുമ്പോള്‍ ഇവര്‍ക്കൊന്നും വേറെ പണിയില്ലേ എന്നുവരെ സംശയിച്ചു പോകും. സാധാരണ രാവിലെ എഴുന്നേറ്റ് ഒരു കപ്പ് ചായയോ കാപ്പിയോ കുടിച്ച് ദിനചര്യകളും കഴിഞ്ഞ് ജോലിക്ക് പോകുന്നതിനു പകരം ചിലര്‍ മറ്റുള്ളവര്‍ക്ക് പണി കൊടുക്കാനുള്ള ഏതെങ്കിലും വര്‍ഗീയ പോസ്റ്റുകളോ രാഷ്ട്രീയ പോസ്റ്റുകളോ ഫെയ്സ്ബുക്കിലിടുകയാണെന്ന് പോസ്റ്റിന്റെ സമയം നോക്കിയാല്‍ അറിയാം. വൈകീട്ട് ജോലി കഴിഞ്ഞു വന്നാല്‍ പിന്നെ പറയുകയും വേണ്ട. എന്തും ഏതും ആരെക്കുറിച്ചും പറയാമെന്ന അവസ്ഥയിലേക്ക് ഫെയ്സ്ബുക്കും മാറി. ചിലരാകട്ടേ മറ്റുള്ളവരുടെ പോസ്റ്റ് ഷെയര്‍ ചെയ്യുന്നത് കണ്ണടച്ചുകൊണ്ടാണ്. അതിലെഴുതിയിരിക്കുന്നതെന്താണെന്നു പോലും ചിന്തിക്കാതെ. എന്തിനാണ് ഇങ്ങനത്തെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതെന്നു ചോദിച്ചാല്‍, അല്ലെങ്കില്‍ എന്തെങ്കിലും കമന്റിട്ടാലോ പിന്നെ അന്നത്തെ ദിവസം മുഴുവന്‍ വാക്‌പയറ്റായിരിക്കും. കമന്റിടുന്നവരുടെ ജാതി നോക്കി പ്രതികരിക്കുന്നവരാണ് ഏറെയും. ചിലര്‍ ഫെയ്സ്ബുക്ക് കമന്റിന് ഫോണിലൂടെ മറുപടി പറയാന്‍ ശ്രമിക്കാറുണ്ട്.  അമേരിക്കയില്‍ ഇത്രയും വര്‍ഗീയതയുണ്ടെന്നും, അത് ഏറെയും മാന്യന്മാരായി ചമഞ്ഞു നടക്കുന്നവരിലാണെന്നും മനസ്സിലാക്കാന്‍ ശബരിമല ഒരു കാരണമായി. അതുകൊണ്ട് അത്തരക്കാരെ ഇനി സംശയത്തോടെ മാത്രമേ കാണാന്‍ കഴിയൂ.

ധര്‍മ്മം ക്ഷയിക്കുന്നു അധര്‍മ്മം വളരുന്നു എന്നതിന്റെ പ്രത്യക്ഷ തെളിവാണ് ഇന്ന് ലോകത്താകമാനം നടക്കുന്ന സംഭവ വികാസങ്ങള്‍. ധര്‍മ്മം ചെയ്യുന്നവരെ പിന്താങ്ങുന്നവരെക്കാള്‍ അധര്‍മ്മം ചെയ്യുന്നവരെ പിന്താങ്ങുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. അവരാണെങ്കിലോ അസമാധാനത്തിന്റെ വിത്തുകള്‍ പാകി ജനങ്ങളില്‍ പകയും വിദ്വേഷവും വളര്‍ത്തിക്കൊണ്ടിരിക്കുന്നു. ആര്‍ക്കും എന്തും ചെയ്യാം, ആരും ചോദിക്കാനും പറയാനുമില്ല എന്ന ഒരുതരം അരാജകത്വം. തന്മൂലം സത്യവും നീതിയും ദിനം‌പ്രതി മരിച്ചു വീണുകൊണ്ടിരിക്കുന്നു. വികല മനസ്സോടെ, വികല ചിന്താഗതിയോടെ, കാപട്യം നിറഞ്ഞ മനസ്സോടെ പ്രവര്‍ത്തിക്കു ന്നവരെ പറഞ്ഞു മനസ്സിലാക്കാനും ബുദ്ധിമുട്ടാണ്. നീതിമാന്മാരെ കീഴ്‌പ്പെടുത്തി അനീതിയുടെ തമ്പുരാക്കന്മാര്‍ ഉയിര്‍ത്തെഴുന്നേറ്റോ എന്നുപോലും സംശയിക്കാവുന്ന സംഭവങ്ങളുടെ പരമ്പര തന്നെയാണ് നാമിന്ന് കണ്ടുകൊണ്ടിരിക്കുന്നത്.

"കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ
മാളിക മുകളേറിയമന്നന്റെ തോളിൽ
മാറാപ്പു കേറ്റുന്നതും ഭവാൻ
എണ്ണിയെണ്ണികുറയുന്നിതാ‍യുസ്സും
മണ്ടി മണ്ടി കരേറുന്നു മോഹവും
കൂടിയല്ലാ പിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും
മധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ”

Thursday, November 22, 2018

പുണ്യഭൂമിയെ കലാപഭൂമിയാക്കരുത്

ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ ഉത്തരവിന്റെ മറവില്‍ അവിടെ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകളും നിയന്ത്രണങ്ങളും ഭക്തരെ സംബന്ധിച്ചേടത്തോളം പീഢന കാലമാവുകയാണോ?  സ്ത്രീ പ്രവേശനത്തെ  സംബന്ധിച്ച സമരങ്ങളും, വഴിതടയലും,  നിരോധനവും പൊലീസ് നടപടിയുമെല്ലാം ചേര്‍ന്നപ്പോള്‍ ശബരിമലയെ ഒരു കലാപ ഭൂമിയാക്കി മതരാഷ്ട്രീയത്തിലൂടെ വോട്ടു മലയാക്കാനുള്ള തത്രപ്പാടിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ശബരിമലയിലെ യഥാര്‍ത്ഥ ഭക്തരോ, തീര്‍ത്ഥാടകരോ അല്ല അവിടെ പ്രശ്നങ്ങളുണ്ടാക്കുന്നത്. അവരെ മറയാക്കി, രാഷ്‌ട്രീയ നേട്ടം കൊയ്യാനെത്തുന്നവരാണു കുഴപ്പക്കാര്‍. ശബരിമല‍‍യിലെ യുവതീ പ്രവേശനം വിശ്വാസികളായ യുവതികള്‍ക്കു പോലും സ്വീകാര്യമല്ല. ശബരിമല പ്രവേശനത്തിന് അനുമതി ലഭിച്ചിട്ടും ആക്റ്റിവിസ്റ്റുകളായ കുറച്ചു സ്ത്രീകളല്ലാതെ, സാധാരണക്കാരായ ഒരാള്‍പോലും ദര്‍ശനത്തിനെത്തുകയോ അതിനു താത്പര്യം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. പ്രശ്നപരിഹാരമാണ് ആവശ്യമെങ്കില്‍ ഇപ്പോഴത്തെ കോടതി വിധി അതിജീവിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കുമുണ്ട് പല വഴികള്‍. അതിനു ശ്രമിക്കാതെ രാഷ്‌ട്രീയ നേട്ടത്തിനു വേണ്ടിയുള്ള പോരാട്ടമാണ് എല്ലാവരും നടത്തുന്നത്. പക്ഷേ, അതിനുള്ള വേദി പരമ പവിത്രവും വിശ്വാസ ദീപ്തവുമായ ശബരിമല സന്നിധാനമായിരുന്നില്ല എന്നു മാത്രം ഓര്‍മിപ്പിക്ക‌ട്ടെ.

വൃശ്ചിക പുലരി മുതല്‍ ആദ്യത്തെ ആഴ്ച ഏതാണ്ട് ഒന്നര ലക്ഷം പേരെ സന്നിധാനത്ത് എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുന്‍ കാലങ്ങളില്‍ മണ്ഡലകാലം ആരംഭിച്ച് ആദ്യത്തെ ആഴ്ച നാലര മുതല്‍ ആറ് ലക്ഷം വരേ അയ്യപ്പ ഭക്തര്‍ വന്നുകൊണ്ടിരുന്നുവെന്ന കണക്ക് പരിഗണിക്കുമ്പോള്‍ ഇത്തവണ ഭക്തരുടെ വരവ് നന്നെ കുറഞ്ഞുവെന്ന് വ്യക്തം. എന്താണ് ഇതിന് കാരണമെന്ന് സര്‍ക്കാറും, ദേവസ്വം ബോര്‍ഡും, പൊലീസും, ശബരിമലയില്‍ ആചാര സംരക്ഷണത്തിന് ഇറങ്ങിയ ബിജെപിയും സംഘ്പരിവാറും ഇതര രാഷ്ട്രീയ പാര്‍ട്ടികളും ഉള്ളു തുറന്നു പരിശോധിക്കാന്‍ ഇനി ഒട്ടും വൈകിക്കൂടാ. ഇന്ത്യയുടെ മതേതര തീർഥാടനത്തിന്‍റെ മകു‌ടോദാഹരണമായ ശബരിമലയിലെ സ്ഥിതി ഓരോ ദിവസം കഴിയുന്തോറും സങ്കീർണമാകുകയാണ്. വിശ്വാസികളുടെ പുണ്യഭൂമിയാണു ശബരിമല. അവിടത്തെ ആചാരങ്ങളും വിശ്വാസങ്ങളും നിയമങ്ങളും നിശ്ചയിക്കേണ്ടതു ശരിയായ വിശ്വാസികളാണ്.

ശബരിമലയിലെ നിയന്ത്രണങ്ങളെക്കുറിച്ചും പൊലീസ് നടപടികളെക്കുറിച്ചും ഹൈക്കോടതി ബുധനാഴ്ച നടത്തിയ നിരീക്ഷണങ്ങളും വിമര്‍ശനങ്ങളും ബന്ധപ്പെട്ടവരെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. സര്‍ക്കാറിന്റെ മൗനാനുവാദത്തോടെ പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഭക്തരുടെ വരവ് കുറയാന്‍ കാരണമെന്ന് പറയപ്പെടുന്നുണ്ട്. അധികൃതര്‍ അത് അംഗീകരിക്കുന്നുവെന്ന് വേണം കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ അവിടെ നിയന്ത്രണങ്ങളില്‍ വരുത്തിയ അയവു വിലയിരുത്തിയാല്‍ മനസിലാവുക. പതിനെട്ടാം പടിയില്‍  അയ്യപ്പഭക്തന്മാര്‍ ആരുമില്ലാതെ അവരെ കാത്ത് നില്‍ക്കുന്ന പൊലീസ് നിരയുടെ ചിത്രം വാസ്തവത്തില്‍ സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും കണ്ണ് തുറപ്പിക്കണം. കേരളത്തില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും വ്രതമെടുത്ത് വരുന്ന അയ്യപ്പ ഭക്തരെ തടഞ്ഞു നിര്‍ത്തി അവരുടെ ജനന സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാനും ജാതകം നോക്കാനും ആചാര-വിശ്വാസ സംരക്ഷണത്തിന് ഇറങ്ങിയവര്‍ക്ക് എന്താണ് അധികാരം. ഈ പ്രവര്‍ത്തി പൗരസ്വാതന്ത്യത്തിന്റെ നിഷേധവും, നിയമവിരുദ്ധവും മാന്യതയ്ക്ക് നിരക്കുന്നതുമല്ലെന്ന് അണികള്‍ ഓര്‍ത്തിട്ടുണ്ടാവില്ല പക്ഷെ നേതാക്കള്‍ ഇത് മറക്കാന്‍ പാടുണ്ടോ?

പൂങ്കാവനത്തെ പുളകിതമാക്കി‍യിരുന്ന ശരണം വിളിക്കു പകരം, രാഷ്ട്രീയക്കാരുടെ അട്ടഹാസങ്ങളും പൊലീസ് ഉദ്യോഗസ്ഥരുടെ ബലപ്രയോഗവും അമിതാധികാര പ്രയോഗവുമാണ് അവിടെ നടക്കുന്നത്. വളരെക്കുറച്ചു പേര്‍ എത്തുമ്പോഴും അവര്‍ക്കു പോലും മാന്യമായ പെരുമാറ്റവും സൗകര്യങ്ങളും ലഭിക്കുന്നില്ല. ഭക്തരെ അക്രമികളായി കാണുന്ന സമീപനം നന്നല്ല. വ്രതശുദ്ധിയോടും ആചാരാനുഷ്ഠാനങ്ങളോടും മുംബൈയില്‍ നിന്നെത്തിയ 120 അംഗ തീര്‍ഥാടക സംഘം ശബരിമല ദര്‍ശനമൊഴിവാക്കി മടങ്ങിയ സംഭവം അതീവ ദുഃഖകരവും അതിനെക്കാള്‍ ഗുരുതരവുമാണ്. അയ്യപ്പ സങ്കേതത്തെ സമരമുഖമാക്കിയതും സമരം നേരിടാനെന്ന പേരില്‍ പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങളുമാണ് ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം തീര്‍ത്ഥയാത്ര സങ്കീര്‍ണ്ണമാക്കിയത്. അയ്യപ്പഭക്തര്‍ക്കു ലഭിക്കുന്ന നിന്ദ്യമായ സ്വീകരണം മൂലമാണ് മുംബൈയില്‍ നിന്നുള്ളവര്‍ ദര്‍ശനം നടത്താതെ മടങ്ങിയതും ഭൂരിഭാഗം തീര്‍ഥാടകര്‍ ശബരിമലയില്‍ നിന്നു വിട്ടുനില്‍ക്കുന്നതും. അതു മനസിലാക്കിയുള്ള പരിഹാര നടപടികളാണ് ഇപ്പോള്‍ ആവശ്യം. സന്നിധാനത്ത് ഭക്തര്‍ക്കു നീതിപൂര്‍വകമായ സ്വീകരണം ലഭിക്കുന്നെങ്കില്‍ മാത്രമേ അവിടേക്ക് ജനങ്ങളെത്തൂ. പൊലീസ് രാജിലൂടെ ജനവിശ്വാസം നേടിയെടുക്കാനാകുമെന്ന ചിന്ത അസ്ഥാനത്താണ്. സന്നിധാനത്തും പരിസരത്തും സര്‍ക്കാരും രാഷ്‌ട്രീയക്കാരും പൊലീസും നടത്തുന്ന അതിക്രമങ്ങള്‍ ഒഴിവാക്കപ്പെട്ടാല്‍ മാത്രമേ പഴയതുപോലെ ഭക്തരുടെ പ്രവാഹം ഉണ്ടാകൂ.

പ്രളയത്തെ തുടര്‍ന്ന് പുണ്യനദിയുടെ തീരം തകര്‍ന്നത് ഒരു പരിധിവരേ നേരെയാക്കാനോ അവിടെ എത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കാനോ ദേവസ്വം ബോര്‍ഡിന് രണ്ട് മാസമായിട്ടും സാധിച്ചില്ലെന്നതിന് എന്തൊക്കെ വിശദീകരണമുണ്ടായാലും ക്ഷന്തവ്യമല്ല. സന്നിധാനത്ത് യുവതികള്‍ വരുന്നുണ്ടോ എന്ന് നോക്കാന്‍ സംസ്ഥാനത്തിന്റെ നാനാഭാഗത്ത് നിന്നും പ്രവര്‍ത്തകരോട് ഊഴമിട്ട് സന്നിധാനത്ത് എത്താന്‍ സര്‍ക്കുലര്‍ ഇറക്കിയവര്‍ക്ക് ഈ വരുന്നവരോട് ഒരു ദിവസമെങ്കിലും പമ്പയിലിറങ്ങി ശ്രമദാനത്തിലൂടെ ഭക്തര്‍ക്ക് സൗകര്യമൊരുക്കാന്‍  ഉപദേശിച്ചിരുന്നെങ്കില്‍ നന്നായേനെ.  ഇത്തരം സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥയും മുന്‍ പരിചയവുമുളളവര്‍ സര്‍ക്കുലറിലൂടെ ക്ഷണിച്ചു വരുന്നവരുടെ സംഘത്തില്‍ ഉണ്ടെന്ന് ഓര്‍ക്കണം.

 
ഇത്തിരി വൈകിയാണെങ്കിലും കോണ്‍ഗ്രസും യുഡിഎഫും ശബരിമലയിലെ അസൗകര്യങ്ങള്‍ മനസിലാക്കാന്‍ എത്തിയിരുന്നു. പക്ഷെ അവര്‍ ചെയ്തതെന്താണ്? ഗണപതി ക്ഷേത്രത്തിന്റെ മുമ്പിലിരുന്ന് മുദ്രാവാക്യം വിളിക്കുകയും സംസ്ഥാന ഭരണത്തേയും മുഖ്യമന്ത്രിയേയും ആക്ഷേപിക്കുകയും ചെയ്യുകയായിരുന്നു. സര്‍ക്കാറിനേയും മുഖ്യമന്ത്രിയേയും വിമര്‍ശിക്കാനും  കുറ്റപ്പെടുത്താനും പ്രതിപക്ഷത്തിന് അവകാശവും ബാധ്യതയുമുണ്ട്. അത് പക്ഷെ ക്ഷേത്ര സന്നിധിയില്‍ വേണമായിരുന്നോ എന്ന കാര്യത്തിലാണ് ഭിന്നാഭിപ്രായം. പോലീസിന്റെ സമീപനം എത്രമാത്രം വിശ്വാസികളുടെ മനസ്സിനെ  വേദനിപ്പിക്കുന്നുണ്ടെന്ന് പരിശോധിക്കണം. ചില ഓഫീസര്‍മാരുടെ  വാക്കും നോക്കും ശരീര ഭാഷയും ഒട്ടും ആശ്വാസ ജനകമല്ല. ഭക്തജനങ്ങള്‍ക്കും സമരക്കാര്‍ക്കും മാത്രമല്ല ക്രമസമാധാനത്തിന് എത്തിയ പൊലീസിനും ആത്മനിയന്ത്രണം അനിവാര്യമാണ്.. സ്വാമിയേ ശരണമയ്യപ്പാ....!

Friday, November 9, 2018

ക്രിമിനലുകള്‍ വാഴുന്ന കേരള പോലീസ്

കാലമെത്ര കഴിഞ്ഞാലും, രാജ്യമെത്ര വളര്‍ന്നാലും യാതൊരു മാറ്റവും വരാത്ത ഒരു കൂട്ടമാണ് കേരള പോലീസ്. വിദേശരാജ്യങ്ങളിലെ പോലീസ് സം‌വിധാനമല്ല കേരളത്തിലെ പോലീസിലുള്ളത്. ഓരോരോ രാഷ്ട്രീയ പാര്‍ട്ടികളും മാറിമാറി ഭരിക്കുമ്പോള്‍ അവരവര്‍ക്ക് ഇഷ്ടക്കാരായ പോലീസ് ഉദ്യോഗസ്ഥരെ ഉന്നത സ്ഥാനങ്ങളില്‍ അവരോധിക്കുന്നുവെന്നു മാത്രമല്ല, ഭരണകക്ഷികള്‍ക്കനുകൂലമായ നിലപാടുകളെടുക്കുന്ന, രാഷ്ട്രീയ ചായ്‌വുകളുള്ളവരെ പോലീസ് സേനയില്‍ ഉള്‍പ്പെടുത്തുന്നു. അതില്‍ ഏറ്റവും അപകടകാരികളാണ് ക്രിമിനല്‍ സ്വഭാവമുള്ള പോലീസുകാര്‍. അതുകൊണ്ടുതന്നെ അവരെന്തു ചെയ്താലും നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള ന‌ടപടികൾ രാഷ്‌ട്രീയ ഇടപെടലുകൾ മൂലം ഫലം കാണാതെ പോകുന്നു. ഇതു സേനയുടെ പ്രതിച്ഛാ‍യ തകർക്കുന്നു എന്നും നിയമപാലനം വെല്ലുവിളിയാകുന്നു എന്നും പൊലീസ് തന്നെ മനുഷ്യാവകാശ കമ്മിഷനെയും സംസ്ഥാന ആഭ്യന്തര വകുപ്പിനെയും അറിയിച്ചിട്ടും കുറ്റവാളികൾ സംരക്ഷിക്കപ്പെടുകയാണ്. നെയ്യാറ്റിൻകര മുൻ ഡിവൈഎസ്പി ബി. ഹരികുമാറിനു ലഭിക്കുന്ന രാഷ്‌ട്രീയ പരിഗണന ചൂണ്ടിക്കാട്ടി പൊലീസിനെതിരേ കടുത്ത വിമർശനമാണ് ഉയരുന്നത്.

 കേരള ഹൈക്കോടതി നിർദേശപ്രകാരം കേരള പൊലീസിലെ ക്രിമിനൽ സ്വഭാവമുള്ള ഉദ്യോഗസ്ഥരുടെ കണക്കെടുപ്പ് 2011ൽ ന‌ടത്തിയിരുന്നു. പിന്നീടു മനുഷ്യാവകാശ കമ്മിഷന്‍റെ ശുപാർശ ‍യെത്തുടർന്ന് ഏതാനും മാസം മുൻപ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ നൽകിയ റിപ്പോർട്ടിൽ പൊലീസിൽ കർശന നടപടി ആവശ്യമായ 59 ക്രിമിനൽ കേസ് പ്രതികളുണ്ടെന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യം തയാറാക്കിയ പട്ടികയിൽ 1,129 ക്രിമിനലുകളാണ് ഉണ്ടായിരുന്നത്. ലഘുവായ കുറ്റകൃത്യങ്ങൾ ചെയ്തവരും ഒന്നോ രണ്ടോ തവണ യാദൃച്ഛികമായി കുറ്റകൃത്യത്തിലേർപ്പെട്ടവരും അക്കൂട്ടത്തിലുണ്ടായിരുന്നു. അത്തരക്കാരെ ഒഴിവാക്കി, പുതിയ പട്ടിക തയാറാക്കിയപ്പോൾ 387 പേർ ഉൾപ്പെട്ടു. എന്നാൽ, ഈ പട്ടികയിൽ നിന്നും പിന്നീട് 328 പേരെ ഒഴിവാക്കി. കുറ്റകൃത്യങ്ങളുടെ മൃദുത്വം പരിഗണിച്ചാണിതെന്നായിരുന്നു വിശദീകരണം. അവശേഷിക്കുന്ന 59 പേരെ പൊലീസ് ചട്ടപ്രകാരം ന‌ടപടിക്കു വിധേയരാക്കേണ്ടവരാണെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ അവർക്കെതിരേ പോലും ഒരു ന‌ടപടി‍‍‍യുമില്ല.

 മാനസികവും ശാരീരികവും സ്വഭാവപരവുമായ വൈകല്യങ്ങൾ മൂലം പൊലീസ് സേനാംഗങ്ങൾ പൊതുജനങ്ങൾക്കോ സേനയ്ക്കോ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിൽ പൊലീസ് ആക്റ്റ് 86(സി) പ്രകാരം അയാളെ സർവീസിൽ നിന്നു പിരിച്ചുവിടാൻ പോലും അനുവാദമുണ്ട്. എന്നാൽ ഉയർന്ന റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെയും ഈ ചട്ടപ്രകാരം ഇതുവരെ പിരിച്ചുവി‌ട്ടി‌ട്ടില്ല. 2005ൽ കോട്ടയത്ത് പ്രവീൺ വധക്കേസിലെ പ്രതി അന്നത്തെ മലപ്പുറം ഡിവൈഎസ്പിയായിരുന്ന ഷാജിക്കു ജീവപര്യന്തം തടവുശിക്ഷ കിട്ടിയപ്പോഴാണ് സർവീസിൽ നിന്നു പിരിച്ചുവിട്ടത്. തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിലെ പ്രതികളായ ജിതകുമാർ, ശ്രീകുമാർ എന്നീ സിവിൽ പൊലീസ് ഉദ്യോഗസ്ഥർക്കു വധശിക്ഷ ലഭിച്ചപ്പോഴും സർവീസിൽ നിന്നു പിരിച്ചുവിടപ്പെട്ടു.

എന്നാൽ, മാധ്യമ പ്രവർത്തകൻ വി.ബി. ഉണ്ണിത്താൻ വധശ്രമക്കേസിലെ പ്രധാന പ്രതി, സിബിഐ അറസ്റ്റിലായ അന്നത്തെ ഡിവൈഎസ്പി അബ്ദുൾ റഷീദിനെ സസ്പെൻഡ് ചെയ്തെങ്കിലും പിന്നീടു തിരിച്ചുവിളിച്ചു കൊല്ലത്തെ തന്നെ അസിസ്റ്റന്‍റ് സിറ്റി കമ്മിഷണറാക്കി. ഇതേ കേസിൽ വാടകഗൂണ്ടകളെ ഏർപ്പാടാക്കിയ ഡിവൈഎസ്പി സന്തോഷ് എം. നായർക്കും കിട്ടി പൊലീസിന്‍റെയും സർക്കാരിന്‍റെയും ഔദാര്യം.

കൃത്യവിലോപത്തിന്‍റെ പേരില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നു പിരിച്ചുവിടുന്നതു സമീപകാലത്ത് ഇന്നലെ കോട്ടയത്താണ്. കെവിന്‍ ജോസഫ് വധക്കേസിലെ മുഖ്യപ്രതി സാനു ചാക്കോയില്‍ നിന്ന് രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ ഗാന്ധിനഗര്‍ എഎസ്ഐ ടി.എം. ബിജുവിനെയാണു സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടത്. ഇതേ സ്റ്റേഷനിലെ ഡ്രൈവര്‍ അജയകുമാറിന്‍റെ മൂന്നു വര്‍ഷത്തെ സേവനാനുകൂല്യങ്ങള്‍ മരവിപ്പിക്കുകയും ചെയ്തു. കെവിന്‍ ജോസഫിനെ പ്രതികളും ഗൂണ്ടകളും തട്ടിക്കൊണ്ടുപോകുന്നതിനെക്കുറിച്ച് നേരത്തേ അറിയാമായിരുന്നിട്ടും അവരെ പിടികൂടുന്നതിനു പകരം അവര്‍ക്കു വേണ്ട ഒത്താശകള്‍ ചെയ്തതാണ് ബിജുവിനെ കുടുക്കിയത്.

 ഇതൊരു മുന്നറിയിപ്പാണ്. കൈക്കൂലിക്കേസിലാണെങ്കില്‍പ്പോലും പിടിക്കപ്പെട്ടാല്‍ പണി പോകുമെന്ന അവസ്ഥയുണ്ടായാല്‍ മാത്രമേ, പൊലീസിലെ ക്രിമിനലുകള്‍ പാഠം പഠിക്കൂ. കോട്ടയം പ്രവീണ്‍ വധക്കേസും കെവിന്‍ ജോസഫ് വധക്കേസും തിരുവനന്തപുരത്തെ ഉരുട്ടിക്കൊല കേസുമൊക്കെ പൊലീസിലെ ക്രിമിനലുകള്‍ക്കുള്ള പാഠമാണ്. ഇതേ പാഠമാകണം നെയ്യാറ്റിന്‍കരയില്‍ സുനില്‍ എന്ന ചെറുപ്പക്കാരനെ റോഡിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തിയ ഡിവൈഎസ്പിക്കും അയാള്‍ക്കു രക്ഷപെടാന്‍ അവസരമൊരുക്കിയ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പഠിപ്പിച്ചു കൊടുക്കേണ്ടത്.

താത്കാലികമായ രാഷ്‌ട്രീയ നേട്ടങ്ങൾക്കു സഹായിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരു‌ടെ ക്രിമിനൽ സ്വഭാവം സംരക്ഷിക്കപ്പെടുന്നതാണു സേനയെ കളങ്കിതമാക്കുന്നത്. ചിലരെങ്കിലും കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെട്ടു ശിക്ഷണ ന‌ടപടി നേരിടുമെങ്കിലും സ്വാധീനമുപയോഗിച്ചു സർവീസിൽ തിരിച്ചെത്താറുണ്ടെന്നും ഡിജിപി മനുഷ്യാവകാശ കമ്മിഷനോടു വെളിപ്പെടുത്തിയിട്ടുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങൾക്കു പിടിക്കപ്പെടുന്ന ഹരികുമാറിനെപ്പോലുള്ള ക്രിമിനലുകൾക്കു നേരേ പൊലീസ് ആക്റ്റ് 86 സി തന്നെ പ്രയോഗിക്കണം. മനുഷ്യത്വവും നീതിനിർവഹണവുമായിരിക്കണം പൊലീസിന്‍റെ മുഖമുദ്ര. ക്രിമിനൽ മനോഭാവം പുലർത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെ ശിക്ഷാനടപടികളാണു കാത്തിരിക്കുന്നതെന്ന സന്ദേശമാണു രാഷ്‌‌ട്രീയ, സംഘടനാ നേതാക്കൾ വ്യക്തമായി നൽകേണ്ടത്.  

Wednesday, October 10, 2018

20 പേരുടെ മരണത്തിനിടയാക്കിയ ന്യൂയോര്‍ക്ക് അപ്‌സ്റ്റേറ്റിലെ വാഹനാപകടം; ലിമോസിന്‍ കമ്പനി ഉടമയെ പോലീസ് അറസ്റ്റു ചെയ്തു

ആല്‍ബനി (ന്യൂയോര്‍ക്ക്): ഒക്ടോബര്‍ 6 ശനിയാഴ്ച ആല്‍ബനിയില്‍ നിന്ന് 30 മൈല്‍ അകലെ സ്കോഹരി കൗണ്ടിയില്‍ റൂട്ട് 30-30എ ജംഗ്‌ഷനില്‍ ലിമോസിന്‍ അപകടത്തില്‍ പെട്ട് 20 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ലിമോസിന്‍ കമ്പനിയുടമയെ സ്റ്റേറ്റ് പോലീസ് അറസ്റ്റു ചെയ്തു. പാക്കിസ്താന്‍ വംശജന്‍ നൗമന്‍ ഹുസൈനാണ് (28) ബുധനാഴ്ച സ്റ്റേറ്റ് പോലീസ് കസ്റ്റഡിയിലായത്.

അപകടത്തില്‍ പെട്ട ലിമോസിന്‍ കഴിഞ്ഞ മാസം മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ റോഡിലിറക്കാന്‍ കഴിയാത്ത വിധം പരാജയപ്പെട്ടിരുന്നതായി സ്റ്റേറ്റ് പോലീസ് വ്യക്തമാക്കി. തന്നെയുമല്ല, അപകടം നടന്ന സമയത്ത് ലിമോസിന്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ സ്കോട്ട് ലിസിനിച്ചിയക്ക് ലിമോസിന്‍ ഓടിക്കാനുള്ള ലൈസന്‍സും ഉണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ റോഡ് സുരക്ഷാ വീഴ്ച വരുത്തിയതിന് ഈ കമ്പനിയുടെ നാല് വാഹനങ്ങള്‍ റോഡില്‍ നിന്ന് പിന്‍‌വലിച്ചിട്ടുണ്ടെന്നും മോട്ടോര്‍ വാഹന വകുപ്പ് രേഖകളില്‍ പറയുന്നു.  ഈ വിവരം നൗമന്‍ ഹുസൈന് അറിയാമായിരുന്നുവെന്നും സ്റ്റേറ്റ് പോലീസ് സൂപ്രണ്ട് ജോര്‍ജ് ബീച്ച് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. അപകടം വരുത്തിവെച്ച ലിമോസിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം നൗമന്‍ ഹുസൈനാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

മരിച്ചവര്‍ക്ക് വേണ്ടിയുള്ള ആദര സൂചകമായി ആല്‍ബനിയിലെ ഗവണ്മെന്റ് സ്ഥാപനങ്ങളുടേയും ക്യാപിറ്റോളിലേയും ദേശീയ പതാക താഴ്ത്തിക്കെട്ടി.

ഇന്ന് (ബുധനാഴ്ച) ആല്‍ബനിയില്‍ ഹൈവേ 787-ല്‍ വെച്ചാണ് സ്റ്റേറ്റ് പോലീസ് നൗമന്‍ ഹുസൈന്റെ കാര്‍ തടഞ്ഞു നിര്‍ത്തി അറസ്റ്റു ചെയ്തത്. അശ്രദ്ധമൂലമുള്ള നരഹത്യയ്ക്കാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. തുടര്‍ന്നുള്ള നടപടി ക്രമങ്ങള്‍ക്കായി ബുധനാഴ്ച വൈകിട്ടോടെ സ്കോഹരി കൗണ്ടി കോടതിയില്‍ ഹാജരാക്കും. പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്നു കണ്ടാല്‍ 2 വര്‍ഷം മുതല്‍ 4 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കും. കൂടുതല്‍ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടാല്‍ ശിക്ഷ കൂടാനും സാധ്യതയുണ്ടെന്നാണ് അറിവ്. കൂടാതെ മരണപ്പെട്ടവരുടെ കുടുംബം നഷ്ടപരിഹാരത്തിന് കേസ് കൊടുക്കുകയും ചെയ്യും.

ഒക്ടോബര്‍ 6 ശനിയാഴ്ച രാവിലെയായിരുന്നു സ്കോഹരി കൗണ്ടി നിവാസികളെ നടുക്കിയ അപകടം നടന്നത്. ആല്‍ബനിയ്ക്കടുത്തുള്ള ചെറിയ പട്ടണമായ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള  പതിനേഴ് യാത്രക്കാരെ വഹിച്ചുകൊണ്ട് സഞ്ചരിച്ച വാഹനം റൂട്ട് 30 ലൂടെയാണ് പോയിക്കൊണ്ടിരുന്നത്. ആ റോഡ് ചെന്നു മുട്ടുന്ന റൂട്ട് 30-എയിലെ സ്റ്റോപ്പില്‍ നിര്‍ത്താതെ നിയന്ത്രണം വിട്ട്  മുന്നോട്ടോടിച്ച് എതിര്‍ദിശയിലുള്ള ആപ്പിള്‍ ബാരല്‍ കൗണ്ടി സ്റ്റോറിന്റെ പാര്‍ക്കിംഗിലേക്ക് പാഞ്ഞു കയറി അവിടെ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലൊന്നിലിടിച്ച്, അടുത്തു നിന്നിരുന്ന രണ്ടുപേരെ ഇടിച്ചു തെറിപ്പിക്കുകയും, തൊട്ടടുത്തുള്ള ചതുപ്പു നിറഞ്ഞ സ്ഥലത്തേക്ക് ഇടിച്ചു കയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലിമോസിന്‍ പൂര്‍ണ്ണമായി തകരുകയും ഡ്രൈവറും പതിനേഴ് യാത്രക്കാരും സംഭവസ്ഥലത്തു വെച്ചു തന്നെ തല്‍ക്ഷണം കൊല്ലപ്പെടുകയും ചെയ്തു. കൂട്ടത്തില്‍ പാര്‍ക്കിംഗില്‍ നിന്നിരുന്ന ഒരു പ്രൊഫസറും അദ്ദേഹത്തിന്റെ ഭാര്യാപിതാവും കൊല്ലപ്പെടുകയും ചെയ്തു. ലിമോസിനില്‍ യാത്ര ചെയ്തിരുന്നവര്‍ ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു. ജന്മദിനം ആഘോഷിക്കാന്‍ കൂപ്പര്‍‌സ്ടൗണ്‍ എന്ന സ്ഥലത്തുള്ള ബ്രൂവറിയിലേക്കായിരുന്നു എല്ലാവരുടേയും യാത്ര.

ഇവര്‍ യാത്ര ചെയ്തിരുന്ന 2001 മോഡല്‍ ഫോര്‍ഡ് എക്സ്‌കര്‍ഷന്‍ വാഹനം ലിമോസിന്‍ സര്‍‌വ്വീസിനായി ഉപയോഗിക്കാവുന്ന രീതിയിലല്ല നിര്‍മ്മിച്ചിരിക്കുന്നതെന്നും, അനധികൃതമായ മാറ്റങ്ങള്‍ വരുത്തി ലിമോസിനായി ഉപയോഗിക്കുകയായിരുന്നുവെന്നുമാണ് ഫോര്‍ഡ് മോട്ടോര്‍ കമ്പനി പ്രതികരിച്ചത്.

ഇന്ന് അറസ്റ്റിലായ നൗമന്‍ ഹുസൈന്‍ തന്റെ അഭിഭാഷകന്‍ ലീ കിന്‍‌ഡ്‌ലനോടൊപ്പം തിങ്കളാഴ്ച ലേഥമില്‍ ഉള്ള സ്റ്റേറ്റ് പോലീസ് ഹെഡ്‌ക്വാര്‍ട്ടേഴ്സില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. തന്റെ കക്ഷിയെ അറസ്റ്റ് ചെയ്തത് മുന്‍‌വിധിയോടെ പോലീസിന്റെ ഭാഗത്തുനിന്നുള്ള എടുത്തു ചാട്ടമാണെന്നാണ് കിന്‍ഡ്‌ലന്‍ പ്രതികരിച്ചത്. കാരണം അന്വേഷണം പൂര്‍ത്തിയാകാന്‍ ആഴ്ചകള്‍ തന്നെ എടുത്തേക്കാം എന്ന് പ്രൊസിക്യൂട്ടര്‍ ചൊവ്വാഴ്ച തന്നോട് പറഞ്ഞിരുന്നതായും കിന്‍ഡ്‌ലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍, അപകടം വരുത്തിയ വാഹനം റോഡില്‍ നിന്ന് പിന്‍‌വലിക്കണമെന്ന് സ്റ്റേറ്റ് പോലീസ് നോട്ടീസ് നല്‍കിയിരുന്നെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഇതേ വാഹനം സാരറ്റോഗ സ്‌പ്രിംഗ്സില്‍ വെച്ച് പതിനൊന്ന് യാത്രക്കാരെ കയറ്റിപ്പോകുന്നത് സ്റ്റേറ്റ് പോലീസ് കാണുകയും വാഹനം നിര്‍ത്തിച്ച് പരിശോധന നടത്തുകയും ഡ്രൈവര്‍ സ്കോട്ട് ലിസിനിച്ചിയയുടെ ലൈസന്‍സ് ലിമോസിന്‍ ഓടിക്കാനുള്ളതല്ലെന്ന് കണ്ടെത്തുകയും, വാഹനം നിരത്തിലിറക്കാന്‍ പര്യാപ്തമല്ല എന്നുള്ള വിവരവുമൊക്കെ കാണിച്ച് നൗമന്‍ ഹുസൈന് നോട്ടീസ് നല്‍കിയിരുന്നതായും പറയുന്നു.  കൂടാതെ ഈ വര്‍ഷം തന്നെ രണ്ടു പ്രാവശ്യം വാഹനം ഇന്‍സ്പെക്ഷനില്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു.

ഏറെ ദുരൂഹത നിറഞ്ഞതാണ് ഈ ലിമോസിന്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍. നൗമന്‍ ഹുസൈന്റെ പിതാവ് ഷാഹിദ് ഹുസൈന്റേതാണ് ഈ കമ്പനി. അയാളാകട്ടേ ആല്‍ബനിയില്‍ 'കുപ്രസിദ്ധി' നേടിയ പാക്കിസ്താന്‍ വംശജനാണ്. 90-കളില്‍ ആല്‍ബനിയില്‍ ബിസിനസ്സ് ചെയ്തിരുന്നു. എന്നാല്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 2002-ല്‍ എഫ്ബിഐയുടെ പിടിയിലായ ഇയാള്‍ പിന്നീട് എഫ്ബിഐയുടെ ചാരനാകുകയായിരുന്നു. അതിനുശേഷം എഫ്ബി‌ഐയ്ക്കു വേണ്ടി സ്വന്തം രാജ്യക്കാരേയും ബംഗ്ലാദേശ്, ഇന്ത്യ, അറബ്/ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരേയും ഒറ്റുകൊടുത്ത് എഫ്ബിഐക്കുവേണ്ടി ചാരപ്പണി നടത്തിവരുന്നു. അയാളുടെ വലയത്തില്‍ പെട്ട് നിരവധി പേരാണ് വഴിയാധാരമായത്.  എന്തു കുറ്റകൃത്യം ചെയ്താലും അയാളെ രക്ഷപ്പെടുത്തുന്നത് എഫ്‌ബി‌ഐ ആണ്. എഫ്ബിഐയുടെ ചാരനാണിയാള്‍ എന്ന് ഇവിടെയുള്ളവര്‍ മനസ്സിലാക്കിയതു മുതല്‍ ഇവിടെ താമസിക്കാന്‍ സാധിക്കാതെ വന്നു. പിന്നീട് എഫ്ബിഐ തന്നെ ഇയാളെ ന്യൂബര്‍ഗ്, ബ്രോങ്ക്സ്, ന്യൂയോര്‍ക്ക് സിറ്റി, വില്‍ടണ്‍, സാരറ്റോഗ എന്നിവിടങ്ങളില്‍ മാറി മാറി താമസിപ്പിച്ച് ചാരപ്പണിക്ക് നിയോഗിച്ചു വരുന്നു. ഹുസൈന്‍ ഇപ്പോള്‍ ദുബൈയിലാണ്. ആല്‍ബനി മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിനു സമീപം ഒരു ഗ്യാസ് സ്റ്റേഷനും അനുബന്ധ വര്‍ക്ക് ഷോപ്പും നടത്തിയിരുന്ന ഹുസൈന്‍ ഇന്ന് മില്യണയർ ആണ്. അയാളുടെ രണ്ട് ആണ്‍ മക്കള്‍ (നൗമന്‍ ഹുസൈന്‍, ഷാഹിര്‍ ഹുസൈന്‍) താമസിക്കുന്നത് ആല്‍ബനിയുടെ തൊട്ടടുത്തുള്ള ലേഥമില്‍ രണ്ട് മില്യണ്‍ ഡോളര്‍ വിലവരുന്ന ബംഗ്ലാവിലാണ്.

ഈ കാരണങ്ങള്‍ കൊണ്ടുതന്നെ ഇപ്പോള്‍ നടന്ന വാഹനാപകടത്തില്‍ അറസ്റ്റിലായ നൗമന്‍ ഹുസൈന്‍ രക്ഷപ്പെടുമെന്ന് മാത്രമല്ല, മരണപ്പെട്ടവര്‍ നഷ്ട പരിഹാരത്തിന് കേസ് കൊടുത്താല്‍ തന്നെ അതെല്ലാം തരണം ചെയ്യാനും ഹുസൈന് നിഷ്പ്രയാസം സാധിക്കുകയും ചെയ്യുമെന്ന് ഇവിടെയുള്ള പാക്കിസ്താന്‍, ബംഗ്ലാദേശ്, ഇന്ത്യ, അറബ് വംശജര്‍ വിശ്വസിക്കുന്നു.


Friday, September 28, 2018

ശബരിമല - ആചാരവും വിശ്വാസവും വിധിയും

ഏകദേശം പന്ത്രണ്ടു വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെങ്കിലും, മതവിശ്വാസങ്ങളില്‍ കോടതിയുടെ കടന്നു കയറ്റമായിട്ടാണ് ഈ വിധിയെ ഭൂരിഭാഗം വിശ്വാസികളും കാണുന്നത്. സുപ്രീം കോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാരുടെ അഭിപ്രായത്തെ പക്ഷെ ഏക വനിതാ ജഡ്ജി ഇന്ദു മല്‍ഹോത്ര വിയോജിപ്പ് പ്രകടിപ്പിച്ചത് ശബരിമലയുടെ ചരിത്രത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും ബോധമുള്ളതുകൊണ്ടായിരിക്കാം. സ്ത്രീകളോട് കാണിക്കുന്ന വിവേചനം അംഗീകരിക്കാനാവില്ല, അയ്യപ്പഭക്തന്മാര്‍ പ്രത്യേക വിഭാഗമല്ല, ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കണം, ശാരീരിക ഘടനയുടെ പേരില്‍ വിവേചനം പാടില്ല, സ്ത്രീ പുരുഷന് താഴെയല്ല, വിവേചനം സ്ത്രീകളുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നു, സ്ത്രീകളോടുള്ള ഇരട്ടത്താപ്പ് തരംതാഴ്ത്തുന്നതിന് തുല്യമാണ്, ശബരിമലയിലെ ആചാരം സ്ത്രീകളുടെ അവകാശം ലംഘിക്കുന്നതാണ്, സ്ത്രീകള്‍ക്കുള്ള നിയന്ത്രണം ഭരണഘടനാ ലംഘനമാണ്, സ്ത്രീകളെ ദൈവമായി കണക്കാക്കിയ രാജ്യമാണ് ഇന്ത്യ എന്നിങ്ങനെയുള്ള അഭിപ്രായങ്ങളാണ് നാല് ജഡ്ജിമാരും രേഖപ്പെടുത്തിയത്. എന്നാല്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയ്ക്ക് ഭിന്നാഭിപ്രായമായിരുന്നു. മതവികാരങ്ങള്‍ ഉള്‍പ്പെട്ട വിഷയങ്ങളില്‍ കോടതി ഇടപെടാതിരിക്കുന്നതാവും അഭികാമ്യമെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യുക്തിക്ക് സ്ഥാനമില്ലെന്നും അവര്‍ വ്യക്തമാക്കി.

ശബരിമല ക്ഷേത്രത്തിനും ആരാധനാ മൂര്‍ത്തിക്കും ഭരണഘടനയുടെ 25, 26 വകുപ്പുകള്‍ പ്രകാരം സംരക്ഷണമുണ്ട്. വേര്‍തിരിച്ചുള്ള രീതികള്‍ പിന്തുടരുന്ന വിഭാഗങ്ങളെ ഒരു മതത്തിലെ പ്രത്യേക വിഭാഗമായി കാണേണ്ടതുണ്ട്. ഇത്തരത്തില്‍ നോക്കിയാല്‍ അയ്യപ്പന്മാരെ ഒരു പ്രത്യേക മതവിഭാഗമായി വീക്ഷിക്കേണ്ടതുണ്ടെന്നും അവര്‍ നിരീക്ഷിച്ചു.
ശബരിമല കേസില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ എല്ലാ മതങ്ങളിലും ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നവയാണ്. രാജ്യത്തിന്റെ മതേതര അന്തരീക്ഷം നിലനിര്‍ത്താന്‍ മതാചാരങ്ങളില്‍ ഇടപെടരുത്. അയ്യപ്പ ഭക്തന്മാര്‍ പ്രത്യേക വിഭാഗമായി കണക്കാക്കണമെന്നും ആചാരങ്ങള്‍ വിശ്വാസമായി കണക്കാക്കുന്നത് ശരിയല്ലെന്നും, ആഴത്തില്‍ വേരൂന്നിയ മതവിശ്വാസങ്ങളെ, രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കായി മാറ്റിയെഴുതരുതെന്നും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര തന്റെ വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു മതം എന്താണ് പിന്തുടരേണ്ടതെന്നത് ആ മതമാണു തീരുമാനിക്കേണ്ടത്. വ്യക്തിവിശ്വാസത്തിന്റെ വിഷയമാണിത്. വൈവിധ്യമാര്‍ന്ന വിശ്വാസങ്ങളുടെ മണ്ണാണ് ഇന്ത്യ. ബഹുസ്വരതയാര്‍ന്ന സമൂഹത്തില്‍ വിവേകമുള്‍ക്കൊള്ളാത്ത വിശ്വാസങ്ങള്‍ പോലും പിന്തുടരാനുള്ള സ്വാതന്ത്ര്യമാണ് നീതിയുക്തമായി ഭരണഘടന നല്‍കേണ്ടതെന്നും അവര്‍ വിധിന്യായത്തില്‍ കുറിച്ചു.

നിയമത്തിനതീതമാണ് മതാചാരത്തിന്റെ ഭാഗമായ വ്യക്തിനിയമങ്ങള്‍ എന്നായിരുന്നു ഇതുവരെയുള്ള സങ്കല്പം. എന്നാല്‍ വ്യക്തിനിയമത്തിലെ ഏത് രീതിയും ആചാരവും മൗലിക അവകാശങ്ങളുടെ ലംഘനമാണെങ്കില്‍ റദ്ദാക്കണമെന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് പറയുന്നത്. ഈ വിധി കേന്ദ്ര സര്‍ക്കാരിന്റെ ഏകീകൃത സിവില്‍ കോഡ് എന്ന വാദത്തിനും ബലം പകരുന്നതാണ്. പ്രായഭേദമന്യേ സ്ത്രീകള്‍ക്കു ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷനാണ് 2006-ല്‍ സുപ്രീം കോടതിയെ സമീപിച്ചതെങ്കിലും 1990ല്‍ ഒരു പത്രത്തില്‍ വന്ന വാര്‍ത്തയാണ് ശബരിമലയെ ആദ്യമായി കോടതി കയറ്റിയത്. അന്നത്തെ ദേവസ്വം കമ്മീഷണറായിരുന്ന എസ് ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് ശബരിമല സന്നിധാനത്ത് വെച്ചാണ് നടന്നത്. ഇത് 1990 ആഗസ്റ്റ് 19 ലെ ഒരു ദിനപത്രത്തില്‍ ഫോട്ടോ സഹിതം അച്ചടിച്ചുവന്നു. അതു കണ്ട ചങ്ങനാശ്ശേരി സ്വദേശി എസ് മഹേന്ദ്രന്‍ 1990 സെപ്തംബര്‍ 24ന് കേരള ഹൈക്കോടതിയില്‍ പരാതി കൊടുത്തു. യുവതികള്‍ നിയന്ത്രണമില്ലാതെ ശബരിമലയില്‍ കയറുന്നുവെന്നും, ചിലര്‍ക്ക് വിഐപി പരിഗണന നല്‍കുന്നു എന്നുമായിരുന്നു പരാതി.
ഈ പരാതി ജസ്റ്റിസുമാരായ കെ. പരിപൂര്‍ണനും കെ ബി മാരാരും ഭരണഘടനയുടെ 226-ാം അനുച്ഛേദം പ്രകാരം റിട്ട് ഹര്‍ജിയായി പരിഗണിച്ചു. അങ്ങിനെ 1991 ഏപ്രില്‍ 5ന് ശബരിമലയില്‍ പത്തിനും അമ്പത് വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ പ്രവേശനം നിരോധിച്ചു. 1965ലെ കേരള ഹിന്ദു ആരാധനാലയ പ്രവേശനാധികാര ചട്ടത്തിലെ വകുപ്പ് മൂന്ന് (ബി) പ്രകാരമാണ് ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എതിരാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വിധിയില്‍ പ്രസ്താവിച്ചു. ഈ വിധിയെ ചോദ്യം ചെയ്യാന്‍ ആരും തയ്യാറായില്ല.

തുടര്‍ന്ന് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2006ലാണ് യംഗ് ലോയേഴ്സ് അസോസിയേഷന്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ഈ കേസ് ജസ്റ്റിസ് അര്‍ജിത് പര്‍സായത്, ജസ്റ്റിസ് ആര്‍ ബി രവീന്ദ്രന്‍ എന്നിങ്ങനെ പല ബെഞ്ചുകളിലൂടെ കയറിയിറങ്ങിപ്പോയി. അവസാനം 2017ല്‍ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചില്‍ കേസെത്തി. ഇതോടെ കേസില്‍ വഴിത്തിരിവ് ഉണ്ടായി. കേസില്‍ ഭരണഘടനാപരമായ ചോദ്യങ്ങളുണ്ടെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അതില്‍ പ്രധാനപ്പെട്ട അഞ്ച് ചോദ്യങ്ങളോടെ 2017 ഒക്‌ബോര്‍ 13ന് ജസ്റ്റിസ് ദീപക് മിശ്ര ശബരിമലക്കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടു. ഈ ബെഞ്ച് എട്ട് ദിവസം തുടര്‍ച്ചയായി വാദം കേട്ടു. വാദത്തിന് ശേഷം കഴിഞ്ഞ ഓഗസ്റ്റില്‍ കേസ് വിധി പറയാനായി മാറ്റിവെച്ചു. അങ്ങിനെ സുപ്രീം കോടതിയിലെത്തി പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ ചരിത്ര വിധിയുണ്ടായി.

28 വര്‍ഷം നീണ്ട നിയമപോരാട്ടത്തില്‍ മാറി മാറി വരുന്ന സര്‍ക്കാരുകളുടെ നിലപാടുകളും കോടതിയില്‍ നിന്നുംപോലും രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. 2007ല്‍ അന്നത്തെ വിഎസ് സര്‍ക്കാര്‍ സ്ത്രീപ്രവേശനത്തിന് അനുകൂലമായ നിലപാട് സുപ്രീംകോടതിയെ അറിയിച്ചു. തുടര്‍ന്ന് വന്ന യുഡിഎഫ് സര്‍ക്കാരാകട്ടെ ആചാരങ്ങളില്‍ മാറ്റം വരുത്തരുതെന്ന് ആവശ്യപ്പെട്ട് സത്യവാങ്മൂലം നല്‍കി. പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നിലപാട് പിന്‍വലിച്ച് വിഎസിന്റെ കാലത്തെ നിലപാട് സ്വീകരിച്ചു.

ശബരിമല വിധിയെക്കുറിച്ച് എഴുത്തുകാരി സുഗതകുമാരിയുടെ അഭിപ്രായവും ഇവിടെ പ്രസക്തമാണ് "സ്ത്രീകള്‍ക്ക് ഏത് ക്ഷേത്രത്തിലും ആരാധനാലയത്തിലും പോകാനുളള അവകാശമുണ്ട്. ക്ഷേത്രദര്‍ശനവുമായി ബന്ധപ്പെട്ട് ചില മര്യാദകളുണ്ട്. അത് എങ്ങനെ പാലിക്കണമെന്നതിനെക്കുറിച്ചും സ്ത്രീകള്‍ക്ക് അറിയാം. അതിന് ഒരു കോടതിയുടെയോ സര്‍ക്കാരിന്റെയോ നിര്‍ദേശങ്ങളോ അനുമതിയോ വേണമെന്ന് കരുതുന്നില്ല. ഇപ്പോഴും പല ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും മനസിലാകുന്നില്ല" എന്നായിരുന്നു സുഗതകുമാരിയുടെ പ്രതികരണം.

ഏതായാലും സ്ത്രീകളെ സംബന്ധിച്ച് നിര്‍ണായകമായ മുത്തലാഖ് നിരോധനത്തിനു ശേഷമാണ് ശബരിമല സ്ത്രീപ്രവേശനത്തിനുള്ള വിധിയും സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. ഇതോടെ മതത്തിന്റെ പേരില്‍ നടന്നുപോകുന്ന പല അനാചാരങ്ങളും കോടതി കയറിയാല്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയാണ് വളരുന്നത്.

Friday, September 21, 2018

കേരളത്തിന്റെ നവനിര്‍മ്മാണ പ്രക്രിയയില്‍ അമേരിക്കന്‍ മലയാളികളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍

ന്യൂയോര്‍ക്ക്: കനത്ത പ്രളയത്തില്‍ സര്‍‌വ്വതും നശിച്ച കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കായി കേരളത്തിലെ 'സാലറി ചലഞ്ചിനു' സമാന്തരമായി 'ഗ്ലോബല്‍ സാലറി ചലഞ്ചില്‍' പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂയോര്‍ക്കിലെ സഫേണിലുള്ള ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ അമേരിക്കന്‍ മലയാളികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ന്യൂയോര്‍ക്കിലാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരുന്നതെങ്കിലും കക്ഷിരാഷ്ട്രീയഭേദമന്യേ ദൂരദേശങ്ങളില്‍ നിന്ന് നിരവധി പേര്‍ ചടങ്ങിനെത്തിയിരുന്നു. വിവിധ മതനേതാക്കളും, സംഘടനാ നേതാക്കളും, പ്രസ് ക്ലബ് അംഗങ്ങളും സംബന്ധിച്ച ചടങ്ങ് സമ്പന്നമായിരുന്നു.

"സഹോദരീ സഹോദരന്മാരെ.... എല്ലാവരേയും ഇത്തരത്തില്‍ കാണാന്‍ കഴിഞ്ഞതിലുള്ള സന്തോഷം ആദ്യമേ തന്നെ അറിയിക്കട്ടെ" എന്ന ആമുഖത്തോടെയാണ് മുഖ്യമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. മഹാപ്രളയം കേരളത്തില്‍ വരുത്തിവെച്ച നാശനഷ്ടങ്ങളുടെ കണക്കുകള്‍ നിരത്തി അദ്ദേഹം വിശദീകരിച്ചു.

അയ്യായിരത്തോളം ദുരിതാശ്വാസ ക്യാമ്പുകളില്‍ 39100 കുടുംബങ്ങളാണുള്ളതെന്നും, രക്ഷാപ്രവര്‍ത്തനത്തില്‍ മത്സ്യത്തൊഴിലാളികള്‍ മുതല്‍ കേന്ദ്ര സേനകള്‍ വരെ പങ്കെടുത്ത കാര്യവും അദ്ദേഹം വിശദീകരിച്ചു. കര-സേനാ-നാവിക-കോസ്റ്റ് ഗാര്‍ഡ് മുതലായ വിഭാഗങ്ങളിലുള്ളവരുടെ സേവനങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു. കേരളത്തിന്റെ ആര്‍മി എന്ന് മുഖ്യമന്ത്രിതന്നെ പറഞ്ഞ മത്സ്യത്തോഴിലാളികളുടെ രക്ഷാപ്രവര്‍ത്തനവും, വെള്ളം ഇരച്ചുകയറിയപ്പോള്‍  നാട്ടിലെ യുവജന സമൂഹം അതിസാഹസികമായിത്തന്നെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ സം‌വിധാനമായ പോലീസ്, ഫയര്‍ ഫോഴ്സ്, മറ്റു ഉദ്യോഗസ്ഥ തലങ്ങളിലുള്ളവരെല്ലാം തന്നെ രംഗത്തിറങ്ങുകയും അവരുടെയെല്ലാം കൂട്ടായ രക്ഷാപ്രവര്‍ത്തനങ്ങള്‍ കൊണ്ട് വലിയ തോതിലുള്ള ആളപായം ഉണ്ടാകാതിരിക്കാന്‍ നമുക്ക് കഴിഞ്ഞെന്നും, എന്നിട്ടും 483 പേരുടെ ജീവന്‍ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.  സൈനിക ഹെലിക്കോപ്റ്റര്‍ മുതല്‍ ആധുനിക ബോട്ടുകള്‍ വരെ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ കഴിഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാനവും കേന്ദ്രവും തമ്മില്‍ നല്ല ഏകോപനമാണുണ്ടായത്. ഓരോ ദിവസവും എന്താണ് നടക്കുന്നതെന്ന് കൃത്യമായി മനസ്സിലാക്കാന്‍ കേന്ദ്ര ഗവണ്മെന്റും ശ്രദ്ധിച്ചിരുന്നു - അദ്ദേഹം വ്യക്തമാക്കി.

പ്രളയ നഷ്ടങ്ങളുടെ പ്രാഥമിക കണക്കെടുപ്പില്‍ 101356 വീടുകള്‍ നശിക്കുകയും, 40188 വലിയ മൃഗങ്ങളും, 71000ത്തില്‍‌പരം ചെറിയ മൃഗങ്ങളും, ഏകദേശം എട്ട് ലക്ഷത്തോളം വിവിധ പക്ഷികളും കോഴികളും ചത്തുപോയി. ഇവയൊക്കെ ഓരോ കുടുംബംഗങ്ങളുടേയും വരുമാന മാര്‍ഗമായിരുന്നു. അതൊക്കെ പുനരുദ്ധാരണ പ്രക്രിയയില്‍ ഉള്‍പ്പെടുത്തി നഷ്ടപരിഹാരം നല്‍കേണ്ടതാണ്.

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് തങ്ങളുടെ ബോട്ടുകളുമായി രംഗത്തിറങ്ങിയ മത്സ്യത്തോഴിലാളികളുടെ 235 ബോട്ടുകളാണ് തകര്‍ന്നത്. അത് അവരുടെ ഉപജീവന മാര്‍ഗമായിരുന്നു. അവര്‍ക്കും നഷ്ടപരിഹാരം നല്‍കണം. പ്രളയത്തില്‍ തകര്‍ന്ന വിവിധ മേഖലകളിലുള്ള പുനര്‍നിര്‍മ്മാണം ഏറ്റെടുക്കാന്‍ ഏതെങ്കിലും വ്യക്തികളോ സംഘടനകളോ സ്പോണ്‍സര്‍മാരായി മുന്നോട്ടു വന്നാല്‍ സര്‍ക്കാര്‍ അവര്‍ക്ക് അതിനുള്ള അവസരം കൊടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂര്‍ണ്ണമായി തകര്‍ന്ന ആലപ്പുഴ-ചങ്ങനാശേരി റോഡ് പുനര്‍നിര്‍മ്മിക്കാന്‍ പല ഏജന്‍സികളേയും സമീപിച്ചെങ്കിലും അതിന്റെ മുഴുവന്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അവര്‍ക്ക് സാമ്പത്തികമായി കഴിവില്ലെന്നാണ് പറഞ്ഞത്. 510 പാലങ്ങളാണ് തകര്‍ന്നു പോയത്. അതുപോലെ 9538 കി.മീ റ്ററോളം പിഡബ്ലുഡിയുടെ റോഡ് തകര്‍ന്നു. ഗ്രാമങ്ങളിലെ റോഡുകളെക്കൂടാതെയാണിത്. ഒരു കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കാന്‍ ഏകദേശം രണ്ടു കോടി രൂപയോളമാണ് ചിലവ് വരുന്നത്. കേന്ദ്ര ഫണ്ടില്‍ നിന്ന് ലഭിക്കുന്നതോ വെറും ഒരു ലക്ഷം മാത്രം. ദേശീയ ദുരന്തനിവാരണ മാനദണ്ഡപ്രകാരം കിട്ടുന്ന പണം കേരളത്തില്‍ നാം വിഭാവനം ചെയ്യുന്ന തരത്തിലുള്ള പുനരുദ്ധാരണത്തിന് തികയുകയില്ല. ക്രൗഡ് ഫണ്ടിംഗിലൂടെ ധനസമാഹഹരണം നടത്തേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

കേരളത്തിന്റെ അതിജീവനത്തിന് എല്ലാവരും സഹകരിക്കണമെന്നും, എങ്കിലേ നവകേരളത്തെ പടുത്തുയർത്താൻ കഴിയൂ എന്നും പറഞ്ഞ മുഖ്യമന്ത്രി 150 കോടിരൂപയാണ്‌ അമേരിക്കൻ മലയാളികളുടെ സംഭാവനയായി പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ പണം സമാഹരിക്കാനായി മൂന്ന് മാസത്തിനകം ധനദാതാക്കളുടെ സമ്മേളനം വിളിച്ചു ചേർക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ധനസഹായങ്ങള്‍ സമാഹരിക്കാന്‍ ധനമന്ത്രി തോമസ്‌ ഐസക്കിനെ അമേരിക്കയിലേക്ക്‌ അയക്കുമെന്നും പറഞ്ഞു. ധനസമാഹരണം ഏകോപിപ്പിക്കുവാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് കോണ്‍ഫറന്‍സ് സംഘടിപ്പിച്ച ഫൊക്കാന സ്ഥാപക നേതാവ് ഡോ. എം. അനിരുദ്ധന്‍ അറിയിച്ചു. ദേശീയ സംഘടനാ നേതാക്കള്‍, ലോക കേരളസഭാംഗങ്ങള്‍ തുടങ്ങിയവര്‍ അംഗങ്ങളായ കമ്മിറ്റിയുടെ ട്രഷറര്‍ കെ.പി. ഹരിദാസ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചവരെല്ലാം ആശ്ചര്യം പ്രകടിപ്പിച്ച സംഭവം അതിന്റെ പ്രവര്‍ത്തനങ്ങളാണ്.  യൂനിസെഫ് വരെ അതിന്റെ മതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ആപത്ഘട്ടത്തില്‍ നാടാകെ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. അവിടെ ഒരുതരത്തിലുമുള്ള ഭിന്നതയും പ്രകടമായില്ല. ഇപ്പോള്‍ ആരുടെ മുന്‍പിലും നമുക്ക് തലയുയര്‍ത്തിപ്പിടിച്ച് പറയാന്‍ കഴിയും ദുരന്തങ്ങളെ നാം അതിജീവിക്കുമെന്ന്. ഈ ദുരന്തത്തിന്റെ ഭാഗമായുണ്ടായ കഷ്ടനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഈ വീഴ്ച ഒരവസരമായി നാം കാണണം.  എന്താണോ നേരത്തെ ഉണ്ടായിരുന്നത് അത് അതേപോലെ പുനര്‍നിര്‍മ്മിച്ചാല്‍ മാത്രം പോരാ, നമ്മുടെ നാടിനെ പുതിയ രീതിയില്‍ പുതുക്കിപ്പണിയണം എന്നതാണ് ആവശ്യം. ഇന്നത്തെ ദുരന്തം നമ്മെ ചില കാര്യങ്ങള്‍ പഠിപ്പിക്കുന്നുണ്ട്.  അതെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് നമ്മുടെ നാടിനെ പുതിയൊരു തലത്തിലേക്ക് മാറ്റണമെന്നതിനെക്കുറിച്ചാണ് നമുക്ക് ചിന്തിക്കേണ്ടത്. ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും ഒരേ മനസ്സോടെ, ദുരന്തത്തെ നേരിട്ട അതേ മനോഭാവത്തോടെ നീങ്ങാന്‍ കഴിയും. ഇനി നമ്മുടെ നാടിനെ പുതുക്കിപ്പണിയാനായി ഒന്നിച്ചു നില്‍ക്കാനാവുമെന്നും മുഖ്യമന്ത്രി തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു.

ഏകദേശം 30,000 കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായതാണ് പ്രാഥമിക കണക്ക്. ഇനിയും അത് വര്‍ദ്ധിക്കാനാണ് സാധ്യത. നമ്മുടേത് ഒരു ചെറിയ സംസ്ഥാനമാണ്. നമ്മുടെ സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതി അടങ്കലിനേക്കാള്‍ വലുതാണ് നമുക്കുണ്ടായ നഷ്ടം. നമ്മുടെ സംസ്ഥാനത്തിന്റെ വിഭവങ്ങള്‍ വെച്ചുകൊണ്ട് മാത്രം നേരിടാന്‍ കഴിയുന്ന ഒന്നല്ല ഈ വന്ന നഷ്ടം. പക്ഷെ നാം അതിനു മുന്‍പില്‍ സ്തംഭിച്ചു നില്‍ക്കാനല്ല തയ്യാറാകുന്നത്. അങ്ങനെ വന്നാല്‍ നമ്മുടെ നാട് ഇതുവരെ ആര്‍ജ്ജിച്ച നേട്ടങ്ങളെല്ലാം പൂര്‍ണ്ണമായും തകര്‍ന്നുപോകും. സ്തംഭിച്ചു നില്‍ക്കാതെ വിഘടിച്ചു നില്‍ക്കാതെ കാര്യങ്ങള്‍ യഥാര്‍ത്ഥ സ്ഥിതിയും പൂര്‍ണ്ണതയോടുകൂടെ ഉള്‍ക്കൊണ്ടുകൊണ്ട് നമുക്ക് മുന്നോട്ടു പോകാന്‍ കഴിയേണ്ടതാണ്. മലയാളി സമൂഹത്തിന്റെ കരുത്ത് അസാധ്യമായതിനെപ്പോലും സാധ്യമാക്കാമെന്നുള്ള കരുത്ത് നാം പ്രകടിപ്പിക്കേണ്ടതായിട്ടുണ്ട്. മലയാളി സമൂഹമെന്നു പറയുമ്പോള്‍ ലോകമാകെ വ്യാപിച്ചു കിടക്കുന്ന സമൂഹമാണ്. കേരളത്തിലെയും ലോകമാകെയുള്ള അന്താരാഷ്ട്ര ധന സ്ഥാപനങ്ങളുടേയും ലോക പൊതുസമൂഹത്തിന്റേയും അതോടൊപ്പം എന്‍‌ജി‌ഒകളുടേയും ചാരിറ്റി സംഘടനകളുടേയും മറ്റു സഹായദാതാക്കളുടേയും എല്ലാം സഹകരണത്തോടെ കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള പദ്ധതി ആവിഷ്ക്കരിക്കണം എന്നാണ് സര്‍ക്കാര്‍ കാണുന്നത്. എന്തായിരുന്നു ഈ പ്രളയത്തിനു മുന്‍പുണ്ടായിരുന്നത് അത് പുനര്‍നിര്‍മ്മിക്കാനല്ല നാം ഉദ്ദേശിക്കുന്നത്. നാം ഉദ്ദേശിക്കുന്നത് പുതിയൊരു കേരളം നിര്‍മ്മിക്കാനാണ്, ഒരു നവകേരളമാണ് ഉദ്ദേശിക്കുന്നത്. അതിന് എല്ലാ തരത്തിലുമുള്ള പ്രേരണ എല്ലാവരില്‍ നിന്നും ഉണ്ടാകണം. വലിയ തോതിലുള്ള സഹായമാണ് നല്‍കാന്‍ തയ്യാറായി പലരും മുന്നോട്ടു വന്നിട്ടുള്ളത്, കേരളത്തിന്റെ ഭാഗധേയം മാറ്റുന്ന വികസന പരിപ്രേക്ഷ്യം. അതു നാടിന്റെ മുഖഛായ മാറ്റും. അത്തരത്തിലുള്ള ഒരു ബ്ലുപ്രിന്റ് തയ്യാറാക്കി മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ ബഹുമുഖമായ പദ്ധതിയാണ് ആവിഷ്ക്കരിക്കുന്നത്. നാല് പ്രത്യേക മേഖലകളിലാണ് കേന്ദ്രീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. ഒന്ന് ധനസമാഹരണം, രണ്ടാമത്തേത് പുനരധിവാസം, അടുത്തത് പുനഃസ്ഥാപനം, പിന്നെയുള്ളത് പുനര്‍നിര്‍മ്മാണം. റിസോഴ്സസ്, റിഹാബിലിറ്റേഷന്‍, റെസ്റ്റൊറേഷന്‍, റീബില്‍ഡിംഗ് എന്നീ നാലു കാര്യങ്ങളാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

കേരളത്തില്‍ 80 ശതമാനത്തിലേറെ ജനങ്ങളെ നേരിട്ടോ അല്ലാതെയോ വെള്ളപ്പൊക്ക ദുരന്തം ബാധിച്ചിട്ടുണ്ട്. അപ്പോള്‍ ആഭ്യന്തര വിഭവ സമാഹരണം അത്ര എളുപ്പത്തില്‍ കഴിയുന്ന ഒന്നല്ല. എന്നാല്‍ മനുഷ്യരുടെ ത്യാഗമനോഭാവം വളരെ വലുതാണ്. അവര്‍ സമാഹരിച്ച പണം അതിനുദാഹരണമാണ്.  ലോക ബാങ്കു വഴിയും ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് വഴിയും 7000 കോടി രൂപ ലഭ്യമാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ദൂരദേശങ്ങളില്‍ നിന്നു വന്ന സാമൂഹ്യ-സാംസ്ക്കാരിക-മത സംഘടനാ നേതാക്കള്‍ ധനസമാഹരണ യജ്ഞത്തെക്കുറിച്ചും അവരവരുടെ വിഹിതത്തെക്കുറിച്ചും സംസാരിച്ചു.  ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നും കോണ്‍സുല്‍ (കമ്മ്യൂണിറ്റി റിലേഷന്‍സ്) ദേവദാസന്‍ നായര്‍ കോണ്‍സുലേറ്റിന്റെ ധനസമാഹരണത്തെക്കുറിച്ച് വിശദീകരിച്ചു. മലയാളികളല്ലാത്ത നിരവധി സംഘടനകള്‍ കോണ്‍സുലേറ്റ് വഴി ധനസമാഹരണം നടത്തുന്നുണ്ടെന്നും, ആ ധനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുമെന്നും അറിയിച്ചു.

മലങ്കര ഓര്‍ത്തഡോക്‌സ് നോര്‍ത്ത്‌- ഈസ്‌റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ സഖറിയാസ്‌ മാര്‍ നിക്കളാവോസ്‌,  ചിക്കാഗോ രൂപതാ സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്, സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ വടക്കേ അമേരിക്ക, കാനഡ, യൂറോപ്പ്‌ മേഖലകള്‍ ഉള്‍പ്പെട്ട ക്‌നാനായ ആര്‍ച്ച ഡയോസിസ്‌ അധിപനും പാത്രിയര്‍ക്കാ വികാരിയുമായ അഭിവന്ദ്യ ആര്‍ച്ച്‌ ബിഷപ്പ്‌ ആയൂബ്‌ മോര്‍ സില്‍വാനോസ്‌ മെത്രാപ്പോലീത്ത, നോര്‍ത്ത് അമേരിക്കയിലെ മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ മെത്രാപ്പോലീത്ത എല്‍ദോ മോര്‍ തീത്തോസ് എന്നീ മെത്രാപ്പോലീത്തമാര്‍ അവരവരുടെ സഭകള്‍ ധനസമാഹരണം ആരംഭിച്ചതായി അറിയിച്ചു.

പ്രളയം വന്ന ആദ്യ ദിവസം മുതല്‍ നാട്ടിലുണ്ടായിരുന്ന സഖറിയാസ്‌ മാര്‍ നിക്കളാവോസ്‌ തന്റെ അനുഭവം പങ്കു വെച്ചു.  25 കൊല്ലം അമേരിക്കയില്‍ ജീവിച്ച് മൂന്ന് പ്രളയം കാണുകയും, ന്യൂഓര്‍ലിയന്‍സില്‍ അടിച്ച കത്രീനയുടെ ശക്തി കേരളത്തിലെ പതിന്നാല് ജില്ലകളിലുണ്ടായ പ്രളയത്തിനുണ്ടായിരുന്നില്ലെന്നും പറഞ്ഞു.  നാശനഷ്ടങ്ങളുടെ കണക്കുകള്‍ നോക്കുമ്പോള്‍ അതിവിപുലമാണ്. റീ ബില്‍ഡിംഗ് എന്നു പറയുമ്പോള്‍ പഴയത് അതുപോലെ പുനര്‍നിര്‍മ്മിക്കാതെ അതിലുപരി പുതിയത് നിര്‍മ്മിക്കാന്‍ ദൈവദത്തമായ ഒരു സാഹചര്യമാണ് ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നത്. വികസനത്തെ സംബന്ധിച്ച് പറയുമ്പോള്‍ ഒരു പുതിയ സങ്കല്പം ആയിരിക്കണം. ഇനിയൊരു പ്രളയം വരുമ്പോള്‍ തന്നെ അതിനെ അതിജീവിക്കത്തക്ക ഒരു സമ്പല്‍ഘടനയും വ്യവസ്ഥിതിയും ഉണ്ടാക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന്
തിരുമേനി പറഞ്ഞു. പഴയത് അതേപോലെ പുനര്‍നിര്‍മ്മിക്കാതെ ഒരു പുതിയ പാറ്റേണ്‍ ഉണ്ടാക്കണമെന്നും ഉദ്ബോധിപ്പിച്ചു.

വേള്‍ഡ് മലയാളി കൗണ്‍സില്‍, ഫൊക്കാന, ഫോമ, എകെ‌എം‌ജി, നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മുസ്ലിം അസ്സോസിയേഷന്‍ (നന്മ), ഇ.എം. സ്റ്റീഫന്‍ (കേരള ലോക സഭ അംഗം), ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്, ആര്‍ട്ട് ലവേഴ്സ് ഓഫ് അമേരിക്ക, ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക, കേരള ചേംബര്‍ ഓഫ് കൊമേഴ്സ് തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ ആശംസാ പ്രസംഗം നടത്തുകയും അവരവര്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനകളുടെ പൂര്‍ണ്ണ പിന്തുണ കേരള സര്‍ക്കാരിന് വാഗ്ദാനം ചെയ്യുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടത്തിയ ഈ പ്രഖ്യാപനങ്ങള്‍ സദസ് ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.

അമേരിക്കയില്‍ വെക്കേഷന് പത്നിസമേതം എത്തിയ എം.ജി. ശ്രീകുമാര്‍, ഗാനമേളയ്ക്കായി എത്തിയ ഗായകരായ മാര്‍ക്കോസ്, സുദീപ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. ആറു മാസം മുന്‍പ് കേരളത്തില്‍ രൂപീകരിച്ച, യേശുദാസ് ചെയര്‍മാനായ പിന്നണിഗായകരുടെ സംഘടനയായ 'സമം' ഡിസംബര്‍ മാസത്തില്‍ എല്ലാ ഗായകരേയും ഉള്‍പ്പെടുത്തി ഒരു ഷോ നടത്തി അതില്‍ നിന്നും ലഭിക്കുന്ന തുക ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് എം.ജി ശ്രീകുമാര്‍ അറിയിച്ചു. 

പോള്‍ കറുകപ്പിള്ളില്‍, യു.എ. നസീര്‍, അനിയന്‍ ജോര്‍ജ് , ബേബി ഊരാളില്‍, സുനില്‍ തൈമറ്റം, മധു കൊട്ടാരക്കര, ജോസ് കാടാപ്പുറം, ഡോ. ജേക്കബ് തോമസ്, ടെറന്‍സണ്‍ തോമസ്, ജിബി തോമസ്, ഡോ. തോമസ് മാത്യു, ഡോ.എസ്. ലാല്‍, പീറ്റര്‍ കുളങ്ങര തുടങ്ങി ഒട്ടേറെ പേര്‍ സംസാരിച്ചു. ജോര്‍ജ് തോമസ്, ജോണ്‍ ഐസക്ക് എന്നിവരായിരുന്നു എം.സിമാര്‍. പോള്‍ കറുകപ്പിള്ളിയുടെ നന്ദിപ്രകടനത്തോടെ പരിപാടി അവസാനിച്ചു.

ഏഷ്യാനെറ്റ്, കൈരളി, കളേഴ്സ് ചാനലുകള്‍ പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയിരുന്നു.  

Wednesday, September 12, 2018

അന്‍ശ്‌ദീപ് സിംഗ് ഭാട്ടിയ; പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പിന്റെ സെക്യൂരിറ്റി സേനയിലെ ആദ്യത്തെ സിഖ് വംശജന്‍

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സെക്യൂരിറ്റി ഗാര്‍ഡുകളില്‍ സിഖ് വംശജനും ഇടം നേടി.  1984 ലെ സിഖ് കലാപത്തെത്തുടര്‍ന്ന് കാണ്‍പൂരില്‍ നിന്ന് ലുധിയാനയിലേക്ക് പാലായനം ചെയ്ത കുടുംബത്തിലെ അംഗമാണ് അന്‍ശ്ദീപ് സിംഗ് ഭാട്ടിയ. പത്താം വയസ്സിലാണ് മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്.

 വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ അമേരിക്കന്‍ പ്രസിഡന്റിന്റെ സെക്യൂരിറ്റി സേനയില്‍ ചേരാനായിരുന്നു ആഗ്രഹം.  പക്ഷെ അതത്ര എളുപ്പമല്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം നിരന്തരം പ്രയത്നിച്ചുകൊണ്ടിരുന്നെങ്കിലും സിഖ് വംശജരുടെ വേഷവിധാനം ഒരു പ്രശ്നമായിരുന്നു. എങ്കിലും തന്റെ ആഗ്രഹം സഫലീകൃതമാകാന്‍ ഏതറ്റം വരെ പോകാനും ആ യുവാവ്  തയ്യാറായിരുന്നു. മതവിശ്വാസത്തിലധിഷ്ഠിതമായ തലപ്പാവ് ഉപേക്ഷിക്കാതെ തന്നെ പ്രസിഡന്റിന്റെ സെക്യൂരിറ്റി സേനയില്‍ അംഗമാകുമെന്ന ഉറച്ച തീരുമാനമായിരുന്നു അന്‍ശ്ദീപ് സിംഗിന്റെ വിജയത്തിനു കാരണമെന്ന് കേന്ദ്ര മന്ത്രി (ഹൗസിംഗ് ആന്റ് അര്‍ബര്‍ അഫയേഴ്സ്) ഹര്‍ദീപ് സിംഗ് പുരി പറയുന്നു.

വിവിധ സ്ഥലങ്ങളില്‍ പല ജോലികളും ചെയ്തിട്ടുള്ള അന്‍ശ്ദീപ് സിംഗിന് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹമായിരുന്നു മനസ്സില്‍. തന്റെ മുത്തച്ഛന്‍ കന്‍വല്‍ജിത് സിംഗ് ഭാട്ടിയയുടെ ഉപദേശനിര്‍ദ്ദേശ പ്രകാരം വിമാനത്താവളത്തില്‍ സെക്യൂരിറ്റി വിഭാഗത്തിലും പ്രവര്‍ത്തിച്ചു. എന്നിരുന്നാലും പ്രസിഡന്റിന്റെ സെക്യൂരിറ്റി വിഭാഗത്തില്‍ അംഗമാകാന്‍ വേഷവിധാനത്തില്‍ മാറ്റം വരുത്താതെ അതത്ര എളുപ്പമാകില്ല എന്നു മനസ്സിലാക്കിയ അദ്ദേഹം ഒടുവില്‍ കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചതിനുശേഷമാണ് സെക്യൂരിറ്റി സേനയിലേക്കുള്ള പരിശീലനം ലഭിച്ചത്.  പരിശീലനം പൂര്‍ത്തിയാക്കിയതിനു ശേഷം, ഈ ആഴ്ച അമേരിക്കന്‍ പ്രസിഡന്റിന്റെ സെക്യൂരിറ്റി ഗാര്‍ഡായി നിയമനം ലഭിക്കുകയും ചെയ്തു. അമേരിക്കന്‍ പ്രസിഡന്റിന്റെ സെക്യൂരിറ്റി സേനയിലെ ആദ്യത്തെ സിഖ് വംശജന്‍ എന്ന ബഹുമതിയും അന്‍ശ്ദീപ് സിംഗിന് സ്വന്തം.

1984-ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് സിഖ് വംശജര്‍ക്കെതിരെ ആക്രമണം ശക്തമാകുകയും അന്‍ശ്ദീപ് സിംഗിന്റെ കുടുംബം ആക്രമണത്തിനിരയാകുകയും ചെയ്തിരുന്നു. പഞ്ചാബ് ആന്റ് സിന്‍ഡ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന മുത്തച്ഛന്‍ അംറീക് സിംഗ് ഭാട്ടിയ സ്ഥലം മാറ്റം ആവശ്യപ്പെട്ടതനുസരിച്ച് ലുധിയാനയിലേക്ക് സ്ഥലം മാറ്റം ലഭിക്കുകയും അവരുടെ കുടുംബം ലുധിയാനയിലേക്ക് താമസം മാറ്റുകയും ചെയ്തു. അന്‍ശ്ദീപ് സിംഗിന്റെ പിതാവ് ദേവേന്ദ്ര സിംഗ് അന്ന് ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസിലായിരുന്നു. ആക്രമണത്തില്‍ അദ്ദേഹത്തിന് മുറിവേറ്റിരുന്നു. ലുധിയാനയില്‍ വെച്ചാണ് വിവാഹിതനായത്. പിന്നീട് 2000-ത്തില്‍ കുടുംബസമേതം അമേരിക്കയിലേക്ക് കുടിയേറി. അന്ന് പത്തു വയസ്സുകാരനായിരുന്നു അന്‍ശ്ദീപ് സിംഗ്. 

Friday, September 7, 2018

അവരും പൗരാവകാശങ്ങള്‍ക്ക് അര്‍ഹരാണ്

സ്വവര്‍ഗാനുരാഗികളെ സംബന്ധിച്ചിടത്തോളം സുപ്രീം കോടതി വിധി ചരിത്ര സംഭവമാണ്. തങ്ങള്‍ക്ക് ഇഷ്ടമുള്ള പങ്കാളിയെ തിരഞ്ഞെടുക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന കോടതിയുടെ നിരീക്ഷണമാണ് ഒന്നര നൂറ്റാണ്ടായി ഇന്ത്യയില്‍ നിലനിന്നു പോന്ന ലിംഗവിവേചനത്തിന് അറുതിയായത്.  ഒരാള്‍ ജീവിത പങ്കാളിയെ കണ്ടെത്തുന്നത് എതിര്‍ ലിംഗത്തില്‍ നിന്നോ സ്വന്തം ലിംഗത്തില്‍ നിന്നോ ആകാം എന്നും അതിനെ എതിര്‍ക്കാന്‍ കഴിയില്ലെന്നുമാണ് നിര്‍ണ്ണായക വിധി പ്രസ്താവിച്ചപ്പോള്‍ സുപ്രീം കോടതി വ്യക്തമാക്കിയത്. അതായത് ലെസ്ബിയന്‍ൻ, ഗേ, ബൈസെക്‌ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍ എന്നിവരുള്‍പ്പെടുന്ന എല്‍ജിബിടി സമൂഹത്തിന്‍റെ സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാവില്ല. പൗരന്മാര്‍ക്കിടയില്‍ ജാതി, മതം, വര്‍ഗം, രാഷ്‌ട്രീയം, പ്രാദേശികം, ഭാഷ തുടങ്ങിയ വിവേചനങ്ങളൊന്നും ഭരണഘടനാപരമായി അംഗീകരിക്കാത്ത ഒരു രാജ്യത്ത് ലൈംഗികതയുടെ പേരിലുള്ള ന്യൂനപക്ഷ താത്പര്യങ്ങളും സംരക്ഷിക്കപ്പെടണം എന്നാണു സുപ്രീം കോടതി‍യുടെ വിധിയിലൂടെ നിലവില്‍ വന്നത്.

1533 മുതല്‍ ബ്രിട്ടന്‍ പിന്തുടര്‍ന്നിരുന്ന ലൈംഗിക സദാചാര നിയമങ്ങളുടെ ചുവടുപിടിച്ച് പുരാതന ഇന്ത്യയില്‍ 1861ല്‍ നിലവില്‍ വന്ന ലൈംഗിക വിവേചനങ്ങള്‍ക്കു ഭരണഘടനയുടെ 377ാം വകുപ്പിലെ പതിനാറാം അധ്യായം നല്‍കിയ പരിരക്ഷ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഐകകണ്ഠ്യേന റദ്ദാക്കിയത്. സന്നദ്ധ സംഘടനയായ നാസ് ഫൗണ്ടേഷന്‍, സ്വവര്‍ഗ്ഗാനുരാഗികളുടെ മാതാപിതാക്കള്‍ എന്നിവര്‍ സമര്‍പ്പിച്ച ആറ് പരാതികളിലാണ് സുപ്രീം കോടതിയുടെ വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആര്‍.എഫ് നരിമാന്‍, എ.എം ഖാന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍. ഇവരുടെ സുപ്രധാന വിധിയിലൂടെ സ്വവര്‍ർഗാനുരാഗവും സ്വവര്‍ഗ ലൈംഗികതയും കുറ്റകരമല്ലാതായി. സ്ത്രീയും പുരുഷനും തമ്മില്‍ പ്രണയിക്കുന്നതുപോലെ, വിവാഹം കഴിക്കുന്നതുപോലെ, ഒന്നിച്ചു ജീവിക്കുന്നതു പോലെ ഇനി സ്വവര്‍ർഗാനുരാഗികള്‍ക്കും നിയമാനുസൃതം ഒരുമിച്ചു ജീവിക്കാം. ഒരാള്‍ എന്താണോ, അതുപോലെ ജീവിക്കാന്‍ അയാള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നു ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളുയര്‍ത്തിയാണു കോടതി ഇങ്ങനെ വിധിച്ചത്. എന്നാല്‍ കുടുംബ മൂല്യങ്ങള്‍ക്കും ധാര്‍മിക ചിന്തയ്ക്കും എതിരാണു വിധിയെന്നു വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

സ്വവര്‍ഗ്ഗ ലൈംഗീകത ഹിന്ദുത്വത്തിനെതിരാണെന്നും ഇത് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി നേരത്തെ പറഞ്ഞിരുന്നു. സ്വവര്‍ഗ്ഗ ലൈംഗീകത അമേരിക്കക്കാരുടെ ശീലമാണ്, ഇതിനു പിന്നില്‍ ഒരുപാട് പണത്തിന്റെ ഇടപാടുകള്‍ നടക്കുന്നുണ്ടെന്നും കുട്ടികളോടുള്ള ലൈംഗീകതയും എയിഡ്സും പ്രചരിപ്പിക്കുകയാണ് ലക്ഷ്യമെന്നും സുബ്രമണ്യന്‍ സ്വാമി ആരോപിക്കുന്നു. സ്വവര്‍ഗാനുരാഗം ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുമോയെന്നതു സംബന്ധിച്ച് ഇന്ത്യ ഗവേഷണം നടത്തണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞുവെച്ചു.

സ്വവര്‍ഗാനുരാഗം അസാധാരണമല്ലെങ്കിലും അതിനെക്കുറിച്ച് വളരെയേറെ മുന്‍വിധികളും തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നുണ്ട്. ഈ അജ്ഞത പലപ്പോഴും സ്വവര്‍ഗാനുരാഗികള്‍ക്കെതിരായ വിവേചനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും നിയമനിര്‍മാണങ്ങള്‍ക്കുമൊക്കെ കാരണമാകാറുമുണ്ട്‌. തങ്ങളുടെ ലൈംഗികാഭിമുഖ്യത്തിന്‍റെ ശരിതെറ്റുകളെക്കുറിച്ചുള്ള അറിവില്ലായ്മയും ആശങ്കകളും പല സ്വവര്‍ഗാനുരാഗികളെയും കടുത്ത മാനസിക സംഘര്‍ഷത്തിലേക്കും, ലഹരിയുപയോഗത്തിലേക്കും, ചിലപ്പോഴൊക്കെ ആത്മഹത്യയിലേക്ക് പോലും നയിക്കാറുണ്ട്.

ഒരാളുടെ ലൈംഗികത അയാളുടെ സ്വകാര്യതയാണ്. അത് എങ്ങനെയുള്ളതായിരിക്കണമെന്നു മറ്റുള്ളവര്‍ തീരുമാനിക്കരുത്. ഭരണഘടനാവകാശം നിര്‍ണയിക്കുന്നതു ഭൂരിപക്ഷാഭിപ്രായമോ താത്പര്യങ്ങളോ പരിഗണിച്ചാവരുതെന്നുമാണ് ഭരണഘടനാ ബെഞ്ച് വിധിച്ചത്. അതോടെ, ലൈംഗിക താത്പര്യങ്ങളുടെ പേരില്‍ ന്യൂനപക്ഷമാകേണ്ടി വന്ന എല്‍ജിബിടി സമൂഹത്തിന് അന്തസോടെ പൊതുസമൂഹത്തെ നേരിടാനുള്ള ആത്മബലവും അവകാശവുമാണു കൈവന്നിരിക്കുന്നത്. എന്നു കരുതി അവര്‍ നേരിടുന്ന എല്ലാത്തരത്തിലുള്ള സാമൂഹിക പ്രശ്നങ്ങൾക്കും അറുതിയായി എന്ന് അര്‍ഥമില്ല. പൊതുസമൂഹത്തില്‍ നിന്നു മാത്രമല്ല, സ്വന്തം കുടുംബങ്ങളില്‍ നിന്നു പോലും അകറ്റി നിര്‍ത്തപ്പെട്ടവരാണ് അവര്‍. കുടുംബ സ്വത്തിലുള്ള അവകാശം, കുട്ടികളെ ദത്തെടുക്കാനുള്ള സ്വാതന്ത്ര്യം, ഇഷ്ടപ്പെട്ട തൊഴില്‍ ചെയ്യാനുള്ള അവകാശം,  പൊതുസ്ഥലങ്ങളില്‍     മറ്റുള്ളവര്‍ക്കൊപ്പം ചെലവഴിക്കാനുള്ള സ്വാതന്ത്ര്യം തുടങ്ങിയവ ഒന്നുമില്ലാത്തവരാണ് ഇവര്‍. ഈ സാമൂഹിക പ്രശ്നങ്ങള്‍ക്കു വാക്കാലല്ല, നിയമപ്രകാരമായിത്തന്നെ സംരക്ഷണം ലഭിക്കേണ്ടതുണ്ട്. അതിന് ഇനിയും സമയം എടുത്തേക്കാം.

സ്വന്തം കുറ്റംകൊണ്ടല്ലാതെ, ഒറ്റപ്പെട്ടുപോയ പൗരന്മാരണവര്‍. മറ്റുള്ളവരെപ്പോലെ അവര്‍ക്ക് അവര്‍ ഇഷ്ടപ്പെട്ട വഴി   തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ അവരുടെ വ്യക്തിപരമായ   ഇഷ്ടങ്ങള്‍ നിറവേറ്റുന്നത് ക്രിമിനല്‍ കുറ്റമായി കാണാനാവില്ലെന്നാണു ഭരണഘടനാ ബെഞ്ചിന്‍റെ വിധി. അങ്ങേയറ്റം  മനുഷ്യത്വപരവും തുല്യനീതി എന്ന പൗരന്‍റെ മൗലികാവകാശങ്ങളുടെ സംരക്ഷണവുമാണത്. ലൈംഗികത  ഓരോരുത്തരുടേയും സ്വകാര്യതയാണ്. വീടിനുള്ളില്‍ അഥവാ, സ്വകാര്യ സ്ഥലങ്ങളില്‍ മറ്റാര്‍ക്കും ഒരു  ബുദ്ധിമുട്ടുമുണ്ടാക്കാതെ അതു നിറവേറ്റപ്പെടുമ്പോള്‍, മറ്റുള്ളവര്‍ ഇടപെടേണ്ട ആവശ്യമില്ലെന്നാണു 377ാം വകുപ്പ് റദ്ദാക്കുന്നതു വഴി സംഭവിക്കുന്ന വലിയ സാമൂഹിക മാറ്റം. 

ഉഭയസമ്മതത്തോടെയാണെങ്കിലും സ്വവര്‍ഗ ലൈംഗികത പത്തു വര്‍ഷം വരെ ജയില്‍ ശിക്ഷ നേടിത്തരാവുന്ന  കുറ്റമായിരുന്നു ഇതുവരെ. ഇനി അങ്ങനെ സംഭവിക്കില്ല. ഒരാളുടെ ലൈംഗികത ഏതു വര്‍ഗത്തെ  ആശ്രയിച്ചാകണമെന്നു കണ്ടെത്താന്‍ അയാളുടെ കിടപ്പറയിലേക്ക് ഒളിഞ്ഞു നോക്കാന്‍ മൗനമായി അനുമതി  നല്‍കുന്നതാണ് 377ാം വകുപ്പെന്ന ആക്ഷേപത്തിനും ഇതോടെ പരിഹാരമായി. ഈ വകുപ്പ് തുല്യ നീതിയെന്ന  ഭരണഘടനാ ചട്ടത്തിനു വിരുദ്ധമാണെന്ന് ആദ്യം വിധിച്ചത് 2009-ല്‍ ഡല്‍ഹി ഹൈക്കോടതിയായിരുന്നു. ഇതിനെതിരേ സുപ്രീം കോടതി‍യില്‍ ഫയല്‍ ചെയ്യപ്പെട്ട ഹര്‍ജിയില്‍ ഇക്കാര്യത്തില്‍ കോടതിയല്ല ഇടപെടേണ്ടതെന്നും പാര്‍ലമെന്‍റില്‍  ഉചിതമായ നിയമ നിര്‍മാണമാണ് വേണ്ടതെന്നുമായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.

സ്വവര്‍ഗാനുരാഗത്തിന് സ്വീകാര്യത ലഭിക്കുന്നതും അതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതും കൂടുതല്‍ ആളുകള്‍ അതിലേക്കു നീങ്ങാനിടയാക്കുമെന്ന വാദങ്ങള്‍ക്ക് പഠനങ്ങളുടെ പിന്‍ബലമില്ല. ലൈംഗികാഭിമുഖ്യം ജീവിതത്തിന്‍റെ ആദ്യ വര്‍ഷങ്ങളില്‍ രൂപപ്പെടുന്നതാണ്. തങ്ങളുടെ ലൈംഗികാഭിമുഖ്യം അടക്കിപ്പൂട്ടിവെച്ച് ജീവിക്കുന്ന ചിലര്‍ക്ക് ബഹിര്‍ഗമനത്തിനുള്ള ധൈര്യം ലഭിക്കുക മാത്രമാണ് ഇങ്ങിനെയൊരു സ്വീകാര്യത കൊണ്ട് സംഭവിക്കുന്നത്.   

സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കുന്നത് എയിഡ്സ് പടര്‍ന്നു പിടിക്കാന്‍ കാരണമാകുമെന്ന വാദത്തില്‍ കഴമ്പില്ല. ലോകത്തെ എയിഡ്സ് രോഗികളില്‍ മഹാഭൂരിഭാഗവും സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമായ ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലാണ്. സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമാകുന്നത് സ്വവര്‍ഗാനുരാഗികളുടെ ഇടയില്‍ എയിഡ്സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് തടസ്സമാകാറുമുണ്ട്.

സന്താനോല്പാദനം നടക്കാത്തതു കൊണ്ട് സ്വവര്‍ഗാനുരാഗം പ്രകൃതിവിരുദ്ധമാണെന്ന അഭിപ്രായമുള്ളവരുണ്ട്. ഈ മാനദണ്ഡം വെച്ച്ബ്രഹ്മചര്യവും സ്വയംഭോഗവുമെല്ലാം പ്രകൃതിവിരുദ്ധവും നിരോധിതവും ആകേണ്ടതാണ്. ഒരു മില്ലിലിറ്റര്‍ ശുക്ലത്തില്‍ ശരാശരി നാല്‍പ്പതു കോടി ബീജങ്ങളുണ്ട് എന്നിരിക്കെ, ഒരു പുരുഷന്‍ തന്‍റെ ജീവിതകാലത്ത് പുറംതള്ളുന്ന ബീജങ്ങളില്‍ എത്ര ശതമാനത്തിന് സന്താനോല്പാദനം എന്ന "പ്രകൃതി ദൌത്യം" നിര്‍വഹിക്കാനാകും എന്നും ആലോചിക്കേണ്ടതാണ്.