Tuesday, November 27, 2018

ട്രൈസിറ്റി ഇന്ത്യാ അസ്സോസിയേഷന്‍ 2019-ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു

ആല്‍ബനി (ന്യൂയോര്‍ക്ക്): ന്യൂയോര്‍ക്കിന്റെ തലസ്ഥാനമായ ആല്‍ബനിയിലേയും, സ്‌കെനക്റ്റഡി, ട്രോയ് എന്നീ സിറ്റികളിലേയും പരിസരപ്രദേശങ്ങളിലേയും ഇന്ത്യാക്കാരുടെ സംഘടനയായ ട്രൈസിറ്റി ഇന്ത്യാ അസ്സോസിയേഷന്റെ 2019-ലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടന്നു.

അശോക് അദിക്കൊപ്പുള (പ്രസിഡന്റ്), സ്മിത ജെയിന്‍ (വൈസ് പ്രസിഡന്റ്), ഇളങ്കോവന്‍ രാമന്‍ (സെക്രട്ടറി), സുധ ഡട്‌ല (ട്രഷറര്‍) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി കല്‍‌പേഷ് കതിരിയ, വേണു മോറിഷെട്ടി, പുര്‍ത്തി പട്ടേല്‍, മൊയ്തീന്‍ പുത്തന്‍‌ചിറ, വേദ് ശ്രാവ, രവീന്ദ്ര വുപ്പള എന്നിവരെയും തിരഞ്ഞെടുത്തു. ബാസവ്‌രാജ് ബെങ്കി എക്സ് ഒഫീഷ്യോ ആയി തുടരും.

1960-ല്‍ രൂപീകൃതമായ ട്രൈസിറ്റി ഇന്ത്യാ അസ്സോസിയേഷന്‍ ന്യൂയോര്‍ക്കിന്റെ തലസ്ഥാന നഗരിയിലും പരിസര പ്രദേശങ്ങളിലുമുള്ള ഇന്ത്യന്‍ വംശജരെ ഒരുമിച്ച് ഒരു കുടക്കീഴില്‍ അണിനിരത്തി നിരവധി പരിപാടികള്‍ നടത്തി വരുന്നു. വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന 'സ്‌പ്രിംഗ് ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ'യാണ് അതില്‍ ഏറ്റവും പ്രധാനം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുതിര്‍ന്നവരും കുട്ടികളുമടങ്ങുന്ന കലാകാരന്മാരെയും കലാകാരികളും അതാതു സംസ്ഥാനങ്ങളുടെ പൈതൃക കലകള്‍ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍ ഏറെ ആകര്‍ഷകമാണ്. കൂടാതെ ഇന്ത്യന്‍ വിഭവങ്ങളുടെ ഭക്ഷണശാലകള്‍, വസ്ത്രങ്ങള്‍, കരകൗശല വസ്തുക്കള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയുടെ ബൂത്തുകളുമൊക്കെയടങ്ങുന്ന ഈ ഉത്സവത്തില്‍ ജാതിമതഭേദമന്യേ എല്ലാ ഇന്ത്യക്കാരും പങ്കെടുക്കും.

ഇന്ത്യന്‍ റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, ഇന്റര്‍നാഷണല്‍ വിമന്‍സ് ഡേ എന്നിവയും, പിക്നിക്, ടെന്നീസ് ടൂര്‍ണ്ണമെന്റ് എന്നിവയും അസ്സോസിയേഷന്‍ നടത്തിവരുന്നു. അംഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സപ്പോര്‍ട്ട് ഗ്രൂപ്പ്, മുതിര്‍ന്നവര്‍ക്കു വേണ്ടി സിക്സ്റ്റി പ്ലസ് ഗ്രൂപ്പ് എന്നിവ അസ്സോസിയേഷന്റെ ഭാഗമാണ്. കൂടാതെ സെമിനാറുകള്‍, വര്‍ക്ക്ഷോപ്പുകള്‍, മെഡിക്കല്‍ സഹായങ്ങള്‍ എന്നിവയും സംഘടിപ്പിക്കുന്നു.

 2019-ലെ ആദ്യത്തെ പരിപാടിയായ ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ജനുവരി 27-ന് ആഘോഷിക്കും.

Monday, November 26, 2018

വികല മനസ്സും വികട പ്രവര്‍ത്തികളും

കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളായി ഫെയ്സ്ബുക്കില്‍ അതിരുവിട്ട വര്‍ഗീയതയും രാഷ്ട്രീയവും കൊണ്ട് നിറയുന്നത് ഒരു പതിവായി കാണുന്നു. ഇന്ന് ശരിയാകും നാളെ ശരിയാകും എന്നു കരുതാമെങ്കിലും ഓരോ ദിവസവും അത് കൂടിക്കൂടി വരുന്നതല്ലാതെ കുറയുന്നില്ല. സംസ്ക്കാര സമ്പന്നരാണെന്നും മാനുഷിക മൂല്യങ്ങളില്‍ ഉറച്ചു വിശ്വസിക്കുന്നവരും പരസ്പര വിശ്വാസമുള്ളവരുമാണെന്ന് ധരിച്ചിരുന്നവരുടെ കമന്റുകളും പോസ്റ്റുകളും കണ്ട് സത്യത്തില്‍ മനസ്സ് പിടയ്ക്കുകയാണ്. ഇവരൊക്കെ എങ്ങനെ ഇത് എഴുതിപ്പിടിപ്പിക്കുന്നു എന്നുവരെ ചിന്തിക്കാറുണ്ട്. ദൈവത്തിന്റെ പേരില്‍ അല്ലെങ്കില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പേരില്‍ അമേരിക്കയിലിരുന്ന് ഇത്തരം നീചമായ രീതിയില്‍ പോസ്റ്റുകളും കമന്റുകളും ഇടണമെങ്കില്‍ തീര്‍ച്ചയായും അവരുടെ മനസ്സ് വികലമായിക്കഴിഞ്ഞു എന്നു വേണം കരുതാന്‍....ഞാന്‍ ആരേയും പേരെടുത്ത് കുറ്റപ്പെടുത്തുന്നില്ല. പക്ഷെ, പൊതുസമൂഹത്തില്‍ മാന്യന്മാരാണെന്ന് വിശ്വസിച്ചിരുന്നവര്‍, അല്ലെങ്കില്‍ വിശ്വസിപ്പിച്ചിരു ന്നവരാണ് അത്തരം പ്രവര്‍ത്തികളിലേര്‍പ്പെട്ടിരി ക്കുന്നതെന്ന് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. എന്തിന്? ആര്‍ക്കു വേണ്ടി?

അമേരിക്ക എന്ന ഈ വാഗ്ദത്തഭൂവില്‍ വന്ന് അധ്വാനിച്ചും കഷ്ടപ്പെട്ടും ഭേദപ്പെട്ട നിലയില്‍ ജീവിക്കുന്ന നാമെല്ലാം ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സാമൂഹ്യസാംസ്ക്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ്, ഒരേ വേദി പങ്കിടുന്നവരാണ്. നാളെയും അതു തുടരണം. പരസ്പരം അറിയാവുന്നവര്‍ പോലും യാതൊരു മുന്‍‌ പരിചയവുമില്ലാത്തവരെപ്പോലെ ഫെയ്സ്ബുക്കില്‍ നീചഭാഷകള്‍ ഉപയോഗിക്കുന്നത് കാണുമ്പോള്‍ സമാധാനകാംക്ഷികളുടെ ഉള്ളൊന്നു പിടയും. ഒരു ലൈക്ക് അടിക്കാനോ ഏതെങ്കിലും ഇമോജി പോസ്റ്റ് ചെയ്യാനോ പറ്റാത്ത അവസ്ഥ. പേര് നോക്കി ആക്ഷേപിക്കാനും, വേണ്ടി വന്നാല്‍ ഭീഷണിപ്പെടുത്താനും മടിക്കാത്തവരെ ഇനി എങ്ങനെ വിശ്വസിക്കും. 'അതൊക്കെ അപ്പച്ചന്റെ ഒരു തമാശയല്യോടാ' എന്നു പറഞ്ഞ് കൈയ്യൊഴിയാന്‍ സാധിക്കാത്ത വിധം മനസ്സിനെ മുറിവേല്പിക്കുന്ന തരത്തിലുള്ള കമന്റുകള്‍ കാണുമ്പോള്‍ ആ വ്യക്തിയെ അല്ലെങ്കില്‍ വ്യക്തികളെ 'അണ്‍‌ഫ്രണ്ട്' ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്താലത്തെ അവസ്ഥ പിന്നീടൊരിക്കലും ആ വ്യക്തിയുമായി യാതൊരടുപ്പവും കാണുകയില്ല എന്നതാണ്.

ചിലരുടെ പോസ്റ്റ് കാണുമ്പോള്‍ ഇവര്‍ക്കൊന്നും വേറെ പണിയില്ലേ എന്നുവരെ സംശയിച്ചു പോകും. സാധാരണ രാവിലെ എഴുന്നേറ്റ് ഒരു കപ്പ് ചായയോ കാപ്പിയോ കുടിച്ച് ദിനചര്യകളും കഴിഞ്ഞ് ജോലിക്ക് പോകുന്നതിനു പകരം ചിലര്‍ മറ്റുള്ളവര്‍ക്ക് പണി കൊടുക്കാനുള്ള ഏതെങ്കിലും വര്‍ഗീയ പോസ്റ്റുകളോ രാഷ്ട്രീയ പോസ്റ്റുകളോ ഫെയ്സ്ബുക്കിലിടുകയാണെന്ന് പോസ്റ്റിന്റെ സമയം നോക്കിയാല്‍ അറിയാം. വൈകീട്ട് ജോലി കഴിഞ്ഞു വന്നാല്‍ പിന്നെ പറയുകയും വേണ്ട. എന്തും ഏതും ആരെക്കുറിച്ചും പറയാമെന്ന അവസ്ഥയിലേക്ക് ഫെയ്സ്ബുക്കും മാറി. ചിലരാകട്ടേ മറ്റുള്ളവരുടെ പോസ്റ്റ് ഷെയര്‍ ചെയ്യുന്നത് കണ്ണടച്ചുകൊണ്ടാണ്. അതിലെഴുതിയിരിക്കുന്നതെന്താണെന്നു പോലും ചിന്തിക്കാതെ. എന്തിനാണ് ഇങ്ങനത്തെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതെന്നു ചോദിച്ചാല്‍, അല്ലെങ്കില്‍ എന്തെങ്കിലും കമന്റിട്ടാലോ പിന്നെ അന്നത്തെ ദിവസം മുഴുവന്‍ വാക്‌പയറ്റായിരിക്കും. കമന്റിടുന്നവരുടെ ജാതി നോക്കി പ്രതികരിക്കുന്നവരാണ് ഏറെയും. ചിലര്‍ ഫെയ്സ്ബുക്ക് കമന്റിന് ഫോണിലൂടെ മറുപടി പറയാന്‍ ശ്രമിക്കാറുണ്ട്.  അമേരിക്കയില്‍ ഇത്രയും വര്‍ഗീയതയുണ്ടെന്നും, അത് ഏറെയും മാന്യന്മാരായി ചമഞ്ഞു നടക്കുന്നവരിലാണെന്നും മനസ്സിലാക്കാന്‍ ശബരിമല ഒരു കാരണമായി. അതുകൊണ്ട് അത്തരക്കാരെ ഇനി സംശയത്തോടെ മാത്രമേ കാണാന്‍ കഴിയൂ.

ധര്‍മ്മം ക്ഷയിക്കുന്നു അധര്‍മ്മം വളരുന്നു എന്നതിന്റെ പ്രത്യക്ഷ തെളിവാണ് ഇന്ന് ലോകത്താകമാനം നടക്കുന്ന സംഭവ വികാസങ്ങള്‍. ധര്‍മ്മം ചെയ്യുന്നവരെ പിന്താങ്ങുന്നവരെക്കാള്‍ അധര്‍മ്മം ചെയ്യുന്നവരെ പിന്താങ്ങുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. അവരാണെങ്കിലോ അസമാധാനത്തിന്റെ വിത്തുകള്‍ പാകി ജനങ്ങളില്‍ പകയും വിദ്വേഷവും വളര്‍ത്തിക്കൊണ്ടിരിക്കുന്നു. ആര്‍ക്കും എന്തും ചെയ്യാം, ആരും ചോദിക്കാനും പറയാനുമില്ല എന്ന ഒരുതരം അരാജകത്വം. തന്മൂലം സത്യവും നീതിയും ദിനം‌പ്രതി മരിച്ചു വീണുകൊണ്ടിരിക്കുന്നു. വികല മനസ്സോടെ, വികല ചിന്താഗതിയോടെ, കാപട്യം നിറഞ്ഞ മനസ്സോടെ പ്രവര്‍ത്തിക്കു ന്നവരെ പറഞ്ഞു മനസ്സിലാക്കാനും ബുദ്ധിമുട്ടാണ്. നീതിമാന്മാരെ കീഴ്‌പ്പെടുത്തി അനീതിയുടെ തമ്പുരാക്കന്മാര്‍ ഉയിര്‍ത്തെഴുന്നേറ്റോ എന്നുപോലും സംശയിക്കാവുന്ന സംഭവങ്ങളുടെ പരമ്പര തന്നെയാണ് നാമിന്ന് കണ്ടുകൊണ്ടിരിക്കുന്നത്.

"കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ
മാളിക മുകളേറിയമന്നന്റെ തോളിൽ
മാറാപ്പു കേറ്റുന്നതും ഭവാൻ
എണ്ണിയെണ്ണികുറയുന്നിതാ‍യുസ്സും
മണ്ടി മണ്ടി കരേറുന്നു മോഹവും
കൂടിയല്ലാ പിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും
മധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ”

Thursday, November 22, 2018

പുണ്യഭൂമിയെ കലാപഭൂമിയാക്കരുത്

ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ ഉത്തരവിന്റെ മറവില്‍ അവിടെ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകളും നിയന്ത്രണങ്ങളും ഭക്തരെ സംബന്ധിച്ചേടത്തോളം പീഢന കാലമാവുകയാണോ?  സ്ത്രീ പ്രവേശനത്തെ  സംബന്ധിച്ച സമരങ്ങളും, വഴിതടയലും,  നിരോധനവും പൊലീസ് നടപടിയുമെല്ലാം ചേര്‍ന്നപ്പോള്‍ ശബരിമലയെ ഒരു കലാപ ഭൂമിയാക്കി മതരാഷ്ട്രീയത്തിലൂടെ വോട്ടു മലയാക്കാനുള്ള തത്രപ്പാടിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ശബരിമലയിലെ യഥാര്‍ത്ഥ ഭക്തരോ, തീര്‍ത്ഥാടകരോ അല്ല അവിടെ പ്രശ്നങ്ങളുണ്ടാക്കുന്നത്. അവരെ മറയാക്കി, രാഷ്‌ട്രീയ നേട്ടം കൊയ്യാനെത്തുന്നവരാണു കുഴപ്പക്കാര്‍. ശബരിമല‍‍യിലെ യുവതീ പ്രവേശനം വിശ്വാസികളായ യുവതികള്‍ക്കു പോലും സ്വീകാര്യമല്ല. ശബരിമല പ്രവേശനത്തിന് അനുമതി ലഭിച്ചിട്ടും ആക്റ്റിവിസ്റ്റുകളായ കുറച്ചു സ്ത്രീകളല്ലാതെ, സാധാരണക്കാരായ ഒരാള്‍പോലും ദര്‍ശനത്തിനെത്തുകയോ അതിനു താത്പര്യം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. പ്രശ്നപരിഹാരമാണ് ആവശ്യമെങ്കില്‍ ഇപ്പോഴത്തെ കോടതി വിധി അതിജീവിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കുമുണ്ട് പല വഴികള്‍. അതിനു ശ്രമിക്കാതെ രാഷ്‌ട്രീയ നേട്ടത്തിനു വേണ്ടിയുള്ള പോരാട്ടമാണ് എല്ലാവരും നടത്തുന്നത്. പക്ഷേ, അതിനുള്ള വേദി പരമ പവിത്രവും വിശ്വാസ ദീപ്തവുമായ ശബരിമല സന്നിധാനമായിരുന്നില്ല എന്നു മാത്രം ഓര്‍മിപ്പിക്ക‌ട്ടെ.

വൃശ്ചിക പുലരി മുതല്‍ ആദ്യത്തെ ആഴ്ച ഏതാണ്ട് ഒന്നര ലക്ഷം പേരെ സന്നിധാനത്ത് എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുന്‍ കാലങ്ങളില്‍ മണ്ഡലകാലം ആരംഭിച്ച് ആദ്യത്തെ ആഴ്ച നാലര മുതല്‍ ആറ് ലക്ഷം വരേ അയ്യപ്പ ഭക്തര്‍ വന്നുകൊണ്ടിരുന്നുവെന്ന കണക്ക് പരിഗണിക്കുമ്പോള്‍ ഇത്തവണ ഭക്തരുടെ വരവ് നന്നെ കുറഞ്ഞുവെന്ന് വ്യക്തം. എന്താണ് ഇതിന് കാരണമെന്ന് സര്‍ക്കാറും, ദേവസ്വം ബോര്‍ഡും, പൊലീസും, ശബരിമലയില്‍ ആചാര സംരക്ഷണത്തിന് ഇറങ്ങിയ ബിജെപിയും സംഘ്പരിവാറും ഇതര രാഷ്ട്രീയ പാര്‍ട്ടികളും ഉള്ളു തുറന്നു പരിശോധിക്കാന്‍ ഇനി ഒട്ടും വൈകിക്കൂടാ. ഇന്ത്യയുടെ മതേതര തീർഥാടനത്തിന്‍റെ മകു‌ടോദാഹരണമായ ശബരിമലയിലെ സ്ഥിതി ഓരോ ദിവസം കഴിയുന്തോറും സങ്കീർണമാകുകയാണ്. വിശ്വാസികളുടെ പുണ്യഭൂമിയാണു ശബരിമല. അവിടത്തെ ആചാരങ്ങളും വിശ്വാസങ്ങളും നിയമങ്ങളും നിശ്ചയിക്കേണ്ടതു ശരിയായ വിശ്വാസികളാണ്.

ശബരിമലയിലെ നിയന്ത്രണങ്ങളെക്കുറിച്ചും പൊലീസ് നടപടികളെക്കുറിച്ചും ഹൈക്കോടതി ബുധനാഴ്ച നടത്തിയ നിരീക്ഷണങ്ങളും വിമര്‍ശനങ്ങളും ബന്ധപ്പെട്ടവരെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. സര്‍ക്കാറിന്റെ മൗനാനുവാദത്തോടെ പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഭക്തരുടെ വരവ് കുറയാന്‍ കാരണമെന്ന് പറയപ്പെടുന്നുണ്ട്. അധികൃതര്‍ അത് അംഗീകരിക്കുന്നുവെന്ന് വേണം കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ അവിടെ നിയന്ത്രണങ്ങളില്‍ വരുത്തിയ അയവു വിലയിരുത്തിയാല്‍ മനസിലാവുക. പതിനെട്ടാം പടിയില്‍  അയ്യപ്പഭക്തന്മാര്‍ ആരുമില്ലാതെ അവരെ കാത്ത് നില്‍ക്കുന്ന പൊലീസ് നിരയുടെ ചിത്രം വാസ്തവത്തില്‍ സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും കണ്ണ് തുറപ്പിക്കണം. കേരളത്തില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും വ്രതമെടുത്ത് വരുന്ന അയ്യപ്പ ഭക്തരെ തടഞ്ഞു നിര്‍ത്തി അവരുടെ ജനന സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാനും ജാതകം നോക്കാനും ആചാര-വിശ്വാസ സംരക്ഷണത്തിന് ഇറങ്ങിയവര്‍ക്ക് എന്താണ് അധികാരം. ഈ പ്രവര്‍ത്തി പൗരസ്വാതന്ത്യത്തിന്റെ നിഷേധവും, നിയമവിരുദ്ധവും മാന്യതയ്ക്ക് നിരക്കുന്നതുമല്ലെന്ന് അണികള്‍ ഓര്‍ത്തിട്ടുണ്ടാവില്ല പക്ഷെ നേതാക്കള്‍ ഇത് മറക്കാന്‍ പാടുണ്ടോ?

പൂങ്കാവനത്തെ പുളകിതമാക്കി‍യിരുന്ന ശരണം വിളിക്കു പകരം, രാഷ്ട്രീയക്കാരുടെ അട്ടഹാസങ്ങളും പൊലീസ് ഉദ്യോഗസ്ഥരുടെ ബലപ്രയോഗവും അമിതാധികാര പ്രയോഗവുമാണ് അവിടെ നടക്കുന്നത്. വളരെക്കുറച്ചു പേര്‍ എത്തുമ്പോഴും അവര്‍ക്കു പോലും മാന്യമായ പെരുമാറ്റവും സൗകര്യങ്ങളും ലഭിക്കുന്നില്ല. ഭക്തരെ അക്രമികളായി കാണുന്ന സമീപനം നന്നല്ല. വ്രതശുദ്ധിയോടും ആചാരാനുഷ്ഠാനങ്ങളോടും മുംബൈയില്‍ നിന്നെത്തിയ 120 അംഗ തീര്‍ഥാടക സംഘം ശബരിമല ദര്‍ശനമൊഴിവാക്കി മടങ്ങിയ സംഭവം അതീവ ദുഃഖകരവും അതിനെക്കാള്‍ ഗുരുതരവുമാണ്. അയ്യപ്പ സങ്കേതത്തെ സമരമുഖമാക്കിയതും സമരം നേരിടാനെന്ന പേരില്‍ പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങളുമാണ് ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം തീര്‍ത്ഥയാത്ര സങ്കീര്‍ണ്ണമാക്കിയത്. അയ്യപ്പഭക്തര്‍ക്കു ലഭിക്കുന്ന നിന്ദ്യമായ സ്വീകരണം മൂലമാണ് മുംബൈയില്‍ നിന്നുള്ളവര്‍ ദര്‍ശനം നടത്താതെ മടങ്ങിയതും ഭൂരിഭാഗം തീര്‍ഥാടകര്‍ ശബരിമലയില്‍ നിന്നു വിട്ടുനില്‍ക്കുന്നതും. അതു മനസിലാക്കിയുള്ള പരിഹാര നടപടികളാണ് ഇപ്പോള്‍ ആവശ്യം. സന്നിധാനത്ത് ഭക്തര്‍ക്കു നീതിപൂര്‍വകമായ സ്വീകരണം ലഭിക്കുന്നെങ്കില്‍ മാത്രമേ അവിടേക്ക് ജനങ്ങളെത്തൂ. പൊലീസ് രാജിലൂടെ ജനവിശ്വാസം നേടിയെടുക്കാനാകുമെന്ന ചിന്ത അസ്ഥാനത്താണ്. സന്നിധാനത്തും പരിസരത്തും സര്‍ക്കാരും രാഷ്‌ട്രീയക്കാരും പൊലീസും നടത്തുന്ന അതിക്രമങ്ങള്‍ ഒഴിവാക്കപ്പെട്ടാല്‍ മാത്രമേ പഴയതുപോലെ ഭക്തരുടെ പ്രവാഹം ഉണ്ടാകൂ.

പ്രളയത്തെ തുടര്‍ന്ന് പുണ്യനദിയുടെ തീരം തകര്‍ന്നത് ഒരു പരിധിവരേ നേരെയാക്കാനോ അവിടെ എത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കാനോ ദേവസ്വം ബോര്‍ഡിന് രണ്ട് മാസമായിട്ടും സാധിച്ചില്ലെന്നതിന് എന്തൊക്കെ വിശദീകരണമുണ്ടായാലും ക്ഷന്തവ്യമല്ല. സന്നിധാനത്ത് യുവതികള്‍ വരുന്നുണ്ടോ എന്ന് നോക്കാന്‍ സംസ്ഥാനത്തിന്റെ നാനാഭാഗത്ത് നിന്നും പ്രവര്‍ത്തകരോട് ഊഴമിട്ട് സന്നിധാനത്ത് എത്താന്‍ സര്‍ക്കുലര്‍ ഇറക്കിയവര്‍ക്ക് ഈ വരുന്നവരോട് ഒരു ദിവസമെങ്കിലും പമ്പയിലിറങ്ങി ശ്രമദാനത്തിലൂടെ ഭക്തര്‍ക്ക് സൗകര്യമൊരുക്കാന്‍  ഉപദേശിച്ചിരുന്നെങ്കില്‍ നന്നായേനെ.  ഇത്തരം സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥയും മുന്‍ പരിചയവുമുളളവര്‍ സര്‍ക്കുലറിലൂടെ ക്ഷണിച്ചു വരുന്നവരുടെ സംഘത്തില്‍ ഉണ്ടെന്ന് ഓര്‍ക്കണം.

 
ഇത്തിരി വൈകിയാണെങ്കിലും കോണ്‍ഗ്രസും യുഡിഎഫും ശബരിമലയിലെ അസൗകര്യങ്ങള്‍ മനസിലാക്കാന്‍ എത്തിയിരുന്നു. പക്ഷെ അവര്‍ ചെയ്തതെന്താണ്? ഗണപതി ക്ഷേത്രത്തിന്റെ മുമ്പിലിരുന്ന് മുദ്രാവാക്യം വിളിക്കുകയും സംസ്ഥാന ഭരണത്തേയും മുഖ്യമന്ത്രിയേയും ആക്ഷേപിക്കുകയും ചെയ്യുകയായിരുന്നു. സര്‍ക്കാറിനേയും മുഖ്യമന്ത്രിയേയും വിമര്‍ശിക്കാനും  കുറ്റപ്പെടുത്താനും പ്രതിപക്ഷത്തിന് അവകാശവും ബാധ്യതയുമുണ്ട്. അത് പക്ഷെ ക്ഷേത്ര സന്നിധിയില്‍ വേണമായിരുന്നോ എന്ന കാര്യത്തിലാണ് ഭിന്നാഭിപ്രായം. പോലീസിന്റെ സമീപനം എത്രമാത്രം വിശ്വാസികളുടെ മനസ്സിനെ  വേദനിപ്പിക്കുന്നുണ്ടെന്ന് പരിശോധിക്കണം. ചില ഓഫീസര്‍മാരുടെ  വാക്കും നോക്കും ശരീര ഭാഷയും ഒട്ടും ആശ്വാസ ജനകമല്ല. ഭക്തജനങ്ങള്‍ക്കും സമരക്കാര്‍ക്കും മാത്രമല്ല ക്രമസമാധാനത്തിന് എത്തിയ പൊലീസിനും ആത്മനിയന്ത്രണം അനിവാര്യമാണ്.. സ്വാമിയേ ശരണമയ്യപ്പാ....!

Friday, November 9, 2018

ക്രിമിനലുകള്‍ വാഴുന്ന കേരള പോലീസ്

കാലമെത്ര കഴിഞ്ഞാലും, രാജ്യമെത്ര വളര്‍ന്നാലും യാതൊരു മാറ്റവും വരാത്ത ഒരു കൂട്ടമാണ് കേരള പോലീസ്. വിദേശരാജ്യങ്ങളിലെ പോലീസ് സം‌വിധാനമല്ല കേരളത്തിലെ പോലീസിലുള്ളത്. ഓരോരോ രാഷ്ട്രീയ പാര്‍ട്ടികളും മാറിമാറി ഭരിക്കുമ്പോള്‍ അവരവര്‍ക്ക് ഇഷ്ടക്കാരായ പോലീസ് ഉദ്യോഗസ്ഥരെ ഉന്നത സ്ഥാനങ്ങളില്‍ അവരോധിക്കുന്നുവെന്നു മാത്രമല്ല, ഭരണകക്ഷികള്‍ക്കനുകൂലമായ നിലപാടുകളെടുക്കുന്ന, രാഷ്ട്രീയ ചായ്‌വുകളുള്ളവരെ പോലീസ് സേനയില്‍ ഉള്‍പ്പെടുത്തുന്നു. അതില്‍ ഏറ്റവും അപകടകാരികളാണ് ക്രിമിനല്‍ സ്വഭാവമുള്ള പോലീസുകാര്‍. അതുകൊണ്ടുതന്നെ അവരെന്തു ചെയ്താലും നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള ന‌ടപടികൾ രാഷ്‌ട്രീയ ഇടപെടലുകൾ മൂലം ഫലം കാണാതെ പോകുന്നു. ഇതു സേനയുടെ പ്രതിച്ഛാ‍യ തകർക്കുന്നു എന്നും നിയമപാലനം വെല്ലുവിളിയാകുന്നു എന്നും പൊലീസ് തന്നെ മനുഷ്യാവകാശ കമ്മിഷനെയും സംസ്ഥാന ആഭ്യന്തര വകുപ്പിനെയും അറിയിച്ചിട്ടും കുറ്റവാളികൾ സംരക്ഷിക്കപ്പെടുകയാണ്. നെയ്യാറ്റിൻകര മുൻ ഡിവൈഎസ്പി ബി. ഹരികുമാറിനു ലഭിക്കുന്ന രാഷ്‌ട്രീയ പരിഗണന ചൂണ്ടിക്കാട്ടി പൊലീസിനെതിരേ കടുത്ത വിമർശനമാണ് ഉയരുന്നത്.

 കേരള ഹൈക്കോടതി നിർദേശപ്രകാരം കേരള പൊലീസിലെ ക്രിമിനൽ സ്വഭാവമുള്ള ഉദ്യോഗസ്ഥരുടെ കണക്കെടുപ്പ് 2011ൽ ന‌ടത്തിയിരുന്നു. പിന്നീടു മനുഷ്യാവകാശ കമ്മിഷന്‍റെ ശുപാർശ ‍യെത്തുടർന്ന് ഏതാനും മാസം മുൻപ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ നൽകിയ റിപ്പോർട്ടിൽ പൊലീസിൽ കർശന നടപടി ആവശ്യമായ 59 ക്രിമിനൽ കേസ് പ്രതികളുണ്ടെന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യം തയാറാക്കിയ പട്ടികയിൽ 1,129 ക്രിമിനലുകളാണ് ഉണ്ടായിരുന്നത്. ലഘുവായ കുറ്റകൃത്യങ്ങൾ ചെയ്തവരും ഒന്നോ രണ്ടോ തവണ യാദൃച്ഛികമായി കുറ്റകൃത്യത്തിലേർപ്പെട്ടവരും അക്കൂട്ടത്തിലുണ്ടായിരുന്നു. അത്തരക്കാരെ ഒഴിവാക്കി, പുതിയ പട്ടിക തയാറാക്കിയപ്പോൾ 387 പേർ ഉൾപ്പെട്ടു. എന്നാൽ, ഈ പട്ടികയിൽ നിന്നും പിന്നീട് 328 പേരെ ഒഴിവാക്കി. കുറ്റകൃത്യങ്ങളുടെ മൃദുത്വം പരിഗണിച്ചാണിതെന്നായിരുന്നു വിശദീകരണം. അവശേഷിക്കുന്ന 59 പേരെ പൊലീസ് ചട്ടപ്രകാരം ന‌ടപടിക്കു വിധേയരാക്കേണ്ടവരാണെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ അവർക്കെതിരേ പോലും ഒരു ന‌ടപടി‍‍‍യുമില്ല.

 മാനസികവും ശാരീരികവും സ്വഭാവപരവുമായ വൈകല്യങ്ങൾ മൂലം പൊലീസ് സേനാംഗങ്ങൾ പൊതുജനങ്ങൾക്കോ സേനയ്ക്കോ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിൽ പൊലീസ് ആക്റ്റ് 86(സി) പ്രകാരം അയാളെ സർവീസിൽ നിന്നു പിരിച്ചുവിടാൻ പോലും അനുവാദമുണ്ട്. എന്നാൽ ഉയർന്ന റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെയും ഈ ചട്ടപ്രകാരം ഇതുവരെ പിരിച്ചുവി‌ട്ടി‌ട്ടില്ല. 2005ൽ കോട്ടയത്ത് പ്രവീൺ വധക്കേസിലെ പ്രതി അന്നത്തെ മലപ്പുറം ഡിവൈഎസ്പിയായിരുന്ന ഷാജിക്കു ജീവപര്യന്തം തടവുശിക്ഷ കിട്ടിയപ്പോഴാണ് സർവീസിൽ നിന്നു പിരിച്ചുവിട്ടത്. തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിലെ പ്രതികളായ ജിതകുമാർ, ശ്രീകുമാർ എന്നീ സിവിൽ പൊലീസ് ഉദ്യോഗസ്ഥർക്കു വധശിക്ഷ ലഭിച്ചപ്പോഴും സർവീസിൽ നിന്നു പിരിച്ചുവിടപ്പെട്ടു.

എന്നാൽ, മാധ്യമ പ്രവർത്തകൻ വി.ബി. ഉണ്ണിത്താൻ വധശ്രമക്കേസിലെ പ്രധാന പ്രതി, സിബിഐ അറസ്റ്റിലായ അന്നത്തെ ഡിവൈഎസ്പി അബ്ദുൾ റഷീദിനെ സസ്പെൻഡ് ചെയ്തെങ്കിലും പിന്നീടു തിരിച്ചുവിളിച്ചു കൊല്ലത്തെ തന്നെ അസിസ്റ്റന്‍റ് സിറ്റി കമ്മിഷണറാക്കി. ഇതേ കേസിൽ വാടകഗൂണ്ടകളെ ഏർപ്പാടാക്കിയ ഡിവൈഎസ്പി സന്തോഷ് എം. നായർക്കും കിട്ടി പൊലീസിന്‍റെയും സർക്കാരിന്‍റെയും ഔദാര്യം.

കൃത്യവിലോപത്തിന്‍റെ പേരില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നു പിരിച്ചുവിടുന്നതു സമീപകാലത്ത് ഇന്നലെ കോട്ടയത്താണ്. കെവിന്‍ ജോസഫ് വധക്കേസിലെ മുഖ്യപ്രതി സാനു ചാക്കോയില്‍ നിന്ന് രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ ഗാന്ധിനഗര്‍ എഎസ്ഐ ടി.എം. ബിജുവിനെയാണു സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടത്. ഇതേ സ്റ്റേഷനിലെ ഡ്രൈവര്‍ അജയകുമാറിന്‍റെ മൂന്നു വര്‍ഷത്തെ സേവനാനുകൂല്യങ്ങള്‍ മരവിപ്പിക്കുകയും ചെയ്തു. കെവിന്‍ ജോസഫിനെ പ്രതികളും ഗൂണ്ടകളും തട്ടിക്കൊണ്ടുപോകുന്നതിനെക്കുറിച്ച് നേരത്തേ അറിയാമായിരുന്നിട്ടും അവരെ പിടികൂടുന്നതിനു പകരം അവര്‍ക്കു വേണ്ട ഒത്താശകള്‍ ചെയ്തതാണ് ബിജുവിനെ കുടുക്കിയത്.

 ഇതൊരു മുന്നറിയിപ്പാണ്. കൈക്കൂലിക്കേസിലാണെങ്കില്‍പ്പോലും പിടിക്കപ്പെട്ടാല്‍ പണി പോകുമെന്ന അവസ്ഥയുണ്ടായാല്‍ മാത്രമേ, പൊലീസിലെ ക്രിമിനലുകള്‍ പാഠം പഠിക്കൂ. കോട്ടയം പ്രവീണ്‍ വധക്കേസും കെവിന്‍ ജോസഫ് വധക്കേസും തിരുവനന്തപുരത്തെ ഉരുട്ടിക്കൊല കേസുമൊക്കെ പൊലീസിലെ ക്രിമിനലുകള്‍ക്കുള്ള പാഠമാണ്. ഇതേ പാഠമാകണം നെയ്യാറ്റിന്‍കരയില്‍ സുനില്‍ എന്ന ചെറുപ്പക്കാരനെ റോഡിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തിയ ഡിവൈഎസ്പിക്കും അയാള്‍ക്കു രക്ഷപെടാന്‍ അവസരമൊരുക്കിയ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പഠിപ്പിച്ചു കൊടുക്കേണ്ടത്.

താത്കാലികമായ രാഷ്‌ട്രീയ നേട്ടങ്ങൾക്കു സഹായിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരു‌ടെ ക്രിമിനൽ സ്വഭാവം സംരക്ഷിക്കപ്പെടുന്നതാണു സേനയെ കളങ്കിതമാക്കുന്നത്. ചിലരെങ്കിലും കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെട്ടു ശിക്ഷണ ന‌ടപടി നേരിടുമെങ്കിലും സ്വാധീനമുപയോഗിച്ചു സർവീസിൽ തിരിച്ചെത്താറുണ്ടെന്നും ഡിജിപി മനുഷ്യാവകാശ കമ്മിഷനോടു വെളിപ്പെടുത്തിയിട്ടുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങൾക്കു പിടിക്കപ്പെടുന്ന ഹരികുമാറിനെപ്പോലുള്ള ക്രിമിനലുകൾക്കു നേരേ പൊലീസ് ആക്റ്റ് 86 സി തന്നെ പ്രയോഗിക്കണം. മനുഷ്യത്വവും നീതിനിർവഹണവുമായിരിക്കണം പൊലീസിന്‍റെ മുഖമുദ്ര. ക്രിമിനൽ മനോഭാവം പുലർത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെ ശിക്ഷാനടപടികളാണു കാത്തിരിക്കുന്നതെന്ന സന്ദേശമാണു രാഷ്‌‌ട്രീയ, സംഘടനാ നേതാക്കൾ വ്യക്തമായി നൽകേണ്ടത്.