Saturday, March 31, 2012

പുല്ലുമേട്‌ ദുരന്തം ഇനിയും ആവര്‍ത്തിക്കരുത്‌

2011 ജനുവരി 14-ന്‌ ശബരിമല പുല്ലുമേട്ടിലുണ്ടായ അത്യാഹിതത്തില്‍ പെട്ട്‌ 102 പേര്‍ മരിക്കാനുണ്ടായ കാരണം സര്‍ക്കാരിന്റെ വീഴ്‌ചയാണെന്നുള്ള ജസ്റ്റീസ്‌ ഹരിഹരന്‍ നായര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട്‌ ഗൗരവമായി കണക്കാക്കണം. ശബരിമല മകരജ്യോതി ദര്‍ശിച്ചശേഷം പുല്ലുമേട്ടില്‍ നിന്നിറങ്ങിയ ഭക്തര്‍ക്കാണ്‌ ഈ അത്യാഹിതം സംഭവിച്ചത്‌. അതില്‍ ഭൂരിഭാഗം പേരും അന്യസംസ്ഥാന ക്കാരായിരുന്നു.

അന്ന്‌ ആ സംഭവം നിസ്സാരവത്‌ക്കരിക്കുകയും അപകടത്തിനുത്തരവാദികളായവര്‍ പരസ്‌പരം പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. കേരളത്തിനു മാത്രമല്ല അഖണ്ഡഭാരത്തിനുതന്നെ അപമാനമായ ആ സംഭവം ഒഴിവാക്കാനുള്ള മുന്‍കരുതലുകള്‍ എന്തുകൊണ്ട്‌ എടുത്തില്ല എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന്‌ വ്യക്തമായ ഉത്തരം കൊടുക്കാന്‍ അന്ന്‌ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ കഴിഞ്ഞില്ലെന്നു മാത്രമല്ല, ഭക്തിയുടേയും വിശ്വാസത്തിന്റേയും പേരു പറഞ്ഞ്‌ വീണ്ടും ജനങ്ങളെയും കോടതിയേയും കബളിപ്പിക്കാനാണ്‌ ശ്രമിച്ചത്‌.

സന്നിധാനത്തിലോ പതിനെട്ടാം പടിയിലോ ക്ഷേത്രചുറ്റുപാടുകളിലോ അല്ല അപകടം നടന്നത്‌. ആയിരക്കണക്കിന്‌ ഭക്തജനങ്ങള്‍, അതും അന്യസംസ്ഥാനക്കാര്‍, വിശ്വാസത്തിന്റെ ഒരു ഭാഗമായ മകരജ്യോതി ദര്‍ശിക്കാനാണ്‌ പുല്ലുമേട്ടിലേക്ക്‌ നീങ്ങിയത്‌. മകര ജ്യോതി ദര്‍ശനത്തിന്‌ പോകുന്ന ഭക്തര്‍ക്ക്‌ എല്ലാ സൗകര്യങ്ങളും ചെയ്‌തുകൊടുക്കേണ്ട കടമ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമുണ്ടായിരുന്നു.

മകരജ്യോതിയും മകരവിളക്കും തമ്മിലുള്ള വ്യത്യാസം എന്താണെന്ന്‌ ദേവസ്വം ബോര്‍ഡ്‌ വ്യക്തമാക്കണമെന്ന്‌ അന്ന്‌ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. മകര ജ്യോതി മനുഷ്യനിര്‍മ്മിതമാണെന്നായിരുന്നു അന്ന്‌ ഹൈക്കോടതിയില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ബോധിപ്പിച്ചിരുന്നത്‌. മകരവിളക്കില്‍ സത്യമില്ലെന്നും മകരജ്യോതിയും മകരവിളക്കും അയ്യപ്പചരിത്രത്തില്‍ ഇല്ലെന്നും, ഇവ രണ്ടും തെളിയിക്കുന്നത്‌ സര്‍ക്കാര്‍ വകുപ്പുകളോ അല്ലെങ്കില്‍ സര്‍ക്കാരിനുവേണ്ടി മറ്റാരോ ആണെന്നുമുള്ള പന്തളം കൊട്ടാരം നിര്‍വ്വാഹകസമിതി പ്രസിഡന്റ്‌ രേവതിനാള്‍ പി. രാമവര്‍മ്മരാജയുടെ പ്രസ്‌താവനയും അതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്‌. 

അത്‌ ഭട്ടതിരിപ്പാടിന്റെ (അന്നത്തെ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌) പണിയാണ്‌' എന്ന്‌ 1989 ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സഖാവ്‌ നായനാര്‍ പറഞ്ഞിരുന്നു എന്നും പറയപ്പെടുന്നു.

ഇതര ക്ഷേത്രങ്ങളെ അപേക്ഷിച്ച്‌ ശബരിമല ഏറെ വ്യത്യസ്ഥമാണ്‌. ജാതിമതഭേദമന്യേ എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുള്ള ലോകപ്രശസ്‌തിയാര്‍ജ്ജിച്ച ഒരു ക്ഷേത്രമാണ്‌ ശബരിമല. അതോടൊപ്പം തന്നെ ഈ ക്ഷേത്രത്തിന്റെ പേരില്‍ തട്ടിപ്പുകളും വ്യാജപ്രചാരണങ്ങളും ഏറെയാണ്‌. മകരജ്യോതി ദര്‍ശിച്ച്‌ വണങ്ങിയാല്‍ ആജന്മമോക്ഷം കിട്ടുമെന്ന വിശ്വാസം ഭക്തരില്‍ ആവാഹിക്കുന്നതാണ്‌ അതിലൊന്ന്‌. ഈ വിശ്വസികളാകട്ടേ ഭൂരിഭാഗവും അന്യസംസ്ഥാനക്കാരും.

1999ല്‍ മകരവിളക്കിനോടനുബന്ധിച്ച്‌ പമ്പയില്‍ തിക്കിലും തിരക്കിലും പെട്ട്‌ അയ്യപ്പന്മാര്‍ മരണമടഞ്ഞതിനെത്തുടര്‍ന്ന്‌ മുന്‍ ഡി.ജി.പി. എന്‍. കൃഷ്‌ണന്‍ നായരും, സുഗതകുമാരിയും യഥാക്രമം മലയാള മനോരമയിലും മാതൃഭൂമിയിലും എഴുതിയ ലേഖനങ്ങളിലും ഈ മകര ജ്യോതിയെക്കുറിച്ച്‌ പരാമര്‍ശിക്കുന്നുണ്ട്‌. 

ഏകദേശം ആയിരത്തോളം വര്‍ഷം പഴക്കമുള്ള ശബരിമലയുടെ ചരിത്രത്തില്‍ പൊന്നമ്പലമേട്ടിലെ വാസക്കാരായിരുന്ന ആദിവാസികളില്‍പെട്ട മലമ്പണ്ടാരങ്ങള്‍ എന്ന ഗിരി വര്‍ഗക്കാര്‍ അക്കാലങ്ങളില്‍ മകരം ഒന്നിന്‌ വിളക്കു തെളിയിക്കുമായിരുന്നത്രേ. പക്ഷേ, അതിന്റെ ദീപശിഖ ദൃശ്യമാകാറില്ലായിരുന്നു. പക്ഷെ പിന്നീട്‌ പോലീസും വനംവകുപ്പും കെ.എസ്‌.ഇ.ബി.യും ഈ ജോലി ഏറ്റെടുക്കുകയും കര്‍പ്പൂരം കത്തിച്ച്‌ മകരജ്യോതിയെന്ന്‌ ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്‌തുകൊണ്ടിരിക്കുകയായിരുന്നു വെന്ന്‌ പറയപ്പെടുന്നു. 

എന്തുതന്നെയായാലും കഴിഞ്ഞ വര്‍ഷം ജനുവരിയിലുണ്ടായ അപകടത്തില്‍ പെട്ട്‌ 102 പേര്‍ മരിക്കുകയും, അനേകം പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തിട്ടും ആ അപകടത്തിന്റെ ഉറവിടം കണ്ടെത്തി യുക്തമായ തീരുമാനമെടുക്കാനോ സുരക്ഷാ വീഴ്‌ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കാനോ അന്നത്തെ ബന്ധപ്പെട്ട മന്ത്രിയോ ഉദ്യോഗസ്ഥരോ തയ്യാറായില്ല. മകരജ്യോതി മാനുഷികമാണോ അമാനുഷികമാണോ എന്നതല്ല ഇവിടെ പ്രശ്‌നം. ദശാബ്ദങ്ങളായി ഭക്തര്‍ വിശ്വസിച്ചുപോരുന്ന ആചാരത്തിന്‌ കോട്ടം തട്ടാതെ നോക്കുകയും, അവര്‍ക്കുവേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ചെയ്‌തുകൊടുക്കേണ്ടതും കോടിക്കണക്കിനു രൂപ വരുമാനമുള്ള ദേവസ്വം ബോര്‍ഡും സര്‍ക്കാരുമാണ്‌. 

ഇപ്പോള്‍ ജസ്റ്റീസ്‌ എം.ആര്‍. ഹരിഹരന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പഠിച്ചതിനുശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്‌താവന ആശാവഹമാണ്‌. ഇനിയും ഇതുപോലെയുള്ള ദുരന്തങ്ങള്‍ നടക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുകയും ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക്‌്‌ ആവശ്യമായ സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ചെയ്‌തുകൊടുക്കേണ്ടതും സര്‍ക്കാരിന്റേയും ദേവസ്വം ബോര്‍ഡിന്റേയും ഉത്തരവാദിത്വമാണ്‌. 

http://www.youtube.com/watch?v=i58IaLnICrs&feature=player_embedded


Thursday, March 29, 2012

ആന്റണി ഉറങ്ങുകയാണ്‌‍

നിലവാരമില്ലാത്ത ആയുധങ്ങള്‍ വങ്ങാന്‍ മുന്‍ സൈനികന്‍ തേജീന്ദര്‍ ഖ പതിനാലു കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തതായി കരസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍ ഇന്ത്യയുടെ നൈതിക മൂല്യങ്ങള്‍ ക്ഷയിക്കുന്നു എന്നതിനു തെളിവാണ്‌.
രാജ്യത്തിന്റെ ഭദ്രത കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വമുള്ള കരസേനയുടെ സൈന്യാധിപനെപ്പോലും കോഴ കൊടുത്ത്‌ വശത്താക്കാന്‍ ശ്രമിച്ചവര്‍ ആരായാലും അവരെ നിയമത്തിന്റെ മുന്നില്‍‍ കൊണ്ടു വരണമന്നാണ്‌ എല്ലാ ഭാരതീയരുടേയും ആവശ്യ. പക്ഷെ, ആര്‍ ? എങ്ങനെ? എന്ന ചോദ്യങ്ങള്ക്ക്‌ മറുപടി പറയേണ്ടത്‌ പ്രതിരോധമന്ത്രിയും പ്രധാനമന്ത്രിയുമാണ്‌. കാരണം, ഇവര്‍ക്ക് രണ്ടുപേര്‍ക്കും കാര്യങ്ങളറിയാമായിരുന്നു എ്ന്ന് പ്രതിരോധമന്ത്രിയുടെ രാജ്യസഭയിലെ വെളിപ്പെടുത്തലുകള്‍ തന്നെ തെളിവ്.
ലോകത്തിനു മുന്നില്‍, പ്രത്യേകിച്ച് സ്വേഛാദിപത്യത്തിനും ജനാധിപത്യത്തിനുമിടയില്‍ ആടിക്കളിക്കു അയല്‍രാജ്യങ്ങള്‍ക്കു മുന്നില്‍, ഇന്ത്യ ജനാധിപത്യത്തിന്റെ  പേരില്‍ ഊറ്റം കൊള്ളാറുണ്ട്. രാജ്യത്തിന്റേയും

ജനങ്ങളുടേയും താല്പര്യങ്ങള്‍ സംരക്ഷിക്കാനും ആവശ്യങ്ങള്‍ നിറവേറ്റാനും സമാധാനപൂര്‍ണ്ണവും ഐശ്വര്യദായകവുമായ ഒരിന്ത്യ കെട്ടിപ്പടുക്കാനുമായി ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധികള്‍, സഭയില്‍ ചോദ്യം ചോദിക്കാന്‍ പോലും കോഴ വാങ്ങി നാറിയ കഥ ജനങ്ങള്‍ മറന്നിട്ടില്ല. 
പ്രതിരോധത്തിന്റെ മറവില്‍ ബോഫോഴ്സ് തോക്ക് ഇറക്കുമതി മുതല്‍ ശവപ്പെട്ടി കരാര്‍ വരെ കോഴയില്‍ മുക്കി നാണം കെടുത്തിയതും പരമോത നിയമനിര്‍മ്മാണ സഭയിലെ ബഹുമാനപ്പെട്ടവരാണെന്ന സത്യവും ജനങ്ങള്‍ക്കറിയാം. പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയും പ്രധാന മന്ത്രിയുടെ മൌനവും കൂട്ടി വായിക്കുമ്പോള്‍ ഉല്പതിഷ്ണുകള്‍ക്ക് ആകാംക്ഷ കൂടിയില്ലെങ്കിലേ അത്ഭുതമുള്ളൂ.
അജ്ഞാത കത്തുകളില്‍പോലും അന്വേഷണം നടത്തുകയും നടപടിയെടുക്കുകയും ചെയ്തിട്ടുണ്ടെന്നു പറയുന്ന പ്രതിരോധ മന്ത്രി 'ഞാന്‍ ഈ വിവരം കേട്ടപ്പോള്‍ ഞെട്ടിപ്പോയി, എന്റെ തല തരിച്ചുപോയി' എന്നൊക്കെ പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. ഒരു സാദാ പോലീസുകാരന്‍ പറയുന്നതുപോലെ 'പരാതി എഴുതി തന്നാലേ കേസെടുക്കൂ' എന്ന ലാഘവത്ത
ോടെ ഒരിക്കലും ഇത്രയും ഗൌരവമുള്ള കാര്യം കാണരുതായിരുന്നു. സത്യസന്ധനാണന്ന് പൊതുവെ അറിയപ്പെടുന്ന മന്‍മോഹന്‍ സിംഗിന്റെ ഭരണത്തില്‍ അഴിമതി പരമകോടിയിലെത്തി എന്നുള്ളത് നിഷേധിക്കാനാവാത്ത സത്യമാണ്. എല്ലാ മേഖലകളിലും ഒളിഞ്ഞും തെളിഞ്ഞും അഴിമതി നടക്കുന്നു. സ്വാതന്ത്യ്രാനന്തര ഇന്ത്യയില്‍ കോഴ സര്‍വ്വസാധാരണമാണെങ്കില്‍ കൂടി അതിന്റെ പേരില്‍ ശിക്ഷിക്കപ്പെടുത് വിരളമാണ്. കാര്‍ഗില്‍ യുദ്ധകാലത്ത് ശവപ്പെട്ടി കുംഭകോണമാണ് രാജ്യസുരക്ഷാ വിഭാഗങ്ങളിലും കോഴ എന്ന സാംക്രമിക രോഗം പടര്‍ന്നു പിടിച്ചിട്ടുണ്ടന്ന് ജനങ്ങള്‍ അറിയുത്.
കരസേനയുടെ വ്യോമപ്രതിരോധ വിഭാഗവും കാലാള്‍പ്പടയും ടാങ്ക് വിഭാഗവും ഒക്കെ മോശമായ നിലയിലാണുന്നും, ടാങ്ക് വിഭാഗത്തിനു വേണ്ടത്ര വെടിക്കോപ്പുകള്‍ ഇല്ലുന്നും, വ്യോമപ്രതിരോധ വിഭാഗത്തിന്റെ സംവിധാനങ്ങള്‍ പഴഞ്ചനാണുന്നും, കാലാള്‍പ്പടയ്ക്കു രാത്രി പോരാട്ടത്തിനു വേണ്ടത്ര ശേഷിയില്ലുന്നും, പ്രത്യേക സേനാവിഭാഗങ്ങള്‍ക്കു വേണ്ട മികച്ച ഉപകരണങ്ങളില്ലുന്നുമൊക്കെ കാണിച്ച് തന്റെ സ്വന്തം പ്രായം തിരുത്തിക്കിട്ടാന്‍ സുപ്രീം കോടതിവരെ പോയ കരസേനാ മേധാവി പ്രധാനമന്ത്രിക്ക് അയച്ച കത്ത് ആന്റണിക്കു നേരെ തൊടുത്തുവിട്ട അമ്പായിരുന്നു എന്നും വേണമെങ്കില്‍ വിശേഷിപ്പിക്കാം. പക്ഷെ, കോഴ വിവാദം അപ്പോഴും ബാക്കി നില്ക്കുകയാണ്.
രഹസ്യ സ്വഭാവമുള്ള രേഖകള്‍ ചോരുന്നത് അപകടകരമായ പ്രവണതയാണുന്നും ഇതേക്കുറിച്ചു പ്രധാനമന്ത്രിയുമായി ആലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കുമുന്നും പ്രതിരോധമന്ത്രി എ.കെ. ആന്റണി പാര്‍ലമെന്റില്‍ ഉറപ്പു നല്‍കിയിട്ടുണ്ടെങ്കിലും ഇന്ത്യയുടെ ആയുധ ശേഖരത്തെക്കുറിച്ച് സേനാ തലവന്‍ തന്നെ പ്രസ്താവനകളിറക്കുന്നത് ശത്രുരാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്കുന്നതിനു സമാനമാണ്.
ഓരോ പ്രശ്നവും അടുത്തറിയുമ്പോഴും ആലോചിക്കുമ്പോഴും നമുക്കു ബോധ്യമാകുന്നത് മൂല്യച|തി സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിയുടെ അടിത്തറ ഇളകിത്തുടങ്ങി എാണ്. പ്രധാന മന്ത്രിക്ക് കരസേനാ മേധാവി വി.കെ. സിംഗ് അയച്ച കത്തിന്റെ പേരില്‍ സഭയില്‍ ബഹളമുണ്ടാക്കി സഭ നിര്‍ത്തിവെപ്പിച്ച പ്രതിപക്ഷവും ബി.ജെ.പി. നേതാവ് വെങ്കയ്യ നായിഡുവും ഒരു സത്യം വിസ്മരിച്ചിരിക്കുകയാണ്. 
2001-ല്‍ ലഷ്കര്‍-ഇ-തൊയ്ബ ഭീകരര്‍ പാര്‍ലിമെന്റ് ആക്രമിച്ചപ്പോള്‍ എല്‍.കെ. അദ്വാനിയായിരുന്നു ആഭ്യന്തര മന്ത്രി. ഗുജറാത്തിലെ കൂട്ടക്കൊല നടക്കുമ്പോഴും ബാബരി മസ്ജിദ് തകര്‍ക്കപ്പെടുമ്പോഴുമെല്ലാം അദ്വാനിയായിരുന്നു ആഭ്യന്തര മന്ത്രി. എന്നിട്ടെന്തു സംഭവിച്ചു? ഒന്നും സംഭവിച്ചില്ല.
ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍്ന്ന് മന്‍മോഹന്‍ സിംഗ് ലോക്സഭയില്‍ വിശ്വാസവോട്ട് തേടിയപ്പോള്‍ ചില ബി.ജെ.പി. അംഗങ്ങള്‍ അവര്‍ക്ക് കൈക്കൂലിയായി കിട്ടിയതാണെന്നു പറഞ്ഞ് നോട്ടുകെട്ടുകളുമായി പാര്‍ലിമെന്റില്‍ എത്തി അതിന്റെ പ്രതിഛായ തകര്‍ത്തുകളഞ്ഞ സംഭവം പാടെ വിസ്മരിച്ചു. വോട്ടെടുപ്പില്‍ ന്ി വിട്ടുനില്‍ക്കുതിന് മുന്‍കൂറായി ഓരോ കോടി രൂപ വീതം ലഭിച്ചെന്നു പറഞ്ഞാണ് അവര്‍ അ് നോട്ടുകെട്ടുകള്‍ ഉയര്‍ത്തിക്കാട്ടിയത്.
അശോക് അര്‍ഗല്‍, മഹാവീര്‍ ബഗോഡ, ഫഗന്‍ സിംഗ് എന്നീ അംഗങ്ങളാണ് വിശ്വാസവോട്ടെടുപ്പിനു 
മണിക്കൂറുകള്‍ക്കു മുന്‍പ് സഭയെ സ്തംബ്ധരാക്കിയത്. ഇവര്‍ക്ക് ഒരാള്‍ പണം കൈമാറുത് ഒരു ചാനല്‍ 
വീഡിയോയില്‍ പകര്‍ത്തുകയും അത് സംപ്രേക്ഷണം ചെയ്യുതിനു പകരം ബി.ജെ.പി.ക്ക് പകര്‍പ്പെടുത്ത് നല്‍കുകയും യഥാര്‍ത്ഥ ടേപ്പ് സ്പീക്കറെ ഏല്പിക്കുകയും ചെയ്തു. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടി ഒരു ചാനല്‍ ഒളിക്യാമറ പ്രവര്‍ത്തനം നടത്തിയത് അ് ഒച്ചപ്പാടുണ്ടാക്കിയ സംഭവമായിരുന്നു. തികച്ചും അധാര്‍മ്മികമായ ഒരു പ്രവൃത്തിയായിരുന്നു അത്. 
കൈക്കൂലി ജീവിതത്തിന്റെ ഭാഗമായിത്തീര്‍ിരിക്കു ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ത്യയിലെ ജനങ്ങള്‍ കടന്നുപോകുത്. രാജ്യത്തെ ത ഒറ്റുകൊടുക്കു പ്രവണതയും വര്‍ദ്ധിച്ചു വരുന്നു. അഴിമതിക്കാരേയും കള്ളപ്പണക്കാരേയും വളര്‍ത്തിക്കൊണ്ടുവരുത് രാഷ്ട്രീയക്കാരാണെന്നുള്ളതും മറ്റൊരു സത്യം. കര്‍ശനമായ നിയമ നിര്‍മ്മാണവും കടുത്ത ശിക്ഷയുമാണ് ഇതിനു തടയിടാനുള്ള ഏക പോംവഴി. 

Sunday, March 25, 2012

മക്കള്‍ രാഷ്ട്രീയവും മത രാഷ്ട്രീയവും രാജ്യത്തിന് ആപത്ത്

''മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചൂ
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചൂ
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കുവെച്ചു.....മനസ്സു പങ്കു വെച്ചൂ..''

1972-ല്‍ പുറത്തിറങ്ങിയ അച്ഛനും ബാപ്പയും എന്ന ചിത്രത്തില്‍ വയലാര്‍ രചിച്ച് ദേവരാജന്‍ ഈണം നല്‍കി യേശുദാസ് പാടിയ ഈ ഗാനത്തിന്റെ ഈരടികള്‍ അന്വര്‍ത്ഥമാക്കും വിധമാണ് ഇന്ന് കേരളത്തിന്റെ സ്ഥിതി. 'മനുഷ്യരും മതങ്ങളും പാര്‍ട്ടികളും കൂടിഭരണം പങ്കുവെച്ചൂ...' എന്നുകൂടി ചേര്‍ക്കുമ്പോള്‍ ഗാനം പൂര്‍ത്തിയാകും.

ഓരോ തിരഞ്ഞെടുപ്പിലുംപക്വതയും പ്രാപ്തിയുമുള്ള ജനനേതാക്കളെ ഉത്തരവാദിത്വമുള്ള ജനങ്ങള്‍ ജയിപ്പിച്ചു വിടുമ്പോള്‍ അവരെ ഏത് വകുപ്പ് നല്‍കണം, എവിടെയൊക്കെ അവരോധിക്കണം എന്നു തീരുമാനിക്കുന്നത് മതങ്ങളാണ്, അല്ലെങ്കില്‍ മതമേലദ്ധ്യക്ഷന്മാരാണ്. മതനേതാക്കള്‍ പറയുന്നതുപോലെ ചെയ്തില്ലെങ്കില്‍ കേരളം കത്തിയെരിയും.

പിറവം ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മതങ്ങള്‍ തമ്മില്‍ വിലപേശല്‍ തുടങ്ങി. ടി.എം. ജേക്കബ്ബ് കൈകാര്യം ചെയ്തിരുന്ന ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മകനും വമ്പിച്ച ഭൂരിപക്ഷത്തോടെ ഇലക്ഷനില്‍ ജയിച്ചുവന്ന അനൂപ് ജേക്കബ്ബിന് കൊടുക്കണമെന്ന് കേരള കോണ്‍ഗ്രസ്സ് (ജെ) വാശി പിടിക്കുന്നുണ്ടെങ്കിലും അവിടെയും പാര്‍ട്ടിയുടെ താല്പര്യത്തിനുപരി കൃസ്ത്യന്‍ സഭയുടേയും താല്പര്യമാണ് പ്രതിഫലിക്കുന്നത്. ഒരു സര്‍ക്കാരിനെ പിടിച്ചു നിര്‍ത്താനും താഴെയിറക്കാനും മതനേതാക്കള്‍ വിചാരിച്ചാല്‍ നടക്കുമെന്ന സ്ഥിതിയാണ് ഇന്ന് കേരളത്തില്‍.

വെറും 157 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച ടി.എം. ജേക്കബ്ബിന്റെ തട്ടകത്തിലാണ് അനൂപ് ജേക്കബ്ബ് 12,070 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു വന്നത്. പക്ഷേ, വകുപ്പു കാര്യം വന്നപ്പോള്‍ അവിടെ മുസ്ലീം ലീഗ് കയറി ഇടപെട്ടു. അവര്‍ ആഗ്രഹിച്ച അത്രയും മന്ത്രി സ്ഥാനം കൊടുത്തില്ലെങ്കില്‍ പ്രശ്‌നം ഗുരുതരമാകുമെന്ന് മുന്നറിയിപ്പും കിട്ടി. എന്‍എസ്എസ്, എസ്എന്‍ഡിപി എന്നീ ഹിന്ദു സമുദായ സംഘടനകളും അവരവരുടെ വാദമുഖങ്ങളുമായി ഒരു വശത്തുമുണ്ട്. 

ഒരു മതേതര രാഷ്ട്രമായ ഭാരതത്തില്‍ മക്കള്‍ രാഷ്ട്രീയവും, ഗുണ്ടാ രാഷ്ട്രീയവും അരങ്ങു തകര്‍ക്കുമ്പോള്‍ മതരാഷ്ട്രീയവും അവരോടു ചേര്‍ന്ന്രാഷ്ട്രത്തിന്റെ ഭാവി നിശ്ചയിക്കുന്നത് ശരിയായ പ്രവണതയല്ല. മതങ്ങള്‍ വകുപ്പു വിഭജിച്ച് അവര്‍ക്കിഷ്ടമുള്ള മന്ത്രിമാരെ അവരോധിക്കാനാണെങ്കില്‍ കാക്കത്തൊള്ളായിരം പാര്‍ട്ടികള്‍ക്ക് എന്തു പ്രസക്തി? ഹിന്ദു-കൃസ്ത്യന്‍-മുസ്ലീം സമുദായങ്ങള്‍ അവരവരുടെ മതങ്ങളില്‍ നിന്ന് ജനപ്രതിനിധികളെ തിരഞ്ഞെടുത്ത് അവരവരുടെ ഇംഗിതത്തിന് നാടു ഭരിച്ചാല്‍ പോരെ. ഒരു മതങ്ങളിലും വിശ്വസിക്കാത്തവര്‍ അവരുടേതായ പ്രതിനിധികളേയും തിരഞ്ഞെടുക്കട്ടേ. 

ഒരു ഉപതെരഞ്ഞെടുപ്പു കഴിഞ്ഞപ്പോഴേക്കും കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ വിലപേശലുകളും ഭ്രാന്തന്‍ കൊട്ടിക്കലാശങ്ങളും കാണുമ്പോഴും കേള്‍ക്കുമ്പോഴും ഓര്‍മ്മ വരുന്നത് ''കേരളം ഒരു ഭ്രാന്താലയം'' എന്ന സ്വാമി വിവേകാനന്ദന്റെ പ്രവചനമാണ്. കേരളത്തിലെ സവര്‍ണ്ണ മേധാവിത്വവും ജാതി-മത വ്യവസ്ഥയും കൊടികുത്തി വാഴുന്നതു കണ്ടാണ് അദ്ദേഹം അന്ന് അങ്ങനെ പറഞ്ഞതെങ്കില്‍ അതേ സംഭവവികാസങ്ങളാണ് നൂറു വര്‍ഷങ്ങള്‍ക്കു ശേഷവും ഇപ്പോഴുംനടന്നുകൊണ്ടിരിക്കുന്നത്. 

അധികാരത്തിനും ആധിപത്യത്തിനും വേണ്ടി മത്സരം നടത്തുന്ന രാഷ്ട്രീയ ശക്തികള്‍ അവരുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്തവരെ വരുതിയിലാക്കാന്‍ ജനങ്ങളെ ജാതിയുടെയും മതത്തിന്റേയും വേലിക്കെട്ടുകള്‍ക്കുള്ളിലാക്കി വില പേശുന്നു. എന്നിട്ടും വഴങ്ങാത്തവരെമതമേലദ്ധ്യക്ഷന്മാരുടെ പിന്‍ബലം കൊണ്ട്ബലിയാടുകളാക്കുന്നു. ഒരു മതത്തെ തകര്‍ക്കുവാനും അവരുടെ വിശ്വാസങ്ങളിലും മതമൂല്ല്യങ്ങളിലും വിഷം കലര്‍ത്തി ഭിന്നതയുണ്ടാക്കാനും അവരെ തമ്മിലടിപ്പിക്കാനും ഇതര മതസ്ഥരെ ഉപയോഗിക്കുന്നു. അതിന്റെ പരിണിതഫലമോ മതസഹിഷ്ണുതയോടെ, പരസ്പരസ്‌നേഹത്തോടെ വിശ്വാസത്തോടെ വസിച്ചിരുന്ന ജനസമൂഹം ഇന്ന് അവരവരുടെ ജാതിയുടേയും മതത്തിന്റേയും പേരില്‍ തമ്മില്‍തല്ലുന്നു.

കേരള രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞ വൃദ്ധരും വയോവൃദ്ധരും തങ്ങളുടെ കാലശേഷം തങ്ങളുടെ മക്കള്‍ നാടു ഭരിച്ചാല്‍ മതി എന്നു നിര്‍വചിക്കുന്നപ്രവണതയും, ജാതി-മത നേതാക്കള്‍ പറയുന്നവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് തീര്‍ച്ച. അര്‍ഹതയുള്ളവര്‍ അധികാരസ്ഥാനങ്ങളിലെത്തുന്നതിന് ഈ പ്രവണത വിലങ്ങുതടിയാകുകയും ചെയ്യും. ഒരു മതേതര രാഷ്ട്രമായ ഇന്ത്യയില്‍ മക്കള്‍ രാഷ്ട്രീയവും കുടുംബരാഷ്ട്രീയവും അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


Sunday, March 4, 2012

അടിമപ്പണി: സത്യം ആരും കണ്ടില്ല

ന്യൂയോര്‍ക്കിന്റെ തലസ്ഥാനമായ ആല്‍ബനിയില്‍ നിന്ന് 28 മൈല്‍ ദൂരെയുള്ള റെക്‌സ്‌ഫോര്‍ഡിലെ കൊട്ടാര സദൃശമായ 'കോലത്ത് മാന്‍ഷനില്‍' ലേഖകന്‍ ചെല്ലുമ്പോള്‍ ഒരു അന്താരാഷ്ട്ര വാര്‍ത്താ സൃഷ്ടിയുടെ ഉറവിടമാണതെന്നു തോന്നിയില്ല. മന:പ്പൂര്‍വ്വം തന്നെ കുടുക്കാനും അതുവഴി പല നേട്ടങ്ങളും ഉണ്ടാക്കാമെന്ന ദുരുദ്ദേശത്തോടെ കഴിഞ്ഞ അഞ്ചര വര്‍ഷം തങ്ങള്‍ കുടുംബാംഗത്തെപ്പോലെ കരുതിയിരുന്ന ഒരു സ്ത്രീയുടെ ആരോപണങ്ങളുടെപരിണിതഫലം അനുഭവിക്കേണ്ടി വന്ന ഗതികേടിലാണ് കുടുംബാംഗങ്ങള്‍. അശരണയായ ഒരു സ്ത്രീയോട് അല്പം കരുണ കാണിച്ചതാണ് തങ്ങള്‍ക്ക് പറ്റിയ തെറ്റ് എന്ന് ആനി ജോര്‍ജും കുടുംബാംഗങ്ങളും പറഞ്ഞു. 

വീട്ടുവേലക്കാരിയെ പകലന്തിയോളം അടിമയെപ്പോലെ പണിയെടുപ്പിക്കുകയും ശമ്പളം പോലും കൊടുക്കാതെ നരകിപ്പിക്കുകയും, ഉണ്ണാനോ ഉറങ്ങാനോ സമയം നല്‍കാതെ മൂന്നു കുട്ടികള്‍ കിടന്നുറങ്ങുന്ന കിടപ്പുമുറിയിലെ ക്ലോസറ്റില്‍ ഉറങ്ങാന്‍ നിര്‍ബ്ബന്ധിച്ചു എന്നൊക്കെ പത്രങ്ങളില്‍ അച്ചടിച്ചു വന്നതും, അതിന് തന്നെ നികൃഷ്ട ജീവിയായി മുദ്രയടിക്കുംവിധം ജനങ്ങള്‍ കമന്റുകള്‍ എഴുതിയിടുകയും കണ്ടപ്പോള്‍ നെഞ്ചുപൊട്ടുന്ന അനുഭവമായിരുന്നു എന്ന് ആനിയും കുടുംബാംഗങ്ങളും പറഞ്ഞു. വെറും ഒരു സാധാരണ വീടല്ല അത്. മുപ്പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണവും മുപ്പത്തിനാലു മുറികളും പത്തോളം ബാത്ത് റൂമുകളുമുള്ള ആ വീട്ടില്‍ഒരാള്‍ എന്തിന് ക്ലോസറ്റില്‍ കിടന്നുറങ്ങണം എന്നാണ് അവര്‍ ചോദിക്കുന്നത്. 


പത്രങ്ങളില്‍ വി.എം. എന്ന പേരില്‍ അറിയപ്പെട്ട വത്സമ്മ എന്ന ആ വേലക്കാരിക്ക് അമ്പതിനോടടുത്ത് പ്രായമുള്ളതാണ്. മൂന്നാം വയസ്സില്‍ ബോംബേയിലേക്ക് കുടിയേറിയ അവര്‍ക്ക് മലയാളം അറിയാമെങ്കിലും മറാത്തിയിലും ഹിന്ദിയിലുമാണ് ബോംബെയിലുള്ള അവരുടെ മക്കളോടും അമ്മയോടും സംസാരിക്കാറ്. അല്പസ്വല്പം ഇംഗ്ലീഷും സംസാരിക്കും. ഒരു യു.എന്‍. ഉദ്യോഗസ്ഥന്റെ വീട്ടുജോലിക്കാരിയായിട്ടാണ് അവര്‍ 1998-ല്‍ അമേരിക്കയിലെത്തിയത്. പക്ഷേ, 2005-ല്‍ സ്ഥലം വിടുകയായിരുന്നു. പുറത്തുകടന്നാല്‍ കൂടുതല്‍ ശമ്പളം കിട്ടുമെന്ന ധാരണയിലാകാം അങ്ങനെ ചെയ്തത്. പാസ്‌പോര്‍ട്ടും മറ്റു പേപ്പറുകളുമെല്ലാം ബോംബെയിലുള്ള മകന് അയച്ചുകൊടുത്തു എന്നും അല്ലെങ്കില്‍ ഉദ്യോഗസ്ഥന്‍ അവ കരസ്ഥമാക്കുമെന്നും ഭയന്നിട്ടാണത്രേ അങ്ങനെ ചെയ്തത്. 


വളരെ ദയനീയാവസ്ഥയിലായിരുന്നു അവര്‍ ജോര്‍ജ് കോലത്തിന്റെയടുത്ത് എത്തുന്നത്. ഒരു പാസ്റ്റര്‍ കൊണ്ടുവന്നതുകൊണ്ട് ജോര്‍ജ്ജ് വീട്ടില്‍ നിര്‍ത്തുകയായിരുന്നു. സാധാരണ അമേരിക്കയിലെത്തുന്നവരൊക്കെ വിസയുമായിട്ടാണല്ലോ വരുന്നതെന്നും കുടുംബാംഗങ്ങള്‍ കരുതി.  യു.എന്‍. ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തുകയോ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിക്കുകയോ ചെയ്തിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ എന്ന് ഒരിക്കല്‍ വത്സമ്മയോട് തിരക്കിയിരുന്നു. അങ്ങനെ ചെയ്താല്‍ കേസു കൊടുക്കുകയും അതുവഴി അമേരിക്കയില്‍ സ്ഥിരതാമസമാക്കാനുള്ള വിസ സംഘടിപ്പിക്കും എന്ന് വത്സമ്മ മറുപടി പറഞ്ഞെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.


ബിസിനസ്സ് ശൃംഖലകളുള്ള ജോര്‍ജ്ജിനോ ആനിയ്ക്കോ വത്സമ്മയുടെ യഥാര്‍ത്ഥ വിവരങ്ങള്‍ ആദ്യമൊന്നും അറിയില്ലായിരുന്നു. വീട്ടിനകത്ത് മുഴുവന്‍ സ്വാതന്ത്ര്യവും അവര്‍ക്കുണ്ടായിരുന്നു. ഭക്ഷണം പാകം ചെയ്യുവാന്‍ നിക്കോള്‍ എന്നഒരു അമേരിക്കക്കാരി ഷെഫ് ഉണ്ട്.
ലേഖകന്‍ അവരുമായും സംസാരിച്ചു. അവരാണ് കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള ഭക്ഷണം തയ്യാറാക്കുന്നത്. ഒരു പ്രൊഫഷണല്‍ ഷെഫ് ആയതുകൊണ്ട് അവര്‍ പല രീതികളിലുള്ള ഭക്ഷണമുണ്ടാക്കും. കുട്ടികള്‍ക്ക് ഇന്ത്യന്‍ ഭക്ഷണത്തേക്കാള്‍ ഇഷ്ടം അമേരിക്കന്‍ ഭക്ഷണമാണ്. വത്സമ്മയും അവരുണ്ടാക്കുന്ന ഭക്ഷണം കഴിക്കുമായിരുന്നു.


ഇടയ്ക്ക് ഇന്ത്യന്‍ രീതിയിലുള്ള ഭക്ഷണമോ മറ്റോ വത്സമ്മയ്ക്ക് വേണമെങ്കില്‍ അത് അവര്‍ തന്നെ ഉണ്ടാക്കി കഴിക്കും. കടകളില്‍ പോകുന്നതും സാധനങ്ങള്‍ വാങ്ങുന്നതുമെല്ലാം നിക്കോള്‍ ആണ്.
ഞാന്‍ വിചാരിച്ചു ഇന്ത്യന്‍ ഭക്ഷണമുണ്ടാക്കാന്‍ മണിക്കൂറുകളെടുക്കുമെന്ന്. അത് സത്യമല്ല എന്ന് പിന്നീട് ഞാന്‍ തന്നെ മനസ്സിലാക്കിയിട്ടുണ്ട്. വത്സമ്മ പോയതിനുശേഷം ആനിയുമായി ഞാന്‍ ഇന്ത്യന്‍ ഭക്ഷണമുണ്ടാക്കാറുണ്ട്. അതത്ര പ്രയാസമുള്ള പണിയല്ല എന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്.വളരെ ഈസിയായിരുന്നു അത്. രാത്രി എട്ടു മണിയാകുമ്പോഴേക്കും കുട്ടികളും ഞങ്ങളും ഡിന്നര്‍ കഴിച്ചിരിക്കും. എവരിതിംഗ് ഈസ് ക്ലീന്‍. പിന്നെ കിച്ചനില്‍ ആര്‍ക്കും യാതൊരു പണിയുമില്ല' എന്ന് നിക്കോള്‍ പറഞ്ഞു.


വീട്ടില്‍ ഭക്ഷണത്തിനു യാതൊരു ക്ഷാമവുമില്ല. സ്റ്റോര്‍ റൂമിലായാലും ഫ്രിഡ്ജിലായാലുംഭക്ഷണ സാധനങ്ങള്‍ ഇഷ്ടം പോലെ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. നിക്കോള്‍ ആണ് ആ വക കാര്യങ്ങള്‍ ചെയ്യുന്നത്.


കുടുംബാംഗങ്ങളെല്ലാവരും സമ്മര്‍ കാലങ്ങളില്‍ ഔട്ടിംഗിനു പോകുമ്പോള്‍ വത്സമ്മയും കൂടെയുണ്ടാകും. ജോര്‍ജ്ജ് ജീവിച്ചിരുന്നപ്പോള്‍ ഔട്ടിംഗിന് പോയാല്‍ ഒരാഴ്ചയോളം ക്യാമ്പിംഗും മറ്റുമായി പുറത്തായിരിക്കും. വത്സമ്മയും കൂടെയുണ്ടാകും. എവിടെപ്പോയാലും വത്സമ്മ ഒരു ചെറിയ ക്യാമറയുമായിട്ടായിരിക്കും പോകാറ്. എവിടെച്ചെന്നാലും ഫോട്ടൊയുമെടുക്കും. ആ ഫോട്ടോകള്‍ തന്നെ ഞങ്ങള്‍ എങ്ങനെയാണ് അവരെ ട്രീറ്റ് ചെയ്തിരുന്നതെന്നതിനു തെളിവുകളാണ്. ആ ഫോട്ടോകളെല്ലാം വത്സമ്മ കൊണ്ടുപോകുകയും ചെയ്തു. കുട്ടികള്‍ അമ്മച്ചി എന്നു വിളിക്കുന്ന വത്സമ്മയെ ഇളയ കുട്ടിക്ക് വലിയ സ്‌നേഹമായിരുന്നു എന്ന് 
അവര്‍പറഞ്ഞു.
ഇപ്പോള്‍ പ്രീ കെ.ജി.യില്‍ പഠിക്കുന്ന ഇളയ കുട്ടിയുടെ കാര്യം നോക്കാനായിരുന്നു വത്സമ്മയെ നിയോഗിച്ചിരുന്നത്. അല്ലാതെ കഠിന ജോലികള്‍ക്കൊന്നുമല്ല. തന്നെയുമല്ല, വത്സമ്മ വരുന്ന കാലത്ത് വീട്ടില്‍ മറ്റു ജോലിക്കാരും ഉണ്ടായിരുന്നു. എക്‌സ്ട്രാ ക്യാഷിനു വേണ്ടി പല ഇന്ത്യക്കാരി സ്ത്രീകളും ജോലിക്കു വന്നിട്ടുണ്ട്. അതില്‍ പ്രായമായവരും ഉണ്ടായിരുന്നു.
ജോര്‍ജ്ജ് അതൊക്കെ ചെയ്തത് മാനുഷിക പരിഗണനകൊണ്ടു മാത്രമാണെന്ന് 
അവര്‍ പറയുന്നു. സഹായമഭ്യര്‍ത്ഥിച്ചു വരുന്ന ആരെയും ജോര്‍ജ്ജ് നിരാശപ്പെടുത്താറില്ല എന്നും അവര്‍ പറഞ്ഞു. പിന്നെ സ്ഥിരമായി വീട്ടില്‍ തന്നെയുള്ള ഒരാള്‍ പതിനേഴു മണിക്കൂറും ജോലി ചെയ്തു എന്നു പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുന്നത്. 

തന്നെയുമല്ല, പരാതിയില്‍ പറയുന്നതുപോലെ എല്ലാവര്‍ക്കും ഭക്ഷണമുണ്ടാക്കുകയോ വീട് വൃത്തിയാക്കുകയോ ഒന്നും വത്സമ്മ ചെയ്യാറില്ല. വീടു മുഴുവന്‍ വൃത്തിയാക്കാന്‍ വത്സമ്മയ്ക്ക് ഒറ്റയ്ക്ക് കഴിയുകയുമില്ല.


സ്‌കൂളില്‍ പോകുന്ന കുട്ടികളെ നിക്കോള്‍ ആണ് രാവിലെ സ്‌കൂള്‍ ബസ്സില്‍ കയറ്റി വിടുന്നത്. അതും രാവിലെ 7:30ന്. വത്സമ്മയുടെ ജോലി ഏറ്റവും ഇളയ കുട്ടിയെ നോക്കലാണ്. ആ കുട്ടിയാകട്ടേ എഴുന്നേല്ക്കുമ്പോള്‍ ഒന്‍പതു മണിയെങ്കിലുമാകുമെന്ന് നിക്കോള്‍ പറഞ്ഞു. അല്ലാതെ രാവിലെ 5:45നൊന്നും വത്സമ്മയ്ക്ക് എഴുന്നേല്‍ക്കേണ്ട ആവശ്യമേ ഇല്ല. ആനി ജോലിക്കു പോയിക്കഴിഞ്ഞാല്‍ നിക്കോളും വത്സമ്മയും ഇളയ കുട്ടിയും മാത്രമേ വീട്ടിലുള്ളൂ.
മുഴുവന്‍ സമയവും ടെലഫോണില്‍ തൂങ്ങിക്കിടക്കലാണ് വത്സമ്മയുടെ പണി എന്ന് നിക്കോള്‍ പറഞ്ഞു. ഹിന്ദിയിലാണ് സംസാരം. മണിക്കൂറുകളോളം ടെലഫോണില്‍ സംസാരിക്കുകയും ടെലിവിഷനിലെ പരിപാടികള്‍ കാണലും ഉച്ചത്തില്‍ സംസാരിക്കുന്നതുമൊക്കെ വത്സമ്മയുടെ സ്വഭാവമായിരുന്നു എന്നും നിക്കോള്‍ പറഞ്ഞു.


വത്സമ്മ ഇന്ത്യയിലേക്ക് ഫോണ്‍ ചെയ്ത് ആരോടാണ് സംസാരിക്കുന്നതെന്ന ലേഖകന്റെ ചോദ്യത്തിന് രണ്ട് ആണ്‍മക്കള്‍ ബോംബെയിലുണ്ട് അവരോടാണ് എന്ന് ആനി പറഞ്ഞു. വീട്ടില്‍ തന്നെയുള്ള ഓഫീസ് മുറിയില്‍ ആനി ജോലിത്തിരക്കിലായാലും വത്സമ്മയ്ക്ക് ടെലഫോണ്‍ ചെയ്യാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. 


ടൈം വാര്‍ണറിന്റെ മാസത്തില്‍ ലഭിക്കുന്ന 1000 മിനിറ്റുകളുടെ സര്‍വ്വീസ് 4 ദിവസം കൊണ്ട് വത്സമ്മ വിളിച്ചു തീര്‍ക്കുകയും തുടര്‍ന്നുള്ള മിനിറ്റുകള്‍ക്ക് അധിക ചാര്‍ജ്ജ് അവര്‍ ഈടാക്കാന്‍ തുടങ്ങിയതോടെ അതു നിര്‍ത്തി കോളിംഗ് കാര്‍ഡുകള്‍ വാങ്ങിക്കൊടുക്കുമായിരുന്നു എന്ന് ആനിയും നിക്കോളും പറഞ്ഞു. പല പ്രാവശ്യവും നിക്കോള്‍ തന്നെയാണ് കോളിംഗ് കാര്‍ഡുകള്‍ വാങ്ങിക്കൊടുക്കാറെന്നും അവര്‍ പറഞ്ഞു. ബോംബെയിലെ മകന്‍ ഇന്റര്‍നെറ്റ് ടെലഫോണ്‍ വഴിയാണ് വത്സമ്മയെ വിളിക്കാറ്. അതുകൊണ്ടുതന്നെ മണിക്കൂറുകളോളം അവര്‍ ഫോണിലായിരിക്കും എന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.


അടിമപ്പണി ചെയ്യിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുമായിരുന്നെങ്കില്‍ എങ്ങനെ അഞ്ചര വര്‍ഷം തങ്ങളുടെ കൂടെ കഴിഞ്ഞു? നിയമപരമായ താമസവിസയൊന്നും ഇല്ലാത്തതുകൊണ്ട് വത്സമ്മയുടെ ആവശ്യപ്രകാരമാണ് പണമായും ചെക്കായും ശമ്പളം കൊടുത്തുകൊണ്ടിരുന്നത്. ജോര്‍ജ്ജ് എല്ലാം ചെയ്തിരുന്നതുകൊണ്ട് ആനിയ്ക്ക് അതൊന്നും ശ്രദ്ധിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ഇപ്പോള്‍ നല്ല ഒരു വീട് ബോംബെയില്‍ വത്സമ്മ പണി കഴിപ്പിച്ചിട്ടുണ്ടെന്ന് 
കുടുംബാംഗങ്ങള്‍ പറഞ്ഞു. ആരുടെ പണമായിരുന്നു അത് എന്നും കുടുംബാംഗങ്ങള്‍   ചോദിക്കുന്നു. ഒന്നോ രണ്ടോ പ്രാവശ്യം വത്സമ്മയുടെ അമ്മയുമായി ആനി ഫോണില്‍ സംസാരിച്ചിട്ടുണ്ട്.

ജോര്‍ജ്ജിന്റെ മരണശേഷം ബിസിനസ്സ് കാര്യങ്ങള്‍ നോക്കി നടത്താന്‍ ആനി നിര്‍ബ്ബന്ധിതയായി. അതുകൊണ്ടുതന്നെ വീട്ടുകാര്യങ്ങള്‍ നോക്കാനോ വത്സമ്മയുടെ വിസയുടെയും മറ്റു കാര്യങ്ങള്‍ നോക്കാനോ ആനിക്ക് സമയമില്ലാതെയായി. പക്ഷെ, വത്സമ്മ മുന്‍കൂട്ടി എല്ലാ പ്ലാനുകളും ചെയ്യുന്നുണ്ടായിരുന്നു എന്ന് പിന്നീടാണ് മനസ്സിലാക്കിയതത്രേ. 


കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ഇമിഗ്രേഷന്‍ അധികൃതര്‍ വീട്ടിലെത്തിയത്. എന്താണ് സംഭവിച്ചതെന്നോ എന്തിനാണ് അവര്‍ വന്നതെന്നോ ആദ്യം പിടികിട്ടിയില്ല. വത്സമ്മയെ തിരക്കിയാണ് അവര്‍ വന്നതെന്നറിഞ്ഞപ്പോള്‍ മാത്രമാണ് കാര്യങ്ങളുടെ ഗൗരവം മനസ്സിലായത്. എന്നാല്‍, വളരെ കൂളായി വത്സമ്മ പെരുമാറുന്നതു കണ്ടപ്പോള്‍ ആനി വക്കീലിന് ഫോണ്‍ ചെയ്യുകയും വത്സമ്മയോട് കാര്യങ്ങള്‍ തിരക്കുകയും ചെയ്തു. 'അവര്‍ എന്നെ കൊണ്ടുപോകാന്‍ വന്നതാണെന്ന്' വത്സമ്മ പറഞ്ഞതു കേട്ടപ്പോള്‍ ദ്വേഷ്യവും സങ്കടവും വന്നു എന്നും എന്താണ് ചെയ്യേണ്ടതെന്ന് ഒരു ഊഹവും ഇല്ലായിരുന്നു എന്നു പറഞ്ഞു. വത്സമ്മയാകട്ടേ പെട്ടികളെല്ലാം പാക്കു ചെയ്ത് മേക്കപ്പുമൊക്കെ ഇട്ട് ഇന്ത്യയിലേക്ക് വെക്കേഷന് പോകാന്‍ റെഡിയായി നില്ക്കുന്നതുപോലെയായിരുന്നു.


പിന്നീടാണ് അറിഞ്ഞത് തലേ ദിവസം തന്നെ വത്സമ്മയുടെ മകന്‍ ഫോണിലൂടെ എല്ലാം വത്സമ്മയെ അറിയിച്ചിരുന്നു എന്ന്്.മകന്‍ പറഞ്ഞിരുന്നത്രേ അവര്‍ വരുന്ന സമയമൊക്കെ. ഒരു പെട്ടിയുമായി വന്ന വത്സമ്മ എമിഗ്രേഷന്‍ അധികൃതരുടെ കൂടെ പോകുമ്പോള്‍ അഞ്ചു പെട്ടികളുമായാണ് പോയതെന്ന് 
അവര്‍  പറഞ്ഞു. പറഞ്ഞു. എല്ലാം പാക്കുചെയ്ത് റെഡിയായി ഇരിക്കുകയായിരുന്നു വത്സമ്മ. 

വത്സമ്മയുടെ മകന്‍ ഫോണ്‍ സംഭാഷണം റെക്കോര്‍ഡു ചെയ്യുന്നുണ്ടെന്നോ ഒന്നും തനിക്കറിയില്ലായിരുന്നു. എല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്തതുപോലെയായിരുന്നു.
വത്സമ്മയെ പതിനേഴു മണിക്കൂര്‍ ജോലി ചെയ്യിക്കുമെന്ന് പറഞ്ഞത് ശരിയാണോ എന്ന ചോദ്യത്തിന് നിക്കോളിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'പതിനേഴു മണിക്കൂറല്ല, ഇരുപത്തിനാലു മണിക്കൂറും അവര്‍ ഇവിടെയുണ്ടായിരുന്നു. ജോലി ചെയ്യുന്നതിനിടയില്‍ ഒരു ടെലിവിഷന്‍ ഷോ മുഴുവനും കാണാന്‍ ആരെങ്കിലും സമ്മതിക്കുമോ? ഇവിടെയാണെങ്കില്‍ മുക്കിലും മൂലയിലുമൊക്കെ ടെലിവിഷനുണ്ട്. ഇംഗ്ലീഷ് ചാനലിലെ ചില പ്രോഗ്രാമുകള്‍ വത്സമ്മയ്ക്ക് മന:പ്പാഠമാണ്. അതില്‍ അഭിനയിക്കുന്നവരുടെ പേരുകള്‍, പ്രസിദ്ധരായ ഗായകരുടെ പേരുകള്‍ എല്ലാം വത്സമ്മയ്ക്ക് മന:പ്പാഠമാണ്. ടെലിവിഷന്റെ ശബ്ദം ഉച്ചത്തില്‍ വെച്ച് അതില്‍ കാണുന്നതുപോലെ ഡാന്‍സ് ചെയ്യുകയും പാട്ടു പാടുകയും ഒക്കെ ചെയ്ത് പരിപാടി കഴിയുന്നതുവരെ ഇരിക്കാന്‍ ഒരു ജോലിക്കാരിയെ ആരെങ്കിലും അനുവദിക്കുമോ? അമേരിക്കയില്‍ ജോലിസ്ഥലത്ത് മണിക്കൂറുകളോളം ടെലിവിഷന്‍ കാണാന്‍ ആരാണ് അനുവദിക്കുന്നതെന്നാണ് നിക്കോളിന്റെ ചോദ്യം. 


'വത്സമ്മ ചെയ്തിരുന്ന ജോലി ഇപ്പോള്‍ ഞാനാണ് ചെയ്യുന്നത്. വത്സമ്മ രാത്രി പന്ത്രണ്ടു മണിയായാലും ഉറങ്ങുകയില്ല. അപ്പോഴും ഫോണില്‍ സംസാരിക്കുകയായിരിക്കും. ഞാന്‍ തന്നെ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട് ഇത്രയും സമയം ഫോണില്‍ ആരെങ്കിലും സംസാരിക്കുമോ? ഹിന്ദിയിലായതുകൊണ്ട് എനിക്കൊന്നും മനസ്സിലാകുകയില്ല. എങ്കിലും ഇന്ത്യയിലേക്കാണ് വിളിക്കുന്നതെന്നറിയാം. കാരണം കോളിംഗ് കാര്‍ഡുകള്‍ വാങ്ങിക്കൊണ്ടുവരുന്നത് ഞാനാണല്ലോ' നിക്കോള്‍ പറഞ്ഞു. 


പിന്നെ ഈ വീട്ടില്‍ സ്ഥിരതാമസമുള്ള ഒരാള്‍, അത് വേലക്കാരിയാണെങ്കില്‍, ഇരുപത്തിനാലു മണിക്കൂറും ജോലിയാണെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കും. നിക്കോള്‍ കൂട്ടിച്ചേര്‍ത്തു.
ആനിയെ അടുത്തറിയാവുന്ന ആരും ഇത്തരത്തിലുള്ള ആരോപണം വിശ്വസിക്കുകയില്ല എന്ന് നിക്കോള്‍ ആണയിട്ടു പറയുന്നു.


ആനി രാവിലെ പുറത്തുപോകുകയും കുട്ടികള്‍ സ്‌കൂളില്‍ പോകുകയും ചെയ്താല്‍ എനിക്ക് കടകളില്‍ പോകണം. തിരിച്ചു വരുമ്പോള്‍ രണ്ടോ മൂന്നോ മണിക്കൂറെങ്കിലും ആകും. വത്സമ്മയെ അടിമപ്പണി ചെയ്യിക്കുകയായിരുന്നെങ്കില്‍ അവര്‍ക്ക് പുറത്തേക്കിറങ്ങി റോഡരികില്‍ പോയി നിന്ന് ജനങ്ങളെ വിളിച്ചു കൂട്ടാമായിരുന്നു. അല്ലെങ്കില്‍ ടെലഫോണിലൂടെ ആരെയെങ്കിലുമൊക്കെ വിളിച്ച് കാര്യങ്ങള്‍ പറയാമായിരുന്നു. അതൊന്നും ചെയ്യാതെ അഞ്ചര വര്‍ഷം ഇവിടെ കഴിഞ്ഞ് ഇങ്ങനെയൊരു ട്രാപ്പ് ഒരിക്കലും ചെയ്യരുതായിരുന്നു.' 


പുറത്ത് നടക്കാന്‍ പോകുകയും ദിവസേന മെയില്‍ എടുക്കാന്‍ ഗേറ്റുവരെ പോകുന്നതുമൊക്കെ വത്സമ്മയായിരുന്നു. വീട്ടിലെ പുറത്തെ പണിക്കും മറ്റും വേറെ ജോലിക്കാരുണ്ട്.
ശമ്പളം കൊടുക്കാതെ അടിമപ്പണി ചെയ്യിച്ചു എന്ന് പറയുന്നത് ശുദ്ധ ഭോഷത്തരമാണ്. ശമ്പളം കൊടുത്തില്ലെങ്കില്‍ മറ്റൊരു വരുമാനവുമില്ലാത്ത വത്സമ്മ എങ്ങനെ ബോംബെയില്‍ നല്ല വീടു വെച്ചു?  'തന്നെ ക്രൂരയായി ചിത്രീകരിച്ചവര്‍ തന്റെ മറ്റു ജോലിക്കാരോടോ സഹപ്രവര്‍ത്തകരോടോ അയല്‍ക്കാരോടോ ചോദിച്ചു മനസ്സിലാക്കാവുന്നതേ ഉള്ളൂ' ആനി പറഞ്ഞു.


'ഇത്രയും വലിയ ബിസിനസ്സ് ശൃംഖല അമേരിക്കയില്‍ നടത്തണമെങ്കില്‍ ഇവിടത്തെ നിയമങ്ങള്‍ക്കനുസൃതമായേ നടത്താന്‍ പറ്റൂ എന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്. കണക്കുകള്‍ ബോധിപ്പിക്കാതെ ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? ടാക്‌സ് കൊടുക്കാതെ ഇവിടെ ബിസിനസ്സ് ചെയ്യാന്‍ പറ്റുമോ?' ആനി ചോദിക്കുന്നു.


അനധികൃതമായി അമേരിക്കയില്‍ എത്രയോ പേര്‍ ജോലി ചെയ്യുകയും അവരൊക്കെ ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ എംപ്ലോയര്‍ വഴി പേപ്പറുകള്‍ ശരിയാക്കി ഇവിടെ സ്ഥിരതാമസമാക്കുന്നു. വത്സമ്മയുടെ അവസ്ഥ കണ്ട് ഞങ്ങളും അതിനു തന്നെയാണ് ശ്രമിച്ചുകൊണ്ടിരുന്നത്. പക്ഷേ, ജോര്‍ജ്ജിന്റെ ആകസ്മികമായ മരണം എല്ലാം തകിടം മറിക്കുകയായിരുന്നു. ഭര്‍ത്താവ് മാത്രമല്ല, മൂത്ത മകനും ആ അപകടത്തില്‍ മരണപ്പെട്ടതോടെ താനൊരു മരപ്പാവ കണക്കെ ആയിപ്പോയി. ഇപ്പോഴും ആ ആഘാതത്തില്‍ നിന്ന് മോചിതയായിട്ടില്ല എന്ന് ആനി പറഞ്ഞു.  


പക്ഷെ, വത്സമ്മയാകട്ടെ അമേരിക്കയില്‍ സ്ഥിരതാമസമാക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയായിരുന്നു എന്നതിന്റെ പ്രത്യക്ഷ തെളിവാണ് പിന്നീടുണ്ടായ സംഭവവികാസങ്ങളെന്ന് കുടുംബവൃത്തങ്ങളും മറ്റും പറയുന്നു. ബോംബെയിലുള്ള മകന്‍ അമേരിക്കയിലുള്ള ഏതെങ്കിലും സ്ത്രീകളെ വിവാഹം കഴിച്ച് അതുവഴി അമേരിക്കയിലേക്ക് വരാനുള്ള വഴികള്‍ തേടി സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗിലൂടെ ശ്രമിക്കുന്നുണ്ടെന്ന് ഒരിക്കല്‍ വത്സമ്മ സൂചിപ്പിച്ചിരുന്നു എന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ വത്സമ്മയെ ഇമിഗ്രേഷന്‍ അധികൃതര്‍ കൊണ്ടുപോയതിനുശേഷം ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ല.


വീട്ടിലെ ഫോണ്‍ അണ്‍ലിസ്റ്റഡ് ആണെങ്കിലും വത്സമ്മയുടെ മക്കള്‍ക്ക് നമ്പര്‍ കൊടുത്തിട്ടുണ്ട്. ആ ഫോണിലാണ് അവര്‍ വിളിക്കാറ്. പിന്നെ ആരെങ്കിലും ഫോണ്‍ വിളിക്കുകയാണെങ്കില്‍ വത്സമ്മയാണ് ഫോണ്‍ അറ്റന്‍ഡ് ചെയ്യാറ്. അങ്ങനെ ഫ്രീഡം ഉള്ള ഈ വീട്ടില്‍ അവരെക്കൊണ്ട് അടിമപ്പണി ചെയ്യിച്ചു എന്ന് പറയുന്നതില്‍ എന്താണ് ന്യായമെന്ന് 
അവര്‍ ചോദിച്ചു.
വേലക്കാരിയെ പീഡിപ്പിച്ച ക്രൂരയായ കോടീശ്വരിയെന്ന് തന്നെ മുദ്രയടിക്കാന്‍ മാധ്യമങ്ങള്‍ കാണിച്ച വ്യഗ്രതയാണ് ആനിയേയും കുടുംബാംഗങ്ങളേയും ഏറെ വേദനിപ്പിച്ചതെന്ന് അവര്‍ പറയുന്നു. അമേരിക്കയിലെ ഏതോ മഞ്ഞപ്പത്രത്തില്‍ വന്ന വാര്‍ത്ത അതേപടി കോപ്പിയടിക്കുകയോ ഊഹാപോഹങ്ങള്‍ എഴുതിച്ചേര്‍ത്ത് പ്രചരിപ്പിക്കുകയോ ഒക്കെ ചെയ്യുന്നതാണോ പത്ര ധര്‍മ്മമെന്ന് കുടുംബാംഗങ്ങള്‍ ചോദിക്കുന്നു. പത്രങ്ങള്‍ സെന്‍സേഷനുവേണ്ടി എന്തും ചെയ്യും എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഭര്‍ത്താവും മകനും മരിച്ചു കിടന്നപ്പോള്‍ ആ കാഴ്ച കണ്ട് ബോധരഹിതയായ ആനിയെ കൂട്ടുകാരിയും സഹോദരഭാര്യയും താങ്ങിപ്പിടിച്ചിരിക്കുന്ന ഫോട്ടോ ഉള്‍പ്പെടുത്തി തന്നെ അറസ്റ്റു ചെയ്തപ്പോഴെടുത്ത ചിത്രമെന്ന നിലയില്‍ മാധ്യമങ്ങള്‍ വാര്‍ത്ത സൃഷ്ടിച്ചതെന്ന് ആനി സങ്കടത്തോടെ ലേഖകനോടു പറഞ്ഞു. ഒരു മലയാളി സ്ത്രീയുടെ ദയനീയാവസ്ഥ കണ്ട് അല്പം കരുണ കാണിച്ച തനിക്കും കുടുംബത്തിനും ഈ ഗതികേട് വന്നതോര്‍ത്ത് ഖേദിക്കുകയാണ് ആനിയും കുടുംബാംഗങ്ങളും. അമേരിക്കയില്‍ മാത്രമല്ല, കേരളത്തിലും എല്ലാവരും വ്യാകുലതയിലാണ്. സത്യമെന്താണെന്ന് ആരും അന്വേഷിക്കുന്നില്ല, അല്ലെങ്കില്‍ അറിയാന്‍ ആഗ്രഹിക്കുന്നില്ല.


അമേരിക്കയിലെ ഒരു ഇന്ത്യന്‍ ഡിപ്ലോമാറ്റിനെക്കുറിച്ച് കഴിഞ്ഞ വര്‍ഷംവീട്ടുവേലക്കാരി പ്രചരിപ്പിച്ച കുപ്രചരണങ്ങളുടെ അതേ രീതിയിലാണ് ഇവിടെയും വത്സമ്മ എന്ന വേലക്കാരി തന്ത്രങ്ങള്‍ മെനഞ്ഞതെന്ന് ലേഖകനു തോന്നി.



Some comments on this news which was published in all media in the USA and in Kerala. These comments were from www.emalayalee.com


Joseph Nambimadam
2012-03-05 15:17:44
Congratulatons to Moideen Puthenchira for bringing this story to spotlight.She is the victim of sensational journalism.Please show some kindness to a widow who lost her husband and a child in the plane crash.Somebody is trying to make money out of her after enjoying all goodness from that family for a long period of time.I am happy that there are some jounalists out there who don't swallow news stories as it appears but persue the true path and the right path like Mr Moideen Puthenchira. WHY THIS KOLAVERY TO A WIDOW? STOP IT.
******
Thomas
2012-03-05 08:17:09
കന്ഗ്രടുലറേന്‍സ്  മൊയ്തീന്‍ !!!!!!! താങ്കള്‍ ഒരു യഥാര്‍ത്ഥ പത്ര പ്രവര്തകനാനെന്നു തെളിയിച്ചിരിക്കുകയാണ് . മറ്റുള്ളവരെപ്പോലെ പേരിനുവേണ്ടി  തറവേലത്തരം കാണികാത്ത സത്യ സന്ദമായ പത്ര പ്രവര്‍ത്തനം . അഭിനന്ദനങ്ങള്‍ !!!!!


*********
Thomas
2012-03-05 08:36:51
This is a classic example of extortion attempt by malayalee mind. Beware of these types of people when come looking for a job. We should all give our moral support to Ani at this time.


*********


Thomas Koovalloor
2012-03-05 15:26:20
As a Freelance Writer Moideen Puthenchirayil once again proved that there is no one else like him to work like a dectective to reveal the truth to the out side world. At the beginning the entire media tried to give importance to the woman who complained against Aney George, and now see what happened. In my opinion Moideen deserve a Great Award for his dectective work.Congratulations to Moideen for his great endeavor to bring the truth to light as a Freelance Writer.


*****************
Alex Vilanilam
2012-03-05 18:55:40
Dear Moideen:

You have done an excellent investigative report on the subject. That is the real Journalism. To bring out the truth and facts of any news is one of the fundamental duties of a journalist. This is forgotten by many and they go after only sensational news or to create a sensational story which is liked by most of the general public!

Congrats Moideen. Keep it up.

It is also the duty of Malayalee brothers and sisters in US to help any brother and sister in distress. If Ani needs any moral or social support the entire Indian/Malayalee community should extend that without disturbing their privacy .

We do not want another 'Anand John' story repeated in this land of opportunities.
The media has a bigger role to play and they should  use their power collectively  to protect the interest of our community in this foreign land instead of throwing the innocents to vultures around.