Wednesday, September 26, 2012

ഫെയ്സ് ബുക്കോ ?? വേറെ പണിയില്ലേ ?


æËÏíØíÌáAßW çµùß µ{ßAÞJÕø߈. ¥ÄßæÜÞøá çÉ¼í §ˆÞJÕV ®çLÞ çÎÞÖAÞæøK çÉÞæÜÏÞÃí. æËÏíØíÌáAßW çµùß µHßWAIÕøáæ¿æÏÞæA dËIí ùßµbØíxí ¥µíØÉíxí 溇áµ, ÉøØcçÎÞ ¥¿ßç‚WMßAÞX çÈÞAáK ¥ÍßdÉÞÏçÎÞ, ÕˆÕøᢠçÉÞØíxí æºÏíÄ É¿Bç{Þ èܵí 溇ᵠÄá¿BßÏ ÉÃßµæ{ÞæA æºÏíÄßøáK ÉÜ 'ØìÙãÆ æÄÞÝßÜÞ{ßµ{ᢠ¥Äá ÈßVJßÏßøßAáKá. §æÄÞæA ²øá ËÞÁßÈá çÕIß ÎÞdÄ¢ µáù‚á ÈÞZ æºÏíÄßGí ÉßKçBÞGí ®JßçÈÞAÞJÕøáæ¿ ®H¢ µâ¿áKá.

çÉøßÈí ØbL¢ ædÉÞèËW ÎÞdÄ¢ æËÏíØíÌáAßÜßGßGí çÕçù ÉÃß çÈÞAß çÉÞµáKÕçøæùÏáIí. É‚ ¼àÕÈáU µâGáµÞV §×í¿¢çÉÞæÜÏáUçMÞZ, ¥ÕøáÎÞÏß Ø¢ØÞøßAáµÏᢠµÞÃáµÏᢠµÞMßçÏÞ µçUÞ µá¿ßAáµÏᢠ溇áçOÞZ ÉßæKLßÈí ªøᢠçÉøáÎùßÏÞJÕøáæ¿ ØìÙãÆ¢ ®Ká ÉøØcÎÞÏß çºÞÆßAáKÕøáæ¿  ®H¢ µâ¿áKá. æËÏíØíÌáAí ¼ÈJßÈá οáJá Äá¿BßÏßøßAáKá!

æËÏíØíÌáAßW 90 çµÞ¿ß ¼È¢ ©IædÄ. ÄÞÎØßÏÞæÄ Èâùá çµÞ¿ßÏßæÜJá¢. ÉßæK 200 çµÞ¿ß Õæø ®JßçÏAÞæÎKÞÏßøáKá µÃAí. ¥Äá µÝßEÞW µâ¿ßˆ. µÞøâ µ¢ÉcâGçùÞ ØíÎÞVGí çËÞçÃÞ æÄÞ¿ÞX ÉxáKÕVAá ÎÞdÄÎçˆ æËÏíØíÌáAßW µ{ßAÞX Éxâ..? Éçf 200 çµÞ¿ßAá  ÎáOá ÄæK æËÏíØíÌáAßæa  µç‚Þ¿¢ ÄàøáæÎKí §æĈޢ Äá¿BßÕ‚ ØÞÏßMá ÄæKÏÞÃí ÉùÏáKÄí. Õ{V‚Þ ÈßøAá ÄÞçÝÞGÞÏß Äá¿BßÏßGáÎáIí.

æËÏíØíÌáAßæa È¿ÕøÕᢠ³Ùøß ÎâÜcÕáæΈޢ ªÄßæMøáMß‚ÄÞæÃKᢠ®çMÞZ çÕÃæÎCßÜᢠÌÜâY çÉÞæÜ æÉÞGßçMÞµÞæÎKᢠÉùEá Äá¿BßÏßGáIí. æËÏíØíÌáAí µIá Éß¿ß‚ ɇX ÎÞVAí ØáAVÌV·í °Éß² È¿JßÏçMÞZ Èâùá ÌßÜcY çÁÞ{V Õæø ³ÙøßAá ÎâÜc¢ çµùßÏÄÞÃí. ÉßæK §¿ßEí 60 ÌßÜcÃßæÜJß. ‚ÞW ÎâKáÜf¢ çµÞ¿ß øâÉ! µOÈßÏáæ¿ ÕÞV×ßµ ÕøáÎÞÈçÎÞ ³YèÜX ÉøØcB{ßW ÈßKí µ×í¿ß‚í ÈÞÜá ÌßÜcYê 20000 çµÞ¿ß øâÉ. ¦æµ ÕøáÎÞÈ¢ §Äá ÎÞdÄÎÞÃí.

³çøÞøáJøáæ¿ æËÏíØíÌáAí çɼáµ{ßW ÕøáK æºùßÏ ÉøØcB{ÞÃá dÉÇÞÈ ÕøáÎÞÈ¢. §Äá æµÞIá dÉçÏÞ¼ÈÎßæˆKá µOÈßµZ ÎÈØßÜÞAß Äá¿BßÏßøßAáKá. ¼ÈùW çÎÞçGÞÝíØí ÉøØc¢ ÈßVJÜÞAßÏÄá ÕÞVJÏÞÏß. ¨ çÉÞAáçÉÞÏÞW æËÏíØíÌáAí 'dµÞ×í 溇áæÎKí dÉÖØíÄ çµÞ{ÎßØíxí èÎçAZ çÕÞZËí 濵íçÈÞ{¼ß ùßÕcâÕßW dÉÕºßAáKá. çØÞ×cW ÎàÁßÏÏßæÜ ²KÞ¢ ÈOùáµÞøX ÕàÃÞW µâæ¿ Îxá ÉÜ æÈxíÕVAáµç{ÏᢠÕÜß‚á ÄÞæÝÏß¿á¢. ³YèÜX ÉøØc ÌßØßÈØßÈá ÄæK ¥¿ßÏÞÕáæÎKÞÃí ØÞÏßMí ÉùÏáKÄí. ÉIí çÁÞGí çµÞ¢ æÉÞGßÏçÉÞæÜ.

ÈßBZ ØÆÞ 'ØáÙãJáA{áæ¿ çɼáµ{ßW çµùßÏßùBß È¿AáK µâGJßÜÞçÃÞ? ·â·ßZ ƒØí, ÜßCíÁí§X, ³VAáGí,¿bßxV...??ÈßBZAá ÎÈ:dÉÏÞØ¢ ÕøÞX ØÞÇcÄÏáIí. ®ˆÞÕøᢠ¥Õøáæ¿ ¥¿ßæÉÞ{ß ¼àÕßÄ¢ ÎÞdÄÎÞÃá çɼáµ{ßW dÉÆVÖßMßAáKÄí. ÉGÏÏßW çÉÞÏß µ¿ÜßW ÎáBáK É¿¢, èËÕí ØíxÞV çÙÞGÜßW ÁßKù¿ßAáK É¿¢, ÕÞBßÏ ÉáJX ØÞÇÈB{áæ¿ É¿¢, æµÈßÏÏßW È¿JßÏ ØËÞøßÏáæ¿ É¿¢..§æÄÞæA 600 ØáÙãJáAæ{CßÜᢠµÞÃâ ¥ÄßW ÉJOÄá çÉæøCßÜᢠ'èܵí 溇â! çÕçù ç¼ÞÜßÏᢠæÄÞÝßÜáÎßçˆ..??

§æÄÞKáÎ߈ÞæÄ ºáNÞÄßøßAáKÏÞ{ÞÃá ÈßBæ{CßçÜÞ? ØáÙãJáAZ ¥VÎÞÆßAáK É¿BZ µIßGí ÁßdÉ×ÈÞÏÄá ÄæK. §ÕæøˆÞ¢ ¼àÕßÄÎÞæµ ¦ç¸Þ×ßAáµÏÞæÃKVÅÎ߈. µ¿¢ çµùß Õà¿í ¼ÉíÄßÏÞÏßøßAáK µfßÏÞÏßøßAᢠÎìùà×cØßW ØíçÈÞVAÜß¹í È¿JáKÄßæa É¿¢ æµÞ¿áJßøßAáKÄí. çÎÞÖ¢ µÞøcBæ{ÞKᢠæËÏíØíÌáAßW ÕøßæˆKá ÎÞdÄ¢. µÞÃßAÞX æµÞUÞÕáKçÄ µÞÃßAâ. ¥Äá µIBß{µøáÄí.

çËÞùB{ßW ³çøÞøáJV ÄGßÕß¿áK ¥ÍßdÉÞÏBZ µIÞW ³AÞÈ¢ Õøá¢. ÈßB{áæ¿ Õàfâ §×í¿æM¿ÞJÕøáæ¿ ºàJÕß{ß µÞÃâ. æÉHáB{ÞæÃCßW µIÕæaæÏÞæA æÄùß µâ¿áÄÜÞÏßøßAá¢. µáçù µIá οáJÕøÞÃí æËÏíØíÌáAí Õß¿áKÄí. ¦VAᢠçÄÞKßçMÞµá¢: çÕçù ç¼ÞÜßÏßçˆ...???

Sunday, September 23, 2012

സായിപ്പിനെ കാണുമ്പോള്‍ പൊളിറ്റിക്‌സ്‌ മറക്കുന്ന പ്രബുദ്ധത

`.....നമ്മുടെ ആളുകള്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നില്ല. വല്ല ഭാരതീയനും കയറി വരുന്നുണ്ടെങ്കില്‍ അത്‌ ഗുജറാത്തികളും മറ്റും ആവും. അമേരിക്കയെ വീടായി സ്വീകരിച്ചവര്‍ അവിടത്തെ പൊതുജീവിതത്തില്‍ കുറെക്കൂടെ സജീവമാകണം. പള്ളികളും അമ്പലക്കമ്മിറ്റികളും മലയാളി സമാജങ്ങളും നല്‍കുന്ന സുരക്ഷിതത്വം പൊതുജീവിതത്തില്‍ കിട്ടുകയില്ല. എങ്കിലും അവിടെ സ്ഥാനം ഉണ്ടാവുകയാണ്‌ അമേരിക്കയില്‍ വാസം ഉറപ്പിച്ചവര്‍ പ്രധാനമായി കാണേണ്ടത്‌. ടെക്‌സാസിലോ മറ്റോ മത്സരിക്കാന്‍ അര്‍ഹത തേടുന്ന മത്സരത്തില്‍ പങ്കെടുത്ത ഒരു പത്തനംതിട്ടക്കാരനെ കണ്ടു ഇത്തവണ. മലയാളികള്‍ ഒത്തുനിന്നെങ്കില്‍ താന്‍ ജയിച്ചേനെ എന്ന്‌ ആ യുവാവ്‌ പറഞ്ഞില്ല. എങ്കിലും എനിക്ക്‌ മനസ്സിലായത്‌ അങ്ങനെയാണ്‌. ഫോമയും ഫൊക്കാനയും ഒക്കെ ഗൗരവപൂര്‍വ്വം ശ്രദ്ധിക്കേണ്ട ഒരു മേഖലയാണ്‌ അമേരിക്കന്‍ ദേശീയരാഷ്ട്രീയത്തിലെ മലയാളി സാന്നിധ്യം'

ഫോമയുടെ കാര്‍ണിവല്‍ ഗ്ലോറിയിലെ കണ്‍വന്‍ഷനില്‍ പങ്കെടുത്ത പ്രശസ്‌ത എഴുത്തുകാരനും ഭാഷാ പണ്ഡിതനുമായ ഡോ. ബാബു പോള്‍ തന്റെ `മധ്യരേഖ' എന്ന പംക്തിയില്‍?പറഞ്ഞ വാക്കുകളാണ്‌ മേല്‌പറഞ്ഞവ. അദ്ദേഹം പറഞ്ഞത്‌ നൂറു ശതമാനവും സത്യമാണ്‌. അമേരിക്കയിലേക്ക്‌ കുടിയേറിയ മലയാളികളില്‍ ഏറിയ പങ്കും നിയമാനുസൃതം അമേരിക്കന്‍ പൗരത്വം നേടിയവരാണ്‌. ഇവിടെ ജനിച്ചു വളരുന്ന പിന്‍തലമുറക്കാരെല്ലാം ജന്മപൗരത്വമുള്ളവരും അമേരിക്കന്‍ പ്രസിഡന്റു പദവിക്ക്‌ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോലും അര്‍ഹതയുള്ളവരുമാണ്‌. പക്ഷേ അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക്‌ കടന്നു ചെല്ലാനും പുതിയ കുടിയേറ്റ ജനതയ്‌ക്ക്‌ പഴയ കുടിയേറ്റ ജനതയ്‌ക്ക്‌ ഒപ്പമുള്ള അവകാശസംരക്ഷണത്തിനു വേണ്ടി ശബ്ദം ഉയര്‍ത്തുവാനും മലയാളികള്‍ക്ക്‌ ഉത്സാഹമില്ല.

ഡോ. ബാബു പോള്‍ പ്രതിപാദിച്ച ആ പത്തനംതിട്ടക്കാരന്‍ മറ്റാരുമല്ല. ടെക്‌സാസില്‍ നിന്ന്‌ യു.എസ്‌. കോണ്‍ഗ്രസ്സിലേക്ക്‌ മത്സരിച്ച്‌ പരാജയപ്പെട്ട കെ.പി. ജോര്‍ജ്ജ്‌ ആണ്‌. ഫൊക്കാനയുടെ ഹൂസ്റ്റണ്‍ കണ്‍വന്‍ഷനില്‍ പൊളിറ്റിക്കല്‍ സെമിനാറില്‍ അദ്ദേഹം പങ്കെടുത്തു സംസാരിച്ചിരുന്നു. അദ്ദേഹത്തെ കൂടാതെ ന്യൂയോര്‍ക്ക്‌ റോക്‌ലാന്റ്‌ കൗണ്ടി ലെജിസ്ലേറ്റര്‍ ശ്രീമതി ആനി പോളും അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മലയാളികള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ആവശ്യകതയെക്കുറിച്ച്‌ വിശദീകരിക്കുകയുണ്ടായി. എത്ര പേര്‍ അത്‌ ഗൗരവമായിട്ടെടുത്തു എന്നറിയില്ല.

ആതുരസേവനരംഗത്തുനിന്ന്‌ രാഷ്ട്രീയ രംഗത്തേക്ക്‌ ചുവടുറപ്പിച്ച ആനി പോള്‍ താന്‍ നേരിട്ട പ്രതിസന്ധികളെകുറിച്ചും അമേരിക്കന്‍ രാഷ്ട്രീയരംഗത്തില്‍ ചുവടുറപ്പിക്കുമ്പോള്‍ നേരിടേണ്ടിവരുന്ന ത്യാഗങ്ങളെക്കുറിച്ചും വിവരിക്കുകയുണ്ടായി. കെ.പി. ജോര്‍ജ്ജ്‌ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ നാം മലയാളികളുടെ പ്രാതിനിധ്യം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെകുറിച്ചും വിശദീകരണം നല്‍കിയിരുന്നു. പക്ഷേ `വാനരന്മാരെന്തറിയുന്നു വിഭോ' എന്നു പറഞ്ഞതുപോലെ കേട്ടിരുന്നവര്‍ ദീര്‍ഘശ്വാസം വിട്ട്‌ പൊടിയും തട്ടി എഴുന്നേറ്റുപോയതല്ലാതെ അതേകുറിച്ച്‌ സംവദിക്കാനോ വിശകലനം ചെയ്യാനോ തുനിഞ്ഞതുമില്ല.

അമേരിക്കന്‍ മലയാളികള്‍ കേരള രാഷ്ട്രീയത്തിന്റെ നൈരന്തര്യത്തെ സംരക്ഷിച്ചു നിര്‍ത്താനാണ്‌ ബദ്ധപ്പെടുന്നത്‌. ഗള്‍ഫ്‌ രാജ്യങ്ങളിലെ പ്രവാസികളെപ്പോലെയല്ല അമേരിക്കന്‍ പ്രവാസികള്‍. ആ വ്യത്യാസം അമേരിക്കന്‍ പ്രവാസികള്‍ മനസ്സിലാക്കിയാല്‍ ഇവിടേയും രാഷ്ട്രീയരംഗത്ത്‌ ശോഭിക്കാന്‍ മലയാളികള്‍ക്ക്‌ കഴിയും. ഗള്‍ഫ്‌ രാജ്യങ്ങളില്‍ കേരള കേന്ദ്രീകൃത രാഷ്ട്രീയത്തിന്റെ പ്രയോഗ വ്യാപ്‌തിയെ വികസിപ്പിച്ചുകൊണ്ട്‌ പ്രാദേശിക രാഷ്ട്രീയവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഭൂപ്രദേശ ബോധത്തിന്റെ സാമ്പ്രദായിക സങ്കല്‌പങ്ങളെ തീവ്രമായ പുനര്‍വായനക്ക്‌ വിധേയമാരുന്ന അനേകം സംഘടനകളുണ്ട്‌. പക്ഷേ, അമേരിക്കയെ സംബന്ധിച്ചിടത്തോളം ജന്മപൗരത്വമുള്ള കുട്ടികള്‍പോലും അമേരിക്കന്‍ പൗര്‍ന്മാരാണെന്ന ചിന്ത ഇല്ലാത്തതുകൊണ്ടാണ്‌ മലയാളികളിക്കും വിദേശീയരായി കഴിയാന്‍ ആഗ്രഹിക്കുന്നത്‌. ആ ചിന്ത ഉണ്ടായവര്‍ക്ക്‌ അതല്‍പം കൂടിപ്പോയതുകൊണ്ടാണ്‌ അവരുടെ കുട്ടികള്‍ അമേരിക്കന്‍ യുവാക്കളേക്കാള്‍ മൂല്യചോഷണത്തില്‍ വളര്‍ന്നത്‌.

ഫൊക്കാന ഹൂസ്റ്റണ്‍ കണ്‍വന്‍ഷനില്‍ വെച്ച്‌ കെ.പി. ജോര്‍ജ്ജുമായി സംസാരിക്കാന്‍ ലേഖകന്‌ സന്ദര്‍ഭം കിട്ടി. അദ്ദേഹം അമേരിക്കയില്‍ ജനിച്ച വ്യക്തിയല്ല. ഡോ. ബാബു പോള്‍ പറഞ്ഞതുപോലെ ഒരു പത്തനംതിട്ടക്കാരന്‍. `റോമില്‍ ചെല്ലുമ്പോള്‍ റോമാക്കാരെ പോലെ ജീവിക്കാന്‍' പഠിച്ചയാള്‍. പക്ഷേ, പറന്നുപോകുന്ന പറവകളെ കല്ലെറിഞ്ഞു വീഴ്‌ത്തുന്നവനും നമ്മുടെയിടയില്‍ ഉണ്ടല്ലോ. അതായിരിക്കാം അദ്ദേഹത്തിനും സംഭവിച്ചത്‌. `ഓ...ഇവനൊക്കെ ജയിച്ചുവന്നിട്ട്‌ നമുക്കെന്തു ഗുണം' എന്ന്‌ ചിന്തിക്കുന്നവരും നമ്മുടെയിടയിലുണ്ടല്ലോ !!

അമേരിക്കന്‍ രാഷ്ട്രീയ ഗോദായിലേക്ക്‌ കന്നിയങ്കത്തിനിറങ്ങിയിട്ടുള്ള ഒരു മലയാളി യുവാവിനെ ക്വീന്‍സിലെ കേരള സെന്ററില്‍ കാണുവാനിടയായി. ഇന്ത്യാ പ്രസ്‌ ക്ലബ്ബ്‌ ന്യൂയോര്‍ക്ക്‌ ചാപ്‌റ്ററിന്റെ പ്രവര്‍ത്തനോദ്‌ഘാടന വേദിയിലായിരുന്നു അത്‌. ആജാനബാഹു എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന ചുറുചുറുക്കുള്ള ഒരു ചെറുപ്പക്കാരന്‍. അമേരിക്കയില്‍ ജനിച്ചു വളര്‍ന്നതായതുകൊണ്ട്‌ മലയാളം അത്ര വശമില്ല. പക്ഷേ, ആ ചെറുപ്പക്കാരനെ പ്രസ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ ജോസ്‌ കാടാപ്പുറം സദസ്സില്‍ പരിചയപ്പെടുത്തിയപ്പോള്‍ തണുത്ത പ്രതികരണമാണ്‌ ലഭിച്ചത്‌. സദസ്സിലിരുന്ന ഭൂരിഭാഗം പേരും വിവിധ സംഘടനാ പ്രതിനിധികളായിരുന്നു. കാക്കത്തോള്ളായിരം സംഘടനകളില്‍ നിന്ന്‌ ഒന്നും രണ്ടും പേര്‍ വീതം അവിടെ സന്നിഹിതരായിട്ടുണ്ട്‌. എല്ലാവര്‍ക്കും അവരവരുടെ സംഘടനകളെക്കുറിച്ച്‌ പൊങ്ങച്ചം പറയാനും പൊലിപ്പിക്കാനുമായിരുന്നു ആവേശം. എന്തിന്‌, ആര്‍ക്കുവേണ്ടിയാണീ ആവേശം എന്നു ചോദിച്ചാല്‍ ആര്‍ക്കും വ്യക്തമായ ഉത്തരമില്ല. `യുവാക്കള്‍ക്ക്‌' എന്തൊക്കെയോ ചെയ്യുമെന്ന്‌ എല്ലാവരും പ്രസംഗിക്കുന്നതു കേട്ടു. പക്ഷേ, അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക്‌ തന്റെ കന്നിപ്രവേശമാണിതെന്നും എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ വേണമെന്നുള്ള ആ ചെറുപ്പക്കാരന്റെ അഭ്യര്‍ത്ഥന ആരെങ്കിലും കേട്ടുവോ ആവോ.

ബ്രൂക്ക്‌ലിനില്‍ ജനിച്ചു വളര്‍ന്ന്‌ ബ്രൂക്ക്‌ലിന്‍ ഡിസ്‌ട്രിക്‌ അറ്റോര്‍ണിയായി മത്സരിക്കാന്‍ രംഗത്തിറങ്ങിയ ഏബ്‌ 
ജോര്‍ജ്‌ ആയിരുന്നു ആ ചെറുപ്പക്കാരന്‍. ഫൊക്കാന, ഫോമ എന്നീ ദേശീയ സംഘടനകള്‍ ഏബിനെപ്പോലെയുള്ള ചെറുപ്പക്കാരെയാണ്‌ പ്രോത്സാഹിപ്പിക്കേണ്ടത്‌. പാട്ടും കൂത്തും കണ്‍വന്‍ഷനുമൊക്കെയായി ആയുസ്സൊടുക്കാതെ ക്രിയാത്മകമായ പ്രവൃത്തികളിലൂടെ അമേരിക്കയില്‍ വളരുന്ന അടുത്ത തലമുറയ്‌ക്ക്‌ അമേരിക്കയില്‍ ശാശ്വതമായ താവളമൊരുക്കുകയാണ്‌ ഈ സംഘടനകള്‍ ഇനി ചെയ്യേണ്ടത്‌. കേരളത്തില്‍ ഫ്‌ളാറ്റും വില്ലയുമൊക്കെ വാങ്ങി ശിഷ്ടകാലം അവിടെ കഴിയാമെന്ന്‌ ധരിച്ചുവശായവര്‍ അമേരിക്കയില്‍ ജന്മം കൊടുത്ത അവരുടെ മക്കളേയും കൊച്ചുമക്കളേയും കുറിച്ച്‌ ഓര്‍ക്കണം. സംഘടനാപരമായി അനേകം നല്ല കാര്യങ്ങള്‍ ഇവിടത്തെ യുവജനങ്ങള്‍ക്കായി ചെയ്യാന്‍ കഴിയും.

അമേരിക്കയിലെ ഭരണസംവിധാനങ്ങളില്‍ മലയാളികള്‍ക്ക്‌ പ്രാതിനിധ്യം ലഭിക്കണമെങ്കില്‍ മുന്‍തലമുറക്കാരേക്കാള്‍ പിന്‍തലമുറക്കാരെ നാം പ്രാപ്‌തരാക്കണം. അവര്‍ക്ക്‌ അതിനുള്ള നേതൃത്വ പരിശീലനം നല്‍കാന്‍ വേദികളൊരുക്കണം. വേദികളൊരുക്കിയാല്‍ മാത്രം പോരാ, ആ വേദികളിലേക്ക്‌ യുവാക്കളെ നയിക്കാന്‍ മാതാപിതാക്കളും അവര്‍ക്ക്‌ പ്രചോദനമേകാന്‍ സംഘടനകളും തയ്യാറാവണം. പൊതുവേദികളിലേക്ക്‌ കടക്കുന്ന മക്കളുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്ന്‌ ഭയപ്പെടാതെ ഉന്നതങ്ങളിലേക്ക്‌ ഉയരാന്‍ പരിശീലിപ്പിക്കുകയാണെന്ന വിശ്വാസം അവരില്‍ ജനിപ്പിക്കണം.

`സ്‌കൈ ഈസ്‌ ദി ലിമിറ്റ്‌' എന്ന്‌ അമേരിക്കയിലൊരു ചൊല്ലുണ്ട്‌. അതെ, നീലാകാശത്തിനു കീഴെയുള്ള എന്തും സാധിതമാകാന്‍ നമുക്ക്‌ കഴിയും. അവയെല്ലാം നേടിയെടുക്കേണ്ടത്‌ കഠിനാദ്ധ്വാനത്തിലൂടെ മാത്രമേ കഴിയൂ. ഏബ്‌ ഏബ്രഹാമിനെത്തന്നെ ഉദാഹരണമായി എടുക്കാം. ഒരു പത്തുവയസ്സുകാരന്‍ പയ്യന്റെ മനസ്സിലുദിച്ച ആശയം 24 വര്‍ഷത്തിനുശേഷം പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ്‌ ഏബ്‌. എതിരാളി കരുത്തനായിട്ടുപോലും സധൈര്യം ഈ യുവാവ്‌ ഗോദായിലിറങ്ങിയിരിക്കുകയാണ്‌. എതിരാളികളെയെല്ലാം `ഒതുക്കുന്ന' പ്രകൃതക്കാരനായ ചാള്‍സ്‌ ജെ. ഹൈന്‍സിനെയണ്‌ ഏബ്‌ നേരിടുന്നത്‌. അമ്മ വിലക്കിയിട്ടുപോലും. നിശ്ചയദാര്‍ഢ്യവും അര്‍പ്പണബോധവും തന്നെ അതിനു കാരണം. അങ്ങനെയുള്ള യുവാക്കളാകട്ടെ ഇനി മലയാളികളുടെ അഭിമാനമായി നിലകൊള്ളുന്നത്‌.


This was published in e-malayalee on Sept. 23, 2012. Following are the comments received from readers: 

Mathew Moolecheril
2012-09-23 06:34:55
`വാനരന്മാരെന്തറിയുന്നു വിഭോ' ...........കുടിച്ചാലും കുടിച്ചില്ലെങ്കിലും കാശുണ്ടാക്കണം, അതിനു സ്വന്തം മക്കളെയും കുടുംബത്തെയും വരെ മറക്കുവാന്‍ മലയാളി തയ്യാര്‍., അതിനിടയില്‍ സമൂഹത്തെ ഉദ്ധരിക്കുവാന്‍ ആര്‍ക്കു നേരം. ഇവിടെ താങ്കള്‍ എടുത്തിട്ട പേരുകളില്‍ മിസ്റ്റര്‍ കെ.പി.ജോര്‍ജ്ജിനെ എനിക്കറിയാം. വളരെ നല്ല മനുഷ്യന്‍, കഴിവും വിവരവും ഉള്ളവന്‍ പക്ഷെ അതുകൊണ്ട് മാത്രം ഇവിടുത്തെ ഇലെക്ഷനില്‍ വിജയിക്കണമെന്നില്ല. അതുപോലെ താങ്കള്‍ പലരെയും ഈ ലേഖനത്തില്‍ കൂടെ വിസ്മരിക്കുകയും ചെയ്തു. ഒന്ന് മലയാളി സമൂഹത്തില്‍ നിന്നും ആദ്യമായ് രംഗപ്രവേശം ചെയ്ത ശ്രീ. ജോണ്‍ അബ്രഹാം-നെ. ഇന്ന് അദ്ദേഹം എവിടെയെന്നുപോലും ആര്‍ക്കും ശരിക്കും അറിഞ്ഞുകൂടാ. അതുപോലെ, ഈയിടെ ഖ്യൂന്സില്‍ നിന്നും മത്സരിച്ച ശ്രീ. സ്റ്റാന്ലി കളത്തറയെ അദ്ദേഹത്തിനു വേണ്ടി നമ്മുടെ മലയാളികള്‍ എന്ത് ഉപകാരമാണ് ചെയ്തത്........ അങ്ങനെ നിരവധി പേര്‍ പിന്നെ ഇവിടെയുള്ള സംഘടനകള്‍ നമ്മുടെ സമൂഹത്തിനു വേണ്ടി എന്താണ് ചെയ്യുന്നത്? കള്ളടി, ഫോട്ടോ എടുപ്പ്. ...... അങ്ങനെ അങ്ങനെ അല്ലാതെ..കൂടുതല്‍ എഴുതി നാക്ക് വെടക്കാക്കുന്നില്ല  .... ഏതായാലും ലേഖനം ഭാഷാശുദ്ധിയുള്ളതും ചിന്തകള്‍ നല്ലതും തന്നെ. അഭിനന്ദനങ്ങള്‍

വിദ്യാധരന്‍

2012-09-23 07:12:29
മലയാളിയുടെ ഏറ്റവും വലിയ സ്വപ്നം ഫോമ ഫോക്കാന അല്ലങ്കില്‍ വേള്‍ഡ് മലയാളി കൌണ്സിലിന്റെ പ്രസിഡന്റോ സെക്രെടരിയോ ആകുക എന്നതാണ്. അല്ലെങ്കില്‍ മലയാളി അസോസിയേഷന്‍, അല്ലെങ്കില്‍ ഒരു ജില്ല ഉണ്ടാക്കി അതിന്റെ നേതാവ് ആകുക.  ചില അവന്മാര്‍ക്ക് ഇത് ഒന്നും ആകാന്‍ സാധിചില്ലങ്കില്‍ നിലവിലുള്ളതിനെ വികടിപ്പിച്ചു ഒരു നേതാവാകുകുക. അതിനു ശേഷം കേരളത്തില്‍ നിന്ന് ഏതെങ്കിലും ഒരു മന്ത്രിയെ കൊണ്ടുവന്നു സ്വീകരണം കൊടുത്തു കൂടെ നിന്ന് ഒരു ഫോട്ടോ ഷൂട്ട്‌,  പിന്നെ കപ്പലിലോ പറക്കും തളികയിലോ  ഒക്കെ വച്ച് ഒരു സമ്മേളനം.  അങ്ങനെ മലയാളിയുടെ ലോകം ഇവിടെ അവസാനിക്കുന്നു.  പിന്നെ ഒരിക്കലും ഒരു മലയാളിക്ക് മറ്റൊരു മലയാളിയെ അഗികരിക്കാന്‍ ആവില്ല. അസൂയയോ വിവരം ഇല്ലായിമയോ, ഹൃദയ വിശാലതയോ ഇല്ലായിമയോ ആണ് കാരണം.  ഒരു നേതാവെന്നോ ഒക്കെ മറ്റുള്ളവര്‍ വിളിക്കുന്ന വിളി കേട്ട് അവന്‍ " ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഒരു ആവണി തെന്നലായി മാറുന്നു"  അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വരണമെങ്കില്‍ ആത്മവിശ്വാസം, അതമാര്‍ത്തത, മറ്റുള്ളവരെ തന്നെ പോലെ കാണാന്‍ ഉള്ള മനസ് തുടങ്ങിയവ ആവശ്യം ആണ് . അതില്ലാത്ത മലയാളികള്‍ ഒരിക്കലും അമേരിക്കന്‍ രാഷ്ട്രീയ ലോകത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല 

Joy Joseph
2012-09-23 07:36:15
"രാഷ്ട്രീയം" എന്ന പ്രയോഗത്തിന്റെ നിര്‍വ്വചനം അന്വേഷിക്കുന്നവര്‍ അതിവേഗത്തില്‍ എത്തിച്ചേരുന്ന സമഗ്ര ലളിതമായ ഒരുത്തരം ഇതാണ്‌- "രാഷ്ട്രത്തെ നിര്‍മ്മിക്കുന്ന ചാലക ശക്തിയാണ്‌ രാഷ്ട്രീയം." സ്വതന്ത്ര ഭാരതം എന്ന ജനാധിപത്യ രാജ്യത്തെ നിര്‍മ്മിച്ചത്‌ ആര്‌ എന്ന ചോദ്യത്തിന്‌ മഹാത്മാ ഗാന്ധി നേതൃത്വം നല്‍കിയ ദേശീയ പ്രസ്ഥാനം എന്ന്‌ ഉത്തരം കിട്ടുന്നത്‌ അങ്ങനെയാണ്‌. നവഭാരത ശില്‍പി എന്ന്‌ ജവഹര്‍ ലാല്‍ നെഹ്രുവിനും നവ കേരള ശില്‍പി എന്ന്‌ ഇ.എം എസ്സിനും പേരു കിട്ടിയതും രാഷ്ട്രനിര്‍മ്മാണത്തിന്‌ ലഭിച്ച അംഗീകാരം തന്നെ.
രാഷ്ട്രത്തെ നിര്‍മ്മിക്കാനും നിര്‍ണ്ണയിക്കാനും മാറ്റിമറിക്കാനും മുന്നോട്ട്‌ നയിക്കാനും കെല്‍പ്പുള്ള ജനകീയോര്‍ജ്ജമാണ്‌ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ചൈതന്യം. ജനമനസ്സില്‍ പരിക്കും പരിവര്‍ത്തനങ്ങളും സൃഷ്ടിക്കുന്ന സാഹിത്യാദി കലകള്‍ സാമൂഹ്യവിപ്ലവത്തില്‍ രാഷ്ട്രീയരഥത്തിന്റെ പിന്നണിപ്പടകള്‍ മാത്രമാണ്‌. നേതാക്കള്‍ ആകുവാന്‍ വേണ്ടി നേതാവ് ചമയുകയണോ ഇവിടെ എന്ന് തോന്നിപോകുന്നു. ആദ്യം വേണ്ടത് അമേരിക്കന്‍ രാഷ്ട്രിയം പഠിക്കുകയാണ്.ദിവസവും മലയാള പ്രസിധീകരണങ്ങളിലും മലയാളം ടെലിവിഷനിലും ഫാഷന്‍ ചിരിയുമായി  വരുന്നതല്ല   രാഷ്ട്രീയ സേവനം ....... 


SUJAN M KAKKANATT
2012-09-23 12:34:53
ഇത്തരം കരുത്തുള്ള പല ലേഖനങ്ങള്‍ എഴുതി മലയാളികളെ പ്രഭുധരിക്കാന്‍ മൊഇതിനെപൊലുല്ല കരുത്തന്മാര്‍  ഉണ്ടാകട്ടെ നമുക്ക്.  ധീരതയ്ക്ക് നന്ദി. നിരീക്ഷണത്തിനും അഭിനന്നനങ്ങള്‍.
Anthappana
2012-09-23 12:53:50
American Malayalees have to go a long way to get into the real politics of America.  For that the main hindrance is their lack of vision and cooperation.  The role models  of most of the Malayalees who wants to become the so called leaders are some of the rotten leaders of Kerala. And, if anyone follows them, t;he are doomed.  If you look at American Politics, and take examples of Dalip Singh (The first Indian American congressman), Bobby Jindal, and  Nikki Haily and they all loved this country, loved the people, and were able to connect withe problems of black, white, Hispanic, Indians and all people. And, the people elected them as their leaders.  If any Malayalee wants to be a real leader, ask themselves first, how sincere they are, ask their families support, and decide whether they should get into public service and dedicate their life for the building of this nation. (Politics means building the city).   The above said leaders became leaders because  they were able to attract voters from all kind of people including North Indians and Malayalees.  First take care of USA then Kerala.  Because this is where your children are going to live.
c.andrews;New Millennium Bible.gracepub@yahoo.com
2012-09-23 17:39:10
many malayalees are under the false notion that they have to support any and all malayalees who appear with an enlarged smile. Democracy has no connection to supporting your own people. If that was true; India would have been a Hindu nation.
You want to be in politics? you must be a nation builder, it doesn't matter where you came from. Do not support anyone blindly just because they came from India. It is stupid and undermines the prime principles of democracy. Freedom to express opinion is the core of democracy.
We live in USA and it is our country. Live; think and act accordingly.  

Tuesday, September 18, 2012

'പ്രവാചകനിന്ദയുടെ കാണാപ്പുറങ്ങള്‍' എന്ന ലേഖനത്തിന് ലഭിച്ച കമന്റുകള്‍

'പ്രവാചകനിന്ദയുടെ കാണാപ്പുറങ്ങള്‍' എന്ന എന്റെ ലേഖനത്തിന് ലഭിച്ച ചില കമന്റുകള്‍ കണ്ടപ്പോള്‍ അവയെല്ലാം മറുപടിയോ വിശദീകരണമോ അര്‍ഹിക്കുന്നതാണെന്നു തോന്നി.

ജന്മം കൊണ്ട് ഞാനൊരു ഇസ്ലാം മതവിശ്വാസിയാണെങ്കിലും കര്‍മ്മംകൊണ്ട് സ്വന്തം മതത്തെപ്പോലെ ഇതര മതസ്ഥരേയും ഒരുപോലെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയും കൂടിയാണ്. അതുകൊണ്ടായിരിക്കാം എല്ലാ മതസ്ഥരുമടങ്ങുന്ന ബൃഹത്തായ ഒരു സുഹൃദ്‌വലയം എനിക്കുള്ളത്. എന്റെ ലേഖനത്തില്‍ പറഞ്ഞ ചില കാര്യങ്ങളിലെങ്കിലും മാന്യ വായനക്കാര്‍ അനുകൂലിക്കുമെന്നു തോന്നുന്നു. 

ദൈവത്തില്‍ വിശ്വസിക്കുന്ന, സത്യത്തില്‍ വിശ്വസിക്കുന്ന ഒരു വ്യക്തിക്കും തീവ്രവാദങ്ങളിലേര്‍പ്പെടാനോ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താനോ ഇതര മതവിശ്വാസികളെ അപായപ്പെടുത്താനോ സാധിക്കില്ല. പക്ഷേ, എല്ലാ മതങ്ങളിലും മേല്പറഞ്ഞ സ്വഭാവ വിശേഷണങ്ങളുള്ളവരുണ്ട്. മതങ്ങളുടെ കാവല്‍ക്കാരാണവര്‍ എന്ന് സ്വയം തീരുമാനിച്ച് എന്തു ഹീനകൃത്യങ്ങള്‍ ചെയ്യാനും മടിക്കാത്ത ഇക്കൂട്ടരാണ് സമാധാനകാംക്ഷികള്‍ക്ക് വിലങ്ങുതടിയാകുന്നത്. അവര്‍ ചെയ്യുന്നതെല്ലാം അവരവര്‍ പ്രതിനിധാനം ചെയ്യുന്ന മതങ്ങളുടെ പേരിലായതുകൊണ്ട് ആ മതത്തെ ജനങ്ങള്‍ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നു.

ഒറീസ്സയിലെ കാണ്ഡമാലില്‍ ക്രൈസ്തവരെ കൂട്ടത്തോടെ ആക്രമിച്ച സംഭവത്തിന്റെ ഉത്ഭവം എവിടെനിന്നായിരുന്നു എന്ന് നാം തിരിച്ചറിഞ്ഞതാണ്. എത്ര നിരപരാധികളാണ് അന്ന് ജീവനോടെ ചുട്ടെരിക്കപ്പെട്ടത്. ഒറീസ്സയില്‍ തന്നെ ഗ്രഹാം സ്റ്റെയിന്‍സിനേയും രണ്ടു മക്കളേയും അവരുടെ വാഹനത്തിലിട്ട് ജീവനോടെ ചുട്ടുകൊന്നതും നാം മറന്നിട്ടില്ല. ഇതെല്ലാം മതതീവ്രവാദസ്വഭാവമുള്ളവരാണ് ചെയ്തതെങ്കിലും അതിന്റെ ഉത്തരവാദിത്വം ആ മതത്തിന്റേതായിത്തീരുകയും ചെയ്തു.

ഇസ്ലാം മതവിശ്വാസികള്‍ പൊതുവെ സമാധാനപ്രിയരാണെങ്കിലും തീവ്രവാദസ്വഭാവമുള്ളവര്‍ അനുദിനം ഏറിവരികയാണ്. തൊടുപുഴ ന്യൂമാന്‍ കോളേജ് പ്രൊഫസറുടെ കൈവെട്ടി മാറ്റിയ കേസ് കേരളക്കരയാകെ അസ്വസ്ഥത സൃഷ്ടിച്ച സംഭവമായിരുന്നു. അവിടെയും സാധാരണ മുസ്ലീങ്ങള്‍ നിരപരാധികളായിരുന്നു. ഒരുകൂട്ടം ക്രൂരന്മാരുടെ ചെയ്തികള്‍ക്ക്മുസ്ലീം സമുദായം ഒട്ടാകെ കുറ്റവാളികളായി ചിത്രീകരിക്കപ്പെട്ടു. 

ഇപ്പോള്‍ അമേരിക്കയില്‍ നിര്‍മ്മിച്ച ഒരു സിനിമയുടെ പേരില്‍ ലോകമൊട്ടാകെ അമേരിക്കന്‍ വിരുദ്ധ തരംഗം ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്. എംബസ്സികളില്‍ ബോംബിടുകയും നിരപരാധികളെ കൊല്ലുകയും ചെയ്യുന്നവര്‍ ഇസ്ലാമിന്റെ പേരിലാണ് അത് ചെയ്യുന്നത്. അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ജോര്‍ദ്ദാന്‍, മൊറോക്കൊ, ഇറാക്ക്, ഇറാന്‍, ലെബനോന്‍, ഈജിപ്ത്, ബംഗ്ലാദേശ്, സുഡാന്‍, പലസ്തീന്‍ മുതലായ മുസ്ലീം രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ അമേരിക്കന്‍ വിരുദ്ധ തരംഗം ആഞ്ഞടിക്കുന്നത്. ഈ രാജ്യങ്ങളിലെല്ലാം കാട്ടുതീ പോലെയാണ് അക്രമ പരമ്പരകള്‍ അരങ്ങേറുന്നത്. 

കഴിഞ്ഞ വര്‍ഷം ആസ്‌ട്രേലിയയിലെ ഒരു പ്രമുഖ സ്വിം സ്യൂട്ട് നിര്‍മ്മാതാക്കള്‍ ഹിന്ദു ദേവതയായ ലക്ഷ്മി ദേവിയുടെ ചിത്രം പ്രിന്റു ചെയ്ത ബിക്കിനിയും സ്വിം സ്യൂട്ടും ഉല്പാദിപ്പിച്ച് വില്പന നടത്തിയതിനെതിരെ ഹിന്ദു സംഘടനകള്‍ രംഗത്തിറങ്ങുകയും പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യയും ആസ്‌ട്രേലിയയുമായുള്ള നയതന്ത്ര ബന്ധം വഷളാകുമെന്ന ഘട്ടമെത്തിയപ്പോഴാണ് അത് നിര്‍മ്മിച്ച കമ്പനി നിരുപാധികം മാപ്പു പറഞ്ഞ് രക്ഷപ്പെട്ടത്. 

അമേരിക്കയിലെ സിയാറ്റിലിലെ ഒരു ടോയ്‌ലറ്റ് ഉല്പന്ന നിര്‍മ്മാതാക്കള്‍ ഗണപതിയുടേയും കാളിയുടേയും ചിത്രങ്ങള്‍ പ്രിന്റു ചെയ്ത ടോയ്‌ലറ്റ് സീറ്റ് ഉല്പാദിപ്പിച്ച് വിപണിയിലിറക്കിയതിനെതിരെ ഹൈന്ദവ സമൂഹം ആഞ്ഞടിച്ചു.American Hindus Against Defamation എന്ന സംഘടനയാണ് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചത്. അമേരിക്കന്‍ ഈഗിള്‍ എന്ന കമ്പനിയും ഗണപതിയുടെ ചിത്രം ആലേഖനം ചെയ്ത് പാദരക്ഷകള്‍ ഉല്പാദിപ്പിച്ച് മാര്‍ക്കറ്റില്‍ ഇറക്കിയിരുന്നു. അവിടെയും ഹിന്ദു സംഘടനകള്‍ പ്രക്ഷോഭം സംഘടിപ്പിച്ച് അവ നീക്കം ചെയ്തിരുന്നു.അമേരിക്കയില്‍ മാത്രമല്ല ഇന്ത്യയിലും അതിന്റെ അലകള്‍ ആഞ്ഞടിച്ചു. അവസാനം കമ്പനി അധികൃതര്‍ തന്നെ മാപ്പു പറഞ്ഞു ആ ഉല്പന്നം പിന്‍വലിക്കുകയും ചെയ്തു. 

മറ്റൊരു കമ്പനിയാകട്ടേ ശ്രീബുദ്ധന്റെ ചിത്രം ആലേഖനം ചെയ്ത പാദരക്ഷകള്‍ ആണ് പുറത്തിറക്കിയത്. ബുദ്ധമത വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാപ്പു പറഞ്ഞ് കമ്പനി രക്ഷപ്പെട്ടു. 

അമേരിക്കയിലെ തന്നെ പോര്‍ട്‌ലാന്റ് കേന്ദ്രീകരിച്ചുള്ള ഒരു ബിയര്‍ കമ്പനി 'കാളി-മാ' എന്ന ലേബലില്‍ ബിയര്‍ ഉല്പാദിപ്പിച്ച് വിപണിയിലിറക്കിയതും ഹിന്ദു സംഘടനകളുടെ എതിര്‍പ്പിന് വഴിവെച്ചു. മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്ന ഓരോ സംഭവങ്ങള്‍ നടക്കുമ്പോഴും അതാതു മതങ്ങളിലെ ഒരു വിഭാഗം സംഘടിച്ച് അതിനെ എതിര്‍ക്കുകയും ചെറുക്കുകയും ചെയ്യുന്നത് സ്വാഭാവികം. ഓരോ മതവിഭാഗങ്ങളിലേയും അക്രമവാസനയുള്ളവര്‍ 'മതങ്ങളൂടെ കാവല്‍ക്കാരായി' സര്‍വ്വതും തച്ചുടയ്ക്കുമ്പോള്‍ സമാധാനകാംക്ഷികള്‍ക്കും അത് ദോഷകരമായി ബാധിക്കുന്നു. ഇവിടെയും സംഭവിച്ചിരിക്കുന്നത് അതുതന്നെയാണ്. യാഥാസ്ഥിതികരായ ഒരു വിഭാഗം മുസ്ലീങ്ങള്‍ സംഘടിച്ച് അക്രമങ്ങള്‍ അഴിച്ചുവിടുമ്പോള്‍ അത് മുസ്ലീം സമുദായത്തെ ഒന്നടങ്കം കളങ്കപ്പെടുത്തുന്നു.

ഈജിപ്തില്‍ നടന്ന കലാപത്തില്‍ പിടിക്കപ്പെട്ട നാനൂറിലധികം വരുന്ന പ്രക്ഷോഭകാരികള്‍ തങ്ങള്‍ക്ക് പ്രക്ഷോഭം നടത്തുന്നതിനും അക്രമങ്ങള്‍ നടത്തുന്നതിനും പ്രതിഫലം ലഭിച്ചതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ടത്രേ. അമേരിക്കന്‍ എംബസ്സികള്‍ ആക്രമിക്കുകയും, അംബാസഡറെ വധിക്കുകയും ചെയ്ത പ്രവൃത്തി പ്രബോധനപരമായ വീഴ്ചയും കുറ്റവുമാണെന്നാണ് ലോക പണ്ഡിതവേദി അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി വ്യക്തമാക്കിയത്. അത്തരം ഉപരോധങ്ങളില്‍നിന്നും, അതിക്രമങ്ങളില്‍നിന്നും മാറി നില്‍ക്കാന്‍ അദ്ദേഹം ലോക മുസ്ലീങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. ഇസ്ലാമിനോടും പ്രവാചകനോടുമുള്ള ബാധ്യത പൂര്‍ത്തീകരിക്കേണ്ടത് അവയുടെ വിട്ടുവീഴ്ചാമനോഭാവം പ്രകടിപ്പിച്ചുകൊണ്ടാണ്. അല്ലാതെ എംബസ്സികള്‍ ആക്രമിച്ചുകൊണ്ടൊ നിരപരാധികളെ കൊന്നുകൊണ്ടോ അല്ല എന്ന് അദ്ദേഹം പ്രസ്താവിക്കുകയും ചെയ്തു.

മേല്‍ സൂചിപ്പിച്ചപോലെ സമാധാനകാംക്ഷികളായ ഇസ്ലാം മതവിശ്വാസികള്‍ക്ക് ഈ അക്രമങ്ങളില്‍ യാതൊരു പങ്കുമില്ല എന്ന് എത്ര പേര്‍ വിശ്വസിക്കും? 'Innocence of Muslims' എന്ന സിനിമ നിര്‍മ്മിച്ചവരും പണം മുടക്കിയവരും എല്ലാം ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ഇസ്ലാം മതവിദ്വേഷികളാണ്. അസ്സോസിയേറ്റഡ് പ്രസ്സിന്റെ റിപ്പോര്‍ട്ട് താഴെ കാണുന്ന ലിങ്കില്‍ ലഭ്യമാണ്.ഇ-മലയാളിയിലെ കമന്റുകള്‍ക്ക് ഈ ലിങ്ക് മറുപടി നല്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. കമന്റുകള്‍ പോസ്റ്റു ചെയ്തവര്‍ക്ക് നന്ദി. 

http://www.philly.com/philly/wires/ap/news/nation_world/169881196.html?c=r

വിധേയപൂര്‍വ്വം,
മൊയ്തീന്‍ പുത്തന്‍ചിറ
puthenchirayil@gmail.com

Again, this was published in e-malayalee.com. The followings are the comments received from readers:
Korappan
2012-09-18 05:43:32
എനിക്ക് മനസ്സിലാകാത്ത ഒരു കാര്യം ഇവന്മ്മര്‍ക്കെന്താ ഭ്രാന്തുണ്ടോ മതത്തിന്‍റെ പേരില്‍ സ്വന്തം രാജ്യത്തെ സ്വത്തുക്കള്‍ ഇങ്ങനെ നശിപ്പിക്കാന്‍ ഇതാണ് പറയുന്നത് തലക്കകത്ത് ഒന്നുമില്ല എന്ന് പ്രതിക്ഷേധം ആവശ്യമാണ്‌ നശിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നത് വിഡ്ഢിത്തവും. പ്രവാചകന്‍റെ പേരില്‍ ചെയ്യുന്ന ഇത്തരം വിവരക്കേടുകള്‍ കൊണ്ടാണ് മുസ്ലീം ജനത ഇന്ന് ലോകത്തിന്‍റെ മുന്‍പില്‍ വലിയ ഭീകരവാദികള്‍ ആയി നിലനില്‍ക്കുന്നത്. ഇക്കാര്യത്തില്‍ ഭേതം ക്രിസ്ത്യന്‍സ് തന്നെ അന്ന് സി പി എം കാര്‍ ക്രിസ്തുവിനെ ബാനറില്‍ മാര്‍ക്സിന്‍റെ കൂടെ കയറ്റി നിര്‍ത്തിയിട്ടും ഒരു പ്രതിക്ഷേധം ഉണ്ടായി എന്നല്ലാതെ സി പി എം ക്കാര്‍ക്ക് ഒരു ഇല അനക്കാന്‍ സാധിച്ചില്ല. തെറ്റ് ച്യ്തവരോട് അക്രമം കാണിക്കാന്‍ നബി പറഞ്ഞിട്ടില്ലല്ലോ. അത് തന്നെയാണ് ക്രിസ്തുവും പറഞ്ഞിരിക്കുന്നത് അതുകൊണ്ട് ബൈബിളിലും ഖുറാനിലും എഴുതിയത് വാകൊണ്ട് പറഞ്ഞു നടക്കാതെ പ്രാവര്‍ത്തികമാക്കൂ.

Joseph Nambimadam
2012-09-18 09:37:42
"അമേരിക്കന്‍ എംബസ്സികള്‍ ആക്രമിക്കുകയും, അംബാസഡറെ വധിക്കുകയും ചെയ്ത പ്രവൃത്തി പ്രബോധനപരമായ വീഴ്ചയും കുറ്റവുമാണെന്നാണ് ലോക പണ്ഡിതവേദി അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി വ്യക്തമാക്കിയത്. അത്തരം ഉപരോധങ്ങളില്‍നിന്നും, അതിക്രമങ്ങളില്‍നിന്നും മാറി നില്‍ക്കാന്‍ അദ്ദേഹം ലോക മുസ്ലീങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. ഇസ്ലാമിനോടും പ്രവാചകനോടുമുള്ള ബാധ്യത പൂര്‍ത്തീകരിക്കേണ്ടത് അവയുടെ വിട്ടുവീഴ്ചാമനോഭാവം പ്രകടിപ്പിച്ചുകൊണ്ടാണ്. അല്ലാതെ എംബസ്സികള്‍ ആക്രമിച്ചുകൊണ്ടൊ നിരപരാധികളെ കൊന്നുകൊണ്ടോ അല്ല എന്ന് അദ്ദേഹം പ്രസ്താവിക്കുകയും ചെയ്തു". You said it Mr. Moideen even though through somebody elses quote.That is why I said in my previous comment that A religion is not a true religion until the respect for human life is placed on top and until the brutality is taken away from the minds of its followers.

Benny
2012-09-18 10:07:05
തീവ്രവാദ സ്വഭാവം എല്ലാ മനുഷ്യരിലും ഉറങ്ങി കിടക്കുന്ന ഒരു വികാരം ആയിരിക്കാം …അതിനെ തോട്ടുനര്ത്തുന്ന ചില നേതാക്കള്‍ അവരുടെ ജോലി ഭംഗിയായി ചെയ്യും …ഒരിക്കല്‍ അതില്‍ ആയി കഴിഞ്ഞാല്‍ അവര്‍ അതില്‍ ആനന്ദം കണ്ടെത്തും …അത് മതത്തിന് വേണ്ടി എന്നും കൂടി ആകുമ്പോള്‍ ആ ആനന്ദത്തിന് ഒരു ആത്മീയ പരിവേഷവും കിട്ടും …അതിനു മുസ്ലിം എന്നോ , ക്രിസ്ത്യന്‍ എന്നോ ഹിന്ദു എന്നോ എന്നില്ല … കോത മംഗലത്ത് നിന്നുള്ള എന്റെ ഒരു പഴയ സുഹൃത്ത്‌ …നാല് വര്‍ഷകാലം കൊല്ലത്ത് ഹോസ്റ്റലില്‍ ഒരുമിച്ചു താമസിച്ചു …അവനെ പോലെ പഞ്ഞ പാവം ആയ ഒരു ആളെ ഞാന്‍ കണ്ടിട്ടില്ല ..എന്ത് പറഞ്ഞാലും ചെയ്താലും ചിരിച്ചു പ്രതികാരിക്കാത്ത്ത സ്വഭാവം …എന്നാല്‍ പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ ഒരു സുഹൃത്ത് പറഞ്ഞു അവന്‍ അവന്റെ നാട്ടിലെ അറിയപെടുന്ന ഒരു ഗുണ്ട ആണെന്ന് …എനിക്ക് ഒരു തരത്തിലും വിശ്വസിക്കുവാന്‍ പറ്റാത്ത ഒരു വാര്‍ത്ത …

Alex Vilanilam
2012-09-18 11:16:50


Congrats, my friend Moideen.  You correctly stated the facts. Every day the radicals and fundamentalists are increasing in every religious organizations . The main cause for that  is the religious leaders who do not follow the basic teachings of the prophets but exploit the weakness of the people to gain political and material powers. This weakness of the masses is further exploited by the political powers of the world. 

Therefore, it is a must that every religious leader should make his/her followers understand and respect other religions and followers of other faiths. That should be the true education  and enlightenment. Then only we can  save the world from all types of hatred that leads to terrorism.


Alex vilanilam

ahmed
2012-09-18 11:32:37
 സഹോദരാ.. മൊയ്തീനെ ......ഏതോ ഒരു ശ്വാന പുത്രന്‍ ഒരു ഫിലിം ഉണ്ടാക്കി അതിലെ നായകന് മുഹമ്മദ്‌ എന്ന് പേരും കൊടുത്ത് ഇസ്ലാമിനെ അവഹേളിക്കാന്‍ കൂതറ വൃത്തികേടുകള്‍ കാണിച്ചു വെച്ചിരിക്കുന്നതിനെതിരെയൊക്കെ നമ്മള്‍ എന്തിനാ പ്രതികരിക്കാന്‍ പോകുന്നെ? ഈ പറഞ്ഞ സാധനത്തിനു അതിനുള്ള യോഗ്യത ഒന്നും ഇല്ല. ഞാന്‍ ട്രെയിലെര്‍ കണ്ടതുകൊണ്ടു പറയുവ .. പ്രതികരിച്ചു പ്രതികരിച്ചു ഇതിനെ  നമ്മള്‍  പ്രോത്സാഹിപ്പിക്കുകയാണ്. ....സന്തോഷ്‌ പണ്ഡിറ്റിനെ പ്രോത്സാഹിപ്പിച്ചത് പോലെ. ഇവിടെ പറഞ്ഞ സിനിമ സന്തോഷ്‌ പണ്ഡിറ്റിന്റെ സിനിമയുടെ നൂറില്‍ ഒന്ന് നിലവാരം പോലും ഇല്ല എന്നതാണ് സത്യം 

rahman
2012-09-18 12:13:27
ജന്മം കൊണ്ട് ഞാനൊരു ഇസ്ലാം മതവിശ്വാസിയാണെങ്കിലും കര്‍മ്മംകൊണ്ട് എല്ലാ മതസ്ഥരേയും ഒരുപോലെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയും കൂടിയാണ്. അതുകൊണ്ടായിരിക്കാം എല്ലാ മതസ്ഥരുമടങ്ങുന്ന ബൃഹത്തായ ഒരു സുഹൃദ്‌വലയം എനിക്കുള്ളത്."ഈ ഒരു വാക്കാണ്‌ താങ്കളെഴുതിയതു മുഴുവന്‍ വായിച്ചു തീര്‍ക്കാന്‍ ഞാന്‍ തുനിഞ്ഞത്...സത്യത്തില്‍ വായിച്ചു കഴിഞ്ഞപ്പോള്‍ ആധുനിക ലോകം പറഞ്ഞു നടക്കുന്നത് ഏറ്റു പറഞ്ഞു ഞാനൊരു സംഭവമാണെന്ന് സ്വയം കരുതിയത്‌ മറ്റുള്ളവര്‍ക് മനസ്സിലാകുന്ന രീതിയില്‍ അവസ്സ്നിപ്പിച്ചു പോകുമ്പോള്‍ താങ്കള്‍ ഒന്നോര്‍ത്താല്‍ നന്ന്...ആര്കുവേണ്ടിയാണ് സാര്‍ സംസാരിക്കുന്നത്...തന്‍ വിശ്വസിക്കുന്ന കര്മാശാസ്ത്രം നിങ്ങളില്‍ നിന്ന് വ്യതസ്തമാനെന്നു ഉറക്കെ പറയാന്‍ മടിക്കുന്നത് ആരെ സന്തോഷിപ്പിച്ചു കയ്യടി നേടുവാനാണ് സര്‍. .ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന് ദിവസം ഏഴു നേരവും ഉച്ചത്തില്‍ ഇപ്പോള്‍ പറഞ്ഞു നടക്കുന്ന ആളുകള്‍ അത് പറഞ്ഞു അവസാനിപ്പിക്കുമ്പോ ഇസ്ലാം സമാധാനം മാത്രമല്ല പ്രകൃതി മതമാണെന്ന് കൂടി പറഞ്ഞു മനാസ്സിലാക്കാന്‍ മനപ്പൂര്‍വം വിട്ടു പോകുന്നു....മറ്റൊരു മതത്തിനോ സമൂഹത്തിനോ ഇല്ലാത്ത മതത്തെ പൂര്‍ണമായി സ്വാംശീകരിക്കപ്പെട്ട അതിനെ പൂര്‍ണമായി ജീവിതത്തില്‍ പകര്‍ത്തി ജീവിക്കണം എന്ന് മനസ്സ് കൊണ്ടെങ്കിലും ആഗ്രഹിക്കുന്ന അതിനും കഴിഞ്ഞില്ലെങ്കില്‍ മനസ്സിനെ അതിന്റെ ദിശയിലെക്കെങ്കിലും തിരിച്ചു വെക്കാന്‍ ശ്രമിക്കുന്ന എന്നെയും താങ്കളെയും പോലെയുള്ള പച്ചയായ മനുഷ്യര്‍ ഉള്‍കൊള്ളുന്ന വലിയൊരു സമൂഹമാണ് ഇസ്ലാം.അങ്ങനെയൊരു സമൂഹത്തിനു നേരെ നടക്കുന്ന ഏതു കയ്യേറ്റങ്ങളും സ്വാഭാവികമായും നിഷ്കളങ്ങമായി അതിനെ സ്നേഹിക്കുന്ന സമൂഹത്തില്‍ ചലനങ്ങള്‍ സൃഷ്ട്ടിക്കുക തന്നെ ചെയ്യും.അതിന്നെ കണ്ണടച്ച് തള്ളിക്കളയരുത് സര്‍... ഇസ്ലാം സമാധാനം മാത്രമല്ല എല്ലാ തുറയില്‍ പെട്ടവന്റെയും ആശ്രയവുമാനെന്നും കൂടി മനസ്സില്ലാക്കാന്‍ ശ്രമിക്കുമ്പോള്‍ മാത്രമേ ഈ നടക്കുന്ന അല്ലെങ്കില്‍ അതിനു മുന്‍പ് നടന്ന കാര്യങ്ങളിലെ യാഥാര്‍ത്ഥ്യം കൂടി നമുക്ക് മനസ്സിലാക്കാന്‍ നമുക്ക് കഴിയുകയുള്ളൂ...താങ്കള്‍ പറഞ്ഞു വെച്ചത് നോക്കുമ്പോള്‍ ലോകത്തെവിടെയും പ്രശ്നക്കാരായി ഒരു വിഭാഗം ഞങ്ങളില്‍ തന്നെയുണ്ട്‌ എന്ന് സമര്‍തിച്ചു കൈകഴുകുമ്പോ അവിടെയെല്ലാം എന്താണ് നടക്കുന്നതെന്ന് സര്‍ ആത്മാര്‍ഥമായി പരിശോധിച്ചിട്ടുണ്ടോ....മിഡിയ കളെ വിശ്വസിച്ചാണ് താങ്കള്‍ താങ്കളുടെ വിശ്വാസം നിലനിര്തുന്നതെങ്കില്‍ താങ്കളുടെ ഭാഗത്ത്‌ തന്നെയാണ് സര്‍ തെറ്റ്...ജന്മം കൊണ്ട് ഒരാള്‍ മുസ്ലിമാനെങ്കില്‍ കര്‍മം കൊണ്ട് മാത്രമേ അയ്യാളുടെ ഇസ്ലാമിക വിശ്വാസം പൂര്‍ത്തിയാകുകയുള്ളൂ സര്‍... കര്‍മം കൊണ്ടും മുസ്ലിമാകുംപോള്‍ സാര്‍ ഉദ്ദേശിക്കുന്ന പോലെ മറ്റു മതസ്ഥരെ ബഹുമാനിക്കതിരിക്കണോ ആദരിക്കാതിരിക്കണോ ഒരു മുസ്ലിമിന് കഴിയില്ല സര്‍. അതവന്റെ നിര്‍ബന്ധ കടമയുമാണ്.പിന്നെ ഒരു മുസ്ലിമിനും വര്‍ഗീയത ഇല്ല സര്‍. അത് തന്കലായാലും ഞാനായാലും ഇനി താങ്കളുധേഷിക്കുന്ന തരത്തിലുള്ള ഭീകരവാദി ആയാലും.പിന്നെ ഈ സമൂഹത്തില്‍ ഒരാള്‍ ചെയ്യുന്ന ഹീന കൃത്യത്തിനു ഈ സമൂഹം ഉത്തരവാദി ആകുകയല്ല മനപ്പൂര്‍വം ആക്കപ്പെടുകായാണ് സര്‍.അത് മറ്റുള്ളവരുടെ തലച്ചോര്‍ വഴി ചിന്തിക്കാതെ സ്വയം ചിന്തിച്ചു മനസ്സിലാക്കുന്നത് നല്ലതായിരിക്കും.

christian
2012-09-18 15:31:24
The film was made by Egyptian Christians. America has no role in it. Once Egypt was a Christian country. But we all know how churches are attacked and people are killed in Egypt.
The film was a retaliation against such atrocities.

thomas koovalloor
2012-09-18 16:59:13
I appreciate Moideen for writing such an eye opening article. I know you made a lot of research to write such an article and pin pointed many similar incidents from the history.It is interesting to note that some people are offended by your writing.It Is quiet natural. Don't worry, they don't know much about you. We need people like you to to bring the facts to light.Congratulations!

c.andrews;New Millennium Bible.gracepub@yahoo.com
2012-09-18 18:02:10
Educated and mentally and culturally grown up humans don't care what religion or denomination you are from. Your religion can preach the best gospel so far came out. But the followers of that religion practice evil and kill in the name of the god or prophet or religion- it is an evil religion. A tree is known by its fruit and not by the beauty.
andrews- gracepub@yahoo.com 


Friday, September 14, 2012

Muslim delegates at Democratic National Convention


The number of Muslim delegates attending the Democratic National Convention has quadrupled since 2004, according to a Muslim advocacy group.

The Washington-based Council on American-Islamic Relations counts more than 100 Muslim delegates representing some 20 states at the Democratic convention in Charlotte, N.C., this week. That’s up from 25 delegates in 2004, according to CAIR.

CAIR government affairs coordinator Robert McCaw said the numbers were “a sign of the American Muslim community’s growing civic engagement and acceptance in the Democratic Party.” He also said that Democrats had targeted outreach to American Muslims.

A “handful” of Muslims were delegates at the Republic National Convention last week in Tampa, Fla., McGraw said. Campaign officials for Mitt Romney, President Barack Obama’s GOP challenger, did not respond to a request for comment. Neither Republicans nor Democrats invited a Muslim cleric to deliver a blessing during their conventions, even as Christian, Jewish and Sikh leaders received invitations.

Most Muslim Americans voted Republican through the 2000 presidential election, but switched allegiances after the Patriot Act and other post-9/11 security policies, which some Muslims believe unfairly target their community. And while former President George W. Bush called Islam a “religion of peace,” some conservative Republicans now push for state laws to ban Shariah, Islamic law. The national GOP platform approved last week declares that U.S. courts should not consider foreign laws in their decisions.

Edward E. Curtiss IV, a religious studies professor at Indiana University-Purdue University Indianapolis, said that many Muslims have been disappointed by Obama’s foreign policies, particularly civilian casualties in Iraq and Afghanistan and the lack of progress toward a peaceful solution to the Israeli-Palestinian conflict. But, “in the end, the decision to support Obama is a decision to defend Muslims against Islamophobia,” Curtiss said.

പ്രവാചകനിന്ദയുടെ കാണാപ്പുറങ്ങള്‍

പ്രവാചകനെ നിന്ദിച്ചുകൊണ്ടുള്ള അധിക്ഷേപങ്ങളുടെ പ്രേരകങ്ങള്‍ എന്താണെന്ന്‌ അന്വേഷിക്കുമ്പോള്‍ പല ഉത്തരങ്ങളാണ്‌ ലഭിക്കുക. മുസ്ലീങ്ങളെ പ്രകോപിപ്പിച്ച്‌ അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിക്കുകയും തുടര്‍ന്ന്‌ സെപ്‌തംബര്‍ 11 സംഭവം പോലെ ഇസ്ലാമോഫോബിയ വര്‍ദ്ധിപ്പിക്കാനുമുള്ള തന്ത്രമാണിതെന്നാണ്‌ ചിലര്‍ അഭിപ്രായപ്പെടുന്നത്‌.

ഇത്തരം ആക്ഷേപങ്ങളും അധിക്ഷേപങ്ങളും പ്രചരിപ്പിക്കുന്നവരും പ്രസിദ്ധീകരിക്കുന്നവരും പെട്ടെന്നുള്ള പണവും പ്രശസ്‌തിയുമാകാം ആഗ്രഹിക്കുന്നത്‌. സിനിമയോ ലേഖനങ്ങളോ വിവാദമാക്കുന്നതോടെ, പ്രത്യേകിച്ച്‌ അത്‌ ഇസ്ലാമുമായി ബന്ധമുള്ളതാണെങ്കില്‍, നല്ല വിപണനമൂല്ല്യമാണ്‌ ഇക്കാലത്തുള്ളത്‌. ഇത്തരം വിപണന സാധ്യത ലക്ഷ്യം വെച്ചാകാം ചിലരുടെ പ്രവാചകവിരുദ്ധ പ്രകടനങ്ങള്‍.

മറ്റൊരു വിഭാഗം പ്രവാചകന്റെ സ്വഭാവവും ചര്യയും ലോകത്തെ സകല മനുഷ്യരേയും ആകര്‍ഷിക്കാന്‍ കഴിയുമെന്നതിനാല്‍ അതിനെ ഇകഴ്‌ത്താനാണ്‌ ശ്രമിക്കുന്നത്‌. എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍കൊണ്ട്‌ പ്രായോഗികമായി സംഭവിക്കുന്നത്‌ പ്രവാചകന്റെ പേരും പ്രശസ്‌തിയും വര്‍ദ്ധിക്കുകയാണ്‌. അദ്ദേഹത്തെക്കുറിച്ച്‌ പഠിക്കാന്‍ കൂടുതല്‍ പേരെ പ്രോത്സാഹിപ്പിക്കുകയാണ്‌ ചെയ്യുക. ഇസ്ലാമിന്റെ പ്രചാരണത്തില്‍ അസൂയയുള്ള സയണിസ്റ്റുകളെപ്പോലുള്ള ചില ശത്രു വിഭാഗങ്ങളും ഈ പ്രചാരണങ്ങള്‍ക്ക്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടാകാം. പ്രതിയോഗികള്‍ക്ക്‌ ആയുധങ്ങള്‍ കൊടുത്ത്‌ തമ്മിലടിപ്പിക്കാന്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്ക്‌ ഇസ്ലാമോഫോബിയ വളര്‍ത്താന്‍ അധികം സമയം വേണമെന്നില്ല.

ക്രിമിനല്‍ സ്വഭാവമുള്ളവരും മാനസികവൈകല്യമുള്ളവരും കുറ്റകൃത്യങ്ങള്‍ ചെയ്‌ത്‌ പല പ്രാവശ്യം ജയില്‍ വാസമനുഭവിച്ചവരുമായ ഒരു അമേരിക്കക്കാരന്‍ നിര്‍മ്മിച്ച `ഇന്നസന്‍സ്‌ ഓഫ്‌ മുസ്ലീംസ്‌' എന്ന സിനിമ തന്നെ ഉദാഹരണമായിട്ടെടുക്കാം. ഈ സിനിമ ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കുമെന്നും, ലോകമൊട്ടാകെ വ്യാപരിച്ചുകിടക്കുന്ന അമേരിക്കന്‍ പൗരന്മാര്‍ക്കും ഇതര പൗരന്മാര്‍ക്കും ഭീഷണിയാകുമെന്നും വ്യക്തമായി അറിയാമായിരുന്നിട്ടും അമേരിക്കന്‍ ഭരണാധികാരികള്‍ ഈ സിനിമയ്‌ക്ക്‌ അംഗീകാരം നല്‍കിയതുതന്നെ തെറ്റ്‌.

പ്രവാചകന്‍ മുഹമ്മദ്‌ (സ)യുടെ വ്യക്തിത്വം?ആരുടെയെങ്കിലും ചില പൊള്ള വാദങ്ങള്‍കൊണ്ട്‌ തകരുന്നതല്ല. അമേരിക്ക പോലുള്ള പാശ്ചാത്യരാജ്യങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇസ്ലാമിനെതിരെയുള്ള എല്ലാ പ്രചാരവേലകളും ഇസ്ലാമിനും മുസ്ലീങ്ങള്‍ക്കും ഉപകാരമാകുകയാണ്‌ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. സെപ്‌തംബര്‍ 11 സംഭവത്തിനുശേഷം ലോകത്ത്‌ ഇസ്ലാമിന്റെ പ്രചാരം വര്‍ദ്ധിക്കുകയാണ്‌ ചെയ്‌തതെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്‌.

പ്രവാചകന്‍ ഉന്നതമായ മനോദാര്‍ഢ്യത്തിനുടമയായിരുന്നു. മഹത്തായ ലക്ഷ്യത്തിനുവേണ്ടിയാണ്‌ അദ്ദേഹം നിയോഗിക്കപ്പെട്ടത്‌. പ്രസ്‌തുത ഉത്തരവാദിത്വത്തെക്കുറിച്ച്‌ ഉത്തമ ബോധ്യമുള്ളവനായിരുന്നു പ്രവാചകന്‍. അതിനാല്‍ തന്നെ ശത്രുക്കളുടെ വിലകുറഞ്ഞ ആരോപണങ്ങള്‍ക്ക്‌ അദ്ദേഹം ഒരു പരിഗണനയും നല്‍കിയില്ല. സധീരം തന്റെ പ്രബോധന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്‌ അദ്ദേഹം ചെയ്‌തത്‌. അങ്ങനെ അല്ലാഹു പ്രവാചക വചനങ്ങള്‍കൊണ്ട്‌ കാഴ്‌ചയില്ലാത്ത കണ്ണുകള്‍ക്ക്‌ കാഴ്‌ച നല്‍കി. ബധിരമായ കാതുകളെ അത്‌ തുറപ്പിച്ചു. അടപ്പിട്ട ഹൃദയങ്ങളില്‍ അത്‌ തിരയിളക്കമുണ്ടാക്കി.

പ്രവാചകന്‍ ജീവിതത്തിന്റെ ആരംഭം മുതല്‍ തന്നെ ആരോപണങ്ങളും പരിഹാസങ്ങളും നേരിട്ടിട്ടുണ്ട്‌. എന്നാല്‍, തിന്മയെ തിന്മകൊണ്ട്‌ നേരിടുകയെന്നത്‌ പ്രവാചക മാതൃകയായിരുന്നില്ല. അവിവേകികള്‍ വാദകോലാഹലത്തിന്‌ വന്നാല്‍ `നിങ്ങള്‍ക്ക്‌ സമാധാനം' എന്നുമാത്രം പറഞ്ഞൊഴിയണമെന്നാണ്‌ അദ്ദേഹം പഠിപ്പിച്ചിരിക്കുന്നത്‌.

യേശുകൃസ്‌തുവിനെ നിന്ദിക്കുകയും ക്രൈസ്‌തവ സഭയെ അവഹേളിക്കുകയും ക്രൈസ്‌തവരെ ആക്രമിക്കുകയും ചെയ്യുന്ന പ്രവണത ഭാരതത്തിലും പാക്കിസ്ഥാനിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും ഇന്നും അരങ്ങേറിക്കൊണ്ടിരിക്കുന്നുണ്ട്‌. ഓരോ സംഭവങ്ങള്‍ നടക്കുമ്പോഴും ക്രൈസ്‌തവര്‍ ഉയര്‍ത്തെഴുന്നേല്‌ക്കുകയും സംഘടിതമായി അക്രമങ്ങളെ അപലപിക്കുകയും ചെയ്യുന്നു. തല്‍ഫലമായി ക്രൈസ്‌തവ സഭ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. അതുപോലെ മുസ്ലീങ്ങള്‍ക്കും പ്രവാചകനും ഇസ്ലാം സമുദായത്തിനും നേരെയുള്ള അക്രമങ്ങള്‍ക്ക്‌ സല്‍ഫലങ്ങളും ഉണ്ടാക്കാന്‍ സാധിക്കുന്നുണ്ട്‌. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ മുസ്ലീങ്ങളില്‍ ഐക്യബോധം വര്‍ദ്ധിക്കുകയും പ്രതികരണശേഷി ഉണര്‍ത്തുകയും ചെയ്യുന്നുവെന്നതാണ്‌. ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ മാത്രമാണ്‌ സമുദായം ഇത്ര ഐക്യത്തോടെ പ്രശ്‌നങ്ങളോട്‌ പ്രതികരിക്കാറുള്ളത്‌. ഈ ഐക്യബോധം വളര്‍ത്തി അത്‌ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗപ്പെടുത്തുക എന്നതാണ്‌ മുസ്ലീങ്ങള്‍ ചെയ്യേണ്ടത്‌.

പ്രവാചകനെതിരെ അപവാദപ്രചരണങ്ങള്‍ നടക്കുന്നത്‌ ആധുനിക മീഡിയകള്‍ വഴിയാണ്‌. അതുകൊണ്ടുതന്നെ ആധുനിക മീഡിയകള്‍, പ്രത്യേകിച്ച്‌ സിനിമയും സോഷ്യല്‍ നെറ്റുവര്‍ക്കുകളും, ശ്രദ്ധിക്കലും അവയിലൂടെ ഇതിന്‌ മറുപടി നല്‍കലും അനിവാര്യമാണെന്ന്‌ മുസ്ലീങ്ങള്‍ക്ക്‌ ബോധ്യപ്പെടാനിത്‌ സഹായകരമായിട്ടുണ്ട്‌. ഇത്തരം കാര്യങ്ങള്‍ അനുവദനീയമോ അല്ലയോ എന്ന ചര്‍ച്ചകള്‍ക്കപ്പുറത്ത്‌ യാഥാര്‍ത്ഥ്യത്തിലേക്ക്‌ ചുവടു വെക്കാന്‍ മുസ്ലീങ്ങളെ നിര്‍ബ്ബന്ധിതരാക്കിയിട്ടുണ്ട്‌. സാധാരണ വളരെ നിഷ്‌ക്രിയരായ അറബ്‌ ജനതയും അറബ്‌ സര്‍ക്കാറുകളും ഉണരാനും ഇത്‌ കാരണമായിട്ടുണ്ട്‌. സൗദി അറേബ്യയെ പോലുള്ള രാഷ്ട്രങ്ങള്‍ നയതന്ത്രത്തില്‍തന്നെ ചില നടപടികള്‍ എടുക്കുകയുണ്ടായി. മറ്റു മിക്ക രാഷ്ട്രങ്ങളിലും യുവാക്കള്‍ തെരുവിലിറങ്ങാനും ഇതു കാരണമായിട്ടുണ്ട്‌. ലിബിയയില്‍ സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതും തികച്ചും നിര്‍ഭാഗ്യകരമായിപ്പോയി. പ്രശ്‌നം കൂടുതല്‍ വഷളാകാതിരിക്കാന്‍?നമുക്ക്‌ പ്രാര്‍ത്ഥിക്കാം.


P.S. THIS ARTICLE WAS PUBLISHED IN ONE OF THE LEADING ONLINE NEWS MEDIA IN THE U.S. (e-malayalee.com). PRODUCED BELOW ARE THE COMMENTS RECEIVED FROM THE READERS:

Peter Neendoor
2012-09-14 21:18:22
Good.

a well wisher
2012-09-14 22:32:50
Right now what we can do is to pray for the peace of the world, also pray for the our adopted country USA.

korappan
2012-09-15 05:34:11
സത്യം പറഞ്ഞാല്‍ അമേരിക്കയും ഇസ്രയേലും ഇല്ലെങ്കില്‍ ഇവിടെ കിടന്നു ചവുകയെ നിവര്ത്തിയുള്ളു. വിവരം കേട്ടവന്മ്മാര്‍ നാട് മുഴുവന്‍ പിടിച്ചടക്കുകയും അവരുടെ ക്രൂരമായ ആചാരങ്ങള്‍ പഠിപ്പിക്കുകയും അതനുസരിക്കാതവരെ നിഷ്കരുണം വധിക്കുകയും ചെയ്യുമായിരുന്നെനേ. ഇപ്പോള്‍ അമേരിക്കയെയും ഇസ്രായേലിനെയും പേടി ഉള്ളതുകൊണ്ട് ഒതുങ്ങി നില്‍ക്കുന്നു. അങ്ങനെ സംഭവിക്കുമായിരുന്നേല്‍ പാക്കിസ്ഥാന്‍ ഒരു വന്‍ ശക്തിയായി മാറുകയും സകല സ്ഥലങ്ങളിലും ഭീകരവാദം നടത്തി പിടിച്ചടക്കുകയും ചെയ്യുമായിരുന്നു.

a Human Rights Activist
2012-09-15 05:42:09
The issue is not Islamaphobia. The issue is what has been happening in the muslim countries. A girl who is 11 year old with down syndrome was arrested upon a fabricated allegation made by a muslim priest. The lawyer in Pakistan said he and his fellow muslim radicals will take the law in their hands, if the girl is not punished (death is the proposed punishment). The issue is our ambassador in Libya was murdered along with three other Americans like you and I. Other communities do not run around and attack others.  Other communities do not yell out for beheading like the muslim protesters in Australia did today.  People of God will pray for them to have a change of heart. you can protest but you cannot and you must not react with violence, especially when someone comes up with a youtube movie or an article. Come on, the criticism of the very blasphemy law  resulted in the brutal murder of two leaders, ministers in Pakistan.  As a community it is everyone's right to protest in a modern world. But it must be in a very peaceful way. Do these protesters have anything else to do other than attacking and killing.  They kill their own as the media (all media) reports all the time. May God help them change their hearts and also help them to live like people in a civilized society. 

Mallu
2012-09-15 05:47:19
The producers of the film are from Egypt, suffering the brutality of Islamists. They have every right to make such a film. When Christians are murdered in Egypt, nobody bothered.

വിദ്യാധരന്‍
2012-09-15 06:17:02
"മറ്റൊരു വിഭാഗം പ്രവാചകന്റെ സ്വഭാവവും ചര്യയും ലോകത്തെ സകല മനുഷ്യരേയും ആകര്‍ഷിക്കാന്‍ കഴിയുമെന്നതിനാല്‍ അതിനെ ഇകഴ്‌ത്താനാണ്‌ ശ്രമിക്കുന്നത്‌. എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍കൊണ്ട്‌ പ്രായോഗികമായി സംഭവിക്കുന്നത്‌ പ്രവാചകന്റെ പേരും പ്രശസ്‌തിയും വര്‍ദ്ധിക്കുകയാണ്‌. " 
ഇന്ന് ലോകത്ത് നടമാടുന്ന തീവ്രവാദ പ്രവര്‍ത്താനങ്ങളും ഒരു സിനിമയെ ചൊല്ലിയുള്ള അധിക്രമങ്ങളും  സമാധാനത്തിന്റെ സന്ദേശവാഹകനായ മുഹമാട് നബിയെ കുറിച്ച്  ഒരു തെറ്റായ കാഴ്ച്ചപാടാണ് ലോക ജനതയ്ക്ക്  മുന്നില്‍ കാഴ്ച വായിക്കുന്നത് അതിനു കാരണക്കാര്‍, അദേഹത്തിന്റെ പഠനങ്ങള്‍ തെറ്റായി ഗ്രഹിച്ചു, പിന്‍ഗാമികള്‍ ആയി നടക്കുന്നവരാണ് .  ഇത്തരക്കാര്‍ കാട്ടികൂട്ടുന്ന നിഷ്ക്കരുനമായ പ്രവര്‍ത്തികള്‍ പ്രവാചകന്റെ കീര്‍ത്തി വര്‍ധിപ്പിക്കും എന്നാണോ ഈ ഭാഗം കൊണ്ട് നിങ്ങള്‍ ഉദ്യേശിക്കുന്നത് .  കുട്ടി കൊരങ്ങനെ കൊണ്ട് ചുടു ചോറ് വാരിക്കുന്ന പരിപാടിയാണ് എല്ലാ മതങ്ങളും ചെയ്യുത് കൊടിരിക്കുന്നത് -  ആരെങ്കിലും പ്രവാചകനെ ഇകഴ്ത്തുന്നുടെങ്കില്‍ അതിനു കാരണക്കാര്‍ അദ്ദേഹത്തിന്‍റെ  പിന്‍ഗാമികള്‍ തന്നെയാണ് 
keralite
2012-09-15 06:25:42
The Muslims take their faith and god seriously unlike the Christians. President Obama claims  a Christian, but works against Christianity.

Shon
2012-09-15 06:58:49
ഭൂമിയില്‍ ഇനിയും മത നിന്ദയും അവഹേളനവും ഉണ്ടാകും . അതിനു ശേഷം ലഹളയും കൊലയും തീയും പ്രതീക്ഷിയ്ക്കാം. ഉടനെ തന്നെ യുദ്ധങ്ങളും ഉണ്ടാകാം. അതെന്നും ഉണ്ടായിരുന്നു . ഒരു കാരണം അല്ലെങ്കില്‍ വേറെ ഒന്ന്. കുറെ പേര്‍ കൊല്ലാനും  കുറെ പേര്‍ കൊല്ലപ്പെടാനും. ഇതാവസാനിയ്ക്കണം എങ്കില്‍ മനുഷ്യന്‍ ഇല്ലാതാവണം അല്ലെങ്കില്‍ മനുഷ്യ മൃഗം എന്ന നില വിട്ടു മനുഷ്യന്‍ എന്ന നിലയിലേയ്ക്ക് മനുഷ്യ കുലം വളരണം. മൃഗീയനായ മനുഷ്യന്‍ അവന്റെ ക്രൂരതയ്ക്ക് ഓരോ കാരണം കണ്ടു പിടിയ്ക്കുന്നു. മൃഗ ബോധത്തില്‍ നിന്നും ഉയര്‍ത്തുന്ന മതങ്ങളെ നന്മയായി തീരൂ. എല്ലാ തീവ്ര വാദികളുടേയും തലച്ചോറിലെ അമിഗ്ദുള എന്ന ഭാഗം വലുതായിരിയ്ക്കും അതുകൊണ്ടാണ് അവരില്‍ മൃഗീയത കൂടുതല്‍ ഉള്ളത്. ഫ്രോന്ടല്‍ ലോബ് വളര്‍ച്ച പ്രാപിച്ചവര്‍ സൌമ്യ ശീലരും സംസ്കര സമ്പന്നരും ആയിരിയ്ക്കും. അവര്‍ക്ക് യുക്തി ബോധവും കൂടുതല്‍ ആയിരിയ്ക്കും. ദൈവത്തിനു വേണ്ടി കൊല്ലാന്‍ പോകുന്നവന്‍ യുക്തിഹീനന്‍ എന്നല്ലാതെ എന്ത് പറയാന്‍. ഒന്ന് മനുഷ്യനാവാന്‍ നമ്മള്‍ ഇനി എത്ര നാള്‍ കാത്തിരിയ്ക്കണം.? അപരനെ മതത്തിനും, പ്രവാചകന്മാര്‍ക്കും , മത ഗ്രന്ഥങ്ങള്‍ക്കും, ദൈവത്തിനും വേണ്ടി കൊല്ലുന്നതും ലഹല്‍ ഉണ്ടാക്കുന്നതും ആയ  മനുഷ്യ പ്രകൃതി  പ്രാകൃതമാണ്, കാലഹരണപ്പെട്ടതാണ്, ദൈവ നിന്ദയാണ്.

God
2012-09-15 15:59:43
A bunch of losers fighting for me on the street and killing each other! Go and find a job and work hard and that is my philosophy. Do you understand idiots?

Justice
2012-09-15 16:07:44
A really dumb movie from a felon convicted for fraud and now on probation was made to provoke Muslims and cause the Obama Administration embarrassment. First, although as an American Muslim I totally reject these riots and urge my fellow brethren worldwide to cool it, it is one of the key tenets of Islam that no prophet of Islam (Abraham, Moses, David, Solomon, Jesus, Muhammad and others) can be represented in any way or shape. Go to any mosque in the world among the $1.6 billion Muslims and you will not find a single image of the Prophets (p). Second, just as many of my Christian (and Muslim) friends took offense when things were alleged between Jesus and Mary Magdalene in a couple of previous films, so too do Muslims when this silly movie makes all kinds of unfounded and highly insulting allegations against Prophet Muhammad (s). Third, a very small number of extremists within Islam is taking advantage of the situation to pursue their own agenda (as happened at our Consulate in Benghazi.) Finally, although I value freedom of speech, in many countries it has been curbed in at least one instance. For example, in many countries such as Austria, Belgium, France, Germany, Spain, Switzerland, Israel, etc. there are laws against Holocaust denial. Why can't there be similar laws against insulting any religion, including Islam? After all, one can go to jail for yelling "fire" in a crowded movie theater.  

a human rights activist
2012-09-15 09:03:01
If a god has to be protected by laws made by man, in a legislature, and the same god has to be protected by weak and ignorant followers using knife, sword guns bombs suicide vests etc, then that god must be a WEAK and helpless god. God is powerful and He can take a silly joke, and He doesn't need any protection of muslim guys. God did not teach any "honor killing", any public beheading, polygamy  any man with dozens of wives. These all are false teachings. Beware of that. Friend, you are just lucky to be in the USA.

Mathew Varughese
2012-09-15 10:39:28
Eslaminae mathramalla eppool ella mathagalaeum aakshepikunnathu oru trent ayi mari irikkukayanu...Ithu nasathilekkuulla pokkanu...



Joseph Nambimadam
2012-09-15 16:36:42
സമാധാനത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മനസിലാണ് ആദ്യം മാറ്റമുണ്ടാകേണ്ടത്. മനുഷ്യ മഹത്വത്തെ അംഗീകരിച്ചു കൊണ്ടാവണം സമാധാന നിര്‍മിതി നടത്തേണ്ടത്- മാര്‍പാപ്പ
Saddened
2012-09-15 20:10:17
The intolerance and growing extremism among the Muslims tells how the leaders of Islam interpret the teaching of the prophet to the people.  It is a shame for humanity that we plunge into this kind of violence against our own fellow human beings. 
joy Thumpamon
2012-09-15 20:51:35
Good discussion. I liked it. Mr. Moideen is seeing only one side. He can see only one side due to his religious upbringing. But remember there is another side. Readers like me can see both sides.Do not tranish any religion. Respect each other.
Devil
2012-09-16 05:59:55
God has been trying to win the world for a long time but no avail! He has been trying to make you think but don't fall into that trap. Divide and rule and that is my philosophy and I like the confusion all over the world: What a mess? ha! ha! ha! ha!
Joseph Nambimadam
2012-09-16 14:22:46
A religion is not a true religion until the respect for human life is placed on top and until the brutality is taken away from the minds of its followers.
Joseph Nambimadam
2012-09-16 14:33:31
സ്നേഹിക്കയില്ല ഞാന്‍നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും (വയലാര്‍)

Joseph Nambimadam
2012-09-15 16:29:02
Those who read this article should read the comments in the bottom too.Every coin have two sides.Mr Moideen is only partially right,he is only seeing one side of the coin.Readers are seeing the other side of the coin.Thanks for the writer as well as the those who wrote comments പ്രവാചകനെ നിന്ദിച്ചുകൊണ്ടുള്ള അധിക്ഷേപങ്ങളുടെ പ്രേരകങ്ങള്‍ എന്താണെന്ന്‌ അന്വേഷിക്കുമ്പോള്‍ പല ഉത്തരങ്ങളാണ്‌ ലഭിക്കുക. മുസ്ലീങ്ങളെ പ്രകോപിപ്പിച്ച്‌ അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിക്കുകയും തുടര്‍ന്ന്‌ സെപ്‌തംബര്‍ 11 സംഭവം പോലെ ഇസ്ലാമോഫോബിയ വര്‍ദ്ധിപ്പിക്കാനുമുള്ള തന്ത്രമാണിതെന്നാണ്‌ ചിലര്‍ അഭിപ്രായപ്പെടുന്നത്‌. Mr. Moideen the real fact is that somebody is overreactive when compared to other believers of other faiths.Who was behind SEP 11? If a an Islamophoebia is created in the minds of the people,Muslims themselves are responsible for it.