Monday, December 30, 2019

പടിയിറക്കി വിട്ട ഹര്‍ത്താലുകള്‍ 2020-ല്‍ തിരിച്ചുവരുമോ?

2019 അവസാനിക്കുമ്പോള്‍ 2020-ല്‍ എന്തെല്ലാം സംഭവ വികാസങ്ങളായിരിക്കും നടമാടുക എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. കലണ്ടര്‍ പേജ് ചരിത്രത്താളുകളിലേക്ക് ചിറകൊതുക്കുമ്പോള്‍ പ്രതീക്ഷകളും സ്വപ്നങ്ങളും ചിറകു വിരിക്കുകയായി. ഓരോ പുതുവര്‍ഷത്തിലും സ്വപ്നങ്ങള്‍ നെയ്തുകൂട്ടുമെങ്കിലും അവയില്‍ പലതും നിറവേറ്റാന്‍ കഴിയാറില്ല. ആ നിരാശയില്‍ വീണ്ടും അടുത്ത വര്‍ഷം സ്വപ്നം കാണുന്നവര്‍ ചിലതൊക്കെ സാധിതമാകുന്നതിന്റെ സന്തോഷത്തില്‍ പോയ കാലത്തെ വിസ്മരിക്കുന്നു.

കേരളത്തെ സംബന്ധിച്ച് ഹര്‍ത്താലുകളില്‍ നട്ടംതിരിയുന്ന ജനങ്ങള്‍ സ്വയം ശപിക്കപ്പെട്ട് ജീവിതം തള്ളിനീക്കുകയാണ്. എന്നിരുന്നാലും ഈ വര്‍ഷത്തെ കണക്കെടുപ്പു പുസ്തകത്തില്‍ ഏറ്റവും കുറച്ചു ഹര്‍ത്താലുകള്‍ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന വ്യാപകമായി ഈ വര്‍ഷം നടന്നത് കേവലം അഞ്ചു ഹര്‍ത്താലുകള്‍ മാത്രം. അതു തന്നെയും പലേടത്തും ഭാഗികമായിരുന്നു. ഏറ്റവുമൊടുവില്‍ ഡിസംബര്‍ 17ന് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി അടക്കമുള്ള സര്‍വീസുകള്‍ ഒരു മുടക്കവും കൂടാതെ നടത്തി. പലേടത്തും സ്കൂളുകളും കോളെജുകളും പ്രവര്‍ത്തിച്ചു. പിഎസ്‌സി പരീക്ഷകളെയും ബാധിച്ചില്ല. മിക്ക സ്ഥലങ്ങളിലും കടകമ്പോളങ്ങളും തുറന്നു.

പക്ഷേ, ഈ ഹര്‍ത്താലില്‍ വ്യാപകമായ നഷ്ടങ്ങളുണ്ടായി. കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തതു മൂലം കൊല്ലം ജില്ലയില്‍ മാത്രം 31 ലക്ഷം രൂപയുടെ നഷ്ടമാണു സംഭവിച്ചത്. അതുപോലെ സംസ്ഥാനത്തിന്‍റെ ഇതര ഭാഗങ്ങളിലും. പൊതുമുതല്‍ നശിപ്പിച്ചാല്‍ അതിന്‍റെ നഷ്ടം അതിനുത്തരവാദികളായവരില്‍ നിന്ന് ഈടാക്കമെന്ന് കേരള ഹൈക്കോടതിയുടെ ഉത്തരവുണ്ട്. സ്വകാര്യ വ്യക്തികളുടെ സ്വത്തുവകകള്‍ നശിപ്പിക്കുന്നവര്‍ക്കു ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിക്കുന്ന ഓര്‍ഡിനന്‍സും സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ട്.

ഡിസംബര്‍ 17ലെ നാശനഷ്ടങ്ങള്‍ക്ക് അതിന് ഉത്തരവാദികളായവര്‍ സമാധാനം പറയേണ്ടിവരുമെന്നു ചുരുക്കം. കേരളം വെറുത്തു മടുത്തുപോയ ഹര്‍ത്താല്‍ എന്ന സമരാഭാസത്തിന് ആഹ്വാനം ചെയ്യുന്നവരും അതിന്‍റെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവരും സ്വകാര്യ സ്ഥാപനങ്ങള്‍ തകര്‍ക്കുന്നവരും ദയയുടെ കണിക പോലും അര്‍ഹിക്കുന്നില്ല. ഒരു വര്‍ഷത്തിന്‍റെ നാലിലൊന്നു സമയം കേരളത്തെ നിശ്ചലമാക്കി കോടിക്കണക്കിനു രൂപയുടെ ഉത്പാദന നഷ്ടം വരുത്തിയിട്ടുണ്ട്, വിവിധ രാഷ്‌ട്രീയ സംഘടനകളും സാമുദായിക സംഘടനകളും.

കൊച്ചി ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ (സിസിസിഐ) അവസാന കണക്കനുസരിച്ച് ഒരു സമ്പൂര്‍ണ ഹര്‍ത്താല്‍ കേരളത്തിന് 2,000 കോടി രൂപയുടെ ഉത്പാദന നഷ്ടമാണു വരുത്തുന്നത്. 2017ല്‍ സംസ്ഥാനത്ത് 120 ഹര്‍ത്താലുകളാണ് നടന്നതെന്നു മനസിലാക്കുമ്പോള്‍ മൊത്തം നഷ്ടത്തിന്‍റെ കണക്ക് ലഭ്യമാകും. കഷ്ടിച്ച് ഒരു ലക്ഷം കോടി രൂപ റവന്യൂ വരുമാനമുള്ള കേരളത്തില്‍ ഒരൊറ്റ വര്‍ഷം ഹര്‍ത്താലുകള്‍ മൂലമുണ്ടായ ഉത്പാദന നഷ്ടം 2,40,000 കോടി രൂപ..! ഇത്രയും വരുമാനം ലഭ്യമാക്കാന്‍ ഇനി എത്ര വര്‍ഷം വേണ്ടിവരും? 2017ലെ കണക്കു മാത്രമാണ് ഇത്. കഴിഞ്ഞ വര്‍ഷം 98 ഹര്‍ത്താലുകളാണ് കേരളത്തില്‍ നടന്നത്. നഷ്ടം 1,96,000 കോടി രൂപ. ഈ സാഹചര്യത്തിലാണ് നടപ്പു വര്‍ഷത്തെ ഹര്‍ത്താലിന്‍റെ കണക്ക് നല്‍കുന്ന ആശ്വാസം. ആകെയുള്ള അഞ്ചു ഹര്‍ത്താലുകള്‍ മുഖേന ഉണ്ടായ പരമാവധി നഷ്ടം പതിനായിരം കോടി രൂപ മാത്രം. അതുപോലും കേരളം പോലെ ദരിദ്രമായ ഒരു സാമ്പത്തിക സമൂഹത്തിന് ഒട്ടും സഹിക്കാന്‍ കഴിയുന്നതല്ല.

കേരളം കണ്ട എക്കാലത്തെയും വലിയ പ്രളയത്തിന്‍റെ വര്‍ഷമായിരുന്നു 2018. ആ വർഷമാണ് നൂറോളം ഹര്‍ത്താലുകള്‍ എന്നത് നമ്മുടെ പൊതുബോധത്തിന്‍റെ വലിയ പാപ്പരത്തമാണു കാണിക്കുന്നത്. കേരളം പ്രളയത്തില്‍ മുങ്ങിത്താഴ്ന്ന ദിവസങ്ങളില്‍പ്പോലും തുടര്‍ച്ചയായി ഹര്‍ത്താലുകള്‍ നടത്താന്‍ മുഖ്യധാരാ രാഷ്‌ട്രീയ കക്ഷികള്‍ പോലും തയാറായി. അവർക്കു മാത്രമല്ല, പേരും മേല്‍വിലാസവും പോലുമില്ലാത്തവര്‍ക്കും കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു വിജയിപ്പിക്കാന്‍ കഴിയും. 2018 ഏപ്രില്‍ 15നു നടത്തിയ ഹര്‍ത്താല്‍ ഉദാഹരണം. മതതീവ്രവാദികള്‍ പ്രഖ്യാപിച്ച ആ ഹര്‍ത്താല്‍ ഇന്നും അവ്യക്തമായ ഏതോ ഒരു അജന്‍ഡയുടെ ഭാഗമായിരുന്നു. ഇക്കഴിഞ്ഞ 17നു പ്രഖ്യാപിച്ച ഹര്‍ത്താലിനും സമാനമായ മുഖമായിരുന്നു. ഹൈക്കോടതിയും സര്‍ക്കാരും ഉണര്‍ന്നു പ്രവര്‍ത്തിച്ചതു കൊണ്ട് ഭാഗികമായെങ്കിലും ഈ ഹര്‍ത്താല്‍ തടയാനായി.

കേരളത്തില്‍ നിന്ന് ഹര്‍ത്താലുകള്‍ പടിയിറങ്ങുന്നതിന്‍റെ സൂചനകള്‍ വളരെ വ്യക്തമാണ്. പൊതുമുതലുകള്‍ നശിപ്പിക്കുന്നതിനെതിരേ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തി. മിന്നല്‍ ഹര്‍ത്താലുകള്‍ക്കു ഹൈക്കോടതി തടയിട്ടു. അനാവശ്യവും ഒരാഴ്ച മുൻകൂട്ടി പ്രഖ്യാപിക്കാത്തതുമായ ഹര്‍ത്താലുകളുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി, സ്വകാര്യ ബസ് ഓപ്പററ്റേഴ്സ് അസോസിയേഷന്‍, ഓട്ടോ ആന്‍ഡ് ടാക്സി ഓണേഴ്സ് അസോസിയേഷന്‍, ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ്സ് അസോസിയേഷന്‍, ടൂര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ തുടങ്ങിയവര്‍ തീരുമാനിച്ചിട്ടുണ്ട്. ശക്തമായ നടപടികളുമായി കേരള പൊലീസും രംഗത്തുണ്ട്. ഹര്‍ത്താലിനെതിരായ ധര്‍മ സമരത്തില്‍ ഒരു മാധ്യമം എന്ന നിലയില്‍ ""മെട്രൊ വാര്‍ത്ത'' ഏറ്റെടുത്ത പ്രചണ്ഡ പ്രചാരണവും ഇവിടെ അടിവരയിട്ട് ഓര്‍ക്കേണ്ടതുണ്ട്. ഞങ്ങള്‍ ഏറ്റെടുത്ത പ്രതിബദ്ധതാ പൂര്‍ണമായ ദൗത്യത്തിനുള്ള അംഗീകാരമായിക്കൂടി ഹര്‍ത്താലിന്‍റെ പടിയിറക്കത്തെ കാണാവുന്നതാണ്. 

Tuesday, December 24, 2019

അമിതാവേശം ആപത്തിന് വഴിയൊരുക്കും

പതിനേഴാമതു ലോക്സഭാ തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയമാണു ബിജെപി നേടിയത്. ഭരണത്തുടർച്ച ലഭിച്ചു എന്നതു മാത്രമല്ല ബിജെപിയുടെ രാഷ്‌ട്രീയ നേട്ടം. കേന്ദ്രമന്ത്രിസഭ രൂപീകരിക്കാൻ ഒറ്റയ്ക്കു ഭൂരിപക്ഷം നിലനിർത്താൻ കഴിഞ്ഞു എന്നതും എടുത്തു പറയണം. അമിത് ഷാ എന്ന രാഷ്‌ട്രീയ പടുത്വത്തിന്‍റെയും നരേന്ദ്ര മോദി എന്ന ഭരണ മികവിന്‍റെയും ബലത്തിലാണു ഭാരതീയ ജനതാ പാർട്ടിയുടെ തിളക്കമാർന്ന വിജയം. ഒരു ഘട്ടത്തിൽ രാജ്യത്തെ 21 സംസ്ഥാനങ്ങളിലെങ്കിലും ഭരണനേതൃത്വമോ പങ്കാളിത്തമോ ലഭിച്ചിരുന്നു ബിജെപിക്ക്.
ഒരു രാഷ്‌ട്രീയ കക്ഷി എന്ന നിലയിൽ സ്വയം അഭിമാനിക്കാനുള്ള വകയാണ് ഇതെല്ലാം എന്നു സമ്മതിക്കാം. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം നടന്ന പ്രധാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും വിവിധ നിയമനിർമാണ സഭകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പുകളിലും പൊതുവേ പരാജയമാണു ബിജെപി ഏറ്റുവാങ്ങിയത്. അതിൽ അവസാനത്തേതാണ് ഇന്നലെ വോട്ടെണ്ണൽ‌ നടന്ന ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങൾ‌. കഴിഞ്ഞ അഞ്ചു വർഷമായി അധികാരത്തിലിരുന്ന ബിജെപിക്ക് ഇവിടെ ഭരണത്തുടർച്ച നഷ്ടപ്പെട്ടു. ഝാർഖണ്ഡ് മുക്തി മോർച്ച, കോൺഗ്രസ്, ആർജെഡി കക്ഷികൾ‌ ഉൾപ്പെട്ട മഹാസഖ്യം കേവല ഭൂരിപക്ഷത്തിലേക്കു നീങ്ങി.
 മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ നാടകങ്ങളിൽ‌ നാണം കെട്ടു പോയ ബിജെപി, ഹരിയാനയിൽ കേവല ഭൂരിപക്ഷത്തിലെത്തിയില്ല. തെരഞ്ഞെടുപ്പിനു ശേഷം ദുഷ്യന്ത് ചൗതാലയുടെ ജെജെപിയെ ഒപ്പം കൂട്ടിയാണു വീണ്ടും സർക്കാരുണ്ടാക്കിയിരിക്കുന്നത്. ഏക ആശ്വാസം കാലുമാറിവന്നപ്പോൾ സ്പീക്കർ അയോഗ്യരാക്കിയ എംഎൽഎമാരെ കർണാടകയിലെ ഉപതെരഞ്ഞെടുപ്പിൽ വീണ്ടും ജയിപ്പിക്കാനായി എന്നതാണ്. അങ്ങനെ യെദിയൂരപ്പ സർക്കാർ അധികാരം ഉറപ്പിച്ചു. 
വോട്ടെടുപ്പും ഫലപ്രഖ്യാപനവും കഴിഞ്ഞു രണ്ടു മാസങ്ങൾ ലഭിച്ചിട്ടും മഹാരാഷ്‌ട്രയിൽ സർക്കാർ രൂപീകരിക്കാനൻ കഴിയാതെ പോയതു മഹാരാഷ്‌ട്രാ സംസ്ഥാന ഘടകത്തിനു മാത്രമല്ല, ബിജെപി ദേശീയ നേതൃത്വത്തിനു പോലും മാനക്കേടായി. ശിവസേനയ്ക്കെതിരേ ആദ്യം രംഗത്തു വന്ന ദേവേന്ദ്ര ഫഡ്‌നാവിസിനെ പിന്തുണച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വളരെ അപ്രതീക്ഷിതമായി എൻസിപിയിൽ പിളർപ്പുണ്ടാക്കി ഫഡ്‌നാവിസിന്‍റെ നേതൃത്വത്തിൽ സർക്കാരുണ്ടാക്കി. എന്നാൽ, മന്ത്രിസഭയ്ക്കു 48 മണിക്കൂർ ആയുസ് കിട്ടിയില്ല. മുഖ്യമന്ത്രിസ്ഥാനത്തിനു വിലപേശിയ ശിവസേനയെ കൈവിടാനെടുത്ത തീരുമാനം ബിജെപിക്കു വലിയ തിരിച്ചടിയായി അവസാനം.  
2014ലെ അവസ്ഥയിലല്ല, ബിജെപി ഇപ്പോൾ എന്നതാണു പുതിയ രാഷ്‌ട്രീയ ചിത്രം. ഹിന്ദി ബെൽറ്റിൽ‌ അവർക്കുണ്ടായിരുന്ന മേൽക്കൈ മിക്കവാറും നഷ്ടപ്പെട്ടു. പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഡ് എന്നിവിടങ്ങളിലെല്ലാം ഭരണം നഷ്ടപ്പെട്ടു. കർണാടക ഒഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും പാർട്ടി പതിവുപോലെ പരുങ്ങലിലാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ മേൽക്കൈ പൗരത്വ നിയമത്തിന്‍റെയും ദേശീയ പൗരത്വ രജിസ്ട്രിയുടെയും പേരിൽ നടക്കുന്ന കലാപങ്ങൾ മൂലം നഷ്ടപ്പെടുത്താതെ നോക്കേണ്ട അവസ്ഥ. ബിഹാറിൽ സഖ്യകക്ഷിയായ ജെഡിയു ഇക്കാര്യത്തിൽ വലിയ പിണക്കത്തിലുമാണ്.
 തുടർച്ചയായ തെരഞ്ഞെടുപ്പു വിജയങ്ങൾ ഒരു കാലത്ത് കോൺഗ്രസിനെയും മത്തു പിടിപ്പിച്ചിരുന്നു. ഞങ്ങൾ തീരുമാനിക്കുന്നു, നിങ്ങൾ വോട്ടു ചെയ്യുന്നു എന്നതായിരുന്നു അക്കാലത്ത് കോൺഗ്രസിന്‍റെ രാഷ്‌ട്രീയ നിലപാട്. ഈ നിലപാട് അതിരുവിട്ടപ്പോൾ ജനങ്ങൾ പാർട്ടിയെ കൈവിട്ടു. ലോക്സഭയിൽ മൃഗീയ ഭൂരിപക്ഷവും ഏറെക്കുറെ മിക്ക സംസ്ഥാനങ്ങളിലും ഭരണവുമുണ്ടായിരുന്ന  കോൺഗ്രസിന് ഇപ്പോഴത്തെ ലോക്സഭയിൽ‌ ഔദ്യോഗിക പദവിയുള്ള പ്രതിപക്ഷ നേതൃസ്ഥാനം പോലുമില്ല. ജനങ്ങളെ മറന്നുള്ള പ്രവർത്തനങ്ങൾക്കു ജനങ്ങൾ നൽകിയ മറുപടിയാണിത്. 
മുന്നറിയിപ്പുകളിൽ നിന്നു പാഠം പഠിക്കാതെ പോയതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഇന്നത്തെ നിലയിൽ എത്തിച്ചത്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി തുടങ്ങിയ അതിശക്തരായ നേതാക്കളുടെ കാലത്ത് കോൺഗ്രസ് അജയ്യമായിരുന്നു. അതുതന്നെയാണ് നരേന്ദ്ര മോദിയുടെ‍‍യും അമിത് ഷായുടെയും കാലത്തെ ബിജെപിയും. എന്നാൽ, തുടർന്നും പാർട്ടി കരുത്തോടെ നിലനിൽക്കണമെങ്കിൽ ജനങ്ങളെ ഒപ്പം നിർത്തണം.
സാമ്പത്തിക പ്രതിസന്ധിയുടെയും പരിഷ്കരണ നയങ്ങളുടെയും തൊഴിലില്ലായ്മയുടെയും സാധാരണക്കാരുടെ ദാരിദ്യ്രത്തിന്‍റെയും പേരിൽ ഏറെ പഴി കേട്ട ബിജെപി സർക്കാർ ഇപ്പോൾ അഭിമുഖീകരിക്കുന്നത് പൗരത്വ നിയമത്തിലെ ഭരണഘടനാ ലംഘനമെന്ന ആരോപണമാണ്. ജനങ്ങൾക്കു മുന്നിലേക്കെത്തുന്ന ആശങ്കകൾക്ക്  കൃത്യമായ മറുപടിയില്ലാതെ പോയാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും ശുഭസൂചകമാവണമെന്നില്ലെന്നാണ് രാജസ്ഥാനും മധ്യപ്രദേശും ഇപ്പോൾ ഝാർഖണ്ഡും നൽകുന്ന മുന്നറിയിപ്പ്.  

Saturday, December 21, 2019

ഭരണഘടന ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിന് അവകാശമില്ല

ഇന്ത്യയിലെ പൗരത്വ ഭേദഗതി ബില്ലിനെച്ചൊല്ലി രാജ്യമൊട്ടാകെ പ്രകടനവും പ്രക്ഷോഭണങ്ങളും പടര്‍ന്നുപിടിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍, സമൂഹ മാധ്യമങ്ങളിലൂടെയും മുഖ്യധാരാ മാധ്യമങ്ങളിലൂടെയും പലവിധ വിവരങ്ങളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സത്യമേത് മിഥ്യയേത് എന്ന് വിവേചിച്ചറിയാനാവാത്ത അവസ്ഥ.

നിയമവിരുദ്ധമായി ഇന്ത്യയില്‍ താമസിക്കുന്ന ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന്‍ സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ ഈ പൗരത്വ ഭേദഗതി ബില്‍ പ്രകാരം വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നാണ് പറയുന്നതെങ്കിലും അതില്‍ മുസ്ലിങ്ങളെ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ല എന്ന സംശയമാണ് ഇപ്പോള്‍ നടക്കുന്ന കലാപങ്ങള്‍ക്ക് കാരണം.

ഈ ബില്ലിന്‍റെ സ്വീകാര്യതയെക്കുറിച്ച് ഇപ്പോഴും ആശങ്കകള്‍ നിരവധിയാണ്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് മതപരമായ പീഡനത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന്‍ സമുദായങ്ങളിലെ ആളുകള്‍ ആറു വര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് ബില്‍ വ്യവസ്ഥ ചെയ്യുന്നു എന്നു പറയുമ്പോള്‍ തന്നെ ഇന്ത്യയില്‍ അഭയം തേടാന്‍ ആഗ്രഹിക്കുന്ന അല്ലെങ്കില്‍ അഭയം തേടിയിരിക്കുന്ന മുസ്ലിംകളെ പൗരത്വ ഭേദഗതി ബില്‍ ഒഴിവാക്കിയതാണ് കൂടുത പ്രശ്നസങ്കീര്‍ണ്ണമായത്.

എന്നാല്‍, ഇന്ത്യയില്‍ താമസിക്കുന്ന ഒരു മുസ്ലിമിനും ആശങ്കപ്പെടേണ്ടതില്ലെന്നും, അവര്‍ക്ക് യാതൊരു പ്രശ്നവുമുണ്ടാകുകയില്ലെന്നും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അനവസരത്തില്‍ പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്ന വിളംബരം കത്തുന്ന തീയ്യില്‍ എണ്ണയൊഴിച്ചപോലെയായിത്തീരുകയാണ്.

1987 ജൂലൈ ഒന്നിന് മുമ്പ് ഇന്ത്യയില്‍ ജനിച്ചവരോ അല്ലെങ്കില്‍ മാതാപിതാക്കള്‍ ഈ തിയതിക്ക് മുമ്പ് ജനിച്ചവരോ ആണെങ്കില്‍ അവര്‍ ഇന്ത്യന്‍ പൗരന്മാരാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഇവരുടെ മാതാപിതാക്കള്‍ ഏത് രാജ്യത്ത് നിന്നുള്ളവരായാലും സ്വാഭാവിക ഇന്ത്യന്‍ പൗരത്വം ലഭിക്കും. അസമിലാണെങ്കില്‍ 1971 വരെ മറ്റു രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരും അവരുടെ മക്കളും നിയമപരമായി ഇന്ത്യന്‍ പൗരന്മാരാണ്.  അതിനാല്‍ പൗരത്വ നിയമ ഭേദഗതി നിയമത്തില്‍ ആശങ്കപ്പെടേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം അരങ്ങേറുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ വിശദീകരണം.

2004-ലെ നിയമ ഭേദഗതി പ്രകാരം 1987 ജൂലൈ ഒന്നാണ് കട്ട് ഓഫ് തിയ്യതിയായി പറയുന്നത്. എന്നാല്‍ അസമിലാകട്ടേ 1971ആണ് കട്ട് ഓഫ് തിയ്യതിയായി പറയുന്നത്. അതായത് ഈ വര്‍ഷം വരെ ഇന്ത്യയിലേക്ക് കുടിയേറിയവരും അവരുടെ മക്കളും ഇന്ത്യന്‍ പൗരന്മാരായിരിക്കും. അതിന് മതമോ ജാതിയോ വര്‍ഗമോ അടിസ്ഥാനമാക്കില്ലെന്നുമാണ് നിയമം. ഇക്കാര്യം തെളിയിക്കാന്‍ സാധാരണ രേഖകള്‍ മാത്രം മതിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

എന്നാല്‍ സ്ഥിരം തിരിച്ചറിയല്‍ രേഖകളായി പരിഗണിക്കുന്ന ആധാര്‍ കാര്‍ഡ്, വോട്ടേഴ്സ് ഐഡി, പാസ്പോര്‍ട്ട് എന്നിവയൊന്നും പൗരത്വം തെളിയിക്കാനുള്ള രേഖകളല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഔദ്യോഗിക അറിയിപ്പ് നല്‍കിയിരിക്കുകയാണിപ്പോള്‍. വോട്ടേഴ്സ് ഐഡി പൗരത്വം തെളിയിക്കുന്ന രേഖയായി കണക്കാക്കുമെന്ന സോഷ്യല്‍ മീഡിയ പ്രചാരണത്തെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഈ അറിയിപ്പ്. ഇവ യാത്രാരേഖകളോ ഇന്ത്യയില്‍ താമസിക്കുന്നു എന്നതിന്റെ തെളിവായി സമര്‍പ്പിക്കാവുന്ന രേഖകളോ മാത്രമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

മറുവശത്ത് ഒരാളുടെ ജനന തീയതി, അല്ലെങ്കില്‍ ജനനസ്ഥലം എന്നിവയുമായി ബന്ധപ്പെട്ട ഏതെങ്കിലും രേഖകള്‍ ഹാജരാക്കി ഇന്ത്യയുടെ പൗരത്വം തെളിയിക്കാന്‍ സാധിക്കുമെന്നും, എന്നാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടോ ഉപദ്രവമോ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ചില പൊതുരേഖകള്‍ കൂടി ഹാജരാക്കേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രാലയം  വിശദീകരിക്കുന്നു.

തിരിച്ചറിയല്‍ രേഖകളില്ലാത്ത നിരക്ഷരരായവര്‍ക്ക് അവരുടെ സമുദായങ്ങള്‍ സാക്ഷ്യപ്പെടുത്തുന്ന പ്രാദേശിക രേഖകളോ സാക്ഷികളെയോ ഹാജരാക്കാന്‍ സാധിക്കുമെന്നും, നിയമ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും കൂടിയാലോചിച്ചാണ് അത് തയ്യാറാക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ആര്‍ക്കും ഇന്ത്യന്‍ പൗരത്വം എളുപ്പത്തില്‍ ലഭിക്കില്ല, അതിന് യോഗ്യത തെളിയിക്കേണ്ടിവരുമെന്നും പറയുന്നു.

സാര്‍വത്രികമായ പ്രായപൂര്‍ത്തി വോട്ടവകാശം എന്നതുതന്നെയാണ് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ശില. ഭരണക്രമത്തില്‍ ജാതി-മത-വര്‍ഗ-ലിംഗ ഭേദമന്യേ 18 വയസ്സു തികഞ്ഞ എല്ലാ പൗരന്മാര്‍ക്കും വോട്ടവകാശം നല്‍കിയിരിക്കുന്നു. ഭൂസ്വത്ത്, പദവി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവയൊന്നും ഇതിനൊരു മാനദണ്ഡമല്ല. 1950-ലെ നിയമം 20-ാം വകുപ്പ് പ്രകാരം ഒരു നിയോജകമണ്ഡലത്തില്‍ 'സാധാരണ താമസ'ക്കാരനായ ഒരു പൗരന് പ്രസ്തുത നിയോജകമണ്ഡലത്തിലെ പൊതുവോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്നു പറയുന്നു.

ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭയിലേക്കുമുള്ള ഓരോ പ്രാദേശിക നിയോജകമണ്ഡലത്തിലേക്കും പൊതുവായ വോട്ടര്‍ പട്ടികയില്‍ വോട്ടവകാശം ഉള്ള ഒരാള്‍ ഒരു സമ്മതിദായകന്‍ എന്ന നിലയില്‍ പേര് ചേര്‍ത്തിരിക്കണമെന്നാണ് വ്യവസ്ഥ. ഓരോ പൊതുതെരഞ്ഞെടുപ്പിനും മുമ്പ് അല്ലെങ്കില്‍ ഓരോ കലണ്ടര്‍ വര്‍ഷത്തിലെയും ജനുവരി 1-ാം ദിവസം 'യോഗ്യത കണക്കാക്കുന്ന തീയതി' യായി സ്വീകരിച്ച് അന്ന് 18 വയസ്സു തികയുന്ന ഏതൊരു പൗരനും തെരഞ്ഞെടുപ്പു പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

സമ്മതിദായകരെ തിരിച്ചറിയുന്നതിന് ഫോട്ടോ ഐഡന്റിറ്റി കാര്‍ഡുകള്‍ ഏര്‍പ്പെടുത്തുന്നതിന് 1960-ലെ സമ്മതിദായക രജിസ്‌ട്രേഷന്‍ ചട്ടങ്ങളില്‍ വ്യവസ്ഥ കാണാം (ചട്ടം 28). സമ്മതിദായകന്റെ ഫോട്ടോ സഹിതമുള്ള കാര്‍ഡില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന വിവരങ്ങള്‍ ഉണ്ടായിരിക്കണമെന്നാണ് ചട്ടം.

ഇനി ഇപ്പോള്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ഇന്ത്യന്‍ പൗരന്മാര്‍ ആരൊക്കെയാണെന്നു നോക്കാം: 1) 2004 ലെ പൗരത്വ നിയമഭേദഗതി നിയമപ്രകാരം 1950 ജനുവരി 26നും 1987 ജൂലൈ 1നും ഇടയിലോ ആ ദിവസങ്ങളിലോ ഇന്ത്യയില്‍ ജനിച്ചവര്‍ (ഇവരുടെ മാതാപിതാക്കള്‍ ഏത് രാജ്യക്കാരായാലും കുഴപ്പമില്ല) ഇന്ത്യന്‍ പൗരന്മാരാണ്. 2) 1987 ജൂലൈ ഒന്നിനും 2004 ഡിസംബര്‍ 3നും ഇടയിലോ ആ ദിവസങ്ങളിലോ ഇന്ത്യയില്‍ ജനിച്ചവര്‍. 3) മുകളില്‍ പറഞ്ഞ കാലഘട്ടങ്ങളില്‍ ഇന്ത്യയില്‍ ജനിച്ച മാതാപിതാക്കളുടെ മക്കള്‍. 4) 1992 ഡിസംബര്‍ 10നും 2004 ഡിസംബര്‍ 3നും ഇടയില്‍ ഇന്ത്യയ്ക്ക് പുറത്ത് ജനിച്ച വ്യക്തികള്‍. ഇവരുടെ മാതാപിതാക്കള്‍ ഇന്ത്യയില്‍ ജനിച്ചവരാണെങ്കില്‍ ഇന്ത്യന്‍ പൗരത്വം ലഭിക്കും. 5) 2004 ഡിസംബര്‍ 3നും അതിന് ശേഷവും ഇന്ത്യയില്‍ ജനിച്ചവര്‍ - അവരുടെ മാതാപിതാക്കള്‍ രണ്ട് പേരും ഇന്ത്യന്‍ പൗരന്മാരായിരിക്കണം. അല്ലെങ്കില്‍ മാതാപിതാക്കളില്‍ ഒരാള്‍ ഇന്ത്യന്‍ പൗരനോ, മറ്റെയാള്‍ അനധികൃത കുടിയേറ്റക്കാരനല്ലാതിരിക്കുകയോ ചെയ്യണം.

എന്നാല്‍ സ്ഥിരം തിരിച്ചറിയല്‍ രേഖകളായി പരിഗണിക്കുന്ന ആധാര്‍ കാര്‍ഡ്, വോട്ടേഴ്സ് ഐഡി, പാസ്പോര്‍ട്ട് എന്നിവയൊന്നും പൗരത്വം തെളിയിക്കാനുള്ള രേഖകളല്ലെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്. ആധാര്‍ കാര്‍ഡും, പാസ്‌പോര്‍ട്ടും, വോട്ടേഴ്സ് ഐഡിയും ലഭിക്കാന്‍ എന്തെല്ലാം കടമ്പകള്‍ കടക്കണമെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എല്ലാ രേഖകളും സൂക്ഷ്മമായി പരിശോധിച്ചതിനു ശേഷമേ ഒരാള്‍ക്ക് മേല്പറഞ്ഞവ കൊടുക്കുകയുള്ളൂ. വിദേശികള്‍ക്കോ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച പ്രവാസികള്‍ക്കോ ഒരിക്കലും ഇന്ത്യന്‍ പാസ്പോര്‍ട്ടും വോട്ടര്‍ ഐഡിയും ആധാര്‍ കാര്‍ഡും ലഭിക്കാന്‍ സാധ്യതയില്ല.

ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇന്ത്യന്‍ പ്രസിഡന്റിന്റെ നിര്‍ദ്ദേശ പ്രകാരം നല്‍കപ്പെടുന്നതാണ് പാസ്പോര്‍ട്ട്. 1967-ലെ പാസ്പോര്‍ട്ട് നിയമപ്രകാരം,  ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ ഉടമസ്ഥന് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഇന്ത്യന്‍ ദേശീയത തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖയാണ് ഇന്ത്യന്‍ പാസ്പോര്‍ട്ട്. അതിന്റെ ആദ്യത്തെ പേജില്‍ അച്ചടിച്ചു വെച്ചിരിക്കുന്നത് ശ്രദ്ധിച്ചാല്‍ ഒരു ഇന്ത്യന്‍ പൗരന് വിദേശരാജ്യങ്ങളില്‍ എവിടെയായാലും മതിയായ സം‌രക്ഷണം നല്‍കണമെന്ന പ്രസിഡന്റിന്റെ അഭ്യര്‍ത്ഥന കാണാം.....

"These are to request and require in the name of The President of the Republic of India all those whom it may concern to allow the bearer to pass freely without let or hindrance and to afford him or her, every assistance and protection of which he or she may stand in need"

By Order Of The President of the Republic of India

കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നതുപോലെ, പാസ്പോര്‍ട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെങ്കില്‍ പ്രസിഡന്റിന്റെ പേരില്‍ സര്‍ക്കാര്‍ നല്‍കുന്ന പാസ്പോര്‍ട്ടും വ്യാജമല്ലേ.... ?

കേന്ദ്ര സര്‍ക്കാര്‍ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും നല്‍കിയിരിക്കുന്ന 12 അക്ക വിവിധോദ്ദേശ്യ ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡാണ് ആധാര്‍. ആസൂത്രണ കമ്മീഷനു കീഴില്‍ എക്സിക്യുട്ടീവ് ഓര്‍ഡര്‍ പ്രകാരം രൂപീകരിചിട്ടുള്ള യുണിക് ഐഡന്‍റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) എന്ന ഏജന്‍സി വഴി വ്യക്തികളുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ക്കു പുറമേ വിരലടയാളം, കണ്ണിന്റെ എറിസ് വിവരം എന്നീ ബയോമെട്രിക് വിവരങ്ങളും ശേഖരിച്ചതിനു ശേഷമാണ് ആധാര്‍ കാര്‍ഡ് നല്‍കുന്നത്.

നാഷനല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്‍റര്‍, ഐ.ഐ.ടി. കാണ്‍പൂര്‍, ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡ്, ഇന്ത്യന്‍ ടെലിഫോണിക്ക് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഇലക്ട്രോണിക്സ് കോര്‍പറേഷന്‍ ഒഫ് ഇന്ത്യ ലിമിറ്റഡ്, ഇന്‍റലിജന്‍സ് ബ്യൂറോ എന്നിവയുടെ പ്രതിനിധികള്‍ അടങ്ങിയ സാങ്കേതിക സമിതിയാണു ഇത്തരമൊരു തിരിച്ചറിയല്‍ കാര്‍ഡ് ശുപാര്‍ശ ചെയ്തത്. 2010 സെപ്റ്റംബര്‍ 29 ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്. രാജ്യത്ത് താമസിക്കുന്ന ഒരോ വ്യക്തിക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയായിരുന്നു സര്‍ക്കാരിന്‍റെ ലക്ഷ്യം. 2011ല്‍ ഈ പദ്ധതി പൂണ്ണമായി നടപ്പിലായി.

ആധാര്‍ അത്ര എളുപ്പത്തില്‍ കിട്ടാവുന്ന ഒന്നല്ല. നിരവധി രേഖകള്‍ക്കു പുറമെ ജനനത്തീയതി തെളിയിക്കുന്നതിനുള്ള രേഖകള്‍ (പേരും ജനനത്തീയതിയും ഉണ്ടാകണം), ജനന സര്‍ട്ടിഫിക്കറ്റ്, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസര്‍ തന്റെ ലറ്റര്‍ഹെഡില്‍ സാക്ഷ്യപ്പെടുത്തി നല്‍കുന്ന ജനനത്തീയതി എന്നിവയും ഹാജരാക്കിയാലേ ആധാര്‍ കാര്‍ഡ് ലഭിക്കുകയുള്ളൂ

ഈ ആധാര്‍ കാര്‍ഡാണ് ഇപ്പോള്‍ പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് കേന്ദ്രം വിളംബരം ചെയ്തിരിക്കുന്നത്.

1950-ലെ നിയമം 20-ാം വകുപ്പ് പ്രകാരം പതിനെട്ടു വയസ്സു തികഞ്ഞ ഇന്ത്യന്‍ പൗരന്മാര്‍ വോട്ടു ചെയ്ത് അധികാരത്തില്‍ കയറിയവരാണ് ഇപ്പോള്‍ നിയമത്തെ വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും രാജ്യത്ത് കലാപങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നത്. ആധാര്‍, വോട്ടര്‍ ഐഡി, പാസ്പോര്‍ട്ട് ഒന്നും പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനമനുസരിച്ച്, ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന് നിയമനിര്‍മ്മാണം നടത്താനോ, ഇന്ത്യന്‍ ഭരണഘടനയെ പൊളിച്ചെഴുതാനോ, തിരുത്താനോ അര്‍ഹതയോ അവകാശമോ ഉണ്ടോ എന്നാണ് ആദ്യം ചിന്തിക്കേണ്ടത്. വോട്ടര്‍ ഐ ഡി, ആധാര്‍ മുതലായവ ഉപയോഗിച്ച് വോട്ടു ചെയ്ത ലക്ഷക്കണക്കിന് സമ്മതിദായകര്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ പൗരന്മാരായിരുന്നോ എന്ന് അന്വേഷിക്കേണ്ടതാണ്. തന്നെയുമല്ല കേന്ദ്ര  സര്‍ക്കാരിനെ പിരിച്ചുവിട്ട് മറ്റൊരു തെരഞ്ഞെടുപ്പ് നടത്തുകയും വേണം. അതോടൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനം സുതാര്യമായിരുന്നോ എന്നും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം. 

Monday, December 16, 2019

നാടിനെ നശിപ്പിക്കുന്ന ഹര്‍ത്താല്‍ എന്തിന്?

നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ കേരള ഹര്‍ത്താലിനു കേരളം നാളെ സാക്ഷ്യം വഹിക്കുകയാണ്. സംസ്ഥാനത്തിന്‍റെ സാമ്പത്തിക നട്ടെല്ല് തകര്‍ക്കുന്ന സമരാഭാസമായ ഹര്‍ത്താലിനെതിരേ ഒട്ടുമിക്ക രാഷ്ട്രീയ കക്ഷികളും ബഹുജന സംഘടനകളും ഒരിക്കല്‍ രംഗത്തു വന്നതാണ്. ലോകത്ത് ഇത്രയധികം സാമ്പത്തിക നഷ്ടം പൊതുസമൂഹത്തിനു സംഭാവന ചെയ്ത ഈ പ്രാകൃത സമരമുറ കേരളത്തിലല്ലാതെ വേറേ എവിടെയുമില്ല. ഹൈക്കോടതി അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ വരെ രംഗത്തു വന്നിട്ടും സാമൂഹികവിരുദ്ധ സമീപനങ്ങള്‍ വച്ചു പുലര്‍ത്തുന്ന ചിലര്‍ക്കെങ്കിലും ഹര്‍ത്താലില്‍ നിന്നു പിന്മാറാന്‍ കഴിയുന്നില്ല എന്നതാണ് നാളത്തെ ഹര്‍ത്താല്‍ നല്‍കുന്ന സൂചന.

പൗരത്വ നിയമഭേദഗതി നിയമത്തിലും ദേശീയ പൗരത്വ രജിസ്ട്രിയിലും പ്രതിഷേധിച്ചാണ് നാളെ ഒരു വിഭാഗം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഏഴോളം സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെങ്കിലും ഇവര്‍ രേഖാമൂലം ഹര്‍ത്താല്‍ വിവരം അധികൃതരെ ധരിപ്പിച്ചിട്ടില്ല. അതുകൊണ്ടു തന്നെ നാളത്തെ ഹര്‍ത്താല്‍ നിയമവിരുദ്ധവും ശിക്ഷണ നടപടികള്‍ വിളിച്ചു വരുത്തുന്നതുമാണെന്നു പ്രഖ്യാപിച്ചിരിക്കയാണ് കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി.

ബന്ദ് നിയമപരമായി നിരോധിച്ചിട്ടുള്ള കേരളത്തില്‍ ഹര്‍ത്താലുകള്‍ക്കും കേരള ഹൈക്കോടതിയുടെ കര്‍ശന നിയന്ത്രണമുണ്ട്. മിന്നല്‍ ഹര്‍ത്താല്‍ സംസ്ഥാനത്തു നിയമവിരുദ്ധമാണ്. ഹര്‍ത്താല്‍ നടത്തുന്നവര്‍ കുറഞ്ഞത് ഏഴു ദിവസം മുന്‍പ് ഹര്‍ത്താല്‍ സംബന്ധിച്ചു നോട്ടീസ് പുറപ്പെടുവിക്കണം. സംസ്ഥാന പൊലീസ് മേധാവിക്കോ കോടതികള്‍ സമക്ഷമോ ഹര്‍ത്താലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണം. മുന്‍കൂട്ടി വിവരങ്ങള്‍ നല്‍കാതെ നടത്തുന്ന ഹര്‍ത്താലുകളെ മിന്നല്‍ ഹര്‍ത്താലായി പരിഗണിച്ച് പൗര സ്വാതന്ത്ര്യത്തിനെതിരായ നടപടി എന്ന നിലയില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാണു ഹൈക്കോടതിയുടെ തന്നെ ഉത്തരവില്‍ പറയുന്നത്. ജോയിന്‍റ് ആക്ഷന്‍ കൗണ്‍സില്‍ എന്ന പേരില്‍ ഏഴോളം സംഘടനകള്‍ നാളെ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിന് ഇതുവരെ ആധികാരികമായ നോട്ടീസ് നല്‍കിയിട്ടില്ല. എസ്ഡിപിഐ, സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ്, കേരള ജമാ അത്ത് കൗണ്‍സില്‍, ചേരമാന്‍ സഭ ഡവലപ്മെന്‍റ് കൗണ്‍സില്‍, ബിഎസ്പി തുടങ്ങിയ കക്ഷികളുടെ കോ ഓര്‍ഡിനേഷന്‍ കൗണ്‍സിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

എന്നാല്‍ പൊലീസിലോ മറ്റ് അധികാര കേന്ദ്രങ്ങളിലോ ഇവര്‍ ആധികാരികമായി ഹര്‍ത്താല്‍ ആഹ്വാനം നല്‍കാത്തതിനാല്‍ നാളെ നടക്കുന്ന ഹര്‍ത്താലില്‍ ഉണ്ടാകാവുന്ന നാശനഷ്ടങ്ങള്‍ക്ക് ഈ സംഘടനകളുടെ ഭാരവാഹികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നാണു കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി നല്‍കുന്ന മുന്നറിയിപ്പ്. തദ്ദേശ സ്ഥാപനങ്ങളിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പ്, വിവിധ സര്‍വകലാശാലകളിലേക്കു നടക്കുന്ന പരീക്ഷകള്‍, അവശ്യ സര്‍വീസുകള്‍ തുടങ്ങിയവയില്‍ എന്തെങ്കിലും തടസമുണ്ടായാലും ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരില്‍ നിന്ന് ഈടാക്കുമെന്ന് പൊലീസ് അധികൃതരും മുന്നറിയിപ്പു നല്‍കുന്നു.

 ഹര്‍ത്താല്‍ കണ്ടും കൊടുത്തും മടുത്തവരാണു കേരളീയര്‍. ഓരോ വര്‍ഷവും ശരാശരി നൂറില്‍പ്പരം ഹര്‍ത്താലുകളാണു കേരളത്തില്‍ നടക്കുന്നത്. അടുത്തിടെ നടത്തിയ ഒരു സര്‍വെയില്‍ കണ്ടെത്തിയത് 2005 മുതല്‍ 2017 വരെയുള്ള ഒരു വ്യാഴവട്ടത്തിനിടയില്‍ കേരളം സാക്ഷ്യം വഹിച്ചത് 363 ഹര്‍ത്താലുകള്‍ എന്നാണ്. എന്നു വച്ചാല്‍ പന്ത്രണ്ടു വര്‍ഷത്തിനുള്ളില്‍ ഒരു സമ്പൂര്‍ണ വര്‍ഷം കേരളം നിശ്ചലമായിപ്പോയി. കേരളത്തില്‍ ഒരു ദിവസം സമ്പൂര്‍ണ ഹര്‍ത്താല്‍ നടത്തിയാല്‍ ഏകദേശം ആയിരം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് ഏകദേശ കണക്ക്. കൊച്ചിന്‍ ചേംബര്‍ ഒഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (സിസിസിഐ)യുടെ കണക്കു പ്രകാരം വ്യവസായ മേഖലയില്‍ ഏകദേശം 200 കോടി രൂപയാണ് ഒരു ഹര്‍ത്താലിന്‍റെ നഷ്ടം. മൊത്തം ആഭ്യന്തര ഉത്പാദന രംഗത്ത് ദേശീയ ശരാശരിയെക്കാള്‍ മുകളില്‍ നില്‍ക്കുന്ന കേരളത്തില്‍ ഓരോ ഹര്‍ത്താലും കൊണ്ടുവരുന്നത് ഏകദേശം പത്തു ശതമാനത്തോളം ജിഡിപി നഷ്ടമാണ്.

കഴിഞ്ഞ ഒരു വ്യാഴവട്ടത്തിനിടെ ഒരു വര്‍ഷം അപ്പാടെ ഹര്‍ത്താലില്‍ തളച്ചിടപ്പെട്ടുപോയ സംസ്ഥാനത്തിന്‍റെ സാമ്പത്തിക കെട്ടുറപ്പ് വീണ്ടെടുക്കാന്‍ ഒട്ടും എളുപ്പമല്ലാത്ത വിധം തകര്‍ന്നു കഴിഞ്ഞു. ഈ അപകടാവസ്ഥ തിരിച്ചറിഞ്ഞാണു "സേ നോ ടു ഹര്‍ത്താല്‍'എന്ന ക്യാംപ്യ്ന്‍ കഴിഞ്ഞ വര്‍ഷം മെട്രൊ വാര്‍ത്ത ഏറ്റെടുത്തത്.

ഒട്ടുമിക്ക രാഷ്ട്രീയ കക്ഷികളുടെയും വര്‍ഗ ബഹുജന സംഘടനകളുടെയും സമ്പൂര്‍ണ പിന്തുണയാണ് ഇതിനു ലഭിച്ചത്. ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പകലന്തിയോളം പെടാപ്പാടു പെടുന്ന പട്ടിണിപ്പാവങ്ങളുടെ പക്ഷം പിടിച്ചായിരുന്നു, ഞങ്ങള്‍ ഹര്‍ത്താല്‍ വിരുദ്ധ ദൗത്യം ഏറ്റെടുത്തത്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ കേരളം അകറ്റി നിര്‍ത്തിയിരുന്ന ഈ സമരാഭാസം തിരികെ കൊണ്ടുവരുന്നതില്‍ ഒരു ന്യായീകരണവുമില്ല. സംസ്ഥാന വ്യാപകമായി അനധികൃത ഹര്‍ത്താലിനെതിരേ കര്‍ശനമായ നടപടി സ്വീകരിച്ചേ മതിയാകൂ. സംസ്ഥാനത്തിന്‍റെ സാമ്പത്തിക നട്ടെല്ലു തകര്‍ക്കുന്ന ഓരോ ഹര്‍ത്താലിനുമെതിരേ മുഴുവന്‍ ജനങ്ങളും രംഗത്തു വന്നാല്‍ മാത്രമേ, ഈ സമരാഭാസത്തിന് അവസാനമാകൂ.

Friday, December 13, 2019

മതേതരത്വം സംരക്ഷിക്കാന്‍ ഭരണഘടന മാനിക്കപ്പെടണം

ഇന്ത്യ ഒരു മതേതര രാജ്യമാണ്. മതേതരം എന്ന വാക്കിനര്‍ഥം എല്ലാ മതങ്ങളോടും തുല്യത എന്നാണ്. ഏതെങ്കിലും  മതത്തിനോടു പ്രത്യേകിച്ച് ആഭിമുഖ്യമോ വെറുപ്പോ ഉണ്ടാവരുതെന്നാണ് അതിന്‍റെ കാതല്‍. ഏതു മതത്തിലും വിശ്വസിക്കാനും വിശ്വസിക്കുന്ന മതം പ്രചരിപ്പിക്കുന്നതിനും പൗരന് അവകാശമുണ്ട്. ഇതേ അവകാശം ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും ഇന്ത്യന്‍ ഭരണഘടന പൗരനെ അനുവദിക്കുന്നു എന്നതാണു മതേതരത്വം എന്ന സംജ്ഞയുടെ സവിശേഷത. ഭരണഘടനയുടെ പതിന്നാലാം അനുച്ഛേദം കൂടി ഇതിനോടൊപ്പം ചേര്‍ത്തു വായിക്കണം. അതനുസരിച്ച് രാജ്യത്ത് ആര്‍ക്കും നിയമപരമായ തുല്യത നിഷേധിക്കാനാവില്ല. തുല്യതയിലുള്ള അനിഷേധ്യമായ അവകാശമാണ് ഇപ്പോള്‍ പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതി നിയമത്തിലൂടെ നിഷേധിക്കപ്പെട്ടിരിക്കുന്നത് എന്ന വാദം നമ്മുടെ രാജ്യത്തിന്‍റെ സ്വസ്ഥത കെടുത്തുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കാലപ സമാനമായ സാഹചര്യങ്ങളും മറ്റു സംസ്ഥാനങ്ങളില്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷവും നിലനിര്‍ത്തുന്നത് ഈ അസ്വസ്ഥതയാണ്. 
 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയില്‍ കുടിയേറിയവരും ദീര്‍ഘകാല റെസിഡന്‍ഷ്യല്‍ വിസയുള്ളവരുമായ മൂന്നു രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സ്ഥിരമായി ഇന്ത്യന്‍ പൗരത്വം അനുവദിക്കുന്നതാണു പുതിയ നിയമം. ഇതുപ്രകാരം 33,313 പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. ഇവരെല്ലാം പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അമുസ്ലിംകളാണ്. മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ മതത്തിന്‍റെ പേരിലുള്ള പീഡനങ്ങള്‍ക്കിരയായി അവിടം വിട്ട് ഇന്ത്യയില്‍ അഭയം തേടിയ ഹിന്ദു, ക്രിസ്ത്യന്‍, സിക്ക്, പാഴ്സി, ജൈന മതങ്ങളില്‍പ്പെട്ടവരാണ് ഇവരെല്ലാം. എന്നാല്‍ ഇതേ രാജ്യങ്ങളില്‍ നിന്നു തന്നെ ഇന്ത്യയില്‍ അഭയം തേടിയ മുസ്ലിംകള്‍ക്ക് എന്തുകൊണ്ടു പൗരത്വം നിഷേധിക്കപ്പെടുന്നു എന്നതാണു കേന്ദ്ര സര്‍ക്കാരിനു വെല്ലുവിളി ഉയര്‍ത്തുന്ന ചോദ്യം. മറ്റു മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കു പൗരത്വം അനുവദിക്കാമെങ്കില്‍ മുസ്ലിംകള്‍ക്കും അതിന് അര്‍ഹതയുണ്ടെന്ന പ്രതിപക്ഷ വാദത്തിന് അനുകൂലമായി ഒട്ടേറെ നിയമജ്ഞര്‍ രംഗത്തു വന്നിട്ടുണ്ട്. 
മതപരമായ വിവേചനം മാത്രമല്ല പൗരത്വ ഭേദഗതി ബില്ലിലൂടെ കേന്ദ്രസര്‍ക്കാരിനു മേൽ ആരോപണമായി വന്നിരിക്കുന്നത്. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പൗരത്വം മാത്രമാണു പരിഗണിക്കപ്പെട്ടത്. സമാനമായ സാഹചര്യങ്ങളില്‍ അയല്‍ രാജ്യങ്ങളായ ശ്രീലങ്ക, മ്യാൻമര്‍, ഭൂട്ടാന്‍, നേപ്പാള്‍, ചൈന എന്നിവിടങ്ങളില്‍ നിന്നും നിരവധി പേര്‍ ഇന്ത്യയില്‍ അഭയം തേടിയിട്ടുണ്ട്. അവര്‍ക്കും സമാനമായ തരത്തില്‍ പൗരത്വത്തിന് അവകാശമുണ്ട്. എന്നാല്‍, പുതിയ പൗരത്വ ഭേദഗതി നിയമത്തില്‍ അത് അനുവദിക്കുന്നില്ല. ഇതു രാഷ്ട്രീയമായ വിവേചനമാണെന്നാണു മറുപക്ഷത്തുള്ളവരുടെ വാദം. 
പൗരത്വ ഭേദഗതി ബില്‍ കഴിഞ്ഞ ജനുവരിയില്‍ത്തന്നെ ലോക്സഭയില്‍ പാസായതാണ്. എന്നാല്‍ രാജ്യസഭയില്‍ എന്‍ഡിഎയ്ക്കു ഭൂരിപക്ഷമില്ലാത്തതിനാല്‍ അന്നു നിയമമായില്ല. രാജ്യസഭയില്‍ ഇപ്പോഴും എന്‍ഡിഎയ്ക്കു ഭൂരിപക്ഷമില്ല. എന്നിട്ടും നല്ല ഭൂരിപക്ഷത്തിനു തന്നെ ബില്‍ രാജ്യസഭ അംഗീകരിച്ചു. നേരത്തേ എന്‍ഡിഎയിലുണ്ടായിരുന്ന ശിവസേനയുടെ മൂന്ന് അംഗങ്ങളും സ്വതന്ത്രരുള്‍പ്പെടെ ഏഴോളം എംപിമാരും സഭയില്‍ നിന്നു വിട്ടു നിന്നിട്ടും പ്രതിപക്ഷത്താണു വിള്ളല്‍ ഉണ്ടായത്. പാര്‍ലമെന്‍റിന്‍റെ മണ്‍സൂണ്‍ കാല സമ്മേളനത്തില്‍ പാസാക്കപ്പെട്ട മുത്തലാക്ക് ബില്‍, ജമ്മു കശ്മീരിന്‍റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുകളഞ്ഞ നിയമ നിര്‍മാണം തുടങ്ങിയ സുപ്രധാന സഭാ നടപടികളിലും പ്രതിപക്ഷത്തിന് ഒന്നിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. 
നിയമ നിര്‍മാണ രംഗത്ത് ബിജെപിയും ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാണിക്കുന്ന തന്ത്രപ്രധാനമായ നീക്കങ്ങളുടെ വിജയമായാണ് ഈ നിയമ നിര്‍മാണങ്ങളെ കാണേണ്ടത്. പക്ഷേ, ഭരണഘടന ഉറപ്പു നല്‍കുന്ന പൗരാവകാശങ്ങള്‍ ഒരു നിയമഭേദഗതി കൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞാല്‍ ഭാവിയിലും ഇത്തരത്തിലുള്ള നിയമ നിര്‍മാണങ്ങള്‍ കൊണ്ടുവരാന്‍ ട്രഷറി ബെഞ്ചിനു കഴിഞ്ഞേക്കാം.
മതേതരത്വവും തുല്യതയും സ്ഥിതിസമത്വവും ഉറപ്പു വരുത്തുന്ന നമ്മുടെ ഭരണഘടനയുടെ അന്തസത്ത ചോദ്യം ചെയ്യുന്ന നടപടികളില്‍ നിന്ന് ഭരണകൂടങ്ങളും രാഷ്ട്രീയ കക്ഷികളും മാറിനില്‍ക്കുന്നതാണു നല്ലത്. പാര്‍ലമെന്‍റ് അംഗീകരിച്ച മുത്തലാക്ക്, ജമ്മു കശ്മീര്‍ ബില്ലുകള്‍ തികച്ചും സമാധാനപരമായി സ്വാഗതം ചെയ്ത ജനങ്ങള്‍, പൗരത്വ ഭേദഗതി ബില്ലിനെതിരേ തെരുവിലിറങ്ങിയതിന്‍റെ കാരണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പഠിക്കണം. പുതിയ നിയമത്തെച്ചൊല്ലി അവര്‍ക്കുള്ള ആശങ്കകള്‍ മുഴുവന്‍ ഇല്ലാതാക്കാനും മുന്‍കൈ എടുക്കണം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആളിപ്പടരുന്ന പ്രതിഷേധാഗ്നി രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്കു പടരാതിരിക്കാന്‍ അതു മാത്രമാണു പോംവഴി.

Thursday, December 12, 2019

ഇന്ത്യ വീണ്ടും വിഭജിക്കപ്പെടുമോ ?

ആറ് പതിറ്റാണ്ടുകളോളമായി നിലവിലുള്ള രാജ്യത്തെ പൗരത്വ ബില്ലില്‍ ഭേദഗതി വരുത്തി ലോക്സഭയിലും രാജ്യസഭയിലും അത് പാസാക്കിയെടുത്ത് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദമായ 'പൗരത്വ ഭേദഗതി ബില്ലിനെതിരെ (Citizenship (Amendment) Bill, 2019 - CAB) രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ആളിക്കത്തുകയാണ്.

നിയമവിരുദ്ധമായി ഇന്ത്യയില്‍ താമസിക്കുന്ന ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന്‍ സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ ഈ പൗരത്വ ഭേദഗതി ബില്‍ പ്രകാരം വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഈ ബില്ലില്‍ മുസ്ലിംകളെ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഇന്ത്യയില്‍ താമസിക്കുമ്പോള്‍ പൗരത്വം നേടുന്നതിന് മുസ്ലിംകള്‍ക്കും തുല്യ അവകാശമുണ്ട്. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14 പ്രകാരം, മതത്തിന്‍റെയോ വിശ്വാസത്തിന്‍റെയോ അടിസ്ഥാനത്തില്‍  മതങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടാക്കാന്‍ കഴിയില്ല. ബില്‍ പാസാക്കുന്നതിനു മുന്‍പ് ഇത് മനസ്സിലാക്കണമായിരുന്നു.

ഈ ബില്ലിന്‍റെ സ്വീകാര്യത ഇന്ത്യയുടെ ജനാധിപത്യപരവും മതേതരവുമായ മൂല്യങ്ങളില്‍ ചോദ്യചിഹ്നമുയര്‍ത്തുകയാണ്.  അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് മതപരമായ പീഡനത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന്‍ സമുദായങ്ങളിലെ ആളുകള്‍ ആറു വര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. ഇന്ത്യയില്‍ അഭയം തേടാന്‍ ആഗ്രഹിക്കുന്ന അല്ലെങ്കില്‍ അഭയം തേടിയിരിക്കുന്ന മുസ്ലിംകളെ പൗരത്വ ഭേദഗതി ബില്‍ ഒഴിവാക്കി. പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിച്ചതു മുതല്‍, രാജ്യത്തെ മുസ്ലിംകള്‍ക്കിടയില്‍ അസ്വസ്ഥത പടര്‍ന്നിരുന്നു. ആ അസ്വസ്ഥത ഇപ്പോള്‍ ഇന്ത്യയൊട്ടാകെ ആളിപ്പടരുകയാണ്, പ്രത്യേകിച്ച് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍.

ഈ ബില്ലില്‍ പതിയിരിക്കുന്ന മറ്റൊരു അപകടം കൂടിയുണ്ട്. ഇന്ത്യയില്‍ ഇപ്പോള്‍ താമസമാക്കിയിട്ടുള്ള മുസ്ലിം അഭയാര്‍ഥികളെ നിയമവിരുദ്ധ അഭയാര്‍ഥികളായി പ്രഖ്യാപിക്കും. നിലവിലെ നിയമമനുസരിച്ച്, നിയമവിരുദ്ധമായി വന്ന ആളുകളെ അവരുടെ രാജ്യത്തേക്ക് തിരിച്ചയക്കാം അല്ലെങ്കില്‍ തടങ്കലില്‍ വയ്ക്കാം, അവര്‍ക്ക് ഇന്ത്യയില്‍ ജനിച്ച മക്കള്‍ക്ക് സ്വന്തം രാജ്യമില്ലാതാക്കാം.... ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യയില്‍ മറ്റൊരു റോഹിങ്ക്യ രൂപപ്പെടുമെന്ന് അര്‍ത്ഥം. രാജ്യത്തെ മുസ്ലിംകളെ അസ്വസ്ഥരാക്കുന്നതും ഈ വിഷയം തന്നെ.

ഇന്ത്യന്‍ പൗരത്വം ലഭിക്കാന്‍ ഒരു അമുസ്ലിം അഭയാര്‍ഥിക്ക് ഇന്ത്യയില്‍ പതിനൊന്നു  വര്‍ഷം ചെലവഴിക്കേണ്ടി വന്നെങ്കില്‍, ഈ ബില്‍ നിയമമായി വന്നാല്‍ അവര്‍ക്ക് ആറ് വര്‍ഷം ഇന്ത്യയില്‍ ജീവിച്ച ശേഷം പൗരത്വത്തിന് അപേക്ഷിക്കാം. സമത്വ നിയമത്തിന് വിരുദ്ധമായ, മതത്തിന്‍റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഭിന്നിപ്പിക്കാനേ ഈ നിയമം കൊണ്ട് സാധിക്കൂ. 

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഈ ബില്ലിനെതിരെ പ്രതിഷേധം ആളിപ്പടരുകയാണ്. ആസാം, അരുണാചല്‍, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍, അവരുടെ സാമൂഹിക അന്തരീക്ഷം നശിപ്പിക്കാന്‍ ബംഗ്ലാദേശില്‍ നിന്നുള്ള ഭൂരിഭാഗം ഹിന്ദുക്കളും സ്ഥിരതാമസമാക്കിയിട്ടുണ്ടെന്നാണ് ജനങ്ങളുടെ വിശ്വാസം.

ഇന്ത്യയില്‍ ന്യൂനപക്ഷമായ മുസ്ലിംകള്‍ രണ്ടാമത്തെ പ്രധാന ഭൂരിപക്ഷ സമുദായമാണ്. എന്നാല്‍, ഇപ്പോള്‍ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്നും മുസ്ലിംകള്‍ക്കും അനധികൃത അഭയാര്‍ഥികള്‍ക്കുമായി ഈ ആനുകൂല്യം ലഭിക്കില്ലെന്നും പറയുന്നു. അവര്‍ മുസ്ലീങ്ങളാണെങ്കില്‍ അവരെ പുറത്താക്കും. ഈ രീതിയില്‍, ഇന്ത്യയിലെ  ജനസംഖ്യയുടെ അനുപാതം വഷളാകുകയും മുസ്ലിംകള്‍ ഇന്ത്യയില്‍ ന്യൂനപക്ഷമായി തുടരുകയും ചെയ്യും.

ഇന്ന്, ഇന്ത്യയില്‍ ഇത്രയധികം മുസ്ലിംകള്‍ ഉണ്ടായിരുന്നിട്ടും, വിരലിലെണ്ണാവുന്നവര്‍ മാത്രമേ മുഖ്യധാരയില്‍ കാണപ്പെടുന്നുള്ളൂ, അത് രാഷ്ട്രീയത്തിലായാലും. 
 
വംശത്തിന്‍റെയും നിറത്തിന്‍റെയുമൊക്കെ അടിസ്ഥാനത്തില്‍ വിവിധ ജനവിഭാഗങ്ങള്‍ക്കുനേരേ നടത്തുന്ന സാമൂഹ്യവും നിയമപരവുമായ വിവേചനങ്ങളെ ന്യായീകരിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തുകയാണ് നാമോരോരുത്തരും ചെയ്യേണ്ടത്.  വര്‍ണ്ണ/വര്‍ഗ വിവേചനം എന്നത് ഒരു വിഭാഗം മറ്റൊരു വിഭാഗത്തോട് അഥവാ വിഭാഗങ്ങളോട് കാണിക്കുന്ന വിവേചനപരമായ സമീപനമാണ്. വംശീയ മാതൃകകളുടെയും കപടശാസ്ത്രങ്ങളുടെയും സഹായത്തോടെ ഇതിന്റെ വക്താക്കള്‍ ഇതിനെ ന്യായീകരിക്കാന്‍ ശ്രമിക്കും. അവര്‍ അവകാശപ്പെടുന്നത്, മനുഷ്യര്‍ സവിശേഷവും ജൈവപരവുമായ പ്രത്യേകം പ്രത്യേകം വിഭാഗങ്ങളിലായി ജനിക്കുന്നുവെന്നും, ഒരു വിഭാഗത്തിനേക്കാള്‍ മറ്റേവിഭാഗത്തിന് ശാരീരികവും മാനസികവും ബൗദ്ധികവും സാംസ്കാരികവുമൊക്കെയായ കഴിവുകള്‍ സഹജമായിത്തന്നെ കൂടുതലായുണ്ടായിരിക്കുമെന്നും അത്തരം മേധാവി വംശങ്ങള്‍ക്ക് അധമ വംശങ്ങളുടെ മേല്‍ ആധിപത്യത്തിന് സ്വാഭാവികമായും അവകാശമുണ്ടായിരിക്കുമെന്നുമാണ്. പൗരത്വ ഭേദഗതി ബില്ലിലൂടെ ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരും ആഭ്യന്തര മന്ത്രി അമിത് ഷാ ചെയ്യുന്നതും ഇതൊക്കെത്തന്നെയാണ്.

പൗരത്വ ഭേദഗതി ബില്‍ തെറ്റായ ദിശയിലേക്കുള്ള അപകടകരമായ നടപടിയാണെന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന്‍ ഓണ്‍ ഇന്‍റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്‍.എഫ്) അഭിപ്രായപ്പെട്ടതും ഈ വിഷയം ഗൗരവമായി കണ്ടതുകൊണ്ടാണ്. മത ബഹുസ്വരത ഇന്ത്യയുടെയും അമേരിക്കയുടെയും അടിത്തറയാണ്. മതത്തെ പൗരത്വത്തിന്‍റെ അടിത്തറയാക്കുന്നത് ഈ അടിസ്ഥാന ജനാധിപത്യ തത്വത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നാണ് കമ്മീഷന്‍ പറഞ്ഞത്.

പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്ത രീതി തന്നെ മുസ്ലിംകളെ പൂര്‍ണ്ണമായും അവഗണിക്കുന്നതിന് തുല്യമാണ്. മതേതര രാജ്യമായ ഇന്ത്യയില്‍, മതേതരത്വ സംസ്കാരത്തില്‍ വിശ്വസിക്കുന്നവര്‍, ഇന്ത്യന്‍ ജനതയെ മതത്തിന്‍റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കാന്‍ കൂട്ടുനില്‍ക്കുകയില്ല.

 'Apartheid' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ദക്ഷിണാഫ്രിക്കയിലെ കറുത്തവരും വെള്ളുത്തവരുമായുള്ള വിവേചനം, നാസി ജര്‍മ്മനിയിലെ ആര്യന്മാരും ജൂതന്മാരും തമ്മിലുള്ള സംഘര്‍ഷം, ഇന്ത്യയിലെ സവര്‍ണ്ണരും അവര്‍ണ്ണരും തമ്മിലുള്ള വേര്‍തിരിവ് തുടങ്ങിയവയിലെല്ലാം വംശ മഹിമയുടെയും വര്‍ണ്ണ വിവേചനത്തിന്‍റെയും വ്യത്യസ്ത തലങ്ങള്‍ അടങ്ങിയിരിക്കുന്നു.

പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ത്ത് 726 പ്രമുഖ വ്യക്തികള്‍ കേന്ദ്ര സര്‍ക്കാരിന് ഈയ്യിടെ എഴുതിയ കത്ത് ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. ഈ ബില്‍ വിവേചനപരവും ഭിന്നിപ്പിക്കുന്നതും ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മതേതര തത്വങ്ങള്‍ക്ക് വിരുദ്ധവുമാണെന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്. പൗരത്വ ഭേദഗതി ബില്ലും രാജ്യത്തൊട്ടാകെയുള്ള എന്‍ആര്‍സിയും നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് കത്തുകള്‍ എഴുതിയ ഈ 726 പേരില്‍ ആര്‍ട്ടിസ്റ്റുകള്‍, എഴുത്തുകാര്‍, അക്കാദമിക്, അഭിഭാഷകര്‍, മുന്‍ ജഡ്ജിമാര്‍, മുന്‍ ബ്യൂറോക്രാറ്റുകള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ബില്‍ പിന്‍വലിക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ നിര്‍ദ്ദിഷ്ട നിയമം ഇന്ത്യന്‍ റിപ്പബ്ലിക്കിന്‍റെ അടിസ്ഥാന സ്വഭാവത്തെ അടിസ്ഥാനപരമായി മാറ്റുമെന്നും ഇത് ഭരണഘടന നല്‍കുന്ന ഫെഡറല്‍ ഘടനയ്ക്ക് ഭീഷണിയാകുമെന്നും അവര്‍ പറയുന്നു.

'സാംസ്കാരിക, വിദ്യാഭ്യാസ സമുദായങ്ങളില്‍ പെട്ട നാമെല്ലാവരും ഈ ബില്ലിനെ ഭിന്നിപ്പും വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്ന് അപലപിക്കുന്നു. രാജ്യവ്യാപകമായി എന്‍ആര്‍സി ഉള്ളതുകൊണ്ട് ഇത് രാജ്യത്തെ ജനങ്ങള്‍ക്ക് പറഞ്ഞറിയിക്കാനാവാത്ത ദുരിതങ്ങള്‍ ഉണ്ടാക്കും. ഇത് അടിസ്ഥാനപരമായി ഇന്ത്യന്‍ റിപ്പബ്ലിക്കിന്‍റെ സ്വഭാവത്തിന് പരിഹരിക്കാനാകാത്ത നാശമുണ്ടാക്കും. അതിനാലാണ് ഈ ബില്‍ പിന്‍വലിക്കണമെന്ന് ഞങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്' എന്നാണ് കത്തിലെ ഉള്ളടക്കം.

 ഇന്ത്യന്‍ പൗരത്വം എന്നത് സമത്വത്തിന്‍റെയും വിവേചനരഹിതത്തിന്‍റെയും തത്വങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണ്. 1947-ല്‍ ഇന്ത്യ സ്വതന്ത്രയായപ്പോഴും അതിനുശേഷവും സമഗ്രവും സംയോജിതവുമായ ദേശീയതയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.  എല്ലാ ജാതി, മത, ഭാഷ, ലിംഗഭേദം, തുല്യവും വിവേചനവുമില്ലാത്ത ജനങ്ങളാണ് ഇന്ത്യയിലേതെന്ന് അംഗീകരിക്കുകയും ചെയ്തതാണ്. ഈ അടിസ്ഥാനപരമായ പ്രതിബദ്ധതയ്ക്കും ചരിത്രത്തിനും വിരുദ്ധമായി, കഴിഞ്ഞ ആറ് വര്‍ഷമായി, ഇന്ത്യന്‍ ദേശീയതയുടെയും പൗരത്വത്തിന്‍റെയും ഈ ഭരണഘടനാ അടിത്തറയെ ആക്രമിക്കാനും പുനര്‍നിര്‍വചിക്കാനും തുടങ്ങിയത് വ്യക്തമായ രാഷ്ട്രീയ അജണ്ടകളോടെയാണ്. പ്രത്യേകിച്ചും ഇപ്പോള്‍, പുതുതായി തയ്യാറാക്കിയ പൗരത്വ ഭേദഗതി ബില്‍ 2019. രണ്ടാമത്തേത് National Population Register (NPR), National Register of Citizens (NRC) എന്നിവ.

ഈ നീക്കങ്ങളെ വ്യക്തമായി പ്രതിഷേധിക്കുകയും അപലപിക്കുകയും വേണം. മൂന്ന് ഇസ്ലാമിക രാജ്യങ്ങളായ പാക്കിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് 2014നു മുന്‍പ് ഇന്ത്യയില്‍ അഭയം നേടിയ അമുസ്ലിം അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്ന വാഗ്ദാനം അപലപനീയമാണ്. ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജെനക്കാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന ഭേദഗതികള്‍ മുസ്ലീംകളെ ഒഴിവാക്കുന്നതിനായി മാത്രം ചിട്ടപ്പെടുത്തിയിരിക്കുന്നതാണ്. ഉദാഹരണത്തിന്, പാക്കിസ്ഥാനില്‍ പീഡിപ്പിക്കപ്പെടുന്ന അഹമ്മദീയര്‍ക്കും, മ്യാന്‍മറില്‍ നിന്നുള്ള റോഹിംഗ്യകള്‍ക്കും, ശ്രീലങ്കയില്‍ നിന്നുള്ള തമിഴര്‍ പോലുള്ള അഭയാര്‍ഥികള്‍ക്കും ഈ ആനുകൂല്യം ലഭിക്കുന്നില്ല.

എന്‍ പി ആറും, എന്‍ സി ആറും രാജ്യവ്യാപകമായി ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ വിഭജനവും അരാജകത്വവും സൃഷ്ടിക്കുമെന്ന് തീര്‍ച്ചയാണ്.   

ഭരണഘടനയില്‍ വിശ്വസിക്കുന്നവര്‍ മതേതരത്വത്തിലും വിശ്വസിക്കണം

മതേതരത്വം എന്നാല്‍ എല്ലാ മതങ്ങളേയും ബഹുമാനിക്കുകയും തുല്യത നല്‍കുകയും എന്നാണ്. അതായത് ഏതെങ്കിലും  മതത്തിനോടു പ്രത്യേകിച്ച് ആഭിമുഖ്യമോ വെറുപ്പോ ഉണ്ടാവരുതെന്നാണ് അതിന്‍റെ കാതല്‍. അങ്ങനെ മതേതരത്വത്തില്‍ വിശ്വസിക്കുന്ന ഇന്ത്യയില്‍ ഏതു മതത്തിലും വിശ്വസിക്കാനും വിശ്വസിക്കുന്ന മതം പ്രചരിപ്പിക്കുന്നതിനും പൗരന് അവകാശമുണ്ട്. ഇതേ അവകാശം ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും ഇന്ത്യന്‍ ഭരണഘടന പൗരനെ അനുവദിക്കുന്നു എന്നതാണു മതേതരത്വം എന്ന സംജ്ഞയുടെ സവിശേഷത. ഭരണഘടനയുടെ പതിന്നാലാം അനുച്ഛേദം കൂടി ഇതിനോടൊപ്പം ചേര്‍ത്തു വായിക്കണം. അതനുസരിച്ച് രാജ്യത്ത് ആര്‍ക്കും നിയമപരമായ തുല്യത നിഷേധിക്കാനാവില്ല. തുല്യതയിലുള്ള അനിഷേധ്യമായ അവകാശമാണ് ഇപ്പോള്‍ പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതി നിയമത്തിലൂടെ നിഷേധിക്കപ്പെട്ടിരിക്കുന്നത് എന്ന വാദം നമ്മുടെ രാജ്യത്തിന്‍റെ സ്വസ്ഥത കെടുത്തുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കാലപ സമാനമായ സാഹചര്യങ്ങളും മറ്റു സംസ്ഥാനങ്ങളില്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷവും നിലനിര്‍ത്തുന്നത് ഈ അസ്വസ്ഥതയാണ്.

 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയില്‍ കുടിയേറിയവരും ദീര്‍ഘകാല റെസിഡന്‍ഷ്യല്‍ വിസയുള്ളവരുമായ മൂന്നു രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സ്ഥിരമായി ഇന്ത്യന്‍ പൗരത്വം അനുവദിക്കുന്നതാണു പുതിയ നിയമം. ഇതുപ്രകാരം 33,313 പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. ഇവരെല്ലാം പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അമുസ്ലിംകളാണ്. മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ മതത്തിന്‍റെ പേരിലുള്ള പീഡനങ്ങള്‍ക്കിരയായി അവിടം വിട്ട് ഇന്ത്യയില്‍ അഭയം തേടിയ ഹിന്ദു, ക്രിസ്ത്യന്‍, സിക്ക്, പാഴ്സി, ജൈന മതങ്ങളില്‍പ്പെട്ടവരാണ് ഇവരെല്ലാം. എന്നാല്‍ ഇതേ രാജ്യങ്ങളില്‍ നിന്നു തന്നെ ഇന്ത്യയില്‍ അഭയം തേടിയ മുസ്ലിംകള്‍ക്ക് എന്തുകൊണ്ടു പൗരത്വം നിഷേധിക്കപ്പെടുന്നു എന്നതാണു കേന്ദ്ര സര്‍ക്കാരിനു വെല്ലുവിളി ഉയര്‍ത്തുന്ന ചോദ്യം. മറ്റു മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കു പൗരത്വം അനുവദിക്കാമെങ്കില്‍ മുസ്ലിംകള്‍ക്കും അതിന് അര്‍ഹതയുണ്ടെന്ന പ്രതിപക്ഷ വാദത്തിന് അനുകൂലമായി ഒട്ടേറെ നിയമജ്ഞര്‍ രംഗത്തു വന്നിട്ടുണ്ട്.

മതപരമായ വിവേചനം മാത്രമല്ല പൗരത്വ ഭേദഗതി ബില്ലിലൂടെ കേന്ദ്രസര്‍ക്കാരിനു മേൽ ആരോപണമായി വന്നിരിക്കുന്നത്. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പൗരത്വം മാത്രമാണു പരിഗണിക്കപ്പെട്ടത്. സമാനമായ സാഹചര്യങ്ങളില്‍ അയല്‍ രാജ്യങ്ങളായ ശ്രീലങ്ക, മ്യാൻമര്‍, ഭൂട്ടാന്‍, നേപ്പാള്‍, ചൈന എന്നിവിടങ്ങളില്‍ നിന്നും നിരവധി പേര്‍ ഇന്ത്യയില്‍ അഭയം തേടിയിട്ടുണ്ട്. അവര്‍ക്കും സമാനമായ തരത്തില്‍ പൗരത്വത്തിന് അവകാശമുണ്ട്. എന്നാല്‍, പുതിയ പൗരത്വ ഭേദഗതി നിയമത്തില്‍ അത് അനുവദിക്കുന്നില്ല. ഇതു രാഷ്ട്രീയമായ വിവേചനമാണെന്നാണു മറുപക്ഷത്തുള്ളവരുടെ വാദം.

പൗരത്വ ഭേദഗതി ബില്‍ കഴിഞ്ഞ ജനുവരിയില്‍ത്തന്നെ ലോക്സഭയില്‍ പാസായതാണ്. എന്നാല്‍ രാജ്യസഭയില്‍ എന്‍ഡിഎയ്ക്കു ഭൂരിപക്ഷമില്ലാത്തതിനാല്‍ അന്നു നിയമമായില്ല. രാജ്യസഭയില്‍ ഇപ്പോഴും എന്‍ഡിഎയ്ക്കു ഭൂരിപക്ഷമില്ല. എന്നിട്ടും നല്ല ഭൂരിപക്ഷത്തിനു തന്നെ ബില്‍ രാജ്യസഭ അംഗീകരിച്ചു. നേരത്തേ എന്‍ഡിഎയിലുണ്ടായിരുന്ന ശിവസേനയുടെ മൂന്ന് അംഗങ്ങളും സ്വതന്ത്രരുള്‍പ്പെടെ ഏഴോളം എംപിമാരും സഭയില്‍ നിന്നു വിട്ടു നിന്നിട്ടും പ്രതിപക്ഷത്താണു വിള്ളല്‍ ഉണ്ടായത്. പാര്‍ലമെന്‍റിന്‍റെ മണ്‍സൂണ്‍ കാല സമ്മേളനത്തില്‍ പാസാക്കപ്പെട്ട മുത്തലാക്ക് ബില്‍, ജമ്മു കശ്മീരിന്‍റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുകളഞ്ഞ നിയമ നിര്‍മാണം തുടങ്ങിയ സുപ്രധാന സഭാ നടപടികളിലും പ്രതിപക്ഷത്തിന് ഒന്നിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല.

നിയമ നിര്‍മാണ രംഗത്ത് ബിജെപിയും ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാണിക്കുന്ന തന്ത്രപ്രധാനമായ നീക്കങ്ങളുടെ വിജയമായാണ് ഈ നിയമ നിര്‍മാണങ്ങളെ കാണേണ്ടത്. പക്ഷേ, ഭരണഘടന ഉറപ്പു നല്‍കുന്ന പൗരാവകാശങ്ങള്‍ ഒരു നിയമഭേദഗതി കൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞാല്‍ ഭാവിയിലും ഇത്തരത്തിലുള്ള നിയമ നിര്‍മാണങ്ങള്‍ കൊണ്ടുവരാന്‍ ട്രഷറി ബെഞ്ചിനു കഴിഞ്ഞേക്കാം.

മതേതരത്വവും തുല്യതയും സ്ഥിതിസമത്വവും ഉറപ്പു വരുത്തുന്ന നമ്മുടെ ഭരണഘടനയുടെ അന്തസത്ത ചോദ്യം ചെയ്യുന്ന നടപടികളില്‍ നിന്ന് ഭരണകൂടങ്ങളും രാഷ്ട്രീയ കക്ഷികളും മാറിനില്‍ക്കുന്നതാണു നല്ലത്. പാര്‍ലമെന്‍റ് അംഗീകരിച്ച മുത്തലാക്ക്, ജമ്മു കശ്മീര്‍ ബില്ലുകള്‍ തികച്ചും സമാധാനപരമായി സ്വാഗതം ചെയ്ത ജനങ്ങള്‍, പൗരത്വ ഭേദഗതി ബില്ലിനെതിരേ തെരുവിലിറങ്ങിയതിന്‍റെ കാരണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പഠിക്കണം. പുതിയ നിയമത്തെച്ചൊല്ലി അവര്‍ക്കുള്ള ആശങ്കകള്‍ മുഴുവന്‍ ഇല്ലാതാക്കാനും മുന്‍കൈ എടുക്കണം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആളിപ്പടരുന്ന പ്രതിഷേധാഗ്നി രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്കു പടരാതിരിക്കാന്‍ അതു മാത്രമാണു പോംവഴി.

Monday, December 9, 2019

ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തെ ഹിന്ദുത്വ ഗ്രൂപ്പുകള്‍ വിഭജിക്കുന്നതിനെതിരെ ഐ‌യു‌ഡി‌എഫ്

അമേരിക്ക വിശ്വസിക്കുന്ന തത്വങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന, തീവ്ര ഹിന്ദുത്വ ഗ്രൂപ്പിലെ ഒരു വിഭാഗം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ കടന്നാക്രമിക്കുന്നതിനെ പുതുതായി രൂപീകരിച്ച തിങ്ക് ടാങ്ക്, ഇന്തോ-യുഎസ് ഡെമോക്രസി ഫൗണ്ടേഷന്‍ (ഐ.യു.ഡി.എഫ്) അപലപിച്ചു.

ഇന്ത്യയെ മതാധിഷ്ടിത രാജ്യം അഥവാ ഹിന്ദു രാഷ്ട്രമാക്കാന്‍ ആഗ്രഹിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ മാര്‍ഗത്തെ വിമര്‍ശിച്ചതിന് യുഎസ് കോണ്‍ഗ്രസ് അംഗങ്ങളായ റോ ഖന്ന (കാലിഫോര്‍ണിയ), പ്രമീള ജയ്‌പാല്‍ (വാഷിംഗ്ടണ്‍) എന്നിവരെയാണ് അവര്‍ ഭീഷണിപ്പെടുത്തിയത്. കശ്മീരിലെ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട, ഇന്ത്യന്‍ സമൂഹത്തിന്‍റെ നല്ല സുഹൃത്തായ ന്യൂയോര്‍ക്കിലെ റിപ്പബ്ലിക് ടോം സുവോസിയെയും അവര്‍ ഭീഷണിപ്പെടുത്തി. ഇന്ത്യയിലെ ഹിന്ദുത്വ ശക്തികള്‍ ഇന്ത്യയിലെ തീവ്രവാദ സംഘടനയായ ആര്‍എസ്എസിന്‍റെ പ്രത്യയശാസ്ത്രമാണ് പിന്തുടരുന്നത്. ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാനും, മുസ്ലിംകളെയും ക്രിസ്ത്യാനികളെയും സിഖുകാരെയും ദലിതരെയും മറ്റുള്ളവരെയും രണ്ടാംകിട പൗരന്മാരായി നിലനിര്‍ത്താനും, അവരുടെ പൂര്‍വ്വികരില്‍ തുല്യത നിഷേധിക്കാനും അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇത് സ്വീകാര്യമല്ല. സ്വതന്ത്രരുടെ രാജ്യമായ അമേരിക്കയില്‍ അത്തരമൊരു ഫാസിസ്റ്റ് പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതും പ്രകടിപ്പിക്കുന്നതും അമേരിക്കന്‍ വിരുദ്ധമാണ്.

റോ ഖന്നയുടെ മുത്തച്ഛന്‍ ഇന്ത്യയില്‍ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു, വര്‍ഷങ്ങളോളം ജയിലില്‍ കിടന്നിട്ടുണ്ട്. തന്‍റെ മുത്തച്ഛന്‍ എല്ലാ ഇന്ത്യക്കാര്‍ക്കുമായി പോരാടിയെന്നും വിഭജന പ്രത്യയശാസ്ത്രങ്ങളെ പിന്തുണയ്ക്കാന്‍ അദ്ദേഹത്തിന് കഴിയില്ലെന്നും ഖന്ന അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ പൗരന്മാരായ കശ്മീരികളുടെ ജനാധിപത്യ അവകാശങ്ങള്‍ ആവശ്യപ്പെട്ട് പ്രമീള ജയ്പാലും രംഗത്തു വന്നു.

യുഎസിലെ ഹിന്ദുത്വ സേനയ്ക്ക് പണവും, അധികാരവും, ആള്‍ബലവും ഉണ്ടായിരിക്കാം; എന്നിരുന്നാലും, ഈ മഹത്തായ രാജ്യത്തിന്‍റെ ജനാധിപത്യപരവും, മതേതരവും, സഹിഷ്ണുത നിറഞ്ഞതുമായ വിശേഷതകള്‍ കാരണമാണ് തങ്ങള്‍ ഈ വിജയകരമായ തലത്തിലെത്തിയതെന്ന് അവര്‍ മറക്കുന്നു. ഈ രാജ്യത്തിലെ സ്വാതന്ത്ര്യവും മികച്ച അവസരങ്ങളും അവര്‍ ആസ്വദിക്കുമ്പോള്‍, മറുവശത്ത് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കും താഴ്ന്ന ജാതിക്കാര്‍ക്കും ഇതേ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിഷേധിക്കാന്‍ അവര്‍ കഠിനമായി പരിശ്രമിക്കുന്നു.

പല രൂപത്തിലുമുള്ള ഈ ചെന്നായ്ക്കള്‍ വാഷിംഗ്ടണിലെ നയങ്ങളെ സ്വാധീനിക്കാനുള്ള ശ്രമത്തിലാണ്. പലപ്പോഴും അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന്‍റെ ചാമ്പ്യന്മാരായി കപടവേഷം കെട്ടുന്നു. മെച്ചപ്പെട്ട ഉഭയകക്ഷി ബന്ധത്തിന് ഈ ഹിന്ദുത്വ ഗ്രൂപ്പുകളുടെ ലോബിയിംഗ് ഇന്ത്യക്ക് ആവശ്യമാണെന്ന തെറ്റായ ധാരണയില്‍ ഈ രാജ്യത്തെ നിരവധി ഏഷ്യന്‍ ഇന്ത്യക്കാര്‍ വളരെക്കാലം മിണ്ടാതിരുന്നു. എന്നിരുന്നാലും, സൂക്ഷ്മപരിശോധനയില്‍, അവര്‍ ഇന്ത്യയിലെ ഉപദേഷ്ടാക്കളെന്ന് വിളിക്കപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ തീവ്രവാദികളും കാര്‍ക്കശ്യക്കാരുമാണെന്ന് തുറന്നുകാട്ടപ്പെടുന്നു, ഇത് സങ്കടകരമാണ്.

വംശീയതയുടെയും വര്‍ഗീയതയുടെയും ഭാണ്ഡക്കെട്ടുകള്‍ അവര്‍ ഈ രാജ്യത്തേക്ക് കൊണ്ടുവന്നിട്ടുണ്ടെന്നും മറ്റുള്ളവരെ അതേപടി മാറ്റാന്‍ അവര്‍ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും തോന്നുന്നു. ഇന്‍റര്‍നെറ്റ് ഫോറങ്ങളിലും ചര്‍ച്ചാ ഗ്രൂപ്പുകളിലും, അവരുടെ പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുന്ന ആരെയും അവര്‍ ആക്രമിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നു. പലപ്പോഴും അവരെ രാജ്യദ്രോഹികള്‍ എന്ന് വിളിക്കുന്നു. ആരാണ് രാജ്യ ദ്രോഹികള്‍? അവരുടെ പെരുമാറ്റം ഈ മഹത്തായ രാജ്യത്തിന്‍റെ മൂല്യങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും വിരുദ്ധമാണെന്നും അമേരിക്കന്‍ വംശജരാണെന്നും ഈ ആളുകള്‍ മറന്നതായി തോന്നുന്നു.

ഉന്നത വിദ്യാഭ്യാസമുള്ളവരും സാമൂഹ്യ തലത്തില്‍ മികച്ച സ്ഥാനമുള്ളവരുമായ ഇവരില്‍ ചിലര്‍ ക്രിസ്തു മതത്തെ അപകീര്‍ത്തിപ്പെടുത്തുകയും ഇസ്ലാമിനെ അതിക്രൂരമായി ആക്രമിക്കുകയും ചെയ്യുന്നത് ആശ്ചര്യകരമാണ്. മറ്റുള്ളവരെ ഭയപ്പെടുത്തുന്നതിന് അവര്‍ പലപ്പോഴും നിയമവ്യവസ്ഥ ഉപയോഗിക്കുന്നു. കൂടാതെ, വിസ നിരസിക്കല്‍ അല്ലെങ്കില്‍ ഒസിഐ കാര്‍ഡ് റദ്ദാക്കല്‍ പോലുള്ള നടപടികള്‍ ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുന്നു.

ഇന്ത്യന്‍ ഡയസ്പോറ വൈവിധ്യമാര്‍ന്നതും നിരവധി മതങ്ങള്‍, പ്രദേശങ്ങള്‍, ഭാഷകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതുമാണ്. പ്യൂ റിസര്‍ച്ച് വോട്ടെടുപ്പ് പ്രകാരം ഇന്ത്യന്‍ പ്രവാസികളില്‍ 50% അഹിന്ദുക്കളാണ്. ഈ രാജ്യത്തെ ഭൂരിപക്ഷം ഹിന്ദുക്കളും പരസ്പരം സമാധാനത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നിരുന്നാലും, ഒരു ചെറിയ വിഭാഗമുള്ള ഈ രാജ്യത്തെ തീവ്ര ഹിന്ദുത്വ അനുയായികള്‍ മറ്റെല്ലാവര്‍ക്കും സമാധാനവും ഐക്യവും നശിപ്പിക്കുന്ന പ്രക്രിയയിലാണ്.

ഇവിടെ താമസിക്കുന്ന ഭൂരിപക്ഷം ഇന്ത്യക്കാരുടെയും വികാരത്തിന്‍റെ സാരാംശം ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ പനോരമ പത്രത്തിന്‍റെ എഡിറ്റോറിയലില്‍ നിന്നുള്ള ഒരു ഉദ്ധരണി ഇതാ: 'ഒരു ജനാധിപത്യ രാജ്യത്ത് ഒരാളുടെ ജനാധിപത്യ അവകാശങ്ങള്‍ വിനിയോഗിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. വളരെക്കാലമായി ഖാലിസ്ഥാനികള്‍ ഇന്ത്യയില്‍ ഒരു ഖാലിസ്ഥാന്‍ ആവശ്യപ്പെടുന്നു. ഒരു ഹിന്ദു രാഷ്ട്രം ആഗ്രഹിക്കുന്ന ആളുകള്‍ ഇവിടെ ഉണ്ടെന്നതില്‍ ഒരു തര്‍ക്കവുമില്ല. ഖാലിസ്ഥാന്‍ ആവശ്യപ്പെടുന്ന ഖാലിസ്ഥാനികള്‍ ഇന്ത്യ വിരുദ്ധരും രാജ്യത്തിന്‍റെ ശത്രുക്കളുമാണെങ്കില്‍, ഒരു ഹിന്ദു രാഷ്ട്രം ആവശ്യപ്പെടുന്നവര്‍ക്കും അതേ അളവുകോല്‍ പ്രയോഗിക്കാം. എന്താണ് വ്യത്യാസം? ഖാലിസ്ഥാനികളുടെയും ഹിന്ദുത്വ അനുഭാവികളുടെയും ആവശ്യങ്ങള്‍ ഭിന്നിപ്പിക്കുന്നതും ഇന്ത്യയുടെയും 1.3 ബില്യണ്‍ ജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധവുമാണ്.

ഇപ്പോള്‍ അമേരിക്കന്‍ പൗരന്മാരായ ഇന്ത്യക്കാര്‍ ഇന്ത്യന്‍ വംശജരായ ആളുകള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താനും അവരെ ഇവിടെ ഭിന്നിപ്പിക്കാനും ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണ്, അതും നൂറുകണക്കിന് വിവിധ വംശജര്‍ സാഹോദര്യത്തിലും സമാധാനത്തിലും ജീവിക്കാന്‍ പഠിച്ച ഈ രാജ്യത്ത്. അവര്‍ ചെയ്യുന്നത് അമേരിക്കയ്ക്കും അമേരിക്കന്‍ ജനതയ്ക്കുമെതിരെയുള്ള ഒരു കുറ്റകൃത്യം തന്നെയല്ലേ? ഭൂമിയിലെ ഏറ്റവും മഹത്തായ രാഷ്ട്രം നല്‍കുന്ന സ്വാതന്ത്ര്യങ്ങള്‍ ദുര്‍‌വിനിയോഗം ചെയ്യാന്‍ ആരെയും അനുവദിക്കരുത്. സ്വാതന്ത്ര്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മൂല്യങ്ങളില്‍ സ്വയം അഭിമാനിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഭീകരത വളര്‍ത്താന്‍ ആരെയും അനുവദിക്കരുത്. എല്ലാ വഴികളിലുമുള്ള ഭീകരതയെ നേരിടാന്‍ ധൈര്യമുള്ള പ്രസിഡന്‍റ് ട്രംപ്, വിദ്വേഷം വളര്‍ത്തുകയും ഭിന്നിപ്പുകള്‍ സൃഷ്ടിക്കുകയും അമേരിക്കന്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുകയും ചെയ്യുന്ന വിദേശ വംശജരെ നിലയ്ക്കു നിര്‍ത്തണം.'

Thursday, December 5, 2019

പൗരത്വ രജിസ്ട്രി നിയമം പൗരന് കൂച്ചുവിലങ്ങാകരുത്

പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ കുടിയേറിയവര്‍ക്ക് പൗരത്വം അനുവദിക്കാനുള്ള ദേശീയ പൗരത്വരജിസ്ട്രേഷന്‍ ബില്ല് ഒരിക്കല്‍കൂടി പൊടി തട്ടിയെടുക്കുകയാണു കേന്ദ്ര സര്‍ക്കാര്‍. പശ്ചിമബംഗാള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കടുത്ത എതിര്‍പ്പുകള്‍ അവഗണിച്ചാണ് ഈ നീക്കം നടക്കുന്നത്. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ പാര്‍ലമെന്‍റില്‍ പ്രതിഷേധവും ആയുധങ്ങള്‍ക്കു മൂര്‍ച്ച കൂട്ടുന്നു.

മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളാണ് പാക്കിസ്ഥാനും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും. ഭരണഘടനയെക്കാള്‍ ശരി അത്ത് നിയമങ്ങള്‍ക്കാണ് ഈ രാജ്യങ്ങള്‍ പ്രാമുഖ്യം നല്‍കുന്നത്. അതുകൊണ്ടുതന്നെ ഈ രാജ്യങ്ങളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട ഹിന്ദു, ക്രൈസ്തവ, പാഴ്സി, ജൈന മതവിഭാഗക്കാര്‍ക്ക് അവിടങ്ങളില്‍ സ്വന്തം മതവിശ്വാസം പുലര്‍ത്താനോ, സ്വതന്ത്രമായ ആരാധന നടത്താനോ സ്വാതന്ത്ര്യമില്ല. ഈ കാരണത്താല്‍ ഈ വിഭാഗങ്ങളില്‍ പെട്ടവര്‍ ഇന്ത്യയിലേക്കു കുടിയേറുന്നുമുണ്ട്. അതുകൊണ്ട് ഈ വിഭാഗങ്ങള്‍ക്ക് പൗരത്വം അനുവദിക്കാമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട്. എന്നാല്‍ ഈ ആനുകൂല്യം അവിടങ്ങളില്‍ നിന്നുള്ള മുസ്ലിം സമുദായാംഗങ്ങള്‍ക്കു ലഭിക്കില്ല. ഇതു മതപരമായ വിവേചനമാണെന്നും അത്തരം വിവേചനങ്ങളോടെയുള്ള നിയമനിര്‍മാണം അനുവദിക്കില്ലെന്നുമാണ് പ്രധാന പ്രതിപക്ഷ കക്ഷിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ നിലപാട്. ഈ നിലപാടിനെ രാജ്യസഭയിലും പിന്തുണച്ച്, നിയമ നിര്‍മാണത്തിനു തടയിടാന്‍ തൃണമുല്‍ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ജെഡിഎസ്, ബിഎസ്പി തുടങ്ങിയ കക്ഷികള്‍ കോണ്‍ഗ്രസിന് ഒപ്പമുണ്ട്.

ഈ വര്‍ഷമാദ്യം ഈ ബില്ല് ലോക്സഭ പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭയില്‍ പാസാക്കിയെടുക്കാനുള്ള അംഗബലം എന്‍ഡിഎയ്ക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് കഴിഞ്ഞ പാര്‍ലമെന്‍റില്‍ പൗരത്വബില്‍ നിയമമാകാതെ പോയത്. എന്നാല്‍ ഇക്കുറി ഈ പഴുതടയ്ക്കാനാണ് എന്‍ഡിഎയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും ഉറച്ച നിലപാട്. ഇതിനു ചില ഭേദഗതികളും കേന്ദ്രസര്‍ക്കാര്‍ ബില്ലില്‍ നിര്‍ദേശിക്കുന്നുണ്ട്.

ബില്ലിനെതിരേ കടുത്ത പ്രതിഷേധം നടക്കുന്നത് പശ്ചിമബംഗാള്‍, അസം, മേഘാലയ, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. ഇവിടങ്ങളില്‍ പട്ടികജാതി പട്ടികവര്‍ഗ, ആദിവാസി മേഖലകളില്‍ നിന്ന് നിരവധിപേര്‍ ക്രൈസ്തവ മതം സ്വീകരിച്ചിട്ടുണ്ട്. ബംഗ്ലാദേശില്‍ നിന്നും മറ്റും കുടിയേറിയ മുസ്ലിംകളും ക്രൈസ്തവ മതം സ്വീകരിച്ചിട്ടുണ്ട്. പൗരത്വ രജിസ്ട്രി കര്‍ശനമാക്കിയാല്‍ ഇവരില്‍ വലിയൊരു വിഭാഗത്തിനു പൗരത്വം നഷ്ടമാകുമെന്ന ആശങ്ക ശക്തമാണ്. ഈ സാഹചര്യത്തില്‍ ഈ സംസ്ഥാനങ്ങളിലെ പട്ടികജാതി - പട്ടികവര്‍ഗ മേഖലകള്‍ക്കു പൗരത്വ രജിസ്ട്രി നിര്‍ബന്ധമാക്കില്ലെന്നാണ് ഒരു പ്രധാന ഭേദഗതി. അരുണാചല്‍, മിസോറാം, നാഗാലാന്‍ഡ് സംസ്ഥാനങ്ങളില്‍ മറുനാടുകളില്‍ നിന്നുള്ളവര്‍ക്ക് പെര്‍മിറ്റ് ആവശ്യമായ സ്ഥലങ്ങളെയും പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എന്നാല്‍ ഈ ഇളവുകള്‍ ഒരു സംസ്ഥാനത്തുമുള്ള മുസ്ലിംകള്‍ക്കു ബാധകമല്ല. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലുമുള്ള മുസ്ലിംകള്‍ക്ക് പൗരത്വ രജിസ്ട്രി കര്‍ക്കശമാക്കാനാണ് പുതിയ ബില്ലിലും വ്യവസ്ഥ ചെയ്യുന്നത്. ഇത് മുസ്ലിം സമുദായങ്ങള്‍ക്കിടയിലുണ്ടാക്കുന്ന അസ്വസ്ഥതകളും ആശങ്കയും ഒഴിവാക്കുന്ന വ്യവസ്ഥകള്‍ കൂടി ബില്ലില്‍ ഉണ്ടാകണമെന്നാണു കോണ്‍ഗ്രസിന്‍റെ പ്രധാന ആവശ്യം. ഇവിടെ ജനിച്ചു വളര്‍ന്ന ഒരാളെപ്പോലും പുറത്താക്കില്ലെന്നും എന്നാല്‍ മതിയായ രേഖകളില്ലാതെ ഒളിച്ചു താമസിക്കുന്നവരെ രാജ്യാതിര്‍ത്തിക്കു പുറത്താക്കുമെന്നും അമിത്ഷാ കട്ടായം പറയുന്നു.

കഴിഞ്ഞ തവണ പാര്‍ലമെന്‍റില്‍ ഈ വിഷയം കടന്നുവന്നപ്പോള്‍ എന്‍ഡിഎയുടെ ഉള്ളില്‍പോലും കടുത്ത വിമര്‍ശനങ്ങളുണ്ടായി. ജെഡിയു അടക്കം ചില കക്ഷികള്‍ എതിര്‍ത്തു. എന്നാല്‍ ഇവരില്‍ പലരും ഇപ്പോള്‍ നിലപാട് തിരുത്തിയിട്ടുണ്ട്. രാജ്യസഭയില്‍ ബില്ലിനെ അനുകൂലിക്കാനാണ് ജെഡിയു, എഐഎഡിഎംകെ തുടങ്ങിയ കക്ഷികളുടെ ആലോചന. അങ്ങനെ സംഭവിച്ചാണല്‍ മുത്തലാഖ് ബില്ല്, 370-ാം വകുപ്പ് പിന്‍വലിച്ച നിയമനിര്‍മാണം തുടങ്ങിയവയെപ്പോലെ ദേശീയ പൗരത്വ രജിസ്ട്രി ബില്ലും നിയമമാകും.

ഇങ്ങനെയൊരു നിയമം കൊണ്ടുവരുമ്പോള്‍ വളരെ കൂടുതല്‍ സൂക്ഷ്മത അനിവാര്യമാണ്. അതിര്‍ത്തി കടന്നുവന്ന് വിധ്വംസക പ്രവര്‍ത്തനമടക്കം ചെയ്യുന്നവരെയും ആഭ്യന്തരസമാധാനത്തിനു ഭംഗം വരുത്തുന്നവരെയും പിടികൂടണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ, പരമ്പരാഗതമായി ഇവിടെ താമസിച്ചുവരുന്നവരും വിവിധ കാരണങ്ങളാല്‍ പൗരത്വം നിഷേധിക്കപ്പെട്ടുപോയ യോഗ്യരായ ഇന്ത്യക്കാര്‍ക്കും ഇവിടെ ഭയം കൂടാതെ ജീവിക്കാനുള്ള അവകാശമുണ്ട്. ഈ അവകാശമുള്ള ഒരാളെപ്പോലും അതിര്‍ത്തി കടത്തിവിടില്ലെന്ന് കൂടി ഉറപ്പുവരുത്തണം നിര്‍ദ്ദിഷ്ട ദേശീയ പൗരത്വ രജിസ്ട്രേഷന്‍ ബില്‍. ഇതിന്‍റെ ഗുണദോഷങ്ങള്‍ പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും അതീവ ജാഗ്രതയോടെ ചര്‍ച്ച ചെയ്യണം. നീതിയും അവസാനത്തെ പിടിവള്ളിവരെ ഉറപ്പാക്കിയശേഷം വേണം ഇന്ത്യയില്‍ നിന്ന് ഒരാളെ പുറത്താക്കാനും പൗരത്വം നിഷേധിക്കാനും.