Friday, January 17, 2020

വേലി തന്നെ വിളവു തിന്നാല്‍?

കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുന്നത് ഭീകരതയ്ക്കെതിരായ പോരാട്ടത്തിലെ ഏറ്റവും നിര്‍ണായക നടപടിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ ധരിപ്പിച്ചതിനു ശേഷം, തീവ്രവാദികളുമായി ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്.

 ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേയാണ് ശ്രീനഗര്‍-ജമ്മു ഹൈവേയില്‍ കശ്മീര്‍ പൊലീസിലെ ഡിഎസ്പി ദേവിന്ദര്‍ സിംഗിനേയും രണ്ട് തീവ്രവാദികളെയും അറസ്റ്റു ചെയ്തത്. ഇത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു പ്രധാന സംഭവമാണ്. ദേശീയ സുരക്ഷയുടെ കാര്യത്തില്‍ പ്രധാനമന്ത്രിയെ ഉപദേശിക്കുന്ന ഒരു വ്യക്തിയെന്ന നിലയില്‍ അജിത് ഡോവല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മറ്റെന്തെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമെന്ന് തോന്നുന്നില്ല.

ഹിസ്ബുള്‍ മുജാഹിദ്ദീന്‍റെ നവീദ് ബാബ, അല്‍താഫ് എന്നിവരോടൊപ്പം കഴിഞ്ഞ ശനിയാഴ്ചയാണ് ദേവിന്ദര്‍ സിംഗ് അറസ്റ്റിലായത്. ജമ്മു കശ്മീര്‍ പോലീസിന്‍റെ അഭിപ്രായത്തില്‍ തീവ്രവാദികളുടെ കൂട്ടാളിയും മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന അഭിഭാഷകനുമായിരുന്നു അദ്ദേഹത്തോടൊപ്പം വാഹനത്തിലുണ്ടായിരുന്ന നാലാമത്തെ വ്യക്തി. സിംഗിന്റെ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ ലഭിച്ചതായി പോലീസ് പറയുന്നു. അതിനുശേഷം സിംഗുമായി ബന്ധപ്പെട്ട ചില സ്ഥലങ്ങള്‍ റെയ്ഡ് ചെയ്ത് ആയുധങ്ങളും കണ്ടെടുത്തു. കൂടാതെ സുപ്രധാനമായ രേഖകള്‍ക്കൊപ്പം കണക്കില്‍പ്പെടാത്ത 75 ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്.

സിംഗ് തീവ്രവാദിയെപ്പോലെയാണ് പെരുമാറുന്നതെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്റ്റ് (യുഎപിഎ) പ്രകാരം കേസെടുക്കുമെന്നും കശ്മീരിലെ എ ജി വിജയ് കുമാര്‍ പത്രസമ്മേളനത്തില്‍ പറയുകയും ചെയ്തു.

കേസിന്‍റെ അന്വേഷണം കേന്ദ്ര ത്രീവ്രവാദ വിരുദ്ധ യൂണിറ്റായ ദേശീയ തീവ്രവാദ വിരുദ്ധ ഏജന്‍സിക്ക് (എന്‍‌ഐ‌എ) യ്ക്ക് കൈമാറുമെന്നാണ് ഇപ്പോള്‍ പറയുന്നത്.

ദേവിന്ദര്‍ സിംഗിന്റെ ഇപ്പോഴത്തെ അറസ്റ്റ് അല്ല ഇവിടെ പ്രധാനം. ഇതുപോലെ, ഇതിനു മുന്‍പും എത്ര തീവ്രവാധികളെ ഇയ്യാള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് സെന്‍സിറ്റീവ് പ്രദേശങ്ങളില്‍ എത്തിച്ചിട്ടുണ്ടാകും എന്നതാണ്.

ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥാപനങ്ങളിലും ക്രിമിനലുകളും ക്രിമിനല്‍ സ്വഭാവമുള്ളവരുമുണ്ട്.  പോലീസ് സേനയിലാണെങ്കില്‍ അത്തരത്തിലുള്ളവര്‍ക്ക് കുറവില്ലെന്നും നമുക്കെല്ലാവര്‍ക്കും അറിയാം. സിംഗിന്റെ അറസ്റ്റിനുശേഷം ജമ്മു കശ്മീര്‍ പോലീസ് ഉള്‍പ്പെടെയുള്ള എല്ലാ സുരക്ഷാ, രഹസ്യാന്വേഷണ സ്ഥാപനങ്ങളെക്കുറിച്ചു ഇത് തന്നെയാണ് സംശയം.

അത്തരമൊരു 'സത്യസന്ധമല്ലാത്ത സം‌വിധാനത്തിലേക്ക്' വിരല്‍ ചൂണ്ടുന്നത് അത് നിര്‍മ്മിച്ചതും, പതിറ്റാണ്ടുകളായി തഴച്ചുവളരാന്‍ അനുവദിച്ചതുമായ സ്ഥാപന വ്യവസ്ഥയെക്കുറിച്ചുള്ള ചോദ്യങ്ങളിലേക്കാണ്. ദേവിന്ദര്‍ സിംഗിന്റെ അറസ്റ്റ് സുരക്ഷാ ഏജന്‍സികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. കാരണം സിംഗിന്റെ പേര് തീവ്രവാദവുമായി ബന്ധപ്പെടുന്നത് ഇതാദ്യമല്ല.

രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അതായത് 2000 ല്‍, ജമ്മു കശ്മീര്‍ പോലീസിന്‍റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് എന്നറിയപ്പെടുന്ന 'സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പില്‍' സിംഗ് ജൂനിയര്‍ ഓഫീസര്‍ ആയിരുന്നപ്പോഴാണ്  മുന്‍ തീവ്രവാദിയായ അഫ്സല്‍ ഗുരുവിനെ പരിചയപ്പെടുന്നത്.  2001 ഡിസംബറില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായതിന് 2013 ല്‍ തൂക്കിലേറ്റപ്പെട്ട അതേ അഫ്സല്‍ ഗുരുവാണത്.

2001 ഡിസംബറില്‍ അരങ്ങേറിയ പാര്‍ലമെന്റ്‌ ആക്രമണം ആസൂത്രിതമാണോയെന്ന സംശയം ബലപ്പെടുത്തുന്നതാണ്‌ സിംഗിന്റെ അറസ്‌റ്റ്‌. പാര്‍ലമെന്റ്‌ ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരു, വിചാരണയ്‌ക്കിടെ ദേവിന്ദർ സിംഗിന്റെ പേര്‌ പരാമര്‍ശിച്ചിരുന്നു. ആക്രമണത്തിനിടെ കൊല്ലപ്പെട്ട മുഹമ്മദ്‌ എന്ന തീവ്രവാദിക്ക്‌ ഡല്‍ഹിയിൽ സഹായങ്ങള്‍ ചെയ്‌തുകൊടുത്തെന്ന കുറ്റമാണ്‌ അഫ്‌സലിന്‌ മേല്‍ ചുമത്തിയത്‌.  ദേവീന്ദർ സിംഗാണ് മുഹമ്മദിനെ തനിക്ക്‌ പരിചയപ്പെടുത്തിയതെന്നും സഹായങ്ങള്‍ ചെയ്‌തുകൊടുക്കാന്‍ നിര്‍ദേശിച്ചതെന്നുമാണ്‌ അഫ്‌സല്‍ ഗുരു വെളിപ്പെടുത്തിയത്‌. എന്നാല്‍, ദേവീന്ദര്‍ സിംഗിനെതിരെ അന്വേഷണം ഉണ്ടായില്ല. അഫ്‌സല്‍ സ്വന്തം കൈപ്പടയിലെഴുതിയ കത്തിലാണ്‌ ദേവീന്ദറിനെ കുറിച്ച്‌ പറയുന്നത്‌.  ഡിഎസ്‌പി ദേവീന്ദര്‍ സിംഗ് എന്നാണ്‌ അഫ്‌സല്‍ കത്തില്‍ വിശേഷിപ്പിച്ചത്‌. എന്നാല്‍ കത്തിലെ പരാമര്‍ശങ്ങളെക്കുറിച്ച്‌ ഒരു അന്വേഷണവും  നടത്തിയില്ല.

'ഞാന്‍ അദ്ദേഹത്തിന് വേണ്ടി ഒരു ചെറിയ ജോലി ചെയ്യേണ്ടി വരുമെന്ന് ഡി.എസ്‌.പി എന്നോട് പറഞ്ഞു, എനിക്ക് ദില്ലിയില്‍ നല്ല പരിചയമുള്ളതിനാല്‍ ഒരാളെ ദില്ലിയിലേക്ക് കൊണ്ടുപോകേണ്ടിവന്നു. ആ മനുഷ്യന് ഒരു വാടക വീട് കണ്ടെത്തേണ്ടിവന്നു. എനിക്ക് ആ മനുഷ്യനെ അറിയില്ലായിരുന്നു. പക്ഷേ അദ്ദേഹം കശ്മീരിയല്ലെന്ന് എനിക്ക് സംശയമുണ്ട്. കാരണം അദ്ദേഹം കശ്മീരി സംസാരിക്കുന്നില്ല. പക്ഷേ ദേവീന്ദര്‍ പറഞ്ഞത് ചെയ്യാതിരിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു, ഞാന്‍ നിസ്സഹായനായിരുന്നു.

ഞാന്‍ ആ വ്യക്തിയെ ദില്ലിയിലേക്ക് കൊണ്ടുപോയി. ഒരു ദിവസം ഒരു കാര്‍ വാങ്ങണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അതിനാല്‍ ഞാന്‍ അവനെ കരോള്‍ ബാഗിലേക്ക് കൊണ്ടുപോയി. അയാള്‍ ഒരു കാര്‍ വാങ്ങി. തുടര്‍ന്ന് അദ്ദേഹം ദില്ലിയില്‍ പലരുമായും കണ്ടുമുട്ടി. ഞാനും മുഹമ്മദും ദേവിന്ദര്‍ സിംഗില്‍ നിന്ന് വ്യത്യസ്ഥ സമയങ്ങളില്‍ ഫോണ്‍ കോളുകള്‍ എടുക്കാറുണ്ടായിരുന്നു.'

2001 ഡിസംബര്‍ 13 ന് നടന്ന പാര്‍ലമെന്‍റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ച് തീവ്രവാദികളില്‍ ഒരാളാണ് ദേവീന്ദര്‍ സിംഗ്  ദില്ലിയിലേക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെട്ട 'മുഹമ്മദ്' എന്നും, കൊല്ലപ്പെടുന്നതിന് മുമ്പ് അയാള്‍ ഒമ്പത് പേരെ കൊന്നതായും അഫ്സല്‍ പറയുന്നു.

അഫ്സല്‍ എഴുതിയ കത്തിന്റെ നിജസ്ഥിതി പരിശോധിക്കാന്‍ ഇപ്പോള്‍ ഒരു മാര്‍ഗവുമില്ല. മാത്രമല്ല, തന്‍റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ മരണശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട ഒരാള്‍ക്ക് ഇനി എന്ത് പറയാന്‍ കഴിയും?

ഈ ആരോപണം ശരിയാണെങ്കിലും അദ്ദേഹത്തിന്‍റെ തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്ന് അഫ്സലിനെ ശിക്ഷിച്ച ജഡ്ജി ഇപ്പോള്‍ പറയുന്നു. തന്നെയുമല്ല, രഹസ്യാന്വേഷണ ഏജന്‍സികള്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ജഡ്ജി പറയുന്നു.

ഉദാഹരണത്തിന് അദ്ദേഹം പറയുന്നത് ഇസ്രായേലിന്‍റെ മൊസാദിനെയാണ്. മൊസാദില്‍, 'ടെന്‍ത്ത് മാന്‍ സ്ട്രാറ്റജി' യാണ് പിന്തുടരുന്നത്.  അതായത്, ഏജന്‍സിയിലെ 9 ആളുകള്‍ ഏതെങ്കിലും ഒരു കഥയില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, അത് തെറ്റാണെന്ന് തെളിയിക്കേണ്ടത് പത്താമത്തെ വ്യക്തിയുടെ കടമയാണ്.

ഇപ്പോള്‍, കശ്മീരിലെ എസ്ടിഎഫ് അഴിമതിക്കാരാണെന്ന് കുപ്രസിദ്ധിയാകുമ്പോള്‍, ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ ആരെങ്കിലും എഴുന്നേറ്റു നിന്ന് അതിനെതിരെ സംസാരിക്കേണ്ടതായിരുന്നു. 'കാത്തിരിക്കൂ, അഫ്സല്‍-ദേവീന്ദര്‍ സിംഗിനെക്കുറിച്ച് അപകടകരമായ ചില കാര്യങ്ങള്‍ പറയാനുണ്ട്. ഞങ്ങള്‍ അത് പരിശോധിക്കുകയാണ്,' എന്ന്. പക്ഷെ ആരും ഇന്നുവരെ അത് ചെയ്തിട്ടില്ല. അതിനര്‍ത്ഥം അതിര്‍ത്തി സേനയിലും സുരക്ഷാ ഏജന്‍സികളിലും പണത്തിനുവേണ്ടി രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവരുണ്ട് എന്നല്ലേ?

ഇന്ത്യക്കാരുടെ കഴിവില്ലായ്മയോ നിഷ്ക്രിയത്വമോ മൂലമാണോ ഇങ്ങനെ സംഭവിക്കുന്നത്? രാജ്യ തലസ്ഥാനത്ത് നടന്ന ഏറ്റവും വലിയ ഭീകരാക്രമണത്തെക്കുറിച്ചാണ് ജനങ്ങള്‍ സംസാരിക്കുന്നത്.  തീര്‍ച്ചയായും സുരക്ഷാ ഏജന്‍സികള്‍ അതിനെ നിസ്സാരമായി കാണരുതായിരുന്നു.

കശ്മീരിലെ ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ എസ്ടിഎഫ് മുന്‍പന്തിയിലായിരുന്നതിനാല്‍ ഒരു ഡിഎസ്പിയുടെ നേരെ വിരല്‍ ഉയര്‍ത്തിയാല്‍, ചോദ്യങ്ങള്‍ ചോദിച്ചാല്‍, സുരക്ഷാ സേനയുടെ മനോവീര്യം കെടുത്തുമായിരുന്നോ? അല്ലെങ്കില്‍, രഹസ്യാന്വേഷണ, സുരക്ഷാ ഏജന്‍സികളുടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ദേവീന്ദര്‍ തനിച്ചല്ലെന്നും, പണത്തിനുവേണ്ടി അത് ചെയ്തിട്ടില്ലെന്നും അറിയാമായിരുന്നോ? 

ലോകമെമ്പാടുമുള്ള രഹസ്യാന്വേഷണ ഏജന്‍സികള്‍ തീവ്രവാദ ഗ്രൂപ്പുകളിലേക്ക് നുഴഞ്ഞു കയറുകയും അവയുടെ ഭാഗമാവുകയും, അവിടെ നടക്കുന്നതൊക്കെ ചോര്‍ത്തിയെടുത്ത് സ്വന്തം രാജ്യത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ചിലര്‍ ആ ദൗത്യത്തില്‍ കുടുങ്ങാറുണ്ടെന്നും നമുക്കറിയാം. സുരക്ഷാ ഏജന്‍സികള്‍ കളിക്കുന്ന അതേ കളി തന്നെയാണ്  തീവ്രവാദ ഗ്രൂപ്പുകളും കളിക്കുന്നത്. കെണിയിലാണ് ചെന്നു ചാടുന്നതെന്ന് അറിഞ്ഞുകൊണ്ടു തന്നെ അത്തരം നീക്കങ്ങള്‍ തെറ്റായ ലക്ഷ്യത്തിലെത്താനും സാധ്യത കൂടുന്നു.

ദേവീന്ദര്‍ സിംഗിനെതിരെ അഫ്സല്‍ ഗുരു ഉന്നയിച്ച ആരോപണങ്ങള്‍ ഒരിക്കലും അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്ന് ഒരു നിഗൂഢതയായി ഇപ്പോഴും തുടരുന്നു. ഈ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാത്തതിലൂടെ, ഈ ഗൂഢാലോചനയില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും സംശയിക്കണം. സുരക്ഷാ സിസ്റ്റത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നറിയാനുള്ള അവസരം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടു എന്നതാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.  ഈ രീതിയില്‍, ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ വിജയിക്കാനാവില്ല.  ഇന്ത്യന്‍ സുരക്ഷാ, ഇന്‍റലിജന്‍സ് ഏജന്‍സികള്‍ തീവ്രവാദത്തിനെതിരെ പോരാടുന്നതില്‍ പരാജയപ്പെടുന്നതാണോ അതോ സുരക്ഷയുടെ മറവില്‍ തീവ്രവാദികള്‍ക്ക് ഒത്താശ ചെയ്യുന്നവരാണോ എന്ന് ഇപ്പോള്‍ സംശയിക്കേണ്ടിയിരിക്കുന്നു. 

മറ്റ് പല എസ്ടിഎഫ് ജീവനക്കാരെയും പോലെ ദേവീന്ദര്‍ സിംഗും ഗണ്യമായ സ്വത്ത് സമ്പാദിച്ചുവെന്ന് സംശയിക്കേണ്ടതായിരുന്നു.  പക്ഷേ അത് സംഭവിച്ചില്ല. തന്നെയുമല്ല, സിംഗ് കീഴുദ്യോഗസ്ഥരെ ഉപദ്രവിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും പതിവായിരുന്നു.  കീഴുദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കുക വഴി സ്വന്തം നേട്ടം കൊയ്യുകയായിരുന്നു സിംഗിന്റെ ലക്ഷ്യം.

സൈന്യത്തിന്റെ ശ്രീനഗറിലെ 15 കോര്‍പ്സ് ഹെഡ്ക്വാര്‍ട്ടേഴ്സിന് സമീപം ദേവിന്ദര്‍ പുതിയ വീട് നിര്‍മ്മിക്കുന്ന വാര്‍ത്ത പല ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൈനിക ആസ്ഥാനത്തിന്റെ ഒരു മതില്‍ പങ്കുവയ്ക്കുന്ന രീതിയിലായിരുന്നു ഈ വീടിന്റെ നിര്‍മ്മാണം. ശ്രീനഗറിലെ ഏറ്റവും സുരക്ഷിത മേഖലയായി കണക്കാക്കപ്പെടുന്ന പ്രദേശമാണിത്. 2017 മുതലാണ് വീടിന്റെ നിര്‍മാണം ആരംഭിച്ചത്. അഞ്ച് വര്‍ഷമായി ബന്ധുവിന്റെ വാടക വീട്ടിലായിരുന്നു ദേവീന്ദര്‍ സിംഗ് താമസിച്ചിരുന്നത്. ശ്രീനഗറിലെ ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഒരു എകെ 47 റൈഫിളും രണ്ട് പിസ്റ്റളുകളും കണ്ടെത്തിയിരുന്നു.

    അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍ പാകിസ്ഥാനില്‍ കഴിഞ്ഞിരുന്നത് എങ്ങനെയാണെന്നും എവിടെയായിരുന്നുവെന്നും ഇത്തരുണത്തില്‍ ഓര്‍ക്കണം. 2002 മുതല്‍ 2011-ല്‍ കൊല്ലപ്പെടുന്നതുവരെ അബട്ടാബാദിലെ പാകിസ്താന്‍ സൈനിക അക്കാദമിക്ക് തൊട്ടടുത്തായിരുന്നു ലാദന്റെ ഒളിത്താവളം. ഒളിത്താവളമെന്നു പറഞ്ഞുകൂടാ. ഒരു ആഡംബര ബംഗ്ലാവ് തന്നെയായിരുന്നു അത്..! അത്രയും നാള്‍ പാക് അഫ്ഗാന്‍ മലനിരകളില്‍ രാപകല്‍ അമേരിക്കയുടേയും മറ്റു സഖ്യരാജ്യങ്ങളുടേയും കണ്ണുവെട്ടിച്ച് വളരെ സുരക്ഷിതമായ ഒരു സ്ഥലത്ത് ലാദന് രഹസ്യമായി താമസിക്കാന്‍ ഇടം കൊടുത്തതിന് ലോക രാഷ്ട്രങ്ങളുടെ വിമര്‍ശനം കുറച്ചൊന്നുമല്ല പാക്കിസ്താന് നേരിടേണ്ടി വന്നത്. പാക്കിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ എസ് ഐയുടെ സഹായമില്ലാതെ അത് നടക്കില്ലെന്ന് ലാദനെ വകവരുത്തിയതിനുശേഷം പാക് സര്‍ക്കാര്‍ നിയോഗിച്ച അബട്ടാബാദ് കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ കമ്മീഷന്റെ രഹസ്യ റിപ്പോര്‍ട്ടില്‍ ഐ എസ് ഐയെ മാത്രമല്ല, വിവിധ സ്ഥാപനങ്ങളേയും പരോക്ഷമായി പാക് സര്‍ക്കാരിനേയും വിമര്‍ശിക്കുന്നുണ്ട്. ബിന്‍ ലാദന്‍ പാക്കിസ്താനില്‍ കഴിഞ്ഞതിന്റെയും പാക് സര്‍ക്കാറിന്റെ അനുമതിയില്ലാതെ ലാദനെ യുഎസ് കമാന്‍ഡോകള്‍ വധിച്ചതിനെയും കുറിച്ച് അന്വേഷിക്കാനാണ്  കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചത്.

ദേവിന്ദര്‍ സിംഗിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ കുറച്ചു നാളത്തേക്ക് അയാളെ മാറ്റി നിര്‍ത്തി. പക്ഷേ അതിനുശേഷം അയാളെ വളരെ സെന്‍സിറ്റീവ് സ്ഥലങ്ങളില്‍ നിയമിക്കുകയും ചെയ്തു. ആദ്യം പുല്‍വാമയും പിന്നീട് ശ്രീനഗര്‍ വിമാനത്താവളവും. ഇതിലെ ഏറ്റവും വലിയ വിരോധാഭാസം, യുഎസ് അംബാസഡര്‍ ഉള്‍പ്പെടെയുള്ള വിദേശ നയതന്ത്ര ഉദ്യോഗസ്ഥരെ സ്വീകരിക്കാനും അവരോടൊപ്പം പര്യടനത്തില്‍ പങ്കെടുക്കാനും കഴിഞ്ഞയാഴ്ച കാശ്മീര്‍ സന്ദര്‍ശനത്തിനായി
ദേവിന്ദര്‍ സിംഗ് ശ്രീനഗറിലെത്തിയിരുന്നു എന്നതാണ്. രണ്ട് ദിവസത്തിന് ശേഷമാണ് തീവ്രവാദികളുമായി അയാളെ പിടികൂടിയത്.

റിപ്പബ്ലിക് ദിനത്തിനും നിയമസഭാ തെരഞ്ഞെടുപ്പിനും മുമ്പായി ദേവീന്ദര്‍ സിംഗ് ഡല്‍ഹിയിലേക്ക് വന്നതായി ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ട്. എന്തിനാണ് ഡല്‍ഹിയിലേക്ക് വന്നതെന്നോ ആരുടെ നിര്‍ദ്ദേശമനുസരിച്ചാണ് വന്നതെന്നോ അറിയില്ല.

 ഇപ്പോള്‍ ഹിസ്ബുള്‍ തീവ്രവാദികള്‍ക്കൊപ്പം ഡല്‍ഹിയിലേക്കുള്ള കാർ യാത്രക്കിടയിലാണ് ദേവീന്ദർ സിംഗ് അറസ്റ്റിലാകുന്നത്. ദേവീന്ദറിനൊപ്പം യാത്ര ചെയ്ത തീവ്രവാദികള്‍ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തീവ്രവാദികളെ ഡല്‍ഹിയില്‍ എത്തിക്കുന്നതിന് ദേവീന്ദര്‍ 12 ലക്ഷം രൂപ കൈപ്പറ്റിയതായാണ് വിവരം. സൈനിക ആസ്ഥാനത്തിനടുത്തുള്ള വീട്ടില്‍ ഇയാള്‍ ഭീകരര്‍ക്ക് അഭയം നല്‍കിയിട്ടുണ്ടെന്നും വ്യക്തമായിട്ടുണ്ട്.

ദേവിന്ദര്‍ സിംഗിനോടൊപ്പം പിടിയിലായ തീവ്രവാദി നവീദ് ബാബയെ പിടികൂടുന്നവര്‍ക്ക്  20 ലക്ഷം രൂപയാണ് സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.  കഴിഞ്ഞ വര്‍ഷം കശ്മീരില്‍ പത്തിലധികം ബംഗാളി, ബിഹാരി തൊഴിലാളികളെ കൊലപ്പെടുത്തിയത് നവീദ് ആയിരുന്നു എന്നാണ് കശ്മീര്‍ പോലീസിന്റെ സംശയം. അങ്ങനെ വരുമ്പോള്‍ വെറും 12 ലക്ഷം രൂപയ്ക്ക് നവീദിനെയും സംഘത്തേയും ഡല്‍ഹിയിലെത്തിക്കാന്‍ ദേവിന്ദര്‍ മുതിരുമോ എന്ന സംശയവും ബലപ്പെടുന്നു.

ഒരുപക്ഷേ ഇതിന്‍റെ ഭാഗമായി കൂടുതല്‍ പേരുണ്ടാകാം.  അതില്‍ നിന്ന് പണം സമ്പാദിക്കുകയല്ല അവരുടെ ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ദേവിന്ദറിന്‍റെ പ്രവര്‍ത്തനങ്ങളല്ലാതെ മറ്റെന്തെങ്കിലും ജമ്മു കശ്മീര്‍ പോലീസിന് സംശയമുണ്ടെന്ന് വേണം അനുമാനിക്കാന്‍. ആ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അതുകൊണ്ടായിരിക്കാം മറ്റ് സുരക്ഷാ ഏജന്‍സികളെ ഉള്‍പ്പെടുത്താതെ അവര്‍ ഈ ഓപ്പറേഷന്‍ രഹസ്യമായി നടത്തിയത്.

എന്‍.ഐ.എ. ഇക്കാര്യം അന്വേഷിക്കുമെന്ന് ഇപ്പോള്‍ പറയുന്നു. അത് സംഭവിക്കാന്‍ സാധ്യതയില്ല. കാരണം, അവരുടെ ട്രാക്ക് റെക്കോര്‍ഡിനെക്കുറിച്ച് അത്ര നല്ല അഭിപ്രായമല്ല ഇപ്പോള്‍.  ഇക്കാര്യത്തില്‍ സുതാര്യവും സത്യസന്ധവുമായ അന്വേഷണമാണ് ആവശ്യം. എന്‍.ഐ.എ. മേധാവി വൈ.സി. മോദി സിബിഐയില്‍ ആയിരുന്നപ്പോള്‍ ഹരേന്‍ പാണ്ഡ്യ കൊലപാതക കേസ്* അന്വേഷിച്ചതുപോലെയല്ല ഇത്.

*ഗുജറാത്ത് കലാപത്തിന് ശേഷം 2003 മാര്‍ച്ച് 26 നായിരുന്നു ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി ഹരേന്‍ പാണ്ഡ്യയെ അഹമ്മദാബാദിലെ തിരക്കുള്ള ഒരു ജംഗ്ഷനില്‍ നിര്‍ത്തിയിട്ട വണ്ടിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.  വണ്ടിയില്‍ രക്തത്തിന്റെ പാടുകളോ, പരിസരവാസികള്‍ വെടിവെപ്പിന്റെ ശബ്ദമോ കേട്ടിരുന്നില്ല. നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയതോടെ പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ട നേതാവായിരുന്നു ഹരേന്‍ പാണ്ഡ്യ. നരേന്ദ്രമോദിയുമായി കടുത്ത അഭിപ്രായ വ്യാത്യസമുള്ള ബി.ജെ.പി നേതാവായിരുന്നു അദ്ദേഹം. ഗുജറാത്ത് വംശഹത്യയെക്കുറിച്ച് അന്വേഷിച്ച അന്വേഷണ കമ്മീഷനു മുന്നില്‍ മോദിക്കെതിരെ അദ്ദേഹം മൊഴി നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന ഘട്ടത്തിലാണ് അദ്ദേഹത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തിയത്.

കേസ് അന്വേഷിച്ച സി.ബി.ഐ പന്ത്രണ്ടു പേര്‍ക്കെതിരെ കുറ്റം ചുമത്തുകയും അവരെ ഭീകര വിരുദ്ധ കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഗുജറാത്ത് ഹൈക്കോടതി ഇവരെ വെറുതെ വിട്ടു. അന്വേഷണം നടത്തിയ സി.ബി.ഐ രീതിയ്ക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു. ഗോധ്ര കലാപ ശേഷം അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചെന്നായിരുന്നു ഹരേന്‍ പാണ്ഡ്യയുടെ വെളിപ്പെടുത്തല്‍. ഹരേന്‍ പാണ്ഡ്യ  തന്നെ ഇക്കാര്യം വെളിപ്പെടുത്തിയതായി ഔട്ട്‌ലുക്ക് മാഗസിനും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാണ്ഡ്യയുടെ കൊലപാതകത്തിന് ശേഷമായിരുന്നു ഔട്ട്‌ലുക്ക് ഇക്കാര്യങ്ങളടങ്ങുന്ന അദ്ദേഹത്തിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചത്.

എന്നാല്‍, ഹരേന്‍ പാണ്ഡ്യയുടെ കൊലപാതകത്തില്‍ ഗുജറാത്ത് ഹൈക്കോടതി വെറുതെ വിട്ട 12ല്‍ ഏഴുപേരും കുറ്റക്കാരെന്ന് പിന്നീട് സുപ്രീം കോടതി കണ്ടെത്തി. ജസ്റ്റിസ് അരുണ്‍ മിശ്ര, വിനീത് സരണ്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ഗുജറാത്ത് ഹൈക്കോടതി വിധി മാനിക്കാതെ അപ്പീല്‍ പോകുകയായിരുന്നു സി.ബി.ഐ.

ഗുജറാത്ത് കലാപക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ എന്‍ ഐ എയുടെ തലപ്പത്തിരിക്കുന്ന വൈ.സി മോദി. കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ ഭാഗമായിരുന്നു മോദി. ഗുല്‍ബര്‍ഗ് സൊസൈറ്റി കേസില്‍ നരേന്ദ്രമോദിക്ക് വൈ.സി മോദി ഭാഗമായ എസ്.ഐ.ടി ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. വൈ.സി മോദിയെ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സി.ബി.ഐ അഡീഷണല്‍ കമ്മീഷണറായും കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഗുജറാത്ത് മുന്‍ അഭ്യന്തര മന്ത്രിയായിരുന്ന ഹരേന്‍ പാണ്ഡ്യയുടെ കൊലപാതകം അന്വേഷിച്ച സി.ബി.ഐ സംഘത്തിലും വൈ.സി മോദി അംഗമായിരുന്നു.

ഇവിടെ മറ്റൊരു പ്രധാന സംഭവവും ഓര്‍ക്കാതിരിക്കാന്‍ വയ്യ. 2019 ഫെബ്രുവരി 14-ന് ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ഭീകരര്‍ നടത്തിയ കാര്‍ ബോംബ് ചാവേര്‍ ആക്രമണത്തിലും വെടിവെപ്പിലും 18 സി.ആര്‍.പി.എഫ് ജവാന്മാര്‍ മരിക്കുകയും 40 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവവും. ആ ആക്രമണം നടത്തിയത് പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അന്ന് ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് സൈനിക പരിശീലനം കഴിഞ്ഞു കോണ്‍വോയ് ആയി പോയ സി.ആര്‍.പി.എഫിന്റെ വാഹനവ്യൂഹത്തിനു നേരെ സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച കാര്‍ ഭീകരര്‍ ഓടിച്ചു കയറ്റുകയാണുണ്ടായത്. ഉഗ്രശേഷിയുളള ഐഇഡി (ഇംപ്രവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ഉപയോഗിച്ചായിരുന്നു ആക്രമണം. സ്ഫോടനത്തിനു ശേഷം ഭീകരര്‍ വാഹനവ്യൂഹത്തിനു നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.

സ്ഫോടനത്തില്‍ തകര്‍ന്ന ബസില്‍ മുപ്പത്തഞ്ചു സൈനികരായിരുന്നു ഉണ്ടായിരുന്നത്. 70 വാഹനങ്ങളിലായി രണ്ടായിരത്തിലധികം സൈനികരാണ് പരിശീലനത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിയത്. ഇതില്‍ രണ്ടു ബസുകളുടെ നേരെയായിരുന്നു ചാവേര്‍ ആക്രമണം. അതീവ സുരക്ഷാ മേഖലയിലൂടെ സഞ്ചരിച്ചിരുന്ന സൈനിക വാഹനത്തിനടുത്തേക്ക് എങ്ങനെ ഭീകരര്‍ കടന്നു ചെന്നുവെന്ന് അന്നേ ചോദ്യങ്ങളുണ്ടായിരുന്നു. ഇന്ത്യയുടെ സുരക്ഷാ ഏജന്‍സികളെല്ലാവരും ഉടനെ പാക്കിസ്താന് നേരെ വിരല്‍ ചൂണ്ടി. പക്ഷെ, സൈനിക വാഹനങ്ങള്‍ സഞ്ചരിക്കുന്ന റൂട്ട് മാപ്പ് കശ്മീരില്‍ നിന്നുതന്നെ ഭീകരര്‍ക്ക് ചോര്‍ത്തിക്കൊടുത്തിരുന്നു എന്നും അന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ പിടിയിലായ ദേവിന്ദര്‍ സിംഗിനും മറ്റും അതില്‍ പങ്കുണ്ടോ എന്നുവേണം സംശയിക്കാന്‍. 

തീവ്രവാദമാണ് ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര പ്രശ്നമെന്ന് ലോകത്തോട് പറയാന്‍ ഇന്ത്യ മടിക്കാറില്ല. പക്ഷെ, തീവ്രവാദികള്‍ ഇന്ത്യയില്‍ തന്നെ തന്ത്രപ്രധാനമായ സ്ഥാപനങ്ങളില്‍ ഉണ്ടെന്നുള്ളതിനുള്ള തെളിവുകളല്ലേ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.  പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും പ്രഗ്യ താക്കൂറിനെപ്പോലുള്ള തീവ്രവാദികളെ പാര്‍ലമെന്‍റിലേക്ക് അയച്ചത് എന്തിനു വേണ്ടിയാണെന്ന ചോദ്യത്തിന് ഉത്തരം തരേണ്ടത് അവര്‍ തന്നെയാണ്.

കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കാനാണ് ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതെന്ന് കേന്ദ്രം പറയുമ്പോഴും അതേ കശ്മീരില്‍ നിന്നു തന്നെയാണ് ഭീകരര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്ന (കൊടുത്തിരുന്ന) ഒരു ഉദ്യോഗസ്ഥനെ കശ്മീര്‍ പോലീസ് അറസ്റ്റു ചെയ്തത്.  2001-ല്‍ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നറിയപ്പെടുന്ന ഇന്ത്യന്‍ പാർലമെന്റിനെ ലഷ്കര്‍-ഇ-ത്വയ്യിബ, ജെയ്‌ഷ്-ഇ-മുഹമ്മദ് എന്നീ ഭീകര തീവ്രവാദ സംഘടനകള്‍ ആക്രമിക്കുകയും, ഡല്‍ഹി പോലീസ് സേനാംഗങ്ങള്‍, പാര്‍ലമെന്റ് സര്‍‌വ്വീസ് ഉദ്യോഗസ്ഥരടക്കം 14 പേരുടെ മരണത്തിനു കാരണക്കാരന്‍ ഈ ദേവീന്ദര്‍ സിംഗ് ആയിക്കൂടെ?
 കശ്മീരില്‍ പരിഷ്കാരങ്ങള്‍ നടക്കുന്നുണ്ടെന്നും, ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യുന്നത് കശ്മീരിന്‍റെ ഏറ്റവും മികച്ച നടപടിയാണെന്നും തീവ്രവാദത്തിനെതിരായ പോരാട്ടത്തിലാണെന്നും പറയുമ്പോള്‍ തന്നെ തീവ്രവാദികളുമായി ഡല്‍ഹിയെ ലക്ഷ്യമാക്കി, അതും റിപ്പബ്ലിക് ദിനത്തോടടുത്ത സമയത്ത്, പോകുന്ന ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ നിലപാട് എങ്ങനെ അംഗീകരിക്കും? 

Friday, January 10, 2020

കൗതുകക്കാഴ്ചയല്ല, മരടിന്‍റെ കണ്ണീര്‍ക്കാഴ്ച

കേരള ചരിത്രത്തില്‍ ഇന്നു പുതിയൊരു ഏട് രേഖപ്പെടുത്തുകയാണ്. പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചു നിര്‍മിച്ച പാര്‍പ്പിട സമുച്ചയങ്ങള്‍, സുപ്രീം കോടതിയുടെ വിധി മാനിച്ച് ഇന്നും നാളെയുമായി പൊളിച്ചു കളയുന്നു. കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിക്കുള്ളില്‍ മരടു നഗരസഭയില്‍ നിര്‍മിച്ച ആല്‍ഫ സെറിന്‍ ഇരട്ട ഫ്ലാറ്റുകള്‍, ജയിന്‍ കോറല്‍ കോവ്, ഹോളി ഫെയ്ത്ത് എച്ച് 2 ഒ, കെ.പി. വര്‍ക്കി ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ലാറ്റുകളാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തു കളയുന്നത്.
ഈ അഞ്ചു ഫ്ലാറ്റ് സമുച്ചയങ്ങളിലും കൂടി 343 താമസ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. ഓരോന്നിനും ഒരു കോടിയിലധികം രൂപ മതിപ്പു വില വരും. ചിലതൊക്കെ അത്യാഡംബരമാക്കി രണ്ടു കോടിയിലധികം രൂപയുടെ മൂല്യം വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ ഏകദേശം നാനൂറു കോടി രൂപ മുദ്ര വില വരുന്ന പാര്‍പ്പിട സമുച്ചയങ്ങളാണ് രണ്ടു കോടി രൂപ ചെലവില്‍ പൊളിച്ചുമാറ്റുന്നത്. ഈ സങ്കടക്കാഴ്ചയ്ക്കിടയില്‍ വേമ്പനാട് കായലോരത്തു നിര്‍മിച്ചിരിക്കുന്ന കാപികോ റിസോർട്ടിനും മരണ വോറണ്ട് പുറപ്പെടുവിച്ചിരിക്കയാണു സുപ്രീം കോടതി ഇന്നലെ.   
ഇങ്ങനെയൊരു പൊളിച്ചടുക്കല്‍ നടക്കുമ്പോള്‍, അതിനു പിന്നിലെ നിയമവശങ്ങളെക്കുറിച്ചും അധികാര കേന്ദ്രങ്ങളില്‍ നടന്ന കൊടിയ അഴിമതികളെക്കുറിച്ചുമൊക്കെ വളരെ വിശദമായിത്തന്നെ പരിശോധിക്കേണ്ടതുണ്ട്. നിയമലംഘനങ്ങളെക്കുറിച്ചു വ്യക്തമായ തെളിവുകളുണ്ടെങ്കിലും അതിലേക്കു വഴിതുറക്കുന്നതിന് ഭരണ യന്ത്രത്തിനു സംഭവിക്കുന്ന പിഴവുകളും കാണാതിരുന്നുകൂടാ. 1986ലെ പരിസ്ഥിതി സംരക്ഷണ നിയമം സെക്ഷന്‍(3) പ്രകാരമുള്ള നിയമലംഘനമാണു മരടില്‍ സംഭവിച്ചത്.
ഈ നിയമത്തിന്‍റെ പരിരക്ഷയില്‍ വരുന്ന കോസ്റ്റല്‍ റെഗുലേറ്ററി ക്യാറ്റഗറി സോണ്‍ 3ല്‍ വരുന്ന സ്ഥലങ്ങളിലാണ് അഞ്ചു ഫ്ലാറ്റുകളും നിര്‍മിച്ചിരിക്കുന്നത്. ഈ മേഖലയിലെ ജലാശയങ്ങളില്‍ നിന്ന് 200 മീറ്റര്‍ അകലെ മാത്രമേ വലിയ നിര്‍മിതികള്‍ അനുവദിക്കുന്നുള്ളൂ. എന്നാല്‍ പൊളിക്കാന്‍ വിധിക്കപ്പെട്ട മുഴുവന്‍ ഫ്ലാറ്റുകളും ശരാശരി അന്‍പതു മീറ്റര്‍ പോലും ദൂരപരിധി പാലിച്ചിട്ടില്ല. ഇത്രയും വലിയ നിയമലംഘനം കണ്ടുപിടിക്കേണ്ട അധികാരികള്‍ ഉറങ്ങുകയായിരുന്നോ എന്ന ചോദ്യം ബാക്കി.
അധികൃതരില്‍ നിന്ന് എല്ലാവിധ അനുമതി പത്രങ്ങളും വൈദ്യുതി കണക്ഷനും കുടിവെള്ള കണക്ഷനും എല്ലാം ലഭിച്ച ശേഷം എന്തിനാണു തങ്ങളെ നിഷ്കരുണം ഇറക്കിവിട്ടതെന്ന ഫ്ലാറ്റ് ഉടമകളുടെ ചോദ്യത്തിനും ഉത്തരമില്ലായിരുന്നു. കേരള കോസ്റ്റല്‍ സോണ്‍ മാനെജ്മെന്‍റ് അഥോറിറ്റിയുടെ ഹര്‍ജിയിലാണു ഫ്ലാറ്റുകള്‍ പൊളിക്കാന്‍ സുപ്രീം കോടതി വിധിച്ചത്. എന്നാല്‍ വിവാദ ഫ്ലാറ്റുകള്‍ക്ക് അനുമതി ലഭിച്ചപ്പോള്‍ ഈ അഥോറിറ്റി നിലവില്‍ ഇല്ലായിരുന്നു എന്ന  നിര്‍മാതാക്കളുടെ വാദം ശരിയല്ല. 1986 മുതല്‍ ഈ അഥോറിറ്റിക്കു നിയമ സാധുതയുണ്ട്. 2006ല്‍ അന്നത്തെ മരട് ഗ്രാമ പഞ്ചായത്ത് ആണ് ഫ്ലാറ്റുകള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയത്.
സിആര്‍എസ് 3 ക്യാറ്റഗറിയില്‍പ്പെട്ട സ്ഥലമായിരുന്നില്ല അന്ന് ഈ പ്രദേശമെന്ന വാദത്തിനു പ്രസക്തിയുണ്ട്. എന്നാല്‍, ഗ്രാമ പഞ്ചായത്ത് നഗരസഭയായി മാറിയപ്പോള്‍, അതുവരെയുണ്ടായിരുന്ന നിയമ ലംഘനങ്ങള്‍ക്ക് അനുമതി തേടാന്‍ തദ്ദേശ വകുപ്പിലെ അധികൃതര്‍ തയാറായതുമില്ല. നിയമവിരുദ്ധമായി നിര്‍മിച്ചതെന്നു തീരസംരക്ഷണ മേഖലാ മാനെജ്മെന്‍റ് അധികൃതര്‍ പറയുന്ന ഫ്ലാറ്റുകള്‍ വലിയ വിലയ്ക്കു വിറ്റഴിക്കുന്നതു വരെ എന്തുകൊണ്ടു കണ്ണടച്ചു എന്ന ചോദ്യത്തിന് ഉത്തരം, നിയമങ്ങള്‍ വിലയ്ക്കെടുക്കാമെന്ന എല്ലാവരുടെയും അതിരുവിട്ട ആത്മവിശ്വാസമായിരുന്നു എന്നു സമ്മതിക്കേണ്ടി വരും.
മരട് ഫ്ലാറ്റ് കേസില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ കൈകോര്‍ത്തതും ഈ പ്രതീക്ഷയിലായിരുന്നു. എന്നാല്‍, കേരളത്തിലടക്കമുണ്ടായിട്ടുള്ള പ്രകൃതി ദുരന്തങ്ങള്‍ ചൂണ്ടിക്കാട്ടി, സുപ്രീം കോടതി എല്ലാ എതിര്‍മുഖങ്ങളെയും ഖണ്ഡിച്ചു. ഇനിയാണ് ഇതിലെല്ലാം വലിയ ഒരു ചോദ്യം ഉയരുന്നത്. പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചു നിര്‍മിച്ച ഫ്ലാറ്റുകള്‍ പൊളിക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് എന്താണു പ്രതിവിധിയെന്ന് ആരും പറയുന്നില്ല.
ഏതാണ്ട് 6.8 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി വരുന്ന കൂറ്റന്‍ കെട്ടിട സമുച്ചയങ്ങള്‍ ഇടിച്ചു നിരത്തുമ്പോള്‍ ഉണ്ടാകുന്ന 76,350 മെട്രിക് ടണ്‍ മാലിന്യങ്ങള്‍ എവിടെക്കൊണ്ടു തള്ളും? നിയന്ത്രിത സ്ഫോടനത്തിലൂടെ പൊട്ടിപ്പൊളിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനത്തില്‍ സമീപത്തുള്ള മറ്റു ഫ്ലാറ്റുകള്‍ക്കും പാലങ്ങള്‍ക്കും മറ്റു നിര്‍മിതികള്‍ക്കുമുണ്ടാകുന്ന ബലക്ഷയം കണ്ടില്ലെന്നു നടിക്കാനാവുമോ? ഇത്തരത്തിലുള്ള നാശനഷ്ടങ്ങളുടെ ശരിയായ കണക്കു കിട്ടാന്‍ കാലങ്ങള്‍ കാത്തിരിക്കേണ്ടി വരും. വര്‍ഷങ്ങള്‍ക്കു ശേഷം സംഭവിക്കാവുന്ന ഇത്തരം നഷ്ടങ്ങള്‍ക്ക് ആരു സമാധാനം പറയും? 
സിആര്‍സെഡ് 3 മേഖലയിലെ വാട്ടര്‍ ഫ്രണ്ട് കെട്ടിട സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത് നീരൊഴുക്കു തടസപ്പെടുന്നതടക്കമുള്ള പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഗണിച്ചാണ്. ഇങ്ങനെ നീരൊഴുക്കു തടയുന്നതു മുകളിലേക്കുള്ള നിര്‍മിതികള്‍ മാത്രമല്ല. ഭൂമിക്കടിയില്‍ പൈലില്‍ ഉറപ്പിച്ചിരിക്കുന്ന പടുകൂറ്റന്‍ പില്ലറുകള്‍ക്കും അതില്‍ പങ്കുണ്ട്. ഭൂമിക്കടിയിലേക്ക് മുപ്പതു മീറ്റര്‍ വരെ ആഴത്തില്‍ പൈലുകള്‍ താഴ്ത്തിയിട്ടുണ്ട് മരടില്‍. ഇവയൊന്നും നീക്കം ചെയ്യാന്‍ കോടതി ഉത്തരവിട്ടില്ല.
ഈ അനാഥ പൈലുകള്‍ ഭൂമിക്കടിയില്‍ അതേപടി നിലനിന്നാല്‍ ഫ്ലാറ്റുകള്‍ പൊളിച്ചുകളയുന്നതു മൂലമുണ്ടാകുമെന്നു കരുതുന്ന പരിസ്ഥിതി സുരക്ഷ ഉറപ്പില്ല. ഭൂമിക്കടിയില്‍ നിന്ന് ഈ പില്ലറുകള്‍ പിഴുതെടുത്താല്‍ സമീപ പ്രദേശത്തുള്ള ഒട്ടുമിക്ക നിര്‍മിതികളും അതീവ ഗുരുതരമായ ബലക്ഷയം നേരിടേണ്ടി വരും. ഇത്തരം സങ്കീര്‍ണതകളെല്ലാം ബാക്കിവച്ചാണു മരടിലെ അഞ്ചു ഫ്ലാറ്റുകള്‍ ഇന്നു മണ്ണടിയുന്നത്.
കേരളം മുഴുവന്‍ കാത്തിരിക്കുന്ന ഒരു കൗതുകക്കാഴ്ചയല്ല അതെന്ന് ഉറപ്പ്. പലരുടെയും വിയര്‍പ്പില്‍ കുരുത്തുപൊന്തിയ നാനൂറു കോടി രൂപയും അനേകരുടെ ജീവിത സ്വപ്നങ്ങളും കഷ്ടിച്ച് ഒരു മിനിറ്റില്‍ താഴെ സമയം കൊണ്ടു മണ്ണടിയുന്ന ദുരന്തക്കാഴ്ചയാണ് ഇന്നു മരടിനെ കാത്തിരിക്കുന്നത്. കേരളത്തില്‍ ഒരിടത്തും ഇനി ആവര്‍ത്തിക്കാതിരിക്കട്ടെ, ഈ കണ്ണീര്‍ക്കാഴ്ച.

Thursday, January 9, 2020

യുദ്ധവും സമാധാനവും (ലേഖനം)

2020-ല്‍ ലോകം പുതുവത്സരാഘോഷ ലഹരിയില്‍ മുഴുകിയിരിക്കുമ്പോഴായിരുന്നു യുദ്ധകാഹളം മുഴങ്ങിയത്. അതും മുമ്പത്തേക്കാള്‍ പതിന്മടങ്ങ് കൂടുതല്‍. പക്ഷെ മറവിയെന്ന മാസ്മരികതയില്‍ മനുഷ്യന്‍ എല്ലാം മറക്കുന്നു. അല്ലെങ്കില്‍ മറക്കാന്‍ ശ്രമിക്കുന്നു. കഴിഞ്ഞകാല യുദ്ധാനുഭവങ്ങള്‍ എത്ര വേഗമാണ് ലോക നേതാക്കളും സാധാരണ മനുഷ്യരും മറക്കുന്നത്. 

യുദ്ധം എങ്ങനെ ആരംഭിക്കുന്നു, എവിടെ ആരംഭിക്കുന്നു, എപ്പോള്‍ അവസാനിക്കുന്നു എന്നൊന്നും പ്രവചിക്കാന്‍ പറ്റാത്ത അവസ്ഥ. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ അതിന്റെ കാരണവും വ്യക്തമാകും.  മിക്കപ്പോഴും, യുദ്ധങ്ങളുടെ കാരണം പരാജയപ്പെട്ട നേതൃത്വമാണെന്ന് ചരിത്രം വ്യക്തമാക്കുന്നു.  നല്ല വിധി നടപ്പാക്കാന്‍ പാടുപെടുക, മറ്റുള്ളവര്‍ എന്തു ചെയ്യുമെന്ന് തെറ്റായി കണക്കാക്കുക, എതിരാളികള്‍ക്ക് സമ്മിശ്ര സന്ദേശങ്ങള്‍ അയക്കുക, ബുദ്ധിയെ അവഗണിക്കുക, ഏതൊരു കാര്യത്തിലും വേഗത്തില്‍ വിജയിക്കാന്‍ ശക്തി മാത്രം മതിയെന്ന തെറ്റായ വിശ്വാസത്തെ ആശ്രയിക്കുക മുതലായവ ഒരു യുദ്ധത്തിലേക്ക് തന്നെ കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ നിര്‍വചിച്ചിരിക്കുന്നത് എളുപ്പത്തില്‍ പ്രവേശിക്കാവുന്നതും എന്നാല്‍ അതില്‍ നിന്ന് പുറത്തുകടക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ യുദ്ധങ്ങളാണ്. തീവ്രവാദവും സങ്കീര്‍ണ്ണമായ യുദ്ധതന്ത്രങ്ങളും പഴയ നിയമങ്ങളെ അപ്പാടെ അവഗണിച്ച് യുദ്ധത്തില്‍ വിജയം നേടുക എന്നതാണ് ഇപ്പോഴത്തെ വെല്ലുവിളി.

പരാജയപ്പെട്ട ആ നേതൃത്വത്തിന്റെ ശരിയായ ചിത്രം ഇപ്പോള്‍ അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധത്തില്‍ പ്രതിഫലിച്ചിരിക്കുന്നതു കാണാം. തങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നേടിയെടുക്കുന്നതിന് മറ്റൊരാളെ കരുവാക്കാമെന്നും ഭീഷണിപ്പെടുത്താമെന്നും ഇരുപക്ഷവും തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഗൗരവമേറിയ ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ മനസ്സു കാണിക്കാതെയും സന്നദ്ധത പ്രകടിപ്പിക്കാതെയും ഇരുവരും പരസ്പരം മത്സരിച്ച് ആരോപണപ്രത്യാരോപണങ്ങളുടെ ചക്രത്തില്‍ കുടുങ്ങി കറങ്ങിക്കൊണ്ടിരിക്കുന്നു. അതിന്റെ പരിണിത ഫലമോ മിഡില്‍ ഈസ്റ്റിനെ ഒരു നീണ്ട യുദ്ധത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. 

വര്‍ഷങ്ങളായി ആയിരക്കണക്കിന് നിരപരാധികളെയും നൂറുകണക്കിന് അമേരിക്കന്‍ സൈനികരേയും കൊന്നൊടുക്കിയതിന്റെ ഉത്തരവാദിത്വം കണക്കിലെടുത്ത് ഇറാന്‍റെ ഇസ്ലാമിക് റെവലൂഷനറി ഗാര്‍ഡ് കോറിന്‍റെ മേജര്‍ ജനറലായിരുന്ന കാസെം സൊലൈമാനിയുടെ മരണത്തില്‍ വിലപിക്കേണ്ടതില്ല. രഹസ്യവും നിഗൂഢവുമായ കാര്യങ്ങള്‍ക്കുപയോഗിക്കുന്ന ഇറാന്‍റെ ഖുദ്സ് ഫോഴ്സിന്റെ കമാന്ററായിരുന്ന സൊലൈമാനി അമേരിയ്ക്കക്ക് എന്നും തലവേദനയായിരുന്നു. അതിനാല്‍ തന്നെ ഖുദ്സ് ഫോഴ്സിനെ ഭീകര സംഘടനയായാണ് അമേരിക്ക കാണുന്നത്, സൊലൈമാനിയെ ഭീകരനായും. സൊലൈമാനിയുമായോ അനുബന്ധ വ്യാപാര വ്യവസായങ്ങളുമായോ പങ്കാളികളാകുന്നതില്‍ നിന്ന് പൗരൻമാരെ അമേരിക്ക വിലക്കിയിട്ടുമുണ്ട്. സൊലൈമാനിയുടെ വധം ഇറാനുമായുള്ള യുദ്ധസാധ്യത വര്‍ദ്ധിപ്പിക്കുന്നു എന്നതാണ് വസ്തുത. പ്രസിഡന്റ് ട്രം‌പും ഇറാന്‍ ഭരണകൂടവും കൂടുതല്‍ ആക്രമണ ഭീഷണികള്‍ കൈമാറിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

അമേരിക്കയിലെയും ഇറാനിലെയും നേതാക്കള്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇറാന്‍ ആണവ കരാറില്‍ നിന്ന് മാറിനില്‍ക്കാനും, കരാര്‍ ചര്‍ച്ച ചെയ്ത ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, റഷ്യ, ചൈന എന്നീ രാജ്യങ്ങളെ അവഗണിക്കാനും, പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനും, അറേബ്യന്‍ ഗള്‍ഫില്‍ യുഎസ് സേനയെ ശക്തിപ്പെടുത്താനും, ബലപ്രയോഗം നടത്താനുമാണ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ശ്രമിച്ച്ത്.  ചര്‍ച്ചയ്ക്കായി ഇറാന്‍ മുന്‍‌കൈ എടുക്കുമ്പോള്‍ ട്രംപാകട്ടേ ബലപ്രയോഗത്തിലൂടെ കാര്യങ്ങള്‍ നേടാമെന്ന് വൃഥാ ശഠിച്ചു. മൂഢ സ്വര്‍ഗത്തിലെ രാജാവിനെപ്പോലെ ഭീഷണിപ്പെടുത്തി മിഡില്‍ ഈസ്റ്റില്‍ യു എസിന്റെ ആധിപത്യം തുടരുമെന്ന സമ്മിശ്ര സന്ദേശങ്ങളും ട്വിറ്ററിലൂടെ അയച്ചുകൊണ്ടിരുന്നു.

കഴിഞ്ഞ വര്‍ഷം യു എസ് താവളങ്ങള്‍ക്കും സഖ്യകക്ഷികള്‍ക്കുമെതിരെ ഇറാന്‍ നടത്തിയ ആക്രമണ പരമ്പരകളോട് പ്രതികരിക്കാന്‍ ട്രംപ് വിമുഖത കാണിച്ചു. യുഎസ് ഡ്രോണ്‍ തകര്‍ത്തതിനെത്തുടര്‍ന്ന് ജൂണില്‍ അവസാന നിമിഷം ഇറാനെതിരായ പ്രതികാര സമരം അദ്ദേഹം പിന്‍വലിച്ചു. സൗദി അറേബ്യയിലെ എണ്ണ സംസ്ക്കരണ കേന്ദ്രങ്ങള്‍ക്കെതിരെ സെപ്തംബറില്‍ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ അപലപിക്കാനോ പ്രതികരിക്കാനോ  പ്രസിഡന്‍റ് വിസമ്മതിച്ചു.

സിറിയയില്‍ നിന്ന് യുഎസ് സൈന്യത്തെ പെട്ടെന്ന് പിന്‍വലിക്കാന്‍ ട്രംപ് തീരുമാനിച്ചപ്പോള്‍, പ്രത്യക്ഷമായി കുര്‍ദിഷ് സഖ്യകക്ഷികളെ ഉപേക്ഷിച്ച് തുര്‍ക്കിയെയും റഷ്യയെയും ഇറാനെയും സിറിയയില്‍ തങ്ങളുടെ സ്വാധീനം വിപുലീകരിക്കാന്‍ അനുവദിക്കുകയായിരുന്നു ട്രം‌പ്. യുദ്ധങ്ങളില്‍ നിന്ന് ട്രം‌പ് 'എന്നന്നേക്കുമായി' പിന്മാറുന്നുവെന്ന് പ്രതിജ്ഞയെടുക്കുന്ന സമയത്ത് മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങള്‍ അവരവരുടെ പ്രശ്നങ്ങള്‍ സ്വയം പരിഹരിച്ചുകൊള്ളണമെന്ന ഉപദേശവും നല്‍കി.  അടുത്തിടെ വാള്‍സ്ട്രീറ്റ് ജേണല്‍ എഡിറ്റോറിയല്‍ വിശേഷിപ്പിച്ചത് 'ഒറ്റപ്പെടാനുള്ള പ്രേരണകള്‍ അപകടങ്ങള്‍ വിളിച്ചു വരുത്താനും എതിരാളികള്‍ക്കുള്ള തുറന്ന ക്ഷണവുമാണ്,' എന്നാണ്.

കഴിഞ്ഞ ജൂണില്‍ അറേബ്യന്‍ ഗള്‍ഫിലെ ഓയില്‍ ടാങ്കറുകളില്‍ ആക്രമണം നടത്തുകയും, സഖ്യ സേനയെ ഉപയോഗിച്ച് യുഎസ് താവളങ്ങളെയും അവരുടെ സഖ്യകക്ഷികളെയും തുരത്തിയോടിക്കാമെന്നും ഇറാന്‍ തെറ്റായ കണക്കുകൂട്ടലുകള്‍ നടത്തി. ഡിസംബര്‍ 27 ന് കിര്‍ക്കുക്കിനടുത്തുള്ള ഒരു യു എസ് സൈനിക താവളത്തില്‍ റോക്കറ്റ് ആക്രമണം നടത്തിയതു തന്നെ ട്രംപിനെ മിഡില്‍ ഈസ്റ്റില്‍ നിന്ന് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാല്‍ ആ തന്ത്രം പരാജയപ്പെട്ടു. ഇറാഖിലെയും സിറിയയിലെയും ഇറാനിയന്‍ പ്രൊക്സി മിലിഷ്യയായ കതെബ് ഹിസ്ബുള്ളയെ എഫ് 15ഇ യുദ്ധവിമാനങ്ങളുപയോഗിച്ച് ആക്രമിക്കാന്‍ പ്രസിഡന്‍റ് ഉത്തരവിട്ടു. ആ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ നടപടിയുടെ അനന്തരഫലങ്ങള്‍ വൈറ്റ് ഹൗസ് പ്രതീക്ഷിച്ചിരുന്നോ എന്ന് വ്യക്തമല്ല. എന്നാല്‍ പരിണത ഫലങ്ങള്‍ സംഭവിച്ചു.

അക്രമാസക്തവും ഇറാനിയന്‍ അനുകൂലവുമായ പ്രതിഷേധം ബാഗ്ദാദിലെ യുഎസ് എംബസിയെ അപകടത്തിലാക്കി.   നാവികരുടെ വിന്യാസവും 82-ാം എയര്‍ബോണ്‍ ഡിവിഷനും മറീന്‍സുമായാണ് അമേരിക്ക അതിനെ നേരിട്ടത്.  കൂടാതെ, ഇറാനിയന്‍ ഖുഡ്സ് ഫോഴ്സിന്‍റെ കമാന്‍ഡറായിരുന്ന ഖാസെം സൊലൈമാനിയെ വധിക്കാന്‍ പ്രസിഡന്റ് തീരുമാനിക്കുകയും ഉത്തരവിടുകയും ചെയ്തു. 

തന്‍റെ പ്രസിഡന്‍റ് സ്ഥാനത്തിന്‍റെ ഏറ്റവും വലിയ പരീക്ഷണമാണ് ട്രംപ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി യുഎസ് ആഗോള നേതൃത്വത്തിന്‍റെ പങ്ക് അദ്ദേഹം ചോദ്യം ചെയ്യുകയും സഖ്യങ്ങളെ വിമര്‍ശിക്കുകയും കൂടുതല്‍ പരിചയസമ്പന്നരായ സൈനിക, നയതന്ത്ര ഉപദേഷ്ടാക്കളുടെ മാര്‍ഗനിര്‍ദ്ദേശം അവഗണിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. യുദ്ധ സാഹചര്യമുണ്ടാക്കാന്‍ പ്രകോപനപരമായ ട്വീറ്റുകള്‍ നിരന്തരം അയച്ചുകൊണ്ടിരിക്കുന്നു.

അദ്ദേഹത്തില്‍ നിക്ഷിപ്തമായിട്ടുള്ള പ്രസിഡന്റ് പദവിയും, രാജ്യത്തിന്‍റെ ഗതിയും യുദ്ധഭീഷണിയെക്കുറിച്ചും കമാന്‍ഡര്‍ ഇന്‍ ചീഫ് എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ചും അദ്ദേഹം ഗൗരവമായി കാണുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സൈനിക ശക്തി കൊണ്ട് മാത്രം പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ല. 21ാം നൂറ്റാണ്ടിലെ യുദ്ധങ്ങളുടെ ഏറ്റവും ഗൗരവമേറിയ പാഠം, ശക്തമായ നേതൃത്വം ഇല്ലെങ്കില്‍ കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെടും എന്നതാണ്.

ലോകസമാധാനമാണ് ഓരോ ഭരണാധികാരികളും ആഗ്രഹിക്കുന്നതെങ്കില്‍ ആദ്യം വേണ്ടത് അവരുടെ മനസ്സില്‍  സമാധാനം സ്ഥാപിക്കുക എന്നതാണ്. എന്നാല്‍, അവരുടെ മനസ്സുകള്‍ ധനമോഹവും അധികാര ദുര്‍മോഹവും സുഖലോലുപതയും മറ്റും കൊണ്ടു വിഷലിപ്തമാക്കിത്തീര്‍ത്തിരിക്കുകയാണ്. ആ വിഷലിപ്തമായ മനസ്സാണ് ഇപ്പോള്‍ യുദ്ധത്തിലേക്ക് അവരെ നയിച്ചിരിക്കുന്നത്. പക്ഷേ സ്വാഭാവികമായ സമാധാനത്തെ ഇല്ലാതാക്കിയത്, സ്വന്തം മനസ്സ് വിഷലിപ്തമായിത്തീര്‍ന്നതാണെന്ന് അവര്‍ കാണുന്നില്ല. അതിനാല്‍ അവര്‍ വിഷത്തില്‍ മുങ്ങിക്കിടക്കുന്നുകൊണ്ട് അതില്‍ നിന്ന് കരകയറാന്‍ ഇഷ്ടപ്പെടാതെതന്നെ, ആ വിഷത്തിന്റെ ദോഷഫലത്തില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. ഈ ഭരണകര്‍ത്താക്കളുടെ മത്സരബുദ്ധി കാരണം തങ്ങള്‍ക്ക് എന്തു സംഭവിച്ചു എന്നു മനുഷ്യവര്‍ഗം അറിയണം. അങ്ങനെ തിരിച്ചറിവു നേടിയ മനുഷ്യര്‍ പ്രതികരിക്കുമ്പോള്‍ മാത്രമേ അവര്‍ കണ്ണു തുറക്കുകയുള്ളൂ. അവരുടെ കണ്ണുകള്‍ തുറക്കണമെങ്കില്‍ സാധാരണക്കാരുടെ മനസ്സറിയണം. അതു ചെയ്യാത്തിടത്തോളം കാലം ന്യൂക്ലിയര്‍ ബോംബ് എന്ന മുള്‍മുനയില്‍ തൂങ്ങിനില്‍ക്കുന്ന 'സമാധാനം' അനുഭവിച്ചുകൊണ്ട് സമാധാനമില്ലാതെ ലോക ജനത ജീവിക്കേണ്ടിവരും.

Monday, January 6, 2020

ഡല്‍ഹിയിലെ ഗുണ്ടകള്‍ക്ക് അഴിഞ്ഞാടാനുള്ളതല്ല സര്‍‌വ്വകലാശാലകള്‍

നവംനവങ്ങളായ ആശയങ്ങളുടെയും നലംതികഞ്ഞ രാഷ്ട്രീയ ചാണക്യ തന്ത്രങ്ങളുടെയും അതിസങ്കീര്‍ണമായ ശാസ്ത്ര സാങ്കേതിക വിജ്ഞാനങ്ങളുടെയും പരിശീലനക്കളരി ആകേണ്ട സര്‍വകലാശാലകള്‍ അക്രമികളുടെയും ഗൂണ്ടകളുടെയും കലാപകാരികളുടെയും രാജ്യദ്രോഹികളുടെയുമൊക്കെ കൂത്തരങ്ങായി മാറുന്നത് ആശങ്കാജനകമെന്നല്ല, ഭയാനകമെന്നു വേണം വിശേഷിപ്പിക്കേണ്ടത്. രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയുടെ ഹൃദയഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ കഴിഞ്ഞ കുറേ നാളുകളായി നടക്കുന്ന അതിക്രമങ്ങളും അക്രമങ്ങളും വിദ്യാര്‍ഥി സംഘട്ടനങ്ങളുടെ പട്ടികയിലല്ല എഴുതിച്ചേര്‍ക്കേണ്ടത്. വിദ്യാര്‍ഥികളെ കരുക്കളാക്കി, സ്ഥാപിത താത്പര്യങ്ങള്‍ നടപ്പാക്കാന്‍ തത്പര കക്ഷികള്‍ നടത്തുന്ന ഭീകരാക്രമണങ്ങളായിത്തന്നെ ഇവ പരിഗണിക്കേണ്ടതുണ്ട്.

കഴിഞ്ഞദിവസം ക്യാംപസിനുള്ളില്‍ നടന്ന കൊലവിളിയും യുദ്ധസമാനമായ അക്രമങ്ങളും ഒറ്റപ്പെട്ടതല്ല. വര്‍ഷങ്ങളായി നടപ്പാക്കി വരുന്ന ചില അജന്‍ഡകളുടെ തുടര്‍ച്ച മാത്രമാണത്. ഇപ്പോഴത്തെ കക്ഷി ആരെന്നല്ല, ഇന്നോളമുണ്ടായിട്ടുള്ള ഓരോ ആക്രമത്തിനു പിന്നിലും ആരൊക്കെ എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയാല്‍ മാത്രമേ ജെഎന്‍യുവിനെ ബാധിച്ചിരിക്കുന്ന അപകടത്തിന് അവസാനമാകൂ. ഹോസ്റ്റല്‍ ഫീസ് വര്‍ധനയ്ക്കെതിരേ കഴിഞ്ഞ ഏതാനും മാസങ്ങളായി വിദ്യാര്‍ഥികള്‍ സമരത്തിലാണ്. അതിന്‍റെ ഭാഗമായി കഴിഞ്ഞ മാസം അവര്‍ നടത്തിയ പാര്‍ലമെന്‍റ് മാര്‍ച്ച് ഡല്‍ഹിയുടെ ഉറക്കം കെടുത്തി. ഭരണകൂടങ്ങളും പൊലീസും വളരെ പണിപ്പെട്ടാണ് ഈ മാര്‍ച്ചിന്‍റെ വീര്യം കെടുത്തിയത്. ക്യാംപസിലെ ഇടതുപക്ഷ വിദ്യാര്‍ഥികളാണ് പാര്‍ലമെന്‍റ് മാര്‍ച്ചിനു മുന്നിട്ടു നിന്നത് എന്നതും മറക്കരുത്. പ്രക്ഷോഭം കേന്ദ്ര സര്‍ക്കാരിനെതിരേ എന്ന മറുപ്രചാരണത്തില്‍ ഭരണപക്ഷത്തുള്ള സംഘടനകള്‍ക്കു വിദ്യാര്‍ഥികളോടു വിദ്വേഷം തോന്നുകയും ചെയ്തുവത്രേ.

സമാനമായ സാഹചര്യങ്ങളാണു കഴിഞ്ഞ ദിവസവും നടന്നത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരേ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി അടക്കം പ്രമുഖ സര്‍വകലാശാലകളിലെല്ലാം വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിലാണ്. ജെഎന്‍യു, ജാമിയ മിലിയ, അലിഗഡ് സര്‍വകലാശാകളിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. അതിന്‍റെ പേരിലുള്ള പ്രകോപനമാണ് കഴിഞ്ഞദിവസമുണ്ടായ സംഘട്ടനത്തിനു കാരണം എന്നാണു കരുതപ്പെടുന്നത്. എന്നാല്‍ ക്യാംപസില്‍ കടന്നുകയറി വേട്ട നടത്തിയതു ക്യാംപസിനു പുറത്തുള്ള ഗൂണ്ടകളാണെന്ന കണ്ടെത്തലാണ് അതീവ ഗുരുതരം. ക്യാംപസുകള്‍ക്കുള്ളിലെ വിദ്യാര്‍ഥി സംഘട്ടനങ്ങളില്‍ പുതുമയില്ല. പക്ഷേ, അവിടേക്കു പക്ഷം പിടിച്ചു ഗൂണ്ടകള്‍ കടന്നുവന്നാല്‍ സ്ഥിതി അത്യന്തം അപകടകരമാകും. അത്തരം അനുഭവങ്ങള്‍ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ ഇതിനു മുന്‍പും സംഭവിച്ചിട്ടുണ്ട്.

2001ലെ പാര്‍ലമെന്‍റ് ആക്രമണ കേസിലെ മുഖ്യ ആസൂത്രകന്‍ അഫ്സല്‍ ഗുരുവിനെയും കശ്മീര്‍ വിഘടനവാദിയും കൊടും ഭീകരനുമായിരുന്ന മക്ബൂല്‍ ഭട്ടിനെയും തൂക്കിലേറ്റാന്‍ സുപ്രീം കോടതി വിധിച്ചപ്പോള്‍ ഏറ്റവും വലിയ പ്രതിഷേധം ഉയര്‍ന്നതു ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്നായിരുന്നു. അന്നും ഇതുപോലെ മുഖം മൂടി ധരിച്ച കുറേപ്പേര്‍ ക്യാംപസിനുള്ളില്‍ കടന്നുകയറി വലിയ അക്രമം അഴിച്ചുവിട്ടു. അക്രമം മാത്രമായിരുന്നില്ല അന്നത്തെ പ്രശ്നം. അക്രമികള്‍ മുഴക്കിയ മുദ്രാവാക്യം മുഴുവന്‍ ഇന്ത്യാ വിരുദ്ധമായിരുന്നു. ആരായിരുന്നു ഈ മുദ്രാവാക്യങ്ങള്‍ക്കു പിന്നിലെന്ന അന്വേഷണം ഇന്ത്യാ വിരുദ്ധ ക്യാംപുകളിലേക്കും ഭീകര താവളങ്ങളിലേക്കും വരെ നീണ്ടു. രാജ്യദ്രോഹികള്‍ക്കു പോലും കടന്നു കയറി ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കാവുന്ന ഇടമായി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല എന്നല്ല, ഒരു സര്‍വകലാശാലയും തരം താഴരുത്.

അന്നത്തെ ഗൂണ്ടകളെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവന്നു ശിക്ഷിക്കുന്നതിനു പകരം, പ്രതിഷേധവുമായി രംഗത്തിറങ്ങിയ ഇടതുപക്ഷ വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കുകയായിരുന്നു അധികൃതര്‍ ചെയ്തത്. ഇക്കഴിഞ്ഞ ദിവസം നടന്നതും സമാനമായ സംഭവങ്ങളാണ്. മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം ആളുകള്‍ ക്യാംപസിലെ വിവിധ ഹോസ്റ്റലുകളില്‍ ഇരച്ചുകയറി, മാരകായുധങ്ങളുമായി വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നു. നിരവധി വിദ്യാര്‍ഥികള്‍ക്കു സാരമായി പരുക്കേറ്റു. ഇതില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ അനുകൂല അധ്യാപകര്‍ ക്യാംപസില്‍ പ്രകടനം നടത്തി. അതില്‍ പ്രകോപിതരായി കൂടുതല്‍ അക്രമികളെത്തി കൂടുതല്‍ രൂക്ഷമായ അക്രമം അഴിച്ചു വിടുകയായിരുന്നു. അതിന് ക്യാംപസിലെ ബിജെപി- ആര്‍എസ്എസ് അനുകൂല അധ്യാപകരുടെയും പൊലീസിന്‍റെയും ഒത്താശയുണ്ടായിരുന്നു എന്നാണ് ആരോപണം. ഏതായാലും യൂണിവേഴ്സിറ്റി വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷ്, മലയാളി പ്രൊഫസര്‍ അമിത് പരമേശ്വരന്‍ തുടങ്ങി നിരവധി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പരുക്കേറ്റു.

ജെഎന്‍യുവില്‍ വിദ്യാര്‍ഥികളെക്കാള്‍ അധ്യാപകരാണു രാഷ്ട്രീയം കളിക്കുന്നതും പയറ്റുന്നതും. രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കും അക്രമങ്ങള്‍ക്കും പുറത്തു നിന്നല്ല, ഒപ്പം നിന്നുകൊണ്ടു തന്നെ വിദ്യാര്‍ഥികളെ അവര്‍ പ്രോത്സാഹിപ്പിക്കുന്നു. അതിസങ്കീര്‍ണമായ രാഷ്ട്രീയ നാടകങ്ങളില്‍ സര്‍വകലാശാലാ ചാന്‍സലറും വൈസ് ചാന്‍സലറുമൊക്കെ നിഷ്പ്രഭരും നിരാശ്രയരുമാകുന്നു. അതോടെ ആര്‍ക്കും രക്ഷപ്പെടുത്താന്‍ കഴിയാത്ത ചെകുത്താന്‍ കോട്ടയായി ജെഎന്‍യു അടക്കമുള്ള സര്‍വകലാശാലകള്‍ അധഃപതിക്കുന്നു. സര്‍വകലാശാലകളെയും കലാശാലകളെയും ഗൂണ്ടകളുടെയും മുതിര്‍ന്നവരുടെയും രാഷ്ട്രീയ കൂത്തരങ്ങുകള്‍ക്കുള്ള മറയാക്കാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ആത്മാര്‍ഥത കാണിക്കാത്തിടത്തോളം, ഇനിയും രക്തപങ്കിലമാകുകയാവും അവയുടെ ഗതി.