Wednesday, March 30, 2011

തലവിധി കാത്തിരിക്കുന്ന ജനവിധി

'ഉണ്ടെങ്കിലും അനുഭവിക്കാന്‍ യോഗമില്ല' എന്നൊരു പഴഞ്ചൊല്ല്  കേട്ടിട്ടുണ്ട്.ഏതാണ്ടിതുപോലെയാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ അവസ്ഥ. ആനയുടേയും അമ്പാരിയുടേയും അകമ്പടിയോടെ , വെള്ളിത്താലത്തില്‍ വച്ചു നീട്ടിയ അധികാരം, കാലുവാരലിന്റെയും പിന്നാമ്പുറക്കളികളുടേയും കുത്തൊഴുക്കില്‍ കൈവിട്ടു പോയ ലക്ഷണമാണ് കാണുന്നത്. ചെന്നിത്തലയും വയലാര്‍ജിയും ഉമ്മന്‍ ചാണ്ടിയുടെ കസേരയിലേക്ക് കണ്ണുനട്ടു തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ കീഴ്മേല്‍മറിഞ്ഞു തുടങ്ങിയത്. കെ എസ് യു ,യൂത്ത് കോണ്‍ഗ്രസ് ഇലക്ഷനുകള്‍ വലിയ കോളിളക്കമൊന്നും കൂടാതെ നടന്നെങ്കില്‍ തന്നെയും സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ അവസാന ഘട്ടത്തില്‍ സംഗതി കുളമായി.

ഇതിനിടയ്ക്കാണ് 'ഉണ്ടോണ്ടിരുന്ന നായര്‍ക്ക് ഒരു വിളി വന്നു' എന്ന് പറഞ്ഞതു പോലെ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ബന്ധുവും വിശ്വസ്തനുമായ റൗഫിന് റജീനയുടെ സംഗതി ഒന്നുകൂടി പൊക്കിയാലൊ എന്നൊരു പൂതി വന്നത്.'ചുമ്മാതിരിക്കുന്നിടത്ത് ചുണ്ണാമ്പിട്ടു പൊള്ളിച്ചു' എന്നു പറഞ്ഞതു പോലെ കുഞ്ഞാലിക്കുട്ടി ആ വാര്‍ത്തയ്ക്ക് ആധികാരിക ബലം നല്‍കിക്കൊണ്ടൊരു പത്രസമ്മേളനവും നടത്തി. എന്നിട്ട് മൈക്ക് ഉമ്മന്‍ ചാണ്ടിക്ക് കൈമാറി. 'നാറുന്നവനെ ചുമന്നാല്‍ ചമക്കുന്നവനും നാറും' എന്നതായി കുഞ്ഞൂഞ്ഞിന്റെ അവസ്ഥ. വേലിയിലിരുന്ന പാമ്പിനെയെടുത്ത് കൗപീനത്തില്‍ വച്ചതുപോലെയായി. അതിനിടയില്‍ പാമൊയില്‍ കേസില്‍ ചാണ്ടിയെ ഒന്നു തോണ്ടിയിട്ട് മുന്‍ മന്ത്രി മുസ്തഫ ഒരു പ്രസ്താവനയും കാച്ചി.

'ഉന്തിന്റെ കൂടെ ഒരു തള്ളുംകൂടി' എന്നു പറഞ്ഞതു പോലെ ഇരുപത്തിരണ്ടു വര്‍ഷം കൊണ്ടു നടന്ന ഇടമലയാര്‍ കേസില്‍ ആര്‍. ബാലക്ഷപിള്ളയ്ക്കെതിരെ കോടതി വിധി നേടി അച്ച്യുതാനന്ദന്‍ സൂപ്പര്‍ മാനായി. പിണറായിക്കു പോലും പിടികൊടുക്കാത്ത രീതിയില്‍ വളര്‍ന്നു. പൂജപ്പുരയില്‍ ഇപ്പോള്‍ ഗുമസ്ഥപ്പണിചെയ്യുന്ന പിള്ളേച്ചന്‍ താനും തന്റെ മകനുമല്ലാതെ മത്സരിക്കവാന്‍ ആമ്പിയറുള്ള മറ്റാരും പാര്‍ട്ടിയിലില്ല എന്നാണു പുലമ്പുന്നത്. സ്വന്തം പാര്‍ട്ടിയില്‍ ജനവിധി തേടാന്‍ മൂന്നാമതൊരാളില്ലെന്ന് നേതാക്കള്‍ തന്നെ വിലയിരുത്തുന്നൊരു പാര്‍ട്ടിയ്ക്ക് കേരളരാഷ്ട്രീയത്തില്‍ എന്തു പ്രസക്തി. ഇതിനിടെ തങ്ങളുടെ അരുമയാര്‍ന്ന പെണ്മകളെ ഉണ്ണിയാര്‍ച്ച വേഷം കെട്ടിച്ച് അങ്കത്തിലിറക്കുവാന്‍ പിള്ളേച്ചനും വയലാര്‍ജിയും ഒരു വിഫലശ്രമം നടത്തി. കൂടെ നിന്ന ചതിയന്‍ ചന്തുമാര്‍ പിന്നില്‍ നിന്നും മുറുച്ചുരികകൊണ്ടു അടവു മാറ്റി മാനം രക്ഷിച്ചു.

കൂട്ടത്തില്‍ ഗൗരിയമ്മയുടെ കാര്യമാണു ഏറ്റവും രസകരവും സഹതാപകരവും. തൊണ്ണൂറു കഴിഞ്ഞ ആ കോമളാങ്കിക്കു വീണ്ടും മത്സരിച്ച് മന്ത്രിയാവാനൊരു മോഹം. നാലും മൂന്നും ഏഴുപേരുള്ള ജെ എസ് എസ് എന്ന അവരുടെ പാര്‍ട്ടി അടുത്ത മന്ത്രിസഭയില്‍ ഇല്ലെങ്കില്‍ കേരളത്തിന്റെ ഗതി അധോഗതിയാകുമെന്നാണ് അവരുടെ ഉറച്ച വിശ്വാസം. ആ അമ്മച്ചിയ്ക്ക് നേരെ ചൊവ്വേ നടക്കാനും നല്ലതുപോലെ സംസാരിക്കാനുമുള്ള കഴിവ് എന്നേ നഷ്ടപ്പെട്ടിരിക്കുന്നു. അവര്‍ക്കും അണികളുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നും.

എം വി രാഘവന്റെ കാര്യവും ദയനീയമാണ്. അധികാരപ്പിടി വിടാന്‍ അദ്ദേഹം തയ്യാറല്ല. സത്യത്തില്‍ ഇത്തരം ഈര്‍ക്കിലി പാര്‍ട്ടികളെ മുന്നണിയില്‍ നിന്ന് പുറത്താക്കുവാനുള്ള തന്‍റെടം യു ഡി എഫ് നേതാക്കള്‍ കാണിക്കണമായിരുന്നു.

ഇതിനിടെ ഓര്‍ത്തഡോക്സ് സഭാവിഭാഗത്തിന് പ്രാധിനിധ്യമില്ല എന്നു വിലപിച്ചു കൊണ്ട് , സഭാനേത്ര്ത്ത്വം ഈ വലിയ നോമ്പുകാലത്തു തന്നെ രംഗത്തെത്തിയത് പരിഹാസ്യമായി. 'ക്ഷമിക്കണം, പൊരുക്കണം എന്ന കല്പ്പനകള്‍ ഒരു വശത്തുകൂടിയും 'എതിരാളികളെ മലര്‍ത്തിയടിക്കും' എന്ന ആഹ്വാനം മറുവശത്തുകൂടിയും . അവരും വെള്ളാപ്പള്ളിയെ പോലെയും സുകുമാരന്‍ നായരെപ്പോലെയും സമദൂര സിദ്ധാന്തത്തിന് ആഹ്വനം ചെയ്തിരിക്കുകയാണ്. എന്തായാലും ചെങ്ങന്നൂരില്‍ ശോഭനാ ജോര്‍ജിനെ പിന്താങ്ങി തങ്ങളുടെ മാനം കാക്കാന്‍ അവര്‍ തീരുമാനിച്ചത് ആശ്വാസമായി. ഓര്‍ത്തഡോക്സ് സഭയോടു കളിച്ചാല്‍ ഇങ്ങിനെയിരിക്കും!

പറയുമ്പോള്‍ എല്ലാം പറയണമല്ലോ- എം എം ഹസനും ടി സിദ്ധിഖിനും ജോസഫ് എം പുതുശ്ശേരിക്കും മറ്റും സീറ്റു കൊടുക്കാഞ്ഞത് മോശമായിപ്പോയി. എം എം ഹസന്റെയും ടി സിദ്ധിഖിന്റെയും പേരു കണ്ടപ്പോള്‍ത്തന്നെ രാഹുല്‍ ഗാന്ധി കോപം കൊണ്ട് വിറച്ച് ചവറ്റുകുട്ടയില്‍ എറിഞ്ഞത്രെ. ഉമ്മച്ചനും ചെന്നിത്തലയും ഇതുവരെ കണ്ടിട്ടും കേട്ടിട്ടു പോലുമില്ലാത്ത ചിലരെ രാഹുല്‍ മോന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്രേ. അങ്ങേരെ കാണാന്‍ അയാളുടെ വീടിനു ചുറ്റും കേരളത്തിലെ കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാക്കളായ പുതുപ്പള്ളി കുഞ്ഞൂഞ്ഞും ഹരിപ്പാട് രമേശനും മൂന്നു പകലും രണ്ടു രാത്രിയും മതിലിനു ചുറ്റും മണ്ടി നടന്നിട്ടും കരിമ്പൂച്ചകള്‍ അവരെ അകത്തേക്കു കടത്തിവിട്ടില്ല.

രാഹുല്‍ ഗാന്ധി കോണകമുടുത്ത് കോമ്പ്ലാനും കഴിച്ചു നടക്കുന്ന കാലത്തു തന്നെ കൊടിവച്ച  കാറില്‍ പറന്ന് കേരളം ഭരിച്ചവരാണ് ഈ നേതാക്കള്‍ .കുഞ്ഞാലി മരയ്ക്കാരുടേതോ പഴശ്ശിരാജയുടേതോ കുറഞ്ഞ പക്ഷം കായംകുളം കൊച്ചുണ്ണിയുടേയെങ്കിലും രക്തത്തിന്റെ ഒരംശമെങ്കിലും ഇവരുടെ സിരകളില്‍ കൂടി ഒഴുകുന്നുണ്ടായിരുന്നെങ്കില്‍ " പ്ഫാ..., പോടാ പുല്ലെ - ഷിറ്റ് "എന്ന് സുരേഷ് ഗോപി സ്റ്റൈലില്‍ പറഞ്ഞിട്ട് മതിലിനപ്പുത്തു നിന്നു ജൗളി പൊക്കിക്കാണിച്ചിട്ട് തിരികെ കേരളത്തില്‍ വന്ന് സ്വന്തം ഇഷ്ടപ്രകാരം സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കി മത്സരിക്കാനുള്ള ചങ്കൂറ്റം കാണിച്ചിരുന്നെങ്കില്‍ അതിലൊരു ആണത്തമുണ്ടായിരുന്നു. തോറ്റൂപോയാല്‍ത്തന്നെയും അതിലൊരു അന്തസുണ്ടായിരുന്നു.

എല്‍ ഡി എഫ് മുന്നണി ഏതായാലും അഭിനന്ദനം അര്‍ഹിക്കുന്നു. നില്‍ക്കേണ്ടവരെ നില്‍ക്കേണ്ടിടത്തു നിര്‍ത്തി, ഒതുക്കേണ്ടവരെ ഒതുക്കി അവര്‍ പ്രചാരണത്തില്‍ ഏറെ മുന്നിലെത്തി. ഈയിടെയായി കണ്ണുമടച്ചു കൊണ്ടാണു പ്രസംഗമെങ്കിലും മറ്റുള്ളവരുടെ കണ്ണുതുറപ്പിക്കുന്നതില്‍ അച്ചുമാമന്‍ വിജയിച്ചിരിക്കുന്നു. പിണറായിയേയും സമ്മതിക്കാതെ തരമില്ല. ഇലക്ഷന്‍ കഴിയുന്നതു വരെയെങ്കിലും അദ്ദേഹം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരികങ്കയാണ്. അധികാരത്തിലെത്തഅന്‍ എല്ലാ അവസരമുണ്ടായിട്ടും പരസ്പരം പാരവെപ്പുകൊണ്ടു അതു തട്ടിക്കളയുവാന്‍ വേദിയൊരുക്കിയ കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടണം. അടുത്ത അഞ്ചുകൊല്ലം കൂടി അച്ച്യുതാനന്ദന്‍ കേരളത്തിന്റെ മുഖ്യമന്ത്രി പദം അലങ്കരിച്ച് കുറച്ചു പേരെ കൂടി പൂജപ്പുരയില്‍ പാര്‍പ്പിക്കണം.

അടിക്കുറിപ്പ്: എല്‍ ഡി എഫ് ജയിച്ചാലും യു ഡി എഫ് ജയിച്ചാലും കുഞ്ഞുമാണിയാണു ഇത്തവണ സ്കോര്‍ ചെയ്യാന്‍പോകുന്നത് .അപ്പന്‍ മാണി ഉപമുഖ്യമന്ത്രിയും മകന്‍ കൊച്ചു മാണി കേന്ദ്രത്തിലെ ഒരു കൊച്ചു മന്ത്രിയുമായാല്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല.

- വ്യക്തിപരമായി എന്റെ ആഗ്രഹം കേരളത്തില്‍ ഒരു തൂക്കു മന്ത്രിസഭ ഉണ്ടാകണമെന്നാണ് . കാലുവാരിയും പാരപണിതും രണ്ടുമാസത്തിനുള്ളില്‍ അതു നിലം പതിക്കണം . പിന്നീട് കുറഞ്ഞത് ഒരു വര്‍ഷത്തേയ്ക്കെങ്കിലും കേരളത്തില്‍ പ്രസിഡന്റു ഭരണമായിരിക്കണം.

- ഒന്നാലൊചിച്ചാല്‍ രാജഭരണവും അത്ര മോശമല്ല. കുറഞ്ഞപക്ഷം കുടിവെള്ളത്തിനു വേണ്ടി കിണര്‍ കുഴിക്കുകയും തണല്‍ മരങ്ങള്‍ വച്ചു പിടിപ്പിക്കുകയെങ്കിലും ചെയ്യുമല്ലോ!
ഒടുവില്‍ കിട്ടിയത്-പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം അനുവദിച്ചു കിട്ടിയിരിക്കുന്നു. ഇതുകൊണ്ട് ഒരു ശതമാനം അമേരിക്കന്‍ മലയാളികള്‍ക്കു പോലും യാതൊരു പ്രയോജനവുമില്ല എന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്. ഭാഗ്യവശാല്‍ അമേരിക്കയില്‍ നമുക്ക് രണ്ട് പ്രവാസി കോണ്‍ഗ്രസ് സംഘടനകളുണ്ട്. രണ്ടു കൂട്ടരും മാറി മാറി മീറ്റിങ്ങുകള്‍ കൂടുകയും പ്രസ്താവനകള്‍ ഇറക്കുകയും ചെയ്യുന്നുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കണമെന്ന് ഇതിന്റെ സമുന്നതരായ നേതാക്കള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.  കേരളത്തില്‍ അനേകം ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഈ സംഘടനകളുടെ അഭ്യര്‍ഥന ജനങ്ങള്‍ തള്ളിക്കളയില്ലെന്ന് നമുക്ക് പ്രത്യാശിക്കാം.


Tuesday, March 29, 2011

ഡയറക്‌ട്‌ ടാക്‌സ്‌ കോഡ്‌- ഒരു പേടിസ്വപ്‌നമോ?

കഴിഞ്ഞ ഏതാനും മാസങ്ങളായി ദൃശ്യ-ശ്രാവണ-അച്ചടി മാധ്യമങ്ങളിലെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു പ്രധാന വിഷയമാണ്‌ ഇന്ത്യാ ഗവണ്മെന്റ്‌ ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്ന `ഡയറക്‌ട്‌ ടാക്‌സ്‌ കോഡ്‌' എന്ന പുതിയ നിയമം. അമേരിക്കയിലെ ഒട്ടുമിക്ക സംഘടനകളും പ്രസ്ഥാനങ്ങളും വ്യക്തികളും പലവിധത്തില്‍ ഇതിനോടകം പ്രതികരിച്ചുകഴിഞ്ഞു. ഇന്ത്യാ ഗവണ്മെന്റ്‌ അമേരിക്കന്‍ മലയാളികള്‍ക്കു മാത്രമായി ഉണ്ടാക്കിയ നിയമമാണിതെന്ന്‌ തോന്നുന്ന വിധത്തിലാണ്‌ ഇവരുടെ പ്രതികരണം.

അമേരിക്കന്‍ മലയാളികള്‍ ഇപ്പോഴും കണ്‍ഫ്യൂഷനിലാണ്‌. കഴിഞ്ഞ വര്‍ഷം പാസ്‌പോര്‍ട്ട്‌ സറണ്ടര്‍ നിയമം കൊണ്ടുവന്നപ്പോള്‍ നെട്ടോട്ടമോടിയ അമേരിക്കന്‍ ഇന്ത്യക്കാര്‍ (പ്രത്യേകിച്ച്‌ മലയാളികള്‍) വെള്ളം കുടിച്ചത്‌ കുറച്ചൊന്നുമല്ല. ആ വെള്ളംകുടി മുതലാക്കാന്‍ കുറെ സംഘടനകളും രംഗത്തുണ്ടായിരുന്നു. നെട്ടോട്ടമോടി ദാഹിച്ചവര്‍ക്ക്‌ വെള്ളം കൊടുത്തത്‌ തങ്ങളാണെന്നു വരുത്തിത്തീര്‍ക്കാനുള്ള മത്സരമായിരുന്നു എല്ലാവര്‍ക്കും. വെള്ളം കുടിച്ച്‌ അനേകര്‍ സംതൃപ്‌തിയടഞ്ഞെങ്കിലും, ആരാണ്‌ തങ്ങള്‍ക്ക്‌ വെള്ളം തന്നതെന്ന കണ്‍ഫ്യൂഷനിലായിരുന്നു മലയാളികള്‍.

ഈ ഡയറക്‌ട്‌ ടാക്‌സ്‌ കോഡ്‌ പ്രശ്‌നവും ഏതാണ്ട്‌ മേല്‌പറഞ്ഞ രീതിയിലാകുമെന്നതിന്റെ സൂചനകളാണ്‌ പല സ്ഥലങ്ങളില്‍നിന്നും ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. ഈ നിയമം കൊണ്ട്‌ യഥാര്‍ത്ഥത്തില്‍ ആര്‍ക്കാണ്‌ ദോഷഫലങ്ങള്‍ ഉണ്ടാകുക; ഈ നിയമം കൊണ്ട്‌ ഇന്ത്യാ ഗവണ്‍മന്റ്‌ ഉന്നം വെക്കുന്നത്‌ ആരെ എന്നൊക്കെയുള്ള വിശദാംശങ്ങള്‍ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ പത്രപ്രസ്‌താവനകള്‍കൊണ്ട്‌ എന്തു ഗുണം? `ദേ സുനാമി വരുന്നുണ്ട്‌, എല്ലാവരും വീടിന്റെ വാതിലുകള്‍ ഭ്രദ്രമായി അടച്ച്‌ അകത്തിരുന്നോ' എന്നു പറഞ്ഞതുപോലെയാണ്‌ നേതാക്കളുടെ പ്രസ്‌താവനകള്‍.

മലയാളികളെ പ്രതിനിധീകരിക്കാനാണല്ലോ അവരുടേതായ സംഘടനകള്‍. ഓരോരുത്തരെ അവരവര്‍ക്ക്‌ അര്‍ഹതപ്പെട്ടതും അല്ലാത്തതുമായ സ്ഥാനമാനങ്ങള്‍ നല്‍കി അവരോധിച്ചിച്ചിട്ടുമുണ്ട്‌. അവര്‍`ശക്തമായി' പ്രതികരിക്കുന്ന വാര്‍ത്തയും പടങ്ങളും പത്രങ്ങളില്‍ നിരന്തരം വരുന്നുമുണ്ട്‌. പക്ഷേ, `വഞ്ചി ഇപ്പോഴും തിരുനക്കരെത്തന്നെ' എന്നു പറഞ്ഞതുപോലെ പ്രശ്‌നം ഇപ്പോഴും ബാക്കി കിടക്കുകയാണ്‌. ഡയറക്ട്‌ ടാക്‌സ്‌ കോഡ്‌ എന്ന മാരണത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ വാചക കസ്രത്ത്‌ കാണിക്കുന്നതല്ലാതെ കാര്യമായി ഒന്നും ചെയ്യാന്‍ സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ സാധിക്കുന്നില്ല എന്നതാണ്‌ സത്യം.

ഈ ഡയറക്ട്‌ ടാക്‌സ്‌ കോഡ്‌ നിയമം അമേരിക്കന്‍ മലയാളികളില്‍ എത്രത്തോളം ബാധിക്കുമെന്ന വ്യക്തമായ ഒരുത്തരം ഇതുവരെ ആര്‍ക്കും നല്‍കാന്‍ കഴിഞ്ഞിട്ടില്ല.?ഒരു പ്രവാസി 181 ദിവസങ്ങളില്‍  കൂടുതല്‍ ഇന്ത്യയില്‍ താമസിച്ചാല്‍ ആ വ്യക്തിയുടെ വരുമാനത്തിന്‌ നികുതി കൊടുക്കണമെന്ന്‌ നിലവിലുള്ള നിയമം അനുശാസിക്കുന്നുണ്ട്‌. പുതിയ ടാക്‌സ്‌ നിയമത്തില്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കേണ്ടിവരുന്നത്‌ ഗള്‍ഫ്‌ മലയാളികളാണ്‌. അതില്‍ ബിസിനസ്സുകാരും സാധാരണക്കാരും പെടും. കാരണം, അവര്‍ക്ക്‌ കിട്ടുന്ന ശമ്പളം ടാക്‌സ്‌ ഫ്രീ ആണെന്നുള്ളതുതന്നെ. പക്ഷേ, അമേരിക്കന്‍ മലയാളികളെ സംബന്ധിച്ചിടത്തോളം ആകുലപ്പെടേണ്ടതില്ല. അമേരിക്കയടക്കം 75 രാജ്യങ്ങളുമായി Double Taxation Avoidance Agreement (DTAA)ല്‍ ഇന്ത്യ ഒപ്പു വെച്ചിട്ടുണ്ട്‌. അമേരിക്കയില്‍ ടാക്‌സ്‌ കൊടുക്കുന്ന ഇന്ത്യക്കാര്‍ക്ക്‌ ഈ നിയമം ഒരു പരിധിവരെ ബാധകമാകില്ലെങ്കിലും, ചില നിബന്ധനകള്‍ അവര്‍ പാലിച്ചേ പറ്റൂ. മാതൃരാജ്യത്തിനുവേണ്ടി നൂറോ ഇരുനൂറോ കൊടുക്കുന്നതുകൊണ്ടെന്താണ്‌ തെറ്റ്‌ ?

മലയാളികളടക്കം ഇന്ത്യയില്‍ ബിസിനസ്സ്‌ നടത്തുന്ന അനേകം പേര്‍ അമേരിക്കയിലുണ്ട്‌. അവര്‍ ഇന്ത്യയിലുണ്ടാക്കുന്ന വരുമാനത്തിന്‌ ഇന്ത്യയില്‍ നികുതി കൊടുക്കണമെന്നതാണ്‌ ഈ നിയമത്തിലെ ഒരു വശം. മറ്റൊന്ന്‌ കേരളത്തില്‍ സ്ഥിരതാമസമാക്കി അമേരിക്കയിലെ പെന്‍ഷന്‍ വാങ്ങുന്നവരുടെ വരുമാനത്തിന്‌ നികുതി കൊടുക്കേണ്ടിവരുന്ന അവസ്ഥയാണ്‌. അവിടെയും DTAA യുടെ പരിരക്ഷയുണ്ടായിരിക്കുമെന്നാണ്‌ അറിവ്‌. നിബന്ധനകള്‍ ബാധകമാകുന്നതുകൊണ്ട്‌ അമേരിക്കന്‍ പൗരത്വമെടുത്ത്‌ ഓ.സി.ഐ. കാര്‍ഡിന്റെ പരിരക്ഷയില്‍ ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്ക്‌ ആശങ്കപ്പെടേണ്ടതില്ല.

`ഉത്തരത്തിലുള്ളത്‌ എടുക്കുകയും വേണം കക്ഷത്തിലുള്ളത്‌ പോകുകയുമരുത്‌' എന്ന നയമാണ്‌ ഈ ടാക്‌സ്‌ കോഡിനെക്കുറിച്ചുള്ള തെറ്റിദ്ധാരണാജനകവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ക്ക്‌ മൂലകാരണം. ഏപ്രില്‍ 1 ന്‌ പുതിയ നിയമം നിലവില്‍ വന്നാലും അതിലെ ന്യൂനതകള്‍  കണ്ടുപിടിക്കാനും, പ്രവാസി സംഘടനകളോടും വ്യക്തികളോടും അഭിപ്രായങ്ങള്‍ ആരായാനുമുള്ള സംവിധാനവും ഇന്ത്യാ ഗവണ്‍മന്റ്‌ ഒരുക്കുന്നുണ്ട്‌. ഓ.സി.ഐ. പ്രശ്‌നത്തിലും പാസ്‌പോര്‍ട്ട്‌ സറണ്ടര്‍ നിയമത്തിലും ഭേദഗതി വരുത്തിയതുപോലെ ഈ നിയമത്തിലും ഭേദഗതി വരുത്തുമെന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം. അതുവരെ ഇന്ത്യാ ഗവണ്മെന്റിനെതിരായി സമരം പ്രഖ്യാപിക്കുകയോ, കൊടി പിടിക്കുകയോ, മുദ്യാവാക്യം മുഴക്കുകയോ, പ്രകോപനപരമായ പ്രസ്‌താവനകളിറക്കുകയോ ചെയ്യരുതെന്നാണ്‌ മലയാളി സംഘടനകളോട്‌ പറയുവാനുള്ളത്‌. സംയമനം പാലിച്ച്‌ കാര്യങ്ങള്‍ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന്‌ പരിഹാരം തേടുകയാണ്‌ അഭികാമ്യം.

അമേരിക്കയില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ ഓരോരോ കാലയളവില്‍ പാസ്‌പോര്‍ട്ട്‌, വിസ, ഗ്രീന്‍ കാര്‍ഡ്‌, ഇമിഗ്രേഷന്‍ ഫീസുകള്‍ എന്നിവ കുത്തനെ കൂട്ടിയിട്ടുംപ്രതികരിക്കാനോ അതിനെതിരെ ശബ്ദമുയര്‍ത്താനോ ഇവിടെയുള്ള സംഘടനകളോ വ്യക്തികളോ മുന്നോട്ടു വരുന്നതു കണ്ടിട്ടില്ല.എന്തിനു പറയുന്നു ടാക്‌സ്‌ നിയമങ്ങളിലും വൈകൃതങ്ങളായ മാറ്റം വരുത്തി സാധാരണക്കാരെ ഞെക്കിപ്പിഴിയുകയും ചെയ്യുന്നു.

ഏതെല്ലാം തരത്തില്‍ ജനങ്ങളെ ചൂഷണം ചെയ്യാമോ അതെല്ലാം വളരെ തന്ത്രപരമായി അമേരിക്കയില്‍ അടിച്ചേല്‌പിക്കുന്നുണ്ട്‌. മലയാളികളുള്‍പ്പെട്ട ഇന്ത്യക്കാര്‍ നിശ്ശബ്ദരായി എല്ലാം അനുസരിക്കുന്നു. ഭീമമായ ഇന്‍കം ടാക്‌സ്‌ പോലും നാം യാതൊരു എതിര്‍പ്പോ മടിയോ കൂടാതെ കൊടുത്തു തീര്‍ക്കുന്നു. ടാക്‌സ്‌ കൊടുക്കാത്തവരുടെ വീടുകള്‍ ജപ്‌തി ചെയ്യുകയും അവരെ ജയിലിലടക്കുകയും ചെയ്യുന്നു. ആര്‍ക്കും യാതൊരു പരാതിയുമില്ല. ഒരു മലയാളി സംഘടനകളും അമേരിക്കന്‍ സര്‍ക്കാരിനെതിരെ പ്രസ്ഥാവനകളിറക്കാനോ, കൊടി പിടിക്കാനോ, മുദ്രാവാക്യം വിളിക്കാനോ തുനിയുന്നില്ല. ഇന്ത്യാ ഗവണ്മെന്റ്‌ പത്തു ഡോളര്‍ കൂടുതല്‍ ചോദിച്ചാല്‍ പ്രശ്‌നമായി. വാര്‍ത്തകളും പടങ്ങളും കൊണ്ട്‌ പത്രങ്ങളെല്ലാം നിറഞ്ഞുകവിയും. എന്തൊരു വിരോധാഭാസം !

അമേരിക്കന്‍ നിയമങ്ങളെ പേടിച്ച്‌ അടിമകളെപ്പോലെ കഴിയുന്ന നാം എന്തുകൊണ്ട്‌ മാതൃരാജ്യത്തിനെതിരെ കാഹളം മുഴക്കുന്നു ഇതൊക്കെ വെറും പബ്ലിസിറ്റി സ്റ്റണ്ട്‌ എന്നല്ലാതെ എന്തു പറയാന്‍. സായിപ്പ്‌ എന്തു പറഞ്ഞാലും പഞ്ചപുഛമടക്കി അനുസരിക്കുന്ന നമുക്ക്‌ ഇന്ത്യാ ഗവണ്മെന്റിനോട്‌ സമരം ചെയ്യാന്‍ അര്‍ഹതയുണ്ടോ എന്നുകൂടി ചിന്തിക്കുന്നത്‌ നല്ലതാണ്‌.

Wednesday, March 9, 2011

ചില്ലുകൊട്ടാരത്തിലെ കള്ളപ്പണക്കാര്‍


hntZi¯v IŸWw \nt£]n¨hsc IÌUnbnseSp¯v tNmZywsN¿m³ BcmWv XSÊsaómWv tI{µkÀ¡mcnt\mSv Ignª Znhkw kp{]owtImSXn tNmZn¨Xv. ]psWbnse lk³ Aen Jm\S¡apÅhsc ]nSnIqSmsX btYãw tabm³ hnSpó tI{µkÀ¡mcns\ t\m¡nbmWv ]ctamóX tImSXn Cu tNmZyapóbn¨Xv. 

lk³ Aen¡v hntZi _m¦pIfnð 40,000 tImSntbmfw cq]bpsS IŸW \nt£]apÅXmbmWv Isï¯nbXv. 50,000 tImSn cq]bpsS \nIpXn ASbv¡Wsaómhiys¸«v BZmb\nIpXn hIp¸v AbmÄ¡v t\m«okv Ab¨ncpóp. XpSÀóv \mð¸Xn\mbncw tImSn cq] ]ng Npa¯nbXmbpw hmÀ¯ hóp. anóðthK¯nð iXtImSoizc\mbn amdnb Cu Zpcql_nkn\kpImcs\ Npän¸än A\[nIrX ]mkvt]mÀ«v ssIhiw h¨XpÄs¸sS \nch[n Btcm]W§fmWpbÀóXv. Fómð, `cW¯nsâ XWenð Abmsf kpc£nXambn Hfn¸n¡m\mWv bp]nF kÀ¡mÀ X¿mdmbXv.

kp{]owtImSXnbpsS CSs]Sens\¯pSÀóv GähpsamSphnð lk³ Aensb IÌUnbnseSp¯ hmÀ¯ hón«pïv. Fómð, cmPys¯ hnhn[ At\zjW GP³knIfpsS t\m«¸pÅnbpw hntZiiànIfpsS klmbt¯msS hn[zwkI{]hÀ¯\§Ä¡v ]Ww apS¡póp Fóv IcpXpóbmfpamb lks\ F´n\v C{XImew kzѵw hnlcn¡m³ hn«p FóXn\v bp]nF t\XrXzw D¯cw \ðIntb aXnbmIq. 

F{X tamis¸« Imcy§fmWv Cu cmPy¯v \S¡pósXómWv kp{]owtImSXn tNmZn¨ncpóXv. sNdnb Ipäw sN¿póhÀ in£n¡s¸Spt¼mgpw h³InS¡mÀs¡Xnsc Hcp\S]Snbpw kzoIcn¡m¯Xnse ss\cmiyhpw ad¨ph¨nñ. lk³ Aen Jm³ C´ybnðXsó Dsïópw tI{µw Bhiyamb \S]Sn FSp¯phcnIbmsWópw tI{µkÀ¡mcn\pthïn tkmfnknäÀ P\dð ]dªXv ]cnlmkt¯msSbmWv tImSXn IïXv.

hntZi _m¦pIfnepÅ tImSnIfpsS IŸW \nt£]w Xncn¨p]nSn¡Wsaó Bhiyt¯mSv apJwXncnªp \nð¡pó; Bscms¡bmWv \nt£]IÀ Fóv Iïp]nSn¡m³ hnapJX Im«pó  kÀ¡mcnð\nóv CXnð IqSpXð {]Xo£n¨n«v Imcyanñ. lk³ Aensbt¸mepÅ IŸWþlhme¡mcpw aWnIpamÀ kpºsbt¸mepÅ tem«dn cmPm¡òmcpw h³InS\nIpXnsh«n¸pImcpamWv AgnaXncmPnsâ kzm`mhnI kJyiànIÄ. DbÀó tXmXnð \nIpXn ASbv¡m³ tijnbpÅ [\nIscbpw k¼ó hn`mK§sfbpw Hgnhm¡n P\kwJybnse alm`qcn]£¯n\ptaepw ]tcm£\nIpXnIÄ ASnt¨ð¸n¡póXmWv \bw.

IŸW¯ns\Xnsc Cs¡mñs¯ _Pänð iàamb \S]SnIfpïmIpsaóv ho¼nf¡nbncpópsh¦nepw \maam{Xhpw \njv{]tbmP\Ichpamb {]Jym]\ta DïmbpÅq. \nIpXn Ipd¨pam{Xw CuSm¡pó hntZi cmPy§fnð kq£n¨n«pÅ IW¡nðs¸Sm¯ `oa³ XpIIÄ DÄs¸sS k¼ZvLS\bnse h¼n¨ IŸWtiJcs¯ ]pd¯psImïphcpóXn\pÅ ^e{]Zamb \S]SnIÄ kÀ¡mÀ kzoIcn¨pXsó BIWw. \nbahncp²ambn hntZit¯¡v Hgp¡nb 
]Ww XncnsI F¯n¡Ww. cmPy¯ns³d hntZi IS_m[yXbmb 23,000 tImSn tUmfdnsâ cïnc«nbne[nIapïmIpw Cu XpI FómWv IW¡m¡s¸SpóXv. \nba kwhn[m\§fpsS aq¡n³Xp¼nð IŸW km{amPyw sI«ns¸m¡nb lk³ Aensb HópsXmSm³t]mepw kp{]ow tImSXnbpsS D{Kimk\w thïnhópsh¦nð, IŸW¡mscbpw lhme¡mscbpw \nIpXnsh«n¸pImscbpw kÀ¡mÀ kzta[bm \nb{´n¡psaóv IcpXm\mhnñ. AXn\mbn P\Iob {]t£m`w DbtcïXpïv. 


Tuesday, March 8, 2011

കേന്ദ്രം നല്‍കിയതും കേരളം പാഴാക്കിയതും


കേന്ദ്രവിരുദ്ധ പ്രസംഗം ഇടതുമുന്നണി സംസ്ഥാനത്ത് അധികാരത്തില്‍ വരുമ്പോഴെല്ലാം പതിവുള്ളതായിരുന്നു. വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ ആദ്യപകുതിയില്‍ ഇതിന് അല്‍പം കുറവുണ്ടായിരുന്നു. കാരണം ഇടതുപക്ഷം ആ കാലയളവില്‍ ഒന്നാം യു.പി.എ. സര്‍ക്കാരിന് പിന്തുണ നല്‍കിവരികയായിരുന്നു. കേന്ദ്രനയങ്ങളെ വിമര്‍ശിച്ചുകൊണ്ട് അനുകൂലിക്കുന്ന സമീപനമായിരുന്നു അക്കാലത്ത്.

2009ന് ശേഷം മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ ആയെന്ന് പറയുന്നതുപോലെ കേന്ദ്രവിരുദ്ധ പല്ലവി ആവര്‍ത്തിക്കാന്‍ തുടങ്ങി. ഭക്ഷ്യവിതരണത്തില്‍ കുറവുവരുത്തി എന്നായിരുന്നു ആദ്യത്തെ കേന്ദ്രവിരുദ്ധ പ്രസ്താവന ഇവിടുത്തെ ഇടതുസര്‍ക്കാരില്‍ നിന്ന് വന്നുതുടങ്ങിയത്. സാധനവിലക്കയറ്റം തടയുന്നതില്‍ പരാജയപ്പെടുകയും പെട്രോള്‍ വിലക്കയറ്റത്തിനെതിരെ ഹര്‍ത്താല്‍ പോലുള്ള ജനവിരുദ്ധ സമരം നടത്തുകയും ഇന്ധനത്തിന്റെ വില്‍പനനികുതി വരുമാനം വഴി രഹസ്യമായി സന്തോഷിക്കുകയും ചെയ്ത ഇടതുനേതാക്കള്‍ സാമാന്യജനങ്ങളില്‍ നിന്ന് എപ്പോഴും സത്യം മറച്ചുപിടിച്ചു.

പദ്ധതികളെക്കുറിച്ചായാലും ക്ഷേമ, സേവന പ്രവര്‍ത്തനങ്ങളെക്കുറിച്ചായാലും കേന്ദ്രാവഗണന ഒരു പതിവ് ആരോപണമായി ഇടതുമന്ത്രിമാര്‍ ദുശ്ശീലം പോലെ കൊണ്ടുനടന്നു. വസ്തുതകളും സ്ഥിതി വിവരക്കണക്കുകളും ആരുണ്ട് പരിശോധിക്കുന്നു? വിവരാവകാശ നിയമം പ്രാബല്യത്തില്‍ വന്നതോടെ ഇടതുനേതാക്കളുടെ ഈ നുണപ്രചരണം സാമാന്യജനങ്ങള്‍ക്കിടയില്‍ വിലപ്പോകാതായി. കേന്ദ്രം കേരളത്തെ അവഗണിക്കുന്നു എന്ന് മുഖ്യമന്ത്രി മുതല്‍ വകുപ്പുമന്ത്രിമാര്‍ വരെ ആവര്‍ത്തിച്ച് ആരോപിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കാം. ഇന്ത്യന്‍ ലായേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ടി. ആസിഫലി അഞ്ച് കേന്ദ്ര മന്ത്രാലയങ്ങളില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ശേഖരിച്ച കണക്കുകള്‍ കേരളത്തിലെ ഇടതുഭരണകൂടത്തിന്റെ പ്രചരണത്തെ അര്‍ത്ഥശൂന്യമാക്കുന്നതാണ്.

കഴിഞ്ഞ നാലരവര്‍ഷത്തിനുള്ളില്‍ ഗ്രാമവികസനത്തിനും കാര്‍ഷിക വികസനത്തിനും അടക്കം കേരളത്തിലെ ജനങ്ങളുടെ ക്ഷേമങ്ങള്‍ക്കും നാടിന്റെ വികസനങ്ങള്‍ക്കുമായി കേന്ദ്രം അനുവദിച്ച 2052 കോടി രൂപ കേരളം നിഷ്‌കരുണം ലാപ്‌സാക്കിക്കളഞ്ഞു എന്നാണ് വ്യക്തമായിരിക്കുന്നത്. ഓരോ കൊല്ലവും അനുവദിക്കപ്പെട്ട തുകയുടെ വിനിയോഗം യഥാസമയം നല്‍കാത്തതുകൊണ്ടും പദ്ധതി നടത്തിപ്പ് സംബന്ധിച്ച് കൃത്യമായ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കാത്തതിനാലും അര്‍ഹമായ തുക കേരളത്തിന് ലഭിക്കാതെപോയി. അനുവദിക്കപ്പെട്ട ഫണ്ടിന്റെ ഉപയോഗം എങ്ങനെ വേണമെന്ന മാര്‍ഗനിര്‍ദേശം പാലിക്കാതെ തുക പാഴാക്കിയ ദൃഷ്ടാന്തങ്ങളുമുണ്ട്.

ചുരുക്കത്തില്‍ ഉദ്യോഗസ്ഥന്‍മാരുടെ അലംഭാവവും മന്ത്രിമാരുടെ പിടിപ്പുകേടും ആസൂത്രണത്തിന്റെ വൈകല്യവും മൂലം കേരളത്തിനുണ്ടായ ഭീമമായ നഷ്ടത്തിന് ഇടതുസര്‍ക്കാര്‍ ജനങ്ങളോട് ഉത്തരം പറയേണ്ടതാണ്. കേന്ദ്രത്തെ പഴിപറഞ്ഞ് പാഴാക്കിയ സമയത്ത് ഈ ഫണ്ട് എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് ആലോചിച്ചിരുന്നെങ്കില്‍ നാടിന് നന്മയുണ്ടാകുമായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കേണ്ട കേന്ദ്രപദ്ധതിയായിരുന്നു പ്രധാനമന്ത്രിയുടെ ഗ്രാമസഡക് യോജന. 2006 മുതല്‍ 2011 വരെ ഈ പദ്ധതിയില്‍ കേന്ദ്രം അനുവദിച്ച 417 കോടി രൂപയില്‍ 36 കോടി രൂപ കേരളം പാഴാക്കിക്കളഞ്ഞു. ഇന്ദിരാ ആവാസ് യോജന പദ്ധതിയനുസരിച്ച് കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ 930 കോടി രൂപ കേരളത്തിന് അനുവദിച്ചിട്ടുണ്ട്. അതില്‍ ചെലവഴിക്കപ്പെട്ടത് 678 കോടി രൂപയാണ്. 251 കോടി രൂപ ലാപ്‌സായി.

ദേശീയ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ വഴി 323 കോടി രൂപയാണ് കേരളം നിയതമായ പദ്ധതി  നല്‍കാത്തതുമൂലം നഷ്ടപ്പെടുത്തിയത്. നെല്ലുല്‍പാദനത്തിന് സംയോജിത ഭക്ഷ്യധാന്യ പദ്ധതി പ്രകാരം അനുവദിച്ച തുകയില്‍ 210 ലക്ഷം രൂപ ഇനിയും ചെലവഴിച്ചിട്ടില്ല. രാഷ്ട്രീയ കൃഷിവികാസ് യോജന അനുസരിച്ച് കേരളത്തില്‍ നടപ്പാക്കേണ്ടിയിരുന്ന 125 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് മുടങ്ങിപ്പോയത്. ഇതുപോലെ നിരവധി കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഫണ്ട് വിനിയോഗിക്കാന്‍ നടപടിയെടുക്കാതെ രാഷ്ട്രീയപ്രേരിത കുറ്റാരോപണങ്ങളുമായി ഓടിനടന്ന ഇടതുഭരണാധികാരികള്‍ കേരളത്തിലെ സാമാന്യജനങ്ങളോട് ചെയ്ത അനീതിക്ക് ഒരു അന്തവുമില്ല.

മൈക്രോ മാനേജ്‌മെന്റ് അഗ്രിക്കള്‍ച്ചറല്‍ സ്‌കീം, കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ പ്രത്യേക സാമ്പത്തിക സഹായം, സോയില്‍ ഹെല്‍ത്ത് ആന്‍ഡ് ഫെര്‍ട്ടിലിറ്റി സ്‌കീം, ഓയില്‍ പാം ആന്‍ഡ് മൈസ് സ്‌കീം, സീഡ് പദ്ധതി, എക്സ്റ്റന്‍ഷന്‍ റിഫോം പദ്ധതി, ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍ (പാഴാക്കിയത് 475 കോടി രൂപ) തുടങ്ങി ദാരിദ്ര്യനിര്‍മാര്‍ജ്ജന പദ്ധതി വരെ വേണ്ടവിധം ജനോപകാരപ്രദമായി നടപ്പാക്കാന്‍ കേരളം കൂട്ടാക്കിയില്ല. ഇങ്ങനെ വിലപ്പെട്ട അവസരങ്ങളും വിപുലമായ പദ്ധതികളും അശ്രദ്ധമായി ഉപേക്ഷിച്ചശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഇടതുനേതാക്കളും കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി സമയം കളഞ്ഞത്. കണക്കുകള്‍ കള്ളം പറയില്ല. വിവരാവകാശ നിയമം സത്യമറിയാന്‍ ജനങ്ങള്‍ക്ക് ലഭിച്ച ആയുധമാണ്.


Monday, March 7, 2011

മാര്‍ക്‌സില്‍ നിന്ന് മാര്‍ട്ടിനിലേക്ക്

കേരളത്തിലെ ചരിത്രവിദ്യാര്‍ഥികള്‍ ഗവേഷണം നടത്താന്‍ പോകുന്ന ഒന്നാണ് പാലോറ മാതയില്‍ നിന്നും പിണറായി വിജയനിലേക്കുള്ള കമ്യൂണിസ്റ്റ് പരിണാമം. പാലോറമാത സ്വന്തം വരുമാനം മുഴുവന്‍ പാര്‍ട്ടിക്കുവേണ്ടി നീക്കിവെച്ച ഒരു സഖാവ് ആയിരുന്നു.
ദിവസത്തില്‍ ഒരുനേരം പോലും ആഹാരം കഴിക്കാതെ മുണ്ട് മുറുക്കിയുടുത്ത് സഖാക്കള്‍ക്ക് കരുതിവെച്ച ആഹാരം നല്‍കി സംതൃപ്തി അടഞ്ഞ് ഉറങ്ങിയ മഹതി. അവസാനം സ്വന്തം വരുമാനമാര്‍ഗ്ഗമായ പശുവിനെകൂടി അവര്‍ പാര്‍ട്ടിക്കു നല്‍കി. എ.കെ.ഗോപാലനും പി.കൃഷ്ണപിള്ളയ്ക്കും വേണ്ടി രാത്രിവരെ കാത്തിരുന്ന് സ്വന്തം മക്കള്‍ക്ക് നല്‍കേണ്ട ആഹാരം അവര്‍ക്ക് പങ്കിട്ടു. മറ്റൊരാള്‍ മക്കളെയും ഭാര്യയെയും തന്നോടൊപ്പം പട്ടിണിക്കിട്ട് പാര്‍ട്ടിക്ക് വേണ്ടി എല്ലാം ത്യജിച്ച ചക്കപ്പന്‍. അങ്ങനെയുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്നെവിടെ നില്‍ക്കുന്നു? മഴ പെയ്താല്‍ ഒരു തുള്ളിവെള്ളം പോലും പുറത്ത് പോകാത്ത ചെറ്റകുടിലുകളില്‍ കിടന്ന് ഉറങ്ങിയിരുന്ന സഖാക്കള്‍ ഇന്നെവിടെ നില്‍ക്കുന്നു.
 
പാവങ്ങള്‍ക്ക് വേണ്ടി മഴയും വെയിലും കൊണ്ട് ചെറ്റകുടിലുകളില്‍ കിടന്ന് ഉറങ്ങിയിരുന്ന  പാര്‍ട്ടി സെക്രട്ടറിമാര്‍ ഇന്ന് രണ്ട് കോടി ചെലവ് വരുന്ന നക്ഷത്ര ബംഗ്ലാവുകളില്‍ വസിക്കുന്നു. വര്‍ഷത്തില്‍ 40 ലക്ഷം രൂപ ഫീസ് കൊടുത്ത് മക്കളെ ലണ്ടനില്‍ പഠിപ്പിക്കുന്നു. പാവപ്പെട്ടവര്‍ എന്നും പാര്‍ട്ടിക്കുവേണ്ടി ഇക്വിലാബ് വിളിക്കുമ്പോള്‍ നേതാക്കള്‍ക്ക് തലചായ്ക്കാന്‍ പീടിക തിണ്ണകളല്ല മറിച്ച് തലസ്ഥാനത്ത് ശീതീകരിച്ച മുറിയുള്ള ഫ്‌ളാറ്റുകള്‍. ഈ മാറ്റം എങ്ങനെ വന്നു? സാന്റിയാഗോ മാര്‍ട്ടിന്‍, സേവി മനോമാത്യു, ഫാരിസ് അബൂബക്കര്‍ എന്നിവരാണ് ഇന്ന് അവരുടെ മിത്രങ്ങള്‍. മാര്‍ട്ടിന്‍ പറയുന്നതിനാണ് പാര്‍ട്ടി വില കല്‍പ്പിക്കുന്നത്. സാധാരണക്കാരെയും പണമില്ലാത്തവരെയും ഇന്ന് പാര്‍ട്ടിക്ക് വേണ്ട. പണമുള്ളവര്‍ പാര്‍ട്ടിക്ക് അകത്ത് നിന്നാല്‍ രാജാവ്. പുറത്തായാല്‍ കീടം ഇതാണ് പുതിയ സംസ്‌ക്കാരം.

എന്തിനെയും എതിര്‍ക്കുക എന്നുള്ളതാണ് തുടക്കം മുതലെ കമ്യൂണിസ്റ്റ് നയം. പിന്നീട് എല്ലാറ്റിനെയും ചുമലിലേറ്റും. 1942 ല്‍ ക്വിറ്റ് ഇന്ത്യാസമരത്തെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റിക്കൊടുത്തവരെ രാജ്യസ്‌നേഹികള്‍ എന്ന് ആര് വിളിക്കും? 1947ല്‍ ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ആഗസ്റ്റ് 15നെ ''ആപത്ത് പതിനഞ്ച്'' എന്നും സ്വാതന്ത്ര്യത്തെ വെളുത്ത ബൂര്‍ഷ്വയില്‍ നിന്ന് കറുത്ത ബൂര്‍ഷ്വയിലേക്ക് മാറിയ അധികാരമെന്നും വിശേഷിപ്പിച്ചു. സ്വാതന്ത്ര്യദിനം കരിങ്കൊടി പിടിച്ച് ആചരിക്കാനും കമ്യൂണിസ്റ്റുകാര്‍ മറന്നില്ല. ജവഹര്‍ലാല്‍ നെഹ്‌റു മന്ത്രിസഭയെ വിപ്ലവത്തിലൂടെ അട്ടിമറിക്കാന്‍ ബി.ടി.രണദിവെയുടെ അധ്യക്ഷതയില്‍ കല്‍ക്കട്ട തീസിസ് ഉണ്ടാക്കി പ്രഖ്യാപിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ മുതിര്‍ന്നു.
 
ഇതിനുവേണ്ടി ആസിഡ് ബള്‍ബുകള്‍ വരെ ശേഖരിച്ചു. 1951ല്‍ നെഹ്‌റു പഞ്ചവത്സരപദ്ധതികള്‍ കൊണ്ടുവന്നപ്പോള്‍ അതിനെ 'പഞ്ഞവത്സര പദ്ധതികള്‍' എന്ന് കളിയാക്കി. ഗാന്ധിജിയെ ബ്രിട്ടീഷുകാരന്റെ 'ചെരുപ്പ് നക്കി' എന്നും നെഹ്‌റുവിനെ 'അമേരിക്കന്‍ സാമ്രാജിത്വത്തിന്റെ കാവല്‍ഭടനെന്നും' വിശേഷിപ്പിച്ചു. ഇന്നത്തെ കമ്യൂണിസ്റ്റുകാരന് ഗാന്ധിജിയും നെഹ്‌റുവും ആരാധ്യര്‍. സ്വാതന്ത്ര്യദിനം ഡി.വൈ.എഫ്.ഐ ആചരിക്കുന്നു. ഇതാണ് പരിണാമ സിദ്ധാന്തത്തിന്റെ ഒന്നാംഘട്ടം. ഇന്ത്യാ-ചൈന യുദ്ധം നടന്നപ്പോള്‍ ചൈനക്കൊപ്പം നിലയുറപ്പിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല. ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും എന്ന് തുടങ്ങുന്ന പ്രസിദ്ധമായ പ്രമേയം നമ്പൂതിരിപ്പാട് അവതരിപ്പിച്ചു.
 
1967ല്‍ ഡോ.എം.എസ്.സ്വാമിനാഥന്റെ നേതൃത്വത്തില്‍ കാര്‍ഷിക വിപ്ലവം ആരംഭിച്ചപ്പോള്‍ ട്രാക്ടറുകള്‍ക്ക് മുമ്പില്‍ ചാടിവീണു. പാടത്ത് മലര്‍ന്ന് കിടന്നു സമരം ചെയ്തു. കഴിഞ്ഞ വര്‍ഷം പോലും കുട്ടനാട്ടില്‍ അഞ്ച് ഏക്കര്‍ നെല്‍പാടങ്ങളിലെ നെല്ല് യന്ത്രം ഉപയോഗിച്ച് കൊയ്‌തെടുക്കാന്‍ സമ്മതിക്കാതെ നശിപ്പിച്ച് കളഞ്ഞത് ആരും മറന്നിട്ടില്ല. ഇന്ന് പാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടറിമാരടക്കം ട്രാക്ടറുകളുടെയും കല്ലുവെട്ട് യന്ത്രങ്ങളുടെയും, കാട് വെട്ട് യന്ത്രങ്ങളുടെയും ദാതാക്കളും ദല്ലാളന്മാരുമാണ്. ഇതാണ് രണ്ടാം ഘട്ടം.
1974ല്‍ രാജസ്ഥാനിലെ പൊക്രാനില്‍ ആണവ പരീക്ഷണം നടന്നപ്പോള്‍ അതിനെ സാമ്രാജ്യത്വത്തിന്റെ പ്രതീകമെന്ന് കമ്യൂണിസ്റ്റുകാര്‍ വിശേഷിപ്പിച്ചു.
 
'ആര്യഭട്ട' എന്ന ആദ്യത്തെ കൃത്രിമ ഉപഗ്രഹം ഇന്ത്യ വിക്ഷേപിച്ചപ്പോള്‍ അമേരിക്കന്‍ സൃഷ്ടി എന്നായിരുന്നു വിമര്‍ശനം. 1975ല്‍ ഏത് 'ചെകുത്താനെയും' കൂട്ടുപിടിച്ച് കോണ്‍ഗ്രസിനെ തോല്‍പ്പിക്കുമെന്ന് നമ്പൂതിരിപ്പാട് പ്രഖ്യാപിച്ചു. എ.ബി.വാജ്‌പേയ് വിദേശകാര്യമന്ത്രിയും, അദ്വാനി വാര്‍ത്താവിതരണ വകുപ്പ് മന്ത്രിയും ആയിരുന്നകാലം ഇന്ത്യയുടെ സുവര്‍ണകാലമെന്ന് നമ്പൂതിരിപ്പാട് എഴുതി. 1980 കളില്‍ ഡല്‍ഹി കേന്ദ്രമായി ദൂരദര്‍ശന്‍ നിലവില്‍ വന്നപ്പോള്‍ അതിനെ 'ക്രൂരദര്‍ശ'നെന്ന് വിശേഷിപ്പിച്ച സി.പി.എം ഇന്ന് മൂന്ന് ടി.വി. ചാനലുകള്‍ നടത്തുന്നു. ഇതാണ് മൂന്നാംഘട്ടം.

1984 ല്‍ രാജീവ്ഗാന്ധി തുടങ്ങിയ കമ്പ്യൂട്ടര്‍ വിപ്ലവത്തെ അട്ടിമറിക്കാന്‍ സി.പി.എം ഗൂഢശ്രമം നടത്തി. ''പട്ടിണി മാറ്റാന്‍ തൊഴില്‍ നല്‍കൂ എന്നിട്ടാവാം കമ്പ്യൂട്ടര്‍'' എന്ന മുദ്രാവാക്യം ആരും മറന്നിട്ടില്ല. കമ്പ്യൂട്ടറിനെതിരെ രണ്ട് ഭാരത ബന്ദുകള്‍ നടത്തി. കേരളത്തില്‍ എസ്.ശര്‍മ്മ, എം.വജിയകുമാറുമടക്കമുള്ള ഡി.ഫിക്കാര്‍ കമ്പ്യൂട്ടര്‍ സമരത്തിന്റെ പേരില്‍ തെരുവിലിറങ്ങി. ടയര്‍ കത്തിച്ചു, കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ തകര്‍ത്തു. കമ്പ്യൂട്ടര്‍ വന്നാല്‍ തൊഴിലില്ലായ്മ വര്‍ദ്ധിക്കും എന്നാണവര്‍ പറഞ്ഞത്. കമ്പ്യൂട്ടര്‍ തൊഴിലില്ലായ്മ പരിഹരിക്കും എന്ന് തിരിച്ചറിയാന്‍ കമ്യൂണിസ്റ്റുകാര്‍ കാല്‍നൂറ്റാണ്ടെടുത്തു. ഇന്ന് പാര്‍ട്ടി ഓഫീസുകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിച്ചു കഴിഞ്ഞു. സി.പി.എം വെബ്‌സൈറ്റ് നിലവില്‍വന്നു. വിജയകുമാറും ശര്‍മ്മയും കമ്പ്യൂട്ടറിലൂടെ ഭരണകാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നു.
 
താടിയും ജുബയും ധരിച്ച് സഞ്ചി തൂക്കിനടന്ന കമ്പ്യൂട്ടര്‍ വിരുദ്ധസമരം ചെയ്ത ശാസ്ത്രസാഹിത്യ പരിഷത്തുകാരന്‍ ഇപ്പോള്‍ ലാപ്‌ടോപ്പ് ബാഗ് പിടിച്ചു നടക്കുന്നു. ഇതാണ് പരിണാമത്തിന്റെ നാലാംഘട്ടം. ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ രാജീവ്ഗാന്ധി ഭരണം കുതിച്ച് മുന്നേറി. ടെലികമ്യൂണിക്കേഷന്‍ മേഖലയില്‍ വിപ്ലവകരമായ മാറ്റം വരുത്താന്‍ അദ്ദേഹം തയ്യാറായി. സാം പിത്രോഡ ചെയര്‍മാനായി രൂപംകൊണ്ട കമ്മിറ്റി ഗ്രാമഗ്രാമാന്തരങ്ങളില്‍ ടെലിഫോണ്‍ സൗകര്യം വിപുലപ്പെടുത്തി. സാംപിത്രോഡ അമേരിക്കന്‍ ചാരനാണെന്നും അദ്ദേഹത്തെ അംഗീകരിക്കില്ലെന്നും പറഞ്ഞ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി 24 ദിവസം പാര്‍ലമെന്റ് സ്തംഭിപ്പിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഫോണ്‍ വന്നാല്‍ ശിപായിമാരുടെ എണ്ണം കുറയും എന്നുപറഞ്ഞ് ഒപ്പ് ശേഖരണം നടത്തിയ എന്‍.ജി.ഒ യൂണിയന്‍കാര്‍ ഇന്ന് ത്രിജിയും മൊബൈല്‍ പോര്‍ട്ടബിലിറ്റിയും തിരഞ്ഞ് നടക്കുകയാണ്. 


Sunday, March 6, 2011

മുഖം നഷ്ടപ്പെട്ട പ്രധാനമന്ത്രി

മന്‍മോഹന്‍സിംഗ് നയിക്കുന്ന യു.പി.എ സര്‍ക്കാറിന്റെ പ്രതിച്ഛായ അനുദിനം വഷളാകുകയാണോ? കണ്ടകശനി ബാധിച്ചവരെപ്പോലെ യു.പി.എ. സര്‍ക്കാരിന്റെ നിലനില്പ് തന്നെ ഇപ്പോള്‍ ചോദ്യചിഹ്നമായിരിക്കുകയാണ്‌.

പ്രതിപക്ഷത്തിരിക്കുന്ന പാര്‍ട്ടികളും അങ്ങനെത്തന്നെയാണെന്ന പതിവ് പ്രതികരണം രാജ്യത്തിലെ ജനങ്ങളെ തൃപ്തിപ്പെടുത്തുകയില്ല. പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അഴിമതിയാരോപണങ്ങളോ അവിഹിത ഇടപാടുകളോ മാത്രം കേന്ദ്ര സര്‍ക്കാറിന്റെ രക്ഷാകവചമാവുന്നത് തന്നെ തികഞ്ഞ നിസ്സഹായതയും ഗതികേടുമായാണ് വിലയിരുത്തപ്പെടുക.

വ്യക്തിജീവിതത്തില്‍ സംശുദ്ധി കാത്തുസൂക്ഷിക്കുന്നതായി കരുതപ്പെടുന്ന മന്‍മോഹന്‍സിങ്, തന്റെ സഹപ്രവര്‍ത്തകരെയോ തന്റെ കീഴിലുള്ള ഉദ്യോഗസ്ഥരെയോ നിശ്ചയിക്കുന്നതിലും നിയന്ത്രിക്കുന്നതിലും ഭരണഘടനാ സ്ഥാപനങ്ങളെ ഭരിക്കുന്നതിലും പരാജയമാണെന്ന ധാരണ പടരുന്നത് ആശങ്കക്കിടം നല്‍കുന്നതാണ്. ഏറ്റവും പുതുതായി പ്രധാനമന്ത്രി അധ്യക്ഷനായ നിയമനസമിതി കേന്ദ്ര വിജിലന്‍സ് കമീഷണറായി നിയമിച്ച പി.ജെ. തോമസിന്റെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതും അതിന് ചൂണ്ടിക്കാട്ടിയ കാരണങ്ങളും മിതമായി പറഞ്ഞാല്‍ അദ്ദേഹത്തെ സഹതാപാര്‍ഹമായ സ്ഥിതിയിലാണെത്തിച്ചിരിക്കുന്നത്.

കേരളത്തിലെ പാമോയില്‍ കേസില്‍ പ്രതിസ്ഥാനത്തുള്ള പി.ജെ. തോമസിനെ, അക്കാര്യം പരിഗണിക്കാതെ വിജിലന്‍സ് കമീഷണറായി നിയമിച്ച നടപടിയാണ് ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയ, കെ.എസ്. രാധാകൃഷ്ണന്‍, സ്വതന്ത്രകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ച് റദ്ദാക്കിയിരിക്കുന്നത്. കേന്ദ്ര വിജിലന്‍സ് കമീഷന്‍ പോലൊരു സ്ഥാപനത്തിന്റെ വിശുദ്ധിക്ക്, അവിടേക്ക് നിര്‍ദേശിക്കപ്പെടുന്ന വ്യക്തിയുടെ സ്വഭാവശുദ്ധി കൂടി പരിഗണിക്കേണ്ടതുണ്ടെന്ന് ചരിത്രവിധിയില്‍ സുപ്രീംകോടതി ഓര്‍മിപ്പിച്ചിട്ടുണ്ട്. പാമോയില്‍ അഴിമതിക്കേസില്‍ പ്രതിയാണെന്നതിനു പുറമെ അച്ചടക്ക നടപടിക്ക് ശിപാര്‍ശ ചെയ്യുന്ന നാലു കുറിപ്പുകള്‍ അദ്ദേഹത്തിന്റെ ഫയലിലുണ്ടെന്നും കോടതി കണ്ടെത്തി.

നിയമന സമിതിയില്‍ അംഗമായ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് തോമസിന്റെ നിയമനത്തോട് വിയോജിച്ചിരുന്നു. അപ്പോഴെങ്കിലും അദ്ദേഹത്തിന്റെ വ്യക്തിഗത ഫയല്‍ പ്രധാനമന്ത്രിയോ സമിതിയിലെ മറ്റൊരംഗമായ ആഭ്യന്തര മന്ത്രി ചിദംബരമോ, സൂക്ഷ്മമായി അന്വേഷിക്കേണ്ടതായിരുന്നു. ഉന്നതാധികാര സമിതിയില്‍ അഭിപ്രായ ഭിന്നത ഉടലെടുത്താല്‍ ഭിന്നാഭിപ്രായം ഉന്നയിക്കുന്നതിന് ഒരു അംഗത്തിന് കാരണം ആവശ്യമാണെന്നതുപോലെത്തന്നെ ആ അഭിപ്രായം തള്ളുന്നതിനുള്ള കാരണം ഭൂരിപക്ഷം അംഗങ്ങളും വ്യക്തമാക്കേണ്ടതുണ്ട് എന്ന് സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടിയത് ശ്രദ്ധേയമാണ്.

നമ്മുടെ ദേശീയ ജീവിതത്തിന്റെ തീരാശാപവും കളങ്കവുമായിരിക്കുന്ന അഴിമതിയുടെ നീരാളിപ്പിടിത്തത്തില്‍നിന്ന് രാജ്യത്തെ ഒരളവോളമെങ്കിലും രക്ഷിക്കാനുതകേണ്ടതാണ്  വിജിലന്‍സ് കമീഷന്‍. അത്തരമൊരു സമുന്നത സ്ഥാപനത്തിന്റെ  തലപ്പത്ത് അവരോധിതനാവുന്നയാള്‍ സ്വയം അഴിമതിക്കാരനാവാതിരുന്നാല്‍ മാത്രം പോരാ, സംശയത്തിന്റെ നിഴല്‍പോലും അയാളുടെ കാര്യത്തില്‍ ഉണ്ടായിക്കൂടാ. വിവാദ വിധേയമായ നിയമനത്തിലെ ഉദ്യോഗസ്ഥന്‍ തോമസ് അഴിമതിക്കാരനല്ല എന്നുവരാം. സര്‍വീസില്‍ വൈദഗ്ധ്യവും മിടുക്കും തെളിയിച്ചവനായിരിക്കാം. എന്നാല്‍പോലും നിയമന സമിതിയുടെ പരിഗണനക്ക് സമര്‍പ്പിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ഫയല്‍ സമഗ്രവും സൂക്ഷ്മവും ആവേണ്ടതായിരുന്നു. പ്രത്യേകിച്ചും പ്രമാദമായ പാമോയില്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാളാണ് തോമസ് എന്ന വിവരം മറച്ചുവെക്കപ്പെട്ടത് അക്ഷന്തവ്യമായ വീഴ്ചയാണ്. ഇതിന്റെ പിന്നില്‍ ഉദ്യോഗസ്ഥലോബിയുടെ കളിയാണെങ്കില്‍ അക്കാര്യവും പ്രധാനമന്ത്രിയുടെ സത്വരശ്രദ്ധയര്‍ഹിക്കുന്നു.

നമ്മുടെ നിയമനിര്‍മാണ സ്ഥാപനങ്ങളും നീതിന്യായ കോടതികളും ഭരണനിര്‍വഹണ ഘടകവും വ്യതിരിക്ത അധികാരങ്ങളോടെ പ്രവര്‍ത്തിക്കുന്ന ജനാധിപത്യ സംവിധാനമാണെങ്കിലും ഫലത്തില്‍ സംഭവിക്കുന്നത് ഉദ്യോഗസ്ഥതലത്തില്‍ എല്ലാം തീരുമാനിക്കപ്പെടുകയും ഒടുവില്‍ ബന്ധപ്പെട്ടവര്‍ മേലൊപ്പ് ചാര്‍ത്തുകയും ചെയ്യുന്നതാണ്.

രാജ്യത്തെ ഞെട്ടിച്ച എല്ലാ അഴിമതിക്കഥകളുടെ പ്രഭവകേന്ദ്രം കരുത്തുറ്റ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വലോബിയാണെന്നത് രഹസ്യമല്ല. അവരെ നിലക്കുനിര്‍ത്താനും കര്‍ശനമായി നിയന്ത്രിക്കാനും കഴിയുന്ന നട്ടെല്ലുള്ള ഭരണാധികാരികള്‍ രാജ്യത്ത് ഇല്ലെന്നു പറയുന്നത് അതിശയോക്തിപരമാവുമെങ്കില്‍ തുലോം വിരളമാണെന്നെങ്കിലും  ചൂണ്ടിക്കാട്ടാതെ വയ്യ.

സുപ്രീംകോടതിയുടെ മുമ്പില്‍ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നില പരുങ്ങലിലാക്കിയ വിജിലന്‍സ് കമീഷണര്‍ നിയമനത്തിന്റെ പിന്നില്‍ ഉദ്യോഗസ്ഥ ലോബിയുടെ ചരടുവലികള്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും തന്നെയാണ്.

എന്തായാലും അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട ഉടനെയുണ്ടായ ഈ തിരിച്ചടി കോണ്‍ഗ്രസിനെ വെട്ടിലാക്കും എന്ന് തീര്‍ച്ച. പ്രതിപക്ഷത്തിന് ഓര്‍ക്കാപ്പുറത്ത് ലഭിച്ച മൂര്‍ച്ചയേറിയ പ്രചാരണായുധമാണ്  സുപ്രീംകോടതി വിധി. നിയമനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത പ്രധാനമന്ത്രി പാര്‍ലമെന്റ് മുമ്പാകെ നല്‍കുന്ന വിശദീകരണം അവരെ തൃപ്തിപ്പെടുത്തുമോ എന്ന് കണ്ടറിയണം.

കള്ളപ്പണക്കാര്യത്തിലും സ്‌പെക്ട്രം കുംഭകോണത്തിലും സുപ്രീംകോടതിയുടെ പഴി ഏറ്റുവാങ്ങേണ്ടി വന്ന കേന്ദ്ര സര്‍ക്കാറിന് തോമസിന്റെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതോടെ മുഖം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. അഴിമതിയാരോപണങ്ങളാല്‍ മുങ്ങിക്കിടക്കുന്ന ജസ്റ്റിസ് ബാലകൃഷ്ണനെ ദേശീയ മനുഷ്യാവകാശ കമീഷന്റെ ചെയര്‍മാനായി നിയമിച്ച നടപടിയും സല്‍പേരല്ല പ്രധാനമന്ത്രിക്ക് സമ്പാദിച്ചുകൊടുത്തതെന്നുകൂടി ഈ  സന്ദര്‍ഭത്തില്‍ ഓര്‍ക്കാതെ വയ്യ.








"എന്നെ കണ്ടാല്‍ കിണ്ണം കട്ടവനാണെന്ന് തോന്നുമോ"

യുഡിഎഫ്‌ അധികാരത്തില്‍ വന്നാല്‍ ഐസ്‌ക്രീം കേസില്‍ നിഷ്‌പക്ഷ അന്വേഷണം നടത്തുമെന്ന്‌ മുസ്‌ലീം ലീഗ്‌ നേതാവ്‌ എം.കെ.മുനീര്‍ പറയുന്നു.  പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മുസ്‌ലിം ലീഗിന്റെ നേതൃസ്‌ഥാനം ഏറ്റെടുക്കാനും അദ്ദേഹം തയ്യാര്‍. ഇതെത്രത്തോളം പ്രായോഗികമാകുമെന്ന് കണ്ടറിയണം. 

യുഡിഎഫ്‌ അധികാരത്തില്‍ വന്നാല്‍ ഇപ്പോഴത്തെ ഐസ്‌ക്രീം കേസ്‌ അന്വേഷണം തടസപ്പെടില്ല എന്നും അദ്ദേഹം കട്ടായം പറയുന്നു. കള്ളന്മാരുടെ കൈയില്‍ പണപ്പെട്ടിയുടെ താക്കോല്‍ കൊടുത്താല്‍ എന്തായിരിക്കും അവസ്ഥ എന്നു പറയുന്നതിനു തുല്യമാണ്‌ മുനീറിന്റെ ഈ പ്രസ്താവന. 

സംശയത്തിന്റെ നിഴലില്‍ നിന്നു മാറാന്‍ കുഞ്ഞാലിക്കുട്ടിക്ക് ഏറെ ആഗ്രഹമുണ്ടെന്ന് മുനീര്‍ പറയുന്നു. അപ്പോള്‍ കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാനാണ്‌ മുനീറിന്റെ ശ്രമം. അല്ലാതെ കേരള ജനതയ്ക്കോ മുസ്ലീം സമുദായത്തിനോ ഗുണകരമായ പ്രവര്‍ത്തനങ്ങള്‍ക്കല്ല പ്രാധാന്യം. 

കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ച് മുസ്ലീം ലീഗിന്റെ മറ്റൊരു രക്ഷകനാകാന്‍ തയ്യാറെടുക്കുന്ന മുനീര്‍ അപ്പോഴും ഒരു കാര്യം മറക്കുകയാണ്‌. കുഞ്ഞാലിക്കുട്ടിയുടെ അനിയന്‍ റൗഫ് രണ്ടും കല്പിച്ചിറങ്ങിയിരിക്കുന്നതൊന്നും ഇദ്ദേഹം അറിഞ്ഞില്ലെന്നുണ്ടോ? റൗഫ്‌ ക്രിമിനലാണോ എന്നു പറയാന്‍ തനിക്കാവില്ലെന്ന മുട്ടുന്യായങ്ങള്‍ പറഞ്ഞ് ഇപ്പോള്‍ തല്‍ക്കാലം രക്ഷപ്പെടാമെന്നല്ലാതെ ഐസ്ക്രീം കേസിലെ ദുരൂഹതകള്‍ മാറ്റേണ്ടത് കുഞ്ഞാലിക്കുട്ടിയുടേയും മുസ്ലീം ലീഗിന്റേയും ഉത്തരവാദിത്വമല്ലേ? അന്വേഷണത്തെ നേരിട്ട് കുറ്റക്കാരനാണെങ്കില്‍ ശിക്ഷ ഏറ്റുവാങ്ങി ഒരു മാതൃകാ നേതാവാകുന്നതല്ലേ അഭികാമ്യം?

ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ ഇന്ത്യാവിഷന്‍ നല്‍കരുതെന്ന്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ആവശ്യപ്പെടുകയോ ആ വാക്ക്‌ താന്‍ ധിക്കരിക്കുകയോ ചെയ്‌തിട്ടില്ലെന്നു പയുന്നത് 'എന്നെ കണ്ടാല്‍ കിണ്ണം കട്ടവനാണെന്ന് തോന്നുമോ' എന്നു ചോദിക്കുന്നതിനു തുല്യമാണ്‌. ഇങ്ങനെയുള്ള വങ്കത്തരങ്ങള്‍ വിളിച്ചുപറഞ്ഞ് ഇനിയെങ്കിലും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാതെ നോക്കുകയാണ്‌ ഒരു ജനപ്രതിനിധിയുടെ ധാര്‍മ്മിക കടമ.

ഹൈദരലി ശിഹാബ് തങ്ങളുടെ വാക്കുകള്‍ ധിക്കരിച്ചിരുന്നെങ്കില്‍ താന്‍ പാര്‍ട്ടിയില്‍ ഉണ്ടാകുമായിരുന്നില്ലെന്നുള്ള മുനീറിന്റെ പ്രസ്ഥാവന ഇരുതല വാളുകൊണ്ട് വെട്ടുന്നതിനു തുല്യമാണ്‌. ഉപജാപകസംഘങ്ങള്‍ ചെയ്തുകൂട്ടിയ ദുഷ്‌പ്രവൃത്തികളില്‍ ശിഹാബ് തങ്ങളെ എന്തിന്‌ ബലിയാടാക്കണം? കുഞ്ഞാലിക്കുട്ടിയുടെ സ്വന്തം ഭാര്യാസഹോദരീ ഭര്‍ത്താവ് തെളിവുകള്‍ സഹിതം എല്ലാം വെളിപ്പെടുത്തിയിട്ടും അയാളെ ഭീകരനായി ചിത്രീകരിച്ച് കുഞ്ഞാലിക്കുട്ടി പഞ്ചപാവമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള മുസ്ലീം ലീഗിന്റെ മറ്റൊരു അടവുനയമാണിതെന്നേ പറയൂ.



Saturday, March 5, 2011

“മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍..”

കഴിഞ്ഞ ആഴ്ചകളില്‍ പത്രമാധ്യമങ്ങള്‍ക്കെല്ലാം ചാകരയായിരുന്നു. ധാരാളം ന്യൂസ് , എന്തോ ഒരു ഉള്‍വിളി, ജനം പിടഞ്ഞെഴുന്നേറ്റു; പിന്നെ സുനാമിപോലെ ആഞ്ഞടിച്ചു. ടുണീഷ്യയില്‍ ആരംഭിച്ച സുനാമി, ഈജിപ്റ്റ് വഴി യമന്‍, ലിബിയ വഴി ഇങ്ങ്  വിസ് കോണ്‍സിന്‍, ഒഹായോ, ഇന്‍ഡ്യാന, മിസ്സിസ്സിപ്പി വരെ എത്തി. അവസാനം ന്യൂയോര്‍ക്കിലേക്ക് തിരിയാന്‍ സാധ്യതയുള്ളതായിട്ടാണ് റിപ്പോര്‍ട്ട് . 

അതിനിടെ ഇറാനിയന്‍ വാര്‍ഷിപ്പ് സൂയസ് കനാലിലൂടെ സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നു എന്നു കേട്ടു. ഈ നീക്കം അല്‍പം മുന്‍കരുതലോടെ വേണമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അവസരവാദികളായ ഒരു കൂട്ടര്‍ മെയ് 21 ന് ലോകം അവസാനിക്കുമെന്ന് പ്രവചിക്കുകയും ചെയ്തു. എങ്കില്‍ നിന്റെ കൈയിലുള്ള തെല്ലാം എന്റെ കയ്യില്‍ തന്നേക്കൂ എന്ന് കേട്ടു നിന്നവന്‍.

അറബികളുടെ ലോകത്ത് ഒരു വലിയ ധ്രുവീകരണത്തിനുള്ള നീക്കമാണ് കണ്ടു വരുന്നത്. ഭരണത്തില്‍ ഇരിക്കുന്ന നേതാക്കന്മാരെല്ലാം ഇതില്‍ നിന്നും പാഠം പഠിക്കാന്‍ തയ്യാറാകണം. “മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍..”

ഈജിപ്റ്റിലേക്ക് തിരിച്ചുവരാം. ജനങ്ങളുടെ പ്രകടനം വളരെ സമാധാനപരമായിരുന്നു, അതുപോലെ ഭരണകര്‍ത്താക്കളുടെ പ്രതികരണവും! പ്രകടനങ്ങള്‍ നടന്നപ്പോള്‍ പബ്ലിക് പ്രോപ്പര്‍ട്ടി അടിച്ചു പൊളിക്കുകയോ നാശനഷ്ടങ്ങള്‍ വരുത്തുകയോ ചെയ്യാതെ ല്ലാവരും ഒരു പ്രത്യേക സ്ഥലത്തു ഒത്തുകൂടി തങ്ങളുടെ പ്രതിഷേധം നേതാക്കളെ അറിയിച്ചു; ഗത്യന്തരമില്ലാതെ വന്നപ്പോള്‍ പ്രസിഡന്റ്  രാജിവെച്ചൊഴിഞ്ഞു.

പിറ്റേദിവസം സമരക്കാരെല്ലാം വീണ്ടും വഴിയിലിറങ്ങി എല്ലാം ക്ലീന്‍ ചെയ്തു. വഴിയില്‍ പ്രതിഷേധ പ്രകടനത്തിനിടെ ഇളകിപ്പോയ ഇഷ്ടിക വരെ അവര്‍ സിമന്റിട്ട് ഉറപ്പിച്ചു. (സമരിക്കാന്‍ വേണ്ടി സമരിക്കുന്ന, തെരുവിലിറങ്ങുന്ന കേരള സഖാക്കളും ഇവരുടെ സമരം ഒന്നു വിലയിരുത്തണം; പൊതു മുതല്‍ നശിപ്പിക്കാതെ, എങ്ങനെ, ആവശ്യമുണ്ടെങ്കില്‍ സമരിക്കാം എന്നു പഠിക്കണം)

പക്ഷേ എന്താണിവരിങ്ങനെ പെട്ടെന്ന് പ്രതിഷേധവുമായി വഴിയിലിറങ്ങാന്‍ കാരണം? ചിലര്‍ പറയും ഫേസ് ബുക്കാണെന്ന്, മറ്റു ചിലര്‍ ട്വിറ്ററാണെന്നും, ചിലര്‍ മുസ്ലീം ബ്രദര്‍ഹുഡ് ആണെന്ന്.. ലേഖകന്‍ പറയുന്നു; ജനം പട്ടിണി കിടന്നു മടുത്തു, അതുതന്നെ കാരണം. സുഖലോലുപരായി കഴിയുന്ന നേതാക്കളോട് ജനങ്ങള്‍ക്ക് പകയായി. ഇനിയും ഇവരെ വച്ചുപൊറുപ്പിക്കില്ല, നഷ്ടപ്പെടുവാന്‍ യാതൊന്നുമില്ല, കിട്ടാനുള്ളതോ ഒരു നവ ലോകം, അല്ലെങ്കിലോ രക്തസാക്ഷിമണ്ഡപം!

ഒരിക്കല്‍ ജോര്‍ജ്ജ് ബുഷ് പറഞ്ഞു, വൈറ്റ് ഹൗസില്‍ പ്രസിഡന്റാകുന്ന ജോലി അങ്ങോര്‍ക്ക്                          പെരുത്തിഷ്ടമാണെന്ന്! ഒട്ടകത്തിന്റെ പാലും കുടിച്ച് ഈന്തപ്പഴവും തിന്ന് നാലു ഭാര്യമാരുമായി നശ്വരമായ ലോകത്ത് ആമോദത്തോടെ വാണിരുന്നവരെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചതല്ലേ ഈ അസ്സമാധാനത്തിന്റെ തുടക്കം? 

നേതാക്കന്മാരാകാന്‍ ശ്രമിക്കുന്നവര്‍ ജനസേവനം കൈമുതലാക്കണം. ജനങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അവര്‍ക്കുവേണ്ട ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം, ഇവയൊക്കെ നല്‍കിയാല്‍ എല്ലു കിട്ടിയ നായെപ്പോലെ പൊതുജനമെന്ന കഴുതകള്‍, അതില്‍ കടിച്ചു തൂങ്ങിക്കൊള്ളും. മറിച്ച് രാജ്യവും ശക്തിയും മഹത്വവുമെല്ലാം തങ്ങള്‍ക്ക് മാത്രം എന്ന സ്വാര്‍ത്ഥത പിടിപെട്ടാല്‍, അല്ലെങ്കില്‍ അധികാരം തലയ്ക്കുപിടിച്ചാല്‍, ഒടുവില്‍ കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന നില വരുന്നതിലുപരി, നാടാകെ അസ്സമാധാനം വ്യാപിക്കുകയും ചെയ്യും.
ഇതുതന്നെയാണ് മദ്ധ്യപൂര്‍വ്വേഷ്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സമാധാനം കാംക്ഷിക്കുന്നവരെപോലും അസ്സമാധാനത്തിന്റെ ചുഴിയിലേക്ക് തള്ളിയിട്ടിരിക്കുന്നു ! നേതാവാകാന്‍ ത്വരയില്ലാത്തവന്‍ നേതാവായാല്‍ വന്നു ഭവിക്കുന്ന ഭവിഷ്യത്തൊന്നു കാണണേ!

അഴിമതിക്കാരായ ഇന്‍ഡ്യയിലെ നേതാക്കന്മാരും ആത്മശോധനയ്ക്ക് തയ്യാറാകണം. വെളിച്ചത്തുവന്ന അഴിമതികള്‍ തെളിയിക്കപ്പെട്ടില്ലെങ്കില്‍, യുപിഎ സര്‍ക്കാരും അഴിമതിയുടെ ഭാഗം എന്നേ ജനം വിധിയെഴുതുകയുള്ളു ! എങ്ങനെ ഇത്രയും വലിയ കുംഭകോണം നടത്താന്‍ മന്ത്രിമാര്‍ക്ക് അവസരം ലഭിച്ചു? യുപിഎ മന്ത്രിമാരും സര്‍വ്വകക്ഷിനേതാക്കളും ഭാവിയില്‍ നേതാവായി തുടരണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ പ്രിതിവിധി കണ്ടെത്താന്‍ ആത്മാര്‍ത്ഥത കാണിക്കണം! പണത്തിനോടുള്ള  ആക്രാന്തം  മൂത്ത് കിട്ടിയിടത്തു നിന്നെല്ലാം കൈയിട്ടു വാരി കോടിക്കണക്കിനു രൂപ അടിച്ചു മാറ്റിയ ഒരു നേതാവിനെയും വെറുതെ വിടരുത്. 

നക്‌സല്‍ പ്രസ്ഥാനം നാടിന്റെ മുക്കിനും മൂലയിലും തലപൊക്കുന്നുണ്ടെങ്കില്‍ തങ്ങളുടെ ഭരണ വൈകല്യമാണ് ജനങ്ങളെ ഉണരാന്‍ ഇടയാക്കിയതെ ന്ന്മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയെങ്കലും  നേതാക്കന്മാര്‍ക്കുണ്ടാകണം . ചുമ്മാ ഖദര്‍ ധരിച്ചതുകൊണ്ട് മാത്രം കാര്യമില്ല ! ആര്‍ ബാലകൃഷ്ണപിള്ള ഒരു തുടക്കം മാത്രം! അഴിമതി കാണിച്ച സകല നേതാക്കന്മാരെയും ജയിലിലടക്കുന്ന കാര്യത്തില്‍ ജുഡീഷ്യറി പ്രതിജ്ഞാബദ്ധമാകണം !! 

ചേട്ടനും അനിയനും കൂടി പെണ്‍വാണിഭം നടത്തിയതില്‍നിന്നുള്ള ലാഭം വീതിച്ചപ്പോള്‍ ഉണ്ടായ അഭിപ്രായവ്യത്യാസം ഇപ്പോള്‍ നാട്ടിലാകെ നാറ്റക്കേസായിട്ടുപോലും യാതൊരു ഉളുപ്പുമില്ലാതെ അതിനെ ന്യായീകരിക്കുന്നതാണ് ഏറെ കഷ്ടം. ഈജിപ്റ്റിലെയും ലിബിയയിലെയും ബഹളം എങ്ങനെ അമേരിക്കയില്‍ എത്തി എന്ന് നോക്കാം.

ഇവിടെയും സാധാരണക്കാരന്റെ പരാധീനതകള്‍ മനസ്സിലാക്കാന്‍ പറ്റാത്താതാണ് ഒരു പറ്റം നേതാക്കന്മാരുടെ കുഴപ്പം. ബുഷിന്റെ ഭരണശേഷം നാമാവശേഷമായ, ബഹുമുഖ പദ്ധതികളെ ഉദ്ധരിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെയെല്ലാം പുഛിച്ചു തള്ളുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ, അതേ നാണയത്തില്‍ ജനം കൈകാര്യം ചെയ്യുന്നതാണ് വിസ്‌കോണ്‍സിനിലും ഒഹായോയിലും ഇന്‍ഡ്യാനയിലും നടക്കുന്ന പുത്തന്‍ പ്രതിഭാസത്തിലൂടെ നാം കാണുന്നത് .

401കെ വരെ നഷ്ടപ്പെട്ട ജനങ്ങള്‍ ഇനിയും തങ്ങളെ നിഷ്‌കരുണം ചവിട്ടി മെതിക്കാന്‍ അനുവദിക്കില്ല, അവകാശങ്ങള്‍ പിടിച്ചു വാങ്ങിക്കും , എന്ന ദൃഢനിശ്ചയത്തോടെയാണ് തെരുവില്‍ ഏറ്റുമുട്ടുന്നത്. ഇത്തരുണത്തില്‍ ഭരണകര്‍ത്താക്കളുടെ മുമ്പില്‍ രണ്ടു പോംവഴികളെ ഉള്ളു. ഒന്നുകില്‍ ജനത്തെ വെടിവെച്ചു കൊല്ലുക, അല്ലെങ്കില്‍ തങ്ങളുടെ സുഖലോലുപതയില്‍ മാറ്റം വരുത്തി, ജനങ്ങളുടെ അഭിവൃത്തിയില്‍ സംതൃപ്തരാകുക. 

മദ്ധ്യ പൂര്‍വ്വേഷ്യയിലെ ഉള്‍വിളി ലോകത്തിലെ സര്‍വ്വ നേതാക്കന്മാരെയും ആത്മശോധനയ്ക്ക് നിര്‍ബന്ധരാക്കുമെന്ന് പ്രതീക്ഷിക്കാം.



Friday, March 4, 2011

നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ഇവരെ കല്ലെറിയുക !

ലോകചരിത്രത്തില്‍ അത്യപൂര്‍വ്വമായ സംഭവവികാസങ്ങളാണ്‌ കേരളമെന്ന കൊച്ചു സംസ്ഥാനത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പരസ്പരം വിഴുപ്പലക്കുന്ന രാഷ്ട്രീയക്കാരുടെ പറുദീസയായി മാറിക്കഴിഞ്ഞ കേരളം ഇപ്പോള്‍ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച മന്ത്രിമാരുടെ കൂത്തരങ്ങായി മാറിക്കഴിഞ്ഞ ദയനീയ  കാഴ്ചയാണ്‌ കേരളത്തിലങ്ങോളമിങ്ങോളം.

ആര്‍ക്കും എന്തും ചെയ്യാമെന്നും, എന്തും വിളിച്ചുപറയാമെന്നുമുള്ള സാഹചര്യങ്ങള്‍ ഉടലെടുത്തത് നിയമസഭാ ഇലക്ഷന്‍ മുന്നില്‍ കണ്ടുകൊണ്ടാണെന്നുള്ളതാണ്‌ ഏറെ വിചിത്രം. പത്രത്തില്‍ അച്ചടിച്ചുവന്ന റജീനയുടേയും ശ്രീദേവിയുടേയും പടങ്ങള്‍ നോക്കി ഐസ്‌ക്രീം നുണഞ്ഞവരും, ആ ഐസ്‌ക്രീമില്‍ മസാല പുരട്ടി നുണഞ്ഞവരും നിരാശപ്പെട്ട നിമിഷങ്ങളായിരുന്നു കുറ്റവാളികളെയെല്ലാം 'നിരപരാധികളായി' ചിത്രീകരിച്ച് കോടതി വെറുതെ വിട്ടപ്പോള്‍. പക്ഷേ, ലക്ഷങ്ങള്‍ കൈക്കൂലി കൊടുത്ത്  'എല്ലാവരേയും ഒതുക്കി'യതാണെന്ന് അന്ന് ഒതുക്കലിന്‌ കൂട്ടുനിന്ന റൗഫ് വെളിപ്പെടുത്തിയപ്പോള്‍ ഞെട്ടിയത് ഐസ്‌ക്രീ നുണഞ്ഞവരല്ല. മറിച്ച് സാദാ ജനങ്ങളായിരുന്നു. ഇപ്പോള്‍ അന്ന് ചെയ്ത വേണ്ടാതീനങ്ങളൊക്കെ ഒരു ദിനചര്യപോലെ റൗഫ് ആചരിക്കുകയാണ്‌. റൗഫിന്റെ ഇര കുഞ്ഞാലിക്കുട്ടിയാണെങ്കില്‍ ആ കുഞ്ഞാലിക്കുട്ടിയെ വലയിലാക്കിയത് എം.കെ. മുനീറാണെന്ന് ചിലര്‍ അടക്കം പറയുന്നു.

നേരം വെളുത്താല്‍ റൗഫിന്‌ ഇരിക്കപ്പൊറുതിയില്ല. ചേട്ടനും അനിയനും കൂടി ചെയ്തുകൂട്ടിയ രോമാഞ്ചകുഞ്ചക കഥകള്‍ പാടി നടന്ന് രോമാഞ്ചം കൊള്ളുകയാണ്‌ ഈ എക്സ് വാണിഭക്കാരന്‍. കുഞ്ഞാലിക്കുട്ടിയാണെങ്കില്‍ വാലിന്‌ തീ പിടിച്ച പോലെ നെട്ടോട്ടമോടുന്നു. ആ ഓട്ടം കണ്ട് ജനങ്ങള്‍ ഊറിച്ചിരിക്കുന്നു. രോമാഞ്ചപുളകിതനായ റൗഫിന്‌ കൂച്ചുവിലങ്ങിടാന്‍ സ്വന്തം ഭാര്യയും കുടുംബക്കാരും അനുനയത്തില്‍നിന്ന് ഭീഷണിയിലേക്ക് മാറിയിരിക്കുകയാണിപ്പോള്‍.
ഇപ്പോള്‍ ആ മുനീറിനെ വലയിലാക്കാന്‍ 'മറ്റൊരാള്‍' രംഗപ്രവേശം ചെയ്തു കഴിഞ്ഞു. അത് മറ്റാരുമല്ല, മുസ്ലീം ലീഗിന്റെ മുന്‍ ജനറല്‍ സെക്രട്ടറി പത്തനം തിട്ടക്കാരന്‍ ഖാന്‍ ഷാജഹാന്‍ ആണ്‌ ആ വ്യക്തി. വെറും വാണിഭക്കേസില്‍ നിന്ന് കൈകാല്‍ വരെ വെട്ടിമാറ്റാവുന്ന വകുപ്പുമായിട്ടാണ്‌ ഈ വിദ്വാന്‍ രംഗത്തെത്തിയിരിക്കുന്നത്. 

മുനീറിന്റെ പുസ്‌തകത്തില്‍ പ്രവാചകനെ നിന്ദിച്ചെന്നാരോപിച്ചാണ്‌ കേസ്‌ കൊടുത്തിരിക്കുന്നത്. മുനീറിന്റെ ഇസ്‌ലാമും സ്‌ത്രീകളും എന്ന ഗ്രന്ഥത്തിലാണത്രേ  പ്രവാചകനെ നിന്ദിക്കുന്നതും ഇസ്‌ലാമിക വിശ്വാസത്തെ ആക്ഷേപിക്കുന്നതുമായ പരാമര്‍ശമുള്ളത്. പത്ത്‌ കൊല്ലം മുമ്പെ താന്‍ മുസ്‌ലിം ലീഗ്‌ വിട്ടതായി ഖാന്‍ പറയുന്നു. മുസ്‌ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി മുനീറിന്റെഉടമസ്ഥതയിലുള്ള ഒലീവ്‌ പബ്ലിക്കേഷന്‍സ്‌ ആണ്‌ പുസ്‌തകം പ്രസിദ്ധീകരിച്ചത്‌. മൊറോക്കോ സ്വദേശിനി ഫാത്തിമ മെറനിസ്സിയുടെ ' ദ വെയ്‌ല്‍ ആന്റ്‌ ദ മെയില്‍ എലൈറ്റ്‌' എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനമാണ്‌ ഇസ്‌ലാമും സ്‌ത്രീകളും. അത്യന്തം നിന്ദ്യമായ ഭാഷയിലാണ്‌ പ്രവാചകന്റെ ഭൗതിക ശരീരത്തെ പുസ്‌തകത്തില്‍ പരാമര്‍ശിക്കുന്നതെന്ന്‌ ഖാന്‍ ആരോപിക്കുന്നു.

തൊടുപുഴ ന്യൂമാന്‍ കോളേജ് പ്രൊഫസറുടെ കൈവെട്ടിമാറ്റിയ സംഭവം ആവര്‍ത്തിക്കുവാനേ ഈ വിഷയം ഉപകരിക്കൂ. അണികള്‍ക്ക് വീര്യം പകര്‍ന്നുകൊടുക്കാന്‍ ഈ വിഷയം തന്നെ ധാരാളം. 
അന്നും ഇന്നും എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ്‌ - ഈ മുസ്ലീം ലീഗുകാരാണോ ഇസ്ലാമിന്റെ കാവല്‍ പടയാളികള്‍? ഇവരെ ആരാണ് ആ ഉത്തരവാദിത്വം എല്പിച്ചിരിക്കുന്നതെന്നു കൂടി പറഞ്ഞാല്‍ കൊള്ളാമായിരുന്നു. ഈ ഖാന്‍ ഷാജഹാനേപ്പോലെയുളളവരാണു  ഇസ്ലാമിന് പേരുദോഷമുണ്ടാക്കുന്നത്‌. വ്യഭിചാരികളും പെണ്‍വാണിഭക്കാരും ഇഷ്ടം പോലെ സ്വന്തം പാര്‍ട്ടിയില്‍ തന്നെ ഉണ്ടായിട്ടും അവരെക്കുറിച്ചൊന്നും ഉരിയിടാതെ പ്രവാചകന്റെ പേര് പറഞ്ഞു നല്ല പിള്ള ചമയാനുള്ള ഈ തിടുക്കം എന്തിന്‌? ആദ്യം സ്വന്തം കണ്ണിലെ കോലെടുത്തിട്ട് പോരെ അന്യന്റെ കണ്ണിലെ കരടെടുക്കാന്‍? 

പോപ്പുലര്‍ ഫ്രന്‍ഡിനെ ഉപയോഗിച്ച് കൈ വെട്ടാന്‍ വല്ല വകുപ്പുമുണ്ടോ എന്നായിരിക്കും ഇനി ചിലരുടെ ചിന്ത. മുസ്ലീം സമുദായത്തില്‍ ഇങ്ങനെയുള്ള വികല ചിന്താഗതിക്കാരാണ് പ്രശ്നങ്ങളുടെ മുഖ്യ കാരണക്കാര്‍. പ്രവാചകനെ നിന്ദിക്കാന്‍ തക്ക വിവരമില്ലാത്തവനാണോ മുനീര്‍?  ഖാനെപ്പോലെയുള്ളവര്‍ മറിച്ചു ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. വെറുതെ വാര്‍ത്തകള്‍ സൃഷ്ടിക്കാതെ ജനങ്ങളുടെ നന്മയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുക. ഇസ്ലാം മതം ഇന്ന് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ അറുതി കണ്ടെത്തുവാന്‍ അത് സഹായിക്കും. ഇസ്ലാം മതത്തെയും പ്രവാചകനെയും നിന്ദിച്ചു എന്ന് പറഞ്ഞു ജനങ്ങളുടെ  സ്വൈര്യം  കെടുത്തുന്ന താലിബാനിസം കേരളത്തില്‍ വേണോ?

വിഭക്ത ഇന്ത്യയില്‍ മുസ്ലീങ്ങളുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ പട പൊരുതിയ ഖാ-ഇദേ-മില്ലത്ത് മുഹമ്മദ്‌  ഇസ്മാഈല്‍ സാഹിബ് നയിച്ച മുസ്ലീം ലീഗ് ഇന്ന് അധപ്പതനത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്.             അസാമാന്യ വ്യക്തിത്വവും ധീരമായ നിലപാടും സ്ഫടിക തുല്യമായ ധാര്‍മികത്തെളിച്ചവും ജ്വലിക്കുന്ന സ്വപ്നങ്ങളുമായി അദ്ദേഹം മുസ്ലീം ലീഗ് പ്രസ്ഥാനത്തെ നട്ടുവളര്‍ത്താന്‍ ഏറെ പണിപ്പെട്ടു. ആ പ്രസ്ഥാനമാണ്  ഇപ്പോള്‍ മലബാറിലെ ഒരു പിടി മാപ്പിളമാരുടെ കൈപ്പിടിയിലിരിക്കുന്നത്. മുസ്ലീം സമുദായത്തിന് മുഴുവന്‍ നാണക്കേടുണ്ടാക്കി, അവര്‍ ചെയ്ത നാറ്റക്കേസുകള്‍ ദിനം‌പ്രതി കേരള ജനത കേട്ടുണരുന്നത് ഈ ഖാന്‍ ഷാജഹാന്‍ കണ്ടില്ലേന്നുണ്ടോ?

വിഭജന കാലത്ത് നടുക്കടലില്‍ അകപ്പെട്ട പ്രതീതിയുളവാക്കിയ സമയങ്ങളില്‍ മുസ്ലീങ്ങള്‍ക്ക് ആത്മവീര്യം പകര്‍ന്നു നല്‍കി പ്രതീക്ഷകളുടെ സപ്തസമുദ്രങ്ങള്‍ താണ്ടാനുള്ള ഇഛാശക്തി നല്‍കി, അവരെ സാമൂഹികമായും രാഷ്ട്രീയമായും പതിജ്ഞ്ഞാബദ്ധരാക്കിയ ആ ആദര്‍ശധീരന്‍റെ കാല്‍പാടുകള്‍ പിന്തുടരേ ണ്ടവര്‍ തരം താഴ്ന്നവരും പെണ്‍ വാണിഭക്കാരുമായിതീര്‍ന്നത്‌ അഹന്തയും ആത്മപ്രശംസയും മാത്രം പങ്കു വെക്കുന്ന നേതാക്കന്മാര്‍ കാരണമാണ്. ഓരോ വര്‍ഷം കഴിയുമ്പോഴും രാഷ്ട്രീയമായും സാംസ്കാരികമായും പിന്നോട്ടോടിക്കൊണ്ടിരിക്കുന്ന പ്രസ്ഥാനമായി മുസ്ലീം ലീഗ് മാറിയതും അതുകൊണ്ടുതന്നെ.