Thursday, March 29, 2012

ആന്റണി ഉറങ്ങുകയാണ്‌‍

നിലവാരമില്ലാത്ത ആയുധങ്ങള്‍ വങ്ങാന്‍ മുന്‍ സൈനികന്‍ തേജീന്ദര്‍ ഖ പതിനാലു കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തതായി കരസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍ ഇന്ത്യയുടെ നൈതിക മൂല്യങ്ങള്‍ ക്ഷയിക്കുന്നു എന്നതിനു തെളിവാണ്‌.
രാജ്യത്തിന്റെ ഭദ്രത കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വമുള്ള കരസേനയുടെ സൈന്യാധിപനെപ്പോലും കോഴ കൊടുത്ത്‌ വശത്താക്കാന്‍ ശ്രമിച്ചവര്‍ ആരായാലും അവരെ നിയമത്തിന്റെ മുന്നില്‍‍ കൊണ്ടു വരണമന്നാണ്‌ എല്ലാ ഭാരതീയരുടേയും ആവശ്യ. പക്ഷെ, ആര്‍ ? എങ്ങനെ? എന്ന ചോദ്യങ്ങള്ക്ക്‌ മറുപടി പറയേണ്ടത്‌ പ്രതിരോധമന്ത്രിയും പ്രധാനമന്ത്രിയുമാണ്‌. കാരണം, ഇവര്‍ക്ക് രണ്ടുപേര്‍ക്കും കാര്യങ്ങളറിയാമായിരുന്നു എ്ന്ന് പ്രതിരോധമന്ത്രിയുടെ രാജ്യസഭയിലെ വെളിപ്പെടുത്തലുകള്‍ തന്നെ തെളിവ്.
ലോകത്തിനു മുന്നില്‍, പ്രത്യേകിച്ച് സ്വേഛാദിപത്യത്തിനും ജനാധിപത്യത്തിനുമിടയില്‍ ആടിക്കളിക്കു അയല്‍രാജ്യങ്ങള്‍ക്കു മുന്നില്‍, ഇന്ത്യ ജനാധിപത്യത്തിന്റെ  പേരില്‍ ഊറ്റം കൊള്ളാറുണ്ട്. രാജ്യത്തിന്റേയും

ജനങ്ങളുടേയും താല്പര്യങ്ങള്‍ സംരക്ഷിക്കാനും ആവശ്യങ്ങള്‍ നിറവേറ്റാനും സമാധാനപൂര്‍ണ്ണവും ഐശ്വര്യദായകവുമായ ഒരിന്ത്യ കെട്ടിപ്പടുക്കാനുമായി ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധികള്‍, സഭയില്‍ ചോദ്യം ചോദിക്കാന്‍ പോലും കോഴ വാങ്ങി നാറിയ കഥ ജനങ്ങള്‍ മറന്നിട്ടില്ല. 
പ്രതിരോധത്തിന്റെ മറവില്‍ ബോഫോഴ്സ് തോക്ക് ഇറക്കുമതി മുതല്‍ ശവപ്പെട്ടി കരാര്‍ വരെ കോഴയില്‍ മുക്കി നാണം കെടുത്തിയതും പരമോത നിയമനിര്‍മ്മാണ സഭയിലെ ബഹുമാനപ്പെട്ടവരാണെന്ന സത്യവും ജനങ്ങള്‍ക്കറിയാം. പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയും പ്രധാന മന്ത്രിയുടെ മൌനവും കൂട്ടി വായിക്കുമ്പോള്‍ ഉല്പതിഷ്ണുകള്‍ക്ക് ആകാംക്ഷ കൂടിയില്ലെങ്കിലേ അത്ഭുതമുള്ളൂ.
അജ്ഞാത കത്തുകളില്‍പോലും അന്വേഷണം നടത്തുകയും നടപടിയെടുക്കുകയും ചെയ്തിട്ടുണ്ടെന്നു പറയുന്ന പ്രതിരോധ മന്ത്രി 'ഞാന്‍ ഈ വിവരം കേട്ടപ്പോള്‍ ഞെട്ടിപ്പോയി, എന്റെ തല തരിച്ചുപോയി' എന്നൊക്കെ പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. ഒരു സാദാ പോലീസുകാരന്‍ പറയുന്നതുപോലെ 'പരാതി എഴുതി തന്നാലേ കേസെടുക്കൂ' എന്ന ലാഘവത്ത
ോടെ ഒരിക്കലും ഇത്രയും ഗൌരവമുള്ള കാര്യം കാണരുതായിരുന്നു. സത്യസന്ധനാണന്ന് പൊതുവെ അറിയപ്പെടുന്ന മന്‍മോഹന്‍ സിംഗിന്റെ ഭരണത്തില്‍ അഴിമതി പരമകോടിയിലെത്തി എന്നുള്ളത് നിഷേധിക്കാനാവാത്ത സത്യമാണ്. എല്ലാ മേഖലകളിലും ഒളിഞ്ഞും തെളിഞ്ഞും അഴിമതി നടക്കുന്നു. സ്വാതന്ത്യ്രാനന്തര ഇന്ത്യയില്‍ കോഴ സര്‍വ്വസാധാരണമാണെങ്കില്‍ കൂടി അതിന്റെ പേരില്‍ ശിക്ഷിക്കപ്പെടുത് വിരളമാണ്. കാര്‍ഗില്‍ യുദ്ധകാലത്ത് ശവപ്പെട്ടി കുംഭകോണമാണ് രാജ്യസുരക്ഷാ വിഭാഗങ്ങളിലും കോഴ എന്ന സാംക്രമിക രോഗം പടര്‍ന്നു പിടിച്ചിട്ടുണ്ടന്ന് ജനങ്ങള്‍ അറിയുത്.
കരസേനയുടെ വ്യോമപ്രതിരോധ വിഭാഗവും കാലാള്‍പ്പടയും ടാങ്ക് വിഭാഗവും ഒക്കെ മോശമായ നിലയിലാണുന്നും, ടാങ്ക് വിഭാഗത്തിനു വേണ്ടത്ര വെടിക്കോപ്പുകള്‍ ഇല്ലുന്നും, വ്യോമപ്രതിരോധ വിഭാഗത്തിന്റെ സംവിധാനങ്ങള്‍ പഴഞ്ചനാണുന്നും, കാലാള്‍പ്പടയ്ക്കു രാത്രി പോരാട്ടത്തിനു വേണ്ടത്ര ശേഷിയില്ലുന്നും, പ്രത്യേക സേനാവിഭാഗങ്ങള്‍ക്കു വേണ്ട മികച്ച ഉപകരണങ്ങളില്ലുന്നുമൊക്കെ കാണിച്ച് തന്റെ സ്വന്തം പ്രായം തിരുത്തിക്കിട്ടാന്‍ സുപ്രീം കോടതിവരെ പോയ കരസേനാ മേധാവി പ്രധാനമന്ത്രിക്ക് അയച്ച കത്ത് ആന്റണിക്കു നേരെ തൊടുത്തുവിട്ട അമ്പായിരുന്നു എന്നും വേണമെങ്കില്‍ വിശേഷിപ്പിക്കാം. പക്ഷെ, കോഴ വിവാദം അപ്പോഴും ബാക്കി നില്ക്കുകയാണ്.
രഹസ്യ സ്വഭാവമുള്ള രേഖകള്‍ ചോരുന്നത് അപകടകരമായ പ്രവണതയാണുന്നും ഇതേക്കുറിച്ചു പ്രധാനമന്ത്രിയുമായി ആലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കുമുന്നും പ്രതിരോധമന്ത്രി എ.കെ. ആന്റണി പാര്‍ലമെന്റില്‍ ഉറപ്പു നല്‍കിയിട്ടുണ്ടെങ്കിലും ഇന്ത്യയുടെ ആയുധ ശേഖരത്തെക്കുറിച്ച് സേനാ തലവന്‍ തന്നെ പ്രസ്താവനകളിറക്കുന്നത് ശത്രുരാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്കുന്നതിനു സമാനമാണ്.
ഓരോ പ്രശ്നവും അടുത്തറിയുമ്പോഴും ആലോചിക്കുമ്പോഴും നമുക്കു ബോധ്യമാകുന്നത് മൂല്യച|തി സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിയുടെ അടിത്തറ ഇളകിത്തുടങ്ങി എാണ്. പ്രധാന മന്ത്രിക്ക് കരസേനാ മേധാവി വി.കെ. സിംഗ് അയച്ച കത്തിന്റെ പേരില്‍ സഭയില്‍ ബഹളമുണ്ടാക്കി സഭ നിര്‍ത്തിവെപ്പിച്ച പ്രതിപക്ഷവും ബി.ജെ.പി. നേതാവ് വെങ്കയ്യ നായിഡുവും ഒരു സത്യം വിസ്മരിച്ചിരിക്കുകയാണ്. 
2001-ല്‍ ലഷ്കര്‍-ഇ-തൊയ്ബ ഭീകരര്‍ പാര്‍ലിമെന്റ് ആക്രമിച്ചപ്പോള്‍ എല്‍.കെ. അദ്വാനിയായിരുന്നു ആഭ്യന്തര മന്ത്രി. ഗുജറാത്തിലെ കൂട്ടക്കൊല നടക്കുമ്പോഴും ബാബരി മസ്ജിദ് തകര്‍ക്കപ്പെടുമ്പോഴുമെല്ലാം അദ്വാനിയായിരുന്നു ആഭ്യന്തര മന്ത്രി. എന്നിട്ടെന്തു സംഭവിച്ചു? ഒന്നും സംഭവിച്ചില്ല.
ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍്ന്ന് മന്‍മോഹന്‍ സിംഗ് ലോക്സഭയില്‍ വിശ്വാസവോട്ട് തേടിയപ്പോള്‍ ചില ബി.ജെ.പി. അംഗങ്ങള്‍ അവര്‍ക്ക് കൈക്കൂലിയായി കിട്ടിയതാണെന്നു പറഞ്ഞ് നോട്ടുകെട്ടുകളുമായി പാര്‍ലിമെന്റില്‍ എത്തി അതിന്റെ പ്രതിഛായ തകര്‍ത്തുകളഞ്ഞ സംഭവം പാടെ വിസ്മരിച്ചു. വോട്ടെടുപ്പില്‍ ന്ി വിട്ടുനില്‍ക്കുതിന് മുന്‍കൂറായി ഓരോ കോടി രൂപ വീതം ലഭിച്ചെന്നു പറഞ്ഞാണ് അവര്‍ അ് നോട്ടുകെട്ടുകള്‍ ഉയര്‍ത്തിക്കാട്ടിയത്.
അശോക് അര്‍ഗല്‍, മഹാവീര്‍ ബഗോഡ, ഫഗന്‍ സിംഗ് എന്നീ അംഗങ്ങളാണ് വിശ്വാസവോട്ടെടുപ്പിനു 
മണിക്കൂറുകള്‍ക്കു മുന്‍പ് സഭയെ സ്തംബ്ധരാക്കിയത്. ഇവര്‍ക്ക് ഒരാള്‍ പണം കൈമാറുത് ഒരു ചാനല്‍ 
വീഡിയോയില്‍ പകര്‍ത്തുകയും അത് സംപ്രേക്ഷണം ചെയ്യുതിനു പകരം ബി.ജെ.പി.ക്ക് പകര്‍പ്പെടുത്ത് നല്‍കുകയും യഥാര്‍ത്ഥ ടേപ്പ് സ്പീക്കറെ ഏല്പിക്കുകയും ചെയ്തു. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടി ഒരു ചാനല്‍ ഒളിക്യാമറ പ്രവര്‍ത്തനം നടത്തിയത് അ് ഒച്ചപ്പാടുണ്ടാക്കിയ സംഭവമായിരുന്നു. തികച്ചും അധാര്‍മ്മികമായ ഒരു പ്രവൃത്തിയായിരുന്നു അത്. 
കൈക്കൂലി ജീവിതത്തിന്റെ ഭാഗമായിത്തീര്‍ിരിക്കു ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ത്യയിലെ ജനങ്ങള്‍ കടന്നുപോകുത്. രാജ്യത്തെ ത ഒറ്റുകൊടുക്കു പ്രവണതയും വര്‍ദ്ധിച്ചു വരുന്നു. അഴിമതിക്കാരേയും കള്ളപ്പണക്കാരേയും വളര്‍ത്തിക്കൊണ്ടുവരുത് രാഷ്ട്രീയക്കാരാണെന്നുള്ളതും മറ്റൊരു സത്യം. കര്‍ശനമായ നിയമ നിര്‍മ്മാണവും കടുത്ത ശിക്ഷയുമാണ് ഇതിനു തടയിടാനുള്ള ഏക പോംവഴി. 

No comments:

Post a Comment