Monday, December 3, 2018

ശബരിമലയും വനിതാ മതിലും

ശബരിമലയില്‍ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ മുഖം മിനുക്കാനാണോ അതോ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണോ എന്നറിയില്ല ഒരു "പുതിയ നവോത്ഥാന മൂവ്മെന്റ്" കേരളത്തില്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്നു കേട്ടപ്പോള്‍ തോന്നിയത് 'ചങ്ങലയ്ക്കും ഭ്രാന്തിളകി' എന്നാണ്. സുപ്രീം കോടതി വിധി സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയതാണെന്ന് ലോകം പറയുമ്പോള്‍ അതല്ല സത്യം സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണെന്നാണ് പിണറായി വിജയന്‍ പറയുന്നത്. അങ്ങ് ഇന്ദ്രപ്രസ്ഥത്തില്‍ സ്ഥിതി ചെയ്യുന്ന സുപ്രീം കോടതി വിധിയെഴുതിയതിന്റെ മഷി ഉണങ്ങുന്നതിനു മുന്‍പേ ഇങ്ങ് കേരളത്തില്‍ സ്ഥിതി ചെയ്യുന്ന ശബരിമലയിലേക്ക് പോലീസും പട്ടാളവുമായി ചെന്ന് 'ഉത്തരവ് നടപ്പിലാക്കാന്‍' ശ്രമിച്ചപ്പോള്‍ തന്നെ അരിയാഹാരം തിന്നുന്ന മലയാളികള്‍ക്ക് മനസ്സിലായിരുന്നു ഈ വിധി ചോദിച്ചു വാങ്ങിയതു തന്നെ എന്ന്.

 ശക്തവും സമ്പന്നവുമായ ഭരണഘടനയും അത്രത്തോളം ശക്തമായ ജനാധിപത്യവും നിയമവാഴ്ചയും നിലനില്‍ക്കുന്ന ഇന്ത്യയില്‍ ആ സം‌വിധാനങ്ങളെ ധിക്കരിച്ചു മുന്നോ‌ട്ടുപോകാന്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടത്തിനും കഴിയില്ല. അപ്പോഴും ഈ സംവിധാനങ്ങളെല്ലാം ജനങ്ങള്‍ക്കു വേണ്ടിയാണെന്നും അവരുടെ വിശ്വാസങ്ങളു‌ടെയും അവകാശങ്ങളുടെയും സംരക്ഷണങ്ങള്‍ക്കു വേണ്ടിയാണെന്നുള്ള യാഥാര്‍ഥ്യവും നിലനില്‍ക്കുന്നു. ഈ രണ്ടു യാഥാര്‍ഥ്യങ്ങളും ഏറ്റുമുട്ടുന്ന അവസരങ്ങള്‍ വളരെ അപൂര്‍വമാണ്. അത്തരമൊരു അപൂര്‍വതയ്ക്കാണു കേരളത്തിന്‍റെ മതേതര സംസ്കാരത്തിന്‍റെയും സനാതന ധര്‍മത്തിന്‍റെയും വിശ്വാസ പാരമ്പര്യത്തിന്‍റെയും പ്രതീകമായ ശബരിമലയിലെ ഈ വര്‍ഷത്തെ തീര്‍ഥാടന കാലം സാക്ഷ്യം വഹിക്കുന്നത്. എല്ലാക്കാലത്തും ഭക്തിസാന്ദ്രമായിരുന്ന തീര്‍ഥാടനം ഇക്കുറി സംഘര്‍ഷഭരിതമായി. ആരാണ് ഇതിനുത്തരവാദി? ജനങ്ങളോ അതോ സര്‍ക്കാരോ? പ്രശ്നങ്ങളോരോന്നും പൊട്ടിമുളയ്ക്കുമ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രകോപനപരമായ പ്രവര്‍ത്തികള്‍ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയായിരുന്നു.

ശബരിമല എന്നാല്‍ വിശ്വാസമുള്ളവരുടെയെല്ലാം തീര്‍ഥാ‌ടന കേന്ദ്രമാണ്. അങ്ങനെയുള്ള തീര്‍ഥാടകര്‍ക്കാവണം അവിടെ എല്ലാ പരിഗണനയും ലഭിക്കേണ്ടത്. അവരുടെ വിശ്വാസങ്ങളും അവര്‍ പുലര്‍ത്തിപ്പോരുന്ന ആചാരങ്ങളും സംരക്ഷിക്കപ്പെടുകയും വേണം. ഭരണഘടനയും കോടതിയും സര്‍ക്കാരുമൊക്കെ ഈ വിശ്വാസ സംരക്ഷണത്തിനു ബാധ്യസ്ഥവുമാണ്. തങ്ങളുടെ ആചാരങ്ങളും വിശ്വാസങ്ങളും വെല്ലുവിളിക്കപ്പെടുന്നു എന്ന ധാരണ ഭക്തരില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. പക്ഷെ സംഭവിക്കാന്‍ പാടില്ലാത്തത് പലതും സംഭവിച്ചു. കേരളത്തെക്കുറിച്ചും ശബരിമലയെക്കുറിച്ചും ഇതര ദേശങ്ങളില്‍ പേരുദോഷമുണ്ടായി. തെറ്റു തിരുത്താന്‍ സര്‍ക്കാരിന് സമയം യഥേഷ്ടമുണ്ടായിരുന്നിട്ടു കൂടി അതൊന്നും ഗൗരവത്തിലെടുത്തില്ല. പോലീസിനെ ഉപയോഗിച്ച് എല്ലാം ശാന്തമാക്കാമെന്നു ധരിച്ചുവശായ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് അടിയറവു പറയേണ്ട ഘട്ടത്തിലെത്തി.

പ്രളയകാലത്ത് ജാതി-മത-വര്‍ഗ-രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് ഒരൊറ്റ ജനതയായി പ്രവര്‍ത്തിച്ചു മാതൃക കാട്ടിയ മലയാളികള്‍ വളരെ കുറഞ്ഞ ദിവസങ്ങള്‍കൊണ്ടാണ് ഒരിക്കലുമുണ്ടായിട്ടില്ലാത്തത്ര വലിയ വിഭാഗീയതയിലേക്കു മാറിയത്. അവരെ അങ്ങനെ മാറ്റിയെടുത്തതില്‍ എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുമാണ് പങ്ക്. സര്‍ക്കാരിന്റെ പരാജയം മറച്ചു പിടിക്കാന്‍ പുതിയ നയവുമായി ഇപ്പോള്‍ രംഗപ്രവേശം ചെയ്തിരിക്കുകയാണ്. നവോത്ഥാന വനിതാ മതില്‍ എന്ന പേരില്‍ നടത്താന്‍ പോകുന്ന പ്രകടനം നവോത്ഥാനമല്ല മറിച്ച് രാഷ്ട്രീയ പ്രഹസനമല്ലേ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.  ജാതി സംഘടനകളെ കൂട്ടുപിടിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഈ രാഷ്ട്രീയ നാടകം കളിക്കാന്‍ പോകുന്നത്. നാല് ലക്ഷം സ്ത്രീകളെ അണിനിരത്തി കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന മതില്‍ തീര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഹിന്ദു സമുദായ സംഘടനകളുമായി നടത്തിയ യോഗത്തില്‍ വെച്ചാണ്. ശബരിമലയില്‍ നാമജപപ്രതിഷേധം നടത്തിയ സ്ത്രീകള്‍ക്കെതിരെയും അവിടെ നടമാടിയ രാഷ്ട്രീയപാര്‍ട്ടികളുടെ പേക്കൂത്തുകള്‍ക്കെതിരെ യുമാണ് ഈ വന്‍മതിലെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ സമുദായ സംഘടനകളുടെ നേതൃത്വത്തിലാണ് ഈ വനിതാമതിലെന്നതുകൊണ്ട് പല കോണുകളില്‍ നിന്നും വിമര്‍ശനവും ഉയരുകയാണ്.

കേരളത്തെ ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. ഇതിനായി പക്ഷേ, ഹിന്ദു സമുദായസംഘടനകളായ എഎസ്എന്‍ഡിപിയെയും കെപിഎംഎസിനെയുമൊക്കെ കൂടെ നിര്‍ത്തി ബലം ഉറപ്പിക്കുന്നതിലാണ് വിമര്‍ശനം. നവോത്ഥാന സംഘടനകള്‍ എന്ന പേരില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തവ രിലേറെയും ജാതി സംഘടനകളുടെ പ്രതിനിധികളായിരുന്നു. ജാതിയും മതവും പറയുന്ന ഇത്തരം സംഘടനകളാണ് നവോത്ഥാനം എന്ന പേരില്‍ നടത്തുന്ന സമരത്തിന്റെ മുമ്പില്‍ നില്‍ക്കുന്നത്. അതിനാല്‍ നവോത്ഥാനം എന്ന് വിളിക്കുന്നതിലെ വൈരുധ്യം വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, സര്‍ക്കാര്‍ ചെലവിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ചീഫ് സെക്രട്ടറി ഉള്‍പ്പെടുന്ന യോഗത്തിലാണ് വനിതാ മതില്‍ എന്ന തീരുമാനം വരുന്നത്.

അതേസമയം വനിതാ മതിലിനിറങ്ങുന്ന സ്ത്രീകള്‍ക്കൊക്കെയും ശബരിമലയിലെ സ്ത്രീപ്രവേശനത്തോട് അനുകൂല നിലപാടായിരിക്കുകയി ല്ലെന്നതാണ് വസ്തുത. മതില്‍ തീര്‍ക്കാന്‍ ഇറങ്ങുന്ന പെണ്ണുങ്ങള്‍ പാര്‍ട്ടിയോടും പാര്‍ട്ടിയുടെ പല സംവിധാനങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നവരായിരിക്കും. മൈക്രോഫിനാനന്‍സിലും സമുദായ സംഘടനകളുടെ അയല്‍ക്കൂട്ട ങ്ങളിലും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലുമൊക്കെയുള്ളവര്‍. ഇവര്‍ക്കൊക്കെ ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനോട് എതിര്‍പ്പായിരിക്കും. എങ്കില്‍പ്പോലും പാര്‍ട്ടിയെ നിഷേധിക്കാന്‍ ഇവര്‍ക്ക് കഴിയില്ല. പാര്‍ട്ടിയോടുള്ള കൂറുകൊണ്ടോ പേടിച്ചിട്ടോ ഇത്തരം സ്തീകള്‍ 'മതില്‍' കെട്ടാനിറങ്ങും. ഇവരെയെല്ലാം ശബരിമലയില്‍ കൊണ്ടുപോകാന്‍ നോക്കിയാല്‍ ഇപ്പറയുന്ന നവോത്ഥാനമെല്ലാം കുപ്പത്തൊട്ടിയില്‍ കിടക്കും.

No comments:

Post a Comment