2012 സെപ്റ്റംബർ 12, ബുധനാഴ്‌ച

മകള്‍ ഒരുത്തന്റെ കൂടെ കഴിയുന്നു; പിതാവിന്‌ സന്തോഷം

`My daughter is living with a Guy' രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ റിട്ടയര്‍ ചെയ്‌ത്‌ പിരിഞ്ഞുപോയ എന്റെ ഒരു അമേരിക്കക്കാരന്‍ സഹപ്രവര്‍ത്തകനെ ഈയ്യിടെ കണ്ടപ്പോള്‍ കുശലാന്വേഷണങ്ങള്‍ക്കിടയില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ്‌ മേല്‍ ഉദ്ധരിച്ചത്‌. `എന്റെ മകള്‍ ഒരുത്തന്റെ കൂടെ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി  താമസിക്കുന്നു' എന്ന്‌ യാതൊരു സങ്കോചവുമില്ലാതെ അദ്ദേഹം പറഞ്ഞപ്പോള്‍ എനിക്ക്‌ അത്ഭുതമൊന്നും തോന്നിയില്ല.

അദ്ദേഹമത്‌ പറയുമ്പോള്‍ ആ മുഖത്തെ പ്രസന്നത ഞാന്‍ ശ്രദ്ധിച്ചു. കാരണം, മൂന്നു പെണ്‍മക്കളുള്ള ഈ അമേരിക്കക്കാരന്റെ കുടുംബത്തെ എനിക്ക്‌ അടുത്തറിയാം. മൂന്ന്‌ പെണ്‍മക്കള്‍ ജനിച്ചപ്പോള്‍ മുതല്‍ ഓരോ വര്‍ഷവും അവരുടെ ഫോട്ടോകള്‍ ഉപയോഗിച്ച്‌ പുതുവത്സരാശംസാ കാര്‍ഡുകള്‍ അച്ചടിച്ച്‌ എല്ലാവര്‍ക്കും വിതരണം ചെയ്യുന്ന പതിവ്‌ അദ്ദേഹത്തിനുണ്ടായിരുന്നു. തന്നെയുമല്ല, ഈ കുട്ടികളെ ഓഫീസില്‍ കൊണ്ടുവരുന്ന പതിവും ഉണ്ടായിരുന്നു. കാണാന്‍ നല്ല ചന്തമുള്ള മൂന്നു പെണ്‍കുട്ടികള്‍ ! അതും ഒന്നര മുതല്‍ രണ്ടു വയസ്സുവരെ പ്രായവ്യത്യാസത്തില്‍ ജനിച്ചവര്‍. കണ്ടാല്‍ മൂവരും ഒരുപോലെയിരിക്കും. ശൈശവ-ബാല്യ-കൗമാര ഘട്ടങ്ങളെല്ലാം കഴിഞ്ഞ്‌ യൗവനഘട്ടത്തിലെത്തിയ ആ കുട്ടികള്‍ ഒരു ഇന്ത്യന്‍ കുടുംബത്തിലെയായിരുന്നെങ്കില്‍ തീര്‍ച്ചയായും മാതാപിതാക്കള്‍ക്ക്‌ ആധിയായിരിക്കും. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ `വയറ്റില്‍ തീയായിരിക്കും !' പക്ഷേ, അമേരിക്കയില്‍ നേരെ തിരിച്ചാണ്‌ സംഭവിക്കുന്നത്‌.

സാധാരണ അമേരിക്കക്കാരെപ്പോലെ വഴിവിട്ട ബന്ധങ്ങളോ മറ്റു ദുശ്ശീലങ്ങളോ ഒന്നുമില്ലാത്ത ഈ മുന്‍ നാഷണല്‍ ഗാര്‍ഡ്‌ ലഫ്‌റ്റനന്റ്‌, ഒരു മാതൃകാ കുടുംബനാഥനാണ്‌. ഭാര്യയാകട്ടെ അദ്ധ്യാപികയും! അതുകൊണ്ടുതന്നെ പലപ്പോഴും ഞങ്ങളുടെ സംസാരങ്ങളില്‍ രുടുംബകാര്യങ്ങള്‍ക്ക്‌ മുന്‍തൂക്കം കൊടുത്തിരുന്നു. ചില സമയങ്ങളില്‍ പെണ്‍കുട്ടികള്‍ ഓഫീസില്‍ ഡാഡിയെ കാണാന്‍ വരുമായിരുന്നു. മക്കള്‍ അദ്ദേഹത്തിന്റെ ജീവനാണ്‌. അദ്ദേഹത്തിന്റെ ഓഫീസ്‌ മുറിയുടെ ചുമരുകള്‍ നിറയെ ഈ കുട്ടികള്‍ ജനിച്ച വര്‍ഷം മുതലുള്ള ഫോട്ടോകളെക്കൊണ്ട്‌ നിറച്ചിരിക്കുന്നതു കാണാന്‍ കൗതുകമാണ്‌. സ്വന്തം മക്കളെ ഇത്രയധികം സ്‌നേഹിക്കുന്ന ഒരു പിതാവ്‌ (അതും അമേരിക്കക്കാരന്‍) ഈ രാജ്യത്ത്‌ വേറെയുണ്ടോ  എന്നുപോലും ഞാന്‍ സംശയിച്ചിട്ടുണ്ട്‌.

പെണ്‍കുട്ടികളുടെ വിവാഹക്കാര്യം ഇടക്കിടെ ഞാന്‍ സൂചിപ്പിക്കുമ്പോള്‍ ഒരു ചിരിയോടെ അദ്ദേഹം പറയും I am not worried about it. അതുകേട്ട്‌ ഞാന്‍ വാപൊളിക്കും. ഇപ്പോള്‍ മൂന്നു പെണ്‍മക്കളും മൂന്നു പുരുഷന്മാരുടെ കൂടെ എവിടെയോ താമസിക്കുകയാണ്‌. മൂവരും വീട്ടിലല്ല താമസിക്കുന്നതെന്നര്‍ത്ഥം ! `മൂത്ത മകളുടെ വിവാഹം?' ആകാംക്ഷ നിറഞ്ഞ എന്റെ ചോദ്യത്തിന്‌ അദ്ദേഹത്തിന്റെ മറുപടി ?She has already found a person and been living with him since last two years. He is a good guy. Let them decide when they wanted to get married !! രണ്ടാമത്തെ മകളും മൂന്നാമത്തെ മകളും ഇന്ന്‌ ഓരോ പുരുഷന്മാരോടൊപ്പം എവിടെയോ താമസിക്കുന്നു. ഡാഡിയും മമ്മിയും അവരുടെ റിട്ടയര്‍മെന്റ്‌ ലൈഫ്‌ അടിച്ചു പൊളിക്കുന്നു !!

എന്റെ കൂടെ ഇപ്പോഴും ജോലി ചെയ്യുന്ന മറ്റൊരു വ്യക്തിയാകട്ടേ ഭാര്യയേയും രണ്ടു കുട്ടികളേയും ഉപേക്ഷിച്ച്‌ മറ്റൊരു സ്‌ത്രീയുടെ അംഗലാവണ്യങ്ങളില്‍ മയങ്ങി അവരുടെകൂടെ താമസിക്കുന്നു ! കോളേജില്‍ പഠിക്കുന്ന മൂത്ത മകളെ കാണാന്‍ ഇടക്കിടെ കോളേജില്‍ പോകുമെന്നല്ലാതെ ദൈവത്തെ സാക്ഷി നിര്‍ത്തി തന്റെ പത്‌നിയായി സ്വീകരിച്ച, തന്റെ രണ്ടു കുട്ടികള്‍ക്ക്‌ ജന്മം കൊടുത്ത, സ്വന്തം ഭാര്യയെക്കുറിച്ച്‌ ചിന്തിക്കുന്നതേ ഇല്ല. അഭിപ്രായ വ്യത്യാസങ്ങള്‍കൊണ്ട്‌ അകന്നുപോയ ഇവരുടെ ഇടയില്‍ ആ കുട്ടികള്‍ ബലിയാടുകളായി.

അമേരിക്കയില്‍ ഇത്‌ ഒരു പുത്തരിയല്ല. വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിച്ച്‌ സന്താനങ്ങളെ ഉല്‌പാദിപ്പിച്ച്‌ ഭാര്യാഭര്‍ത്താക്കന്മാരെ പോലെ ജീവിക്കുന്ന ഒരു സമൂഹമാണ്‌ അമേരിക്കയിലുള്ളത്‌. `എക്‌സും സ്റ്റെപ്പും' ഇല്ലാത്ത കുടുംബങ്ങള്‍ വിരളമാണ്‌. ഭാര്യയുടേയും ഭര്‍ത്താവിന്റേയും എക്‌സുകള്‍ (എക്‌സ്‌ ഹസ്‌ബന്റ്‌, എക്‌സ്‌ വൈഫ്‌) കൂടുമ്പോള്‍ മക്കള്‍ക്കത്‌ സ്റ്റെപ്പ്‌ ആകുന്നു (സ്റ്റെപ്പ്‌ ഫാദര്‍, സ്റ്റെപ്പ്‌ മദര്‍). ഈ പ്രതിഭാസത്തിന്‌ മാറ്റം വരണമെങ്കില്‍ അമേരിക്കന്‍ ചരിത്രം മാറ്റിയെഴുതണം. ലോകത്തെങ്ങും കാണാത്ത ഈ വികലമായ നിയമം അമേരിക്കയിലെങ്ങനെ വന്നു എന്ന്‌ ചോദിച്ചാല്‍ വ്യക്തമായ ഒരുത്തരം ആര്‍ക്കും തരാന്‍ കഴിയില്ല. സൗഭാഗ്യങ്ങള്‍ എല്ലാമുണ്ടെങ്കിലും കുടുംബ ഭദ്രതയില്ലാത്ത ജീവിതം ആഴിയിലകപ്പെട്ട പൊങ്ങുതടിപോലെയാണ്‌. എല്ലാം നേടിയിട്ടും എന്തിന്റെയോ ഒകു കുറവ്‌ അമേരിക്കയിലുണ്ടെന്ന്‌ ഇവിടത്തെ ജീവിതരീതി കണ്ടാല്‍ മനസ്സിലാകും. കുത്തഴിഞ്ഞ കുടുംബജീവിതം നയിക്കുന്നവര്‍ അമേരിക്കയിലെപ്പോലെ മറ്റൊരു രാജ്യത്തും കാണുകയില്ല എന്നു ചുരുക്കം.

പുതുമ തേടിയുള്ള പരക്കം പാച്ചിലില്‍ മാനസികവും ശാരീരികവുമായി ആരുമായും ബന്ധപ്പെടാത്തവര്‍ പോലും സ്വാതന്ത്ര്യതല്‍പരരായി, വൈവാഹിക ജീവിതത്തിന്റെ പാരതന്ത്ര്യത്തെ ഭയന്ന്‌ അവിവാഹിതരായി കഴിയാന്‍ ഇഷ്ടപ്പെടുന്നു. ഈ വിഭാഗത്തില്‍പെടുന്നവന്നടെ സംഖ്യ അനുദിനം വര്‍ദ്ധിച്ചു വരുന്ന കാഴ്‌ചയാണ്‌ നാം കാണുന്നത്‌.

അമേരിക്കന്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്ന 50 ശതമാനം കുട്ടികളും ശിഥില കുടുംബങ്ങളില്‍ മാതൃസ്‌നേഹമോ പിതൃസ്‌നേഹമോ നിരാകരിക്കപ്പെട്ടവരാണെന്നും വൈവിധ്യ മാനസിക സംഘര്‍ഷങ്ങളില്‍ അസ്വസ്ഥരാണെന്നുള്ളതാണ്‌ സത്യം. സ്‌കൂളുകളില്‍ കുട്ടികള്‍ നടത്തുന്ന കൂട്ടക്കൊലപാതകങ്ങളുടെ പിന്നാമ്പുറ പശ്ചാത്തലത്തില്‍ ശിഥില കുടുംബങ്ങള്‍ക്കുള്ള ഉത്തരവാദിത്വം ആര്‍ക്ക്‌ നിഷേധിക്കാനാവും  അച്ഛന്റെ രണ്ടാം ഭാര്യയോടോ മൂന്നാം ഭാര്യയോടോ, അച്ഛനെ ഉപേക്ഷിച്ച അമ്മയുടെ പുതിയ ബോയ്‌ഫ്രണ്ടിനോടോ ഒരു കുട്ടിയില്‍ വളര്‍ന്നുവരുന്ന വിദ്വേഷത്തിന്റെ കരിനിഴല്‍ ആ കൂട്ടിയെ കൊണ്ടെത്തിക്കുന്ന അന്ധകാരത്തെക്കുറിച്ച്‌ അജ്ഞത നടിക്കുന്ന കുടുംബക്കോടതികള്‍ ഈ താന്തോന്നിത്തത്തിന്‌ ഉത്തരവാദികളാണ്‌. ഭാര്യയ്‌ക്കും മക്കള്‍ക്കും അര്‍ഹിക്കുന്ന വിഹിതം കൊടുത്താല്‍ ആര്‍ക്കും പുതിയ കാമുകിക്കൊപ്പം ഇറങ്ങിപ്പോകാനുള്ള വിധി പ്രഖ്യാപിക്കുന്ന ഈ കോടതികളെയാണ്‌ ആദ്യം ശിക്ഷിക്കേണ്ടത്‌.

ഏതിനേയും അന്ധമായി അനുകരിക്കുന്ന ചില ഇന്ത്യന്‍ (മലയാളികള്‍) മാതാപിതാക്കള്‍ അവരവരുടെ മക്കളെ ചെറുപ്രായത്തില്‍ തന്നെ സായിപ്പിന്റെ ജീവിതരീതി അനുകരിക്കാന്‍ പ്രേരിപ്പിക്കുകയോ അനാവശ്യമായ ലാളനയുടെ പേരില്‍ അവരെ മന്ദബുദ്ധികളാക്കുകയോ ചെയ്യുന്നു. വീട്ടില്‍ ഇന്ത്യന്‍ സംസ്‌ക്കാരം നുണഞ്ഞിറക്കാന്‍ പ്രേരിതരായ കുട്ടികള്‍ സ്‌കൂളുകളില്‍ അമേരിക്കന്‍ സംസ്‌ക്കാരത്തിന്റെ വേലിക്കെട്ടുകള്‍ക്കിടയില്‍ ബന്ധനസ്ഥരാക്കുന്നു. ഇന്ന്‌ സംസ്‌ക്കാരങ്ങളിലുമുള്ള നന്മതിന്മകളെ തിരിച്ചറിഞ്ഞ്‌ നല്ലതു മാത്രം സ്വീകരിക്കുന്നതിനു പകരം തിന്മകളുടെ പുറകെ പോകാനാണ്‌ മിക്ക കുട്ടികളും ഔത്സുക്യം കാണിക്കാറ്‌.

കേരളത്തിലാകട്ടേ പാശ്ചാത്യ സംസ്‌ക്കാരത്തെ അപ്പാടെ അനുകരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു സമൂഹമാണ്‌ വളര്‍ന്നു വരുന്നത്‌. അവിടെ ആഗോളവല്‍ക്കരണത്തിന്റെ പേരില്‍ സംസ്‌ക്കാര പൈതൃകത്തേയും, സമൂഹ മൂല്യങ്ങളേയും മാറ്റി മറിച്ചിരിക്കുകയാണ്‌. കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങളായതോടെ അനുഭവ സമ്പന്നരായ പഴമക്കാരുടേയും കുടുംബ കാരണവന്മാരുടേയും നിര്‍ദ്ദേശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും വിലയില്ലാതായി. പരസ്‌പര ധാരണയും സ്‌നേഹ ബന്ധങ്ങളും ഇല്ലാതായി.

അണുകുടുംബ സംസ്‌ക്കാരം വ്യാപകമായതോടെ മാതാപിതാക്കളും മക്കളുമായുള്ള ആശയവിനിമയം ഒട്ടുമില്ലാതായി. കുടുംബത്തെ നിയന്ത്രിക്കാനോ ഉപദേശിക്കാനോ ആര്‍ക്കും സമയമില്ല. പരസ്‌പരം സ്‌നേഹം കൈമാറാനും ആശയവിനിമയങ്ങള്‍ നടത്താനും സമയമില്ലാതായി. തീന്‍മേശയില്‍ പോലും ഒത്തുചേരാന്‍ കഴിയാത്തത്ര തിരക്കിന്റേയും മോഹങ്ങള്‍ വെട്ടിപ്പിടിക്കാനുള്ള നെട്ടോട്ടവും ദിവസങ്ങള്‍ക്ക്‌ ദൈര്‍ഘ്യമില്ലാത്ത പോലെയായി.

പെണ്‍കുട്ടികള്‍ ജനിച്ചാല്‍ അവര്‍ വളരുന്നതിനൊപ്പം അവരെക്കുറിച്ചുള്ള ആധിയോടെ മാതാപിതാക്കള്‍ കഴിഞ്ഞികുന്ന കാലം അസ്‌തമിച്ചു. ഇന്ന്‌ പെണ്‍കുട്ടികളെ പരിഷ്‌ക്കാരത്തിന്റെ പേരു പറഞ്ഞ്‌ ആണ്‍കുട്ടികള്‍ക്ക്‌ വിട്ടുകൊടുക്കാനും, സൗഹൃദം കൂടാനും, സ്റ്റഡി ടൂര്‍, പിക്‌നിക്‌, ഡേറ്റിംഗ്‌ തുടങ്ങി പല പേരിലും എത്ര ദിവസം വേണമെങ്കിലും ആണിനും പെണ്ണിനും സ്വതന്ത്രമായി സമൂഹത്തേയോ സംസ്‌ക്കാരത്തേയോ കടുംബത്തേയോ ആരേയും ഭയപ്പെടാതെ ഇടപഴകി ജീവിക്കാന്‍ ഒരു തടസ്സവും ഇല്ലാത്ത വിധം ജനങ്ങള്‍ മാറിയിരിക്കുന്നു.

കുത്തഴിഞ്ഞ കുടുംബജീവിതത്തിന്‌ അമേരിക്കയില്‍ നിയമസംരക്ഷണമുണ്ടെങ്കില്‍ ഇന്ത്യയിലെ സ്ഥിതി അതല്ല. ഡെന്മാര്‍ക്കിലെപ്പോലെ പരസ്യമായ ലൈംഗീകത നിയമ വിധേയമല്ലെങ്കിലും, ഇറ്റലി, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ലൈംഗീകതയും സെക്‌സ്‌ പ്രദര്‍ശനവും കുറ്റകരമല്ല. നിയന്ത്രണമൊന്നുമില്ലാതെ ആരുമായും എവിടെ വെച്ചും ലൈംഗീകത ആകാമെന്ന അലിഖിത നിയമം നില നില്‌കുന്ന, അല്ലെങ്കില്‍ സമൂഹം അതൊരു വലിയ തെറ്റായി കാണാത്ത രാജ്യങ്ങളുടെ പട്ടികയിലേക്ക്‌ നമ്മുടെ നാടും ഇടംപിടിക്കുകയാണ്‌.

പന്ത്രണ്ടുവയസ്സുകാരി മകള്‍ക്ക്‌ ബോയ്‌ഫ്രണ്ടില്ലെങ്കില്‍ അവള്‍ക്ക്‌ എന്തെങ്കിലും കുഴപ്പം കാണുമെന്ന്‌ സംശയിച്ച്‌ ഡോക്ടറെ കാണുന്ന മാതാപിതാക്കള്‍ അമേരിക്കയിലുണ്ട്‌. നാട്ടിലാകട്ടേ പെണ്‍കുട്ടികള്‍ക്ക്‌ ബോയ്‌ഫ്രണ്ടിനെ തരപ്പെടുത്തിക്കൊടുക്കാന്‍ ചില മാതാപിതാക്കള്‍ സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കുന്നു. മോഡേണൈസേഷന്റെ പേരിലാണ്‌ ഇതെല്ലാം ചെയ്യുന്നതെങ്കിലും അതില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ ഏറെയാണെന്ന്‌ വാര്‍ത്തകളിലൂടെ നാം നിത്യവും കണ്ടും കേട്ടും കൊണ്ടിരിക്കുകയാണ്‌. അന്ധമായ അനുകരണമാണ്‌ അതിനു കാരണം.



2012 സെപ്റ്റംബർ 11, ചൊവ്വാഴ്ച

എമര്‍ജിംഗ് കേരള എന്ത് വികസനം കൊണ്ടുവരും ?


സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്ന് ഉയരുന്ന കടുത്ത എതിര്‍പ്പുകള്‍ക്കിടയിലും എമര്‍ജിംഗ് കേരളയുമായി മുന്നോട്ടുപോകുമെന്ന് യു ഡി എഫ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുകയാണ്. എമര്‍ജിംഗ് കേരളയെ എതിര്‍ക്കുന്നവരെല്ലാം വികസന വിരോധികളും വരുംതലമുറയുടെ താല്‍പ്പര്യങ്ങള്‍ക്കെതിരായി നിലകൊള്ളുന്നവരുമാണെന്ന് സ്ഥാപിച്ച് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. സംസ്ഥാനത്ത് വികസനത്തിന്റെ വേലിയേറ്റമാണ് എമര്‍ജിംഗ് കേരള സൃഷ്ടിക്കാന്‍ പോകുന്നതെന്ന് ഭരണക്കാര്‍ പ്രഖ്യാപിച്ചുകൊണ്ടേയിരിക്കുന്നു.

സംസ്ഥാനത്തിന്റെ വികസനവും പുരോഗതിയും വളര്‍ച്ചയും ഉമ്മന്‍ചാണ്ടിയുടേയും കൂട്ടരുടേയും മാത്രം ദൗത്യമല്ല. സംസ്ഥാനത്തെ എല്ലാ മുഖ്യധാരാ രാഷ്ട്രീയകക്ഷികളും പ്രസ്ഥാനങ്ങളും പ്രവര്‍ത്തിക്കുന്നത് ഈ ലക്ഷ്യം മുന്‍നിര്‍ത്തിതന്നെയാണ്. ഇവിടെ നിക്ഷേപം വരണമെന്നതിലും പുതിയ പദ്ധതികള്‍ ഉണ്ടാകണമെന്നതിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണമെന്നതിലും ആര്‍ക്കും തര്‍ക്കമുണ്ടാകാന്‍ ഇടയില്ല. എന്നാല്‍ വികസനത്തിന്റെ മറവില്‍ സംസ്ഥാനത്തെ കൊള്ളയടിക്കാനും കേരളത്തിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കാനുമുള്ള നീക്കങ്ങളെയാണ് എതിര്‍ക്കേണ്ടിവരുന്നത്. 

വികസനത്തേയും പുരോഗതിയേയും സംബന്ധിച്ച യു ഡി എഫ് സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ വെറും അധരവ്യായാമം മാത്രമാണെന്നതിന്റെ എത്രയോ തെളിവുകള്‍ നമ്മുടെ മുന്നിലുണ്ട്. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ചതിനേക്കാള്‍ അധികമായി ഒന്നും ചെയ്യാന്‍ ഈ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. കൊച്ചി മെട്രോയെക്കുറിച്ച് മുഖ്യമന്ത്രി വാചാലനായി സംസാരിക്കുന്നു. പക്ഷെ, തുടര്‍നടപടികളുമായി മുന്നോട്ടു നീങ്ങാനാകുന്നില്ല എന്നും ഈ കെടുകാര്യസ്ഥത സംസ്ഥാനത്തിന് കനത്ത നഷ്ടമുണ്ടാക്കുമെന്നും ഇ ശ്രീധരന്‍തന്നെ പരസ്യമായി പറയുന്നു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ എം ഡി രാജിവെച്ചതോടെ അതിന്റെ വികസനം അട്ടിമറിക്കപ്പെടുകയാണ്. ഈ യാഥാര്‍ഥ്യങ്ങള്‍ക്കിടയിലാണ് പഴയ ജിമ്മിന്റെ മാതൃകയില്‍ എമര്‍ജിംഗ് കേരള എന്ന പുതിയ പദ്ധതിയുമായി സര്‍ക്കാര്‍  രംഗത്തുവന്നിരിക്കുന്നത്.

ഇതില്‍ നിര്‍ദ്ദേശിക്കപ്പെട്ട ഒട്ടുമുക്കാല്‍ പദ്ധതികളും കേരളത്തില്‍ കടുത്ത എതിര്‍പ്പ് ക്ഷണിച്ചുവരുത്തി. ഭരണകക്ഷിയുടെ മുതിര്‍ന്ന നേതാക്കളും ഭരണകക്ഷി എം എല്‍ എമാരും പദ്ധതിക്കെതിരായ കടുത്ത വിമര്‍ശനം ഉയര്‍ത്തി രംഗത്തുവന്നു. ഇതിനെതുടര്‍ന്ന് ചില പദ്ധതികള്‍ സര്‍ക്കാരിന്  ഉപേക്ഷിക്കേണ്ടിവന്നു. സംസ്ഥാനത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്ത പദ്ധതികള്‍ ഉള്‍പ്പെടുത്തിയാണ് എമര്‍ജിംഗ് കേരളക്ക് രൂപം നല്‍കിയതെന്ന് ഇതില്‍നിന്നും വ്യക്തമാണ്. 

എമര്‍ജിംഗ് കേരളയിലെ പ്രധാന പദ്ധതിയായി അവതരിപ്പിക്കപ്പെട്ടത് മലപ്പുറത്തെ പാണക്കാട്ട് സ്ഥാപിക്കുന്ന മെഡി സിറ്റി പദ്ധതിയാണ്. 1800 കോടിയോളം രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. എന്നാല്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇതിലെ പൊള്ളത്തരം വെളിവാകും. ആരോഗ്യ, വിദ്യാഭ്യാസ രംഗത്തേയും ടൂറിസം മേഖലയിലേയും വിവിധ കോഴ്‌സുകള്‍ നടത്തുന്ന ഒരുപിടി സ്വാശ്രയ കോളജുകളും, പഞ്ചനക്ഷത്ര ആശുപത്രികളും ഹോട്ടലുകളും ഫഌറ്റ് സമുച്ചയങ്ങളുമാണ് ഇവിടെ വിഭാവനം ചെയ്യുന്ന വികസനം. ഇതിനായി നൂറുകണക്കിന് ഏക്കര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും തീറെഴുതി നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

എണ്ണക്കൂടുതല്‍കൊണ്ടും നിലവാരമില്ലായ്മകൊണ്ടും വിവരിക്കാനാവാത്ത ദുരന്തങ്ങള്‍ സൃഷ്ടിക്കുന്ന സ്വാശ്രയ കോളജുകളുടെ നാടാണ് കേരളം ഇപ്പോള്‍. വികസനത്തിന് ഇനിയും സ്വാശ്രയ കോളജുകള്‍ വേണമെന്ന വാദം പരിഹാസ്യമെന്നല്ലാതെ എന്തു പറയാന്‍. എമര്‍ജിംഗ് കേരളയില്‍ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പദ്ധതികള്‍ അധികവും ടൂറിസം മേഖലയുമായി ബന്ധപ്പെട്ടതാണ്. വാഗമണ്‍, നെല്ലിയാമ്പതി, ഇലവീഴാപൂഞ്ചിറ, മൂന്നാര്‍, പീരുമേട് തുടങ്ങി കേരളത്തിലെ പരിസ്ഥിതി പ്രാധാന്യമുള്ള എല്ലാ പ്രദേശങ്ങളിലും വമ്പന്‍ പദ്ധതികളാണ് ലക്ഷ്യംവെക്കുന്നത്. 

ഇവിടങ്ങളില്‍ വിഭാവനം ചെയ്യുന്ന പദ്ധതികളുടെ പേരുകള്‍ കേട്ടാല്‍ സാധാരണക്കാര്‍ അന്തംവിടും. പേരുകള്‍ എന്തുതന്നെയായാലും വന്‍തോതിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇവിടങ്ങളില്‍ നടക്കാന്‍പോകുന്നത്. അതും വന്‍കിട സ്വകാര്യ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍. 

പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന സാമാന്യമായ നിയമംപോലും പരിഗണിക്കപ്പെട്ടില്ല. ഓരോ പ്രദേശത്തിന്റേയും സാധ്യതകള്‍ക്കും പ്രകൃതിക്കും അനുയോജ്യമായ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനു പകരം നിക്ഷേപകരായി വരുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന സ്വകാര്യ മുതലാളിമാര്‍ക്ക് ആകര്‍ഷകമായ നിലയിലാണ് പദ്ധതികള്‍ തയ്യാറാക്കപ്പെട്ടിരിക്കുന്നത്.


ഭക്തരെ തല്ലിക്കൊല്ലുന്ന വള്ളിക്കാവമ്മ

 പണയപ്പെടുത്തിയ വാച്ച് തിരിച്ചെടുക്കാന്‍ പണവുമായി വന്ന ഭക്തനെ തല്ലിക്കൊല്ലുന്ന ‘ബ്രഹ്മചാരികളെപ്പറ്റി’ കേട്ടിട്ടുണ്ടോ. സാക്ഷാല്‍ മാതാ അമൃതാനന്ദമയിയുടെ ‘വത്തിക്കാനായ’ കൊല്ലം വള്ളിക്കാവില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ സംഭവമാണ്. കൃത്യമായി പറഞ്ഞാല്‍ 1990ല്‍. മരിച്ചത് ചില്ലറക്കാരനായിരുന്നില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. തൃശൂര്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇക്കണോമിക്സ് ഡിപാര്‍ട്മെന്‍റില്‍ ജോലിയുള്ള കൊടുങ്ങല്ലൂര്‍ മഠത്തില്‍ പറമ്പില്‍ നാരായണന്‍കുട്ടിയായിരുന്നു ആ ഹതഭാഗ്യന്‍. മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്‍െറയും, മുന്‍ മന്ത്രി വി.വി. രാഘവന്‍െറയും അടുത്ത ബന്ധുവും, മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍ പ്രഫ.വി. അരവിന്ദാക്ഷന്‍െറ സഹോദരനുമാണ് നാരായണന്‍ കുട്ടി. സത്നംസിങ്ങിനെപ്പോലെ ബിഹാറില്‍നിന്ന് വന്ന ‘പരദേശി’യല്ല. കേരളത്തില്‍ ഉദ്യോഗസ്ഥ- ഭരണതലത്തില്‍ നല്ല സ്വാധീനമുള്ള വ്യക്തിയാണ്.

അന്ന് കൊല്ലത്തെ തുള്ളല്‍ക്കാരി സുധാമണി , ലോകമെമ്പാടും ശാഖകളുള്ള ആത്മീയ സാമ്രാജ്യത്തിന്‍െറ അധിപയായിരുന്നില്ല. ആശുപത്രികളും, ചാനലും, സ്വാശ്രയകോളജുകളുമൊക്കെയായി കോടികളുടെ സ്വത്ത് ഉണ്ടായിരുന്നില്ല. ഭരിക്കുന്നതാവട്ടെ കയ്യൂര്‍ സമരനായകന്‍ ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാറും. നാരായണന്‍ കുട്ടിയുടെ ദുരൂഹമരണം സംബന്ധിച്ച് സാക്ഷാല്‍ അച്യുതമേനോന്‍ നേരിട്ട് നായനാര്‍ക്ക് പരാതി നല്‍കിയിട്ടും പേരിന് ഒരു അന്വേഷണമല്ലാതെ ഒന്നുമുണ്ടായിട്ടില്ല. ഇന്ന് സത്നംസിങ്ങിന്‍െറ മരണം അമൃതാനന്ദമയീ ഭക്തയായ ഐ.ജി ബി. സന്ധ്യയെക്കൊണ്ട് അന്വേഷിപ്പിച്ചപോലെ.
അന്ന് കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഇന്നാണോ അന്വേഷണം മര്യാദക്ക് നടക്കുക. അതും മന്ത്രിമാരില്‍ ചുരുങ്ങിയത് മൂന്നുപേരെങ്കിലും കടുത്ത ‘അമ്മ’ ഭക്തരായ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഉള്ളപ്പോള്‍. സന്ധ്യ ‘അമ്മ’ ഭക്തയാണെന്ന് മാത്രമല്ല അവരുടെ ഏകമകള്‍ കൊച്ചിയില്‍ അമൃതാനന്ദമയി മഠത്തിന്‍െറ നിയന്ത്രണത്തിലുള്ള ഇടപ്പള്ളിയിലെ മെഡിക്കല്‍ കോളജിലാണ് എം.ബി.ബി.എസ് പഠിക്കുന്നതെന്നും കൂട്ടിവായിക്കണം. സംസ്ഥാനത്തെ രണ്ട് എ.ഡി.ജി.പിമാരുടെ മക്കളും 30ലക്ഷം രൂപ ‘സംഭാവനയുണ്ടെന്ന്’ പറയുന്ന, പ്രതിവര്‍ഷം മൂന്നുലക്ഷം ഫീസുള്ള ഇവിടെയാണ് പഠിക്കുന്നത്. അതുകൊണ്ടുതന്നെ തിരുവഞ്ചൂരിന്‍െറ പൊലീസ് അമൃതാനന്ദമയി മഠത്തെ ഒലത്തിക്കളയുമെന്ന് (വാക്കിന് കടപ്പാട് സി.പി.എം നേതാവ് എം.എം.മണിക്ക്) ആരും കരുതേണ്ടെന്ന് ചുരുക്കം.

വെറുമൊരു വാച്ച് വരുത്തിയ വിന
നാരായണന്‍കുട്ടിയുടെ ദുരന്തത്തിലേക്ക് തിരിച്ചുവരാം. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ദേശാഭിമാനി, ജനയുഗം, ഇന്ത്യന്‍ എക്സ്പ്രസ് എന്നീ പത്രങ്ങളില്‍ വന്ന വാര്‍ത്തകളുടെ ചുരുക്കമാണ് ചുവടെ. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ എഫ്.ഐ.ആറും കേസ് സാധൂകരിക്കുന്നു. 1990 ഫെബ്രുവരിയിലാണ് നാരായണന്‍ കുട്ടിയും, തൃശൂര്‍ ഹെഡ്പോസ്റ്റോഫിസില്‍ ക്ളര്‍ക്കായ ഭാര്യ സിംപതിയും രണ്ടുമക്കളും കൊല്ലം വള്ളിക്കാവ് ആശ്രമത്തിലെത്തുന്നത്. രണ്ടാഴ്ച താമസിച്ചതോടെ കൈയിലെ കാശുതീര്‍ന്നു. വണ്ടിക്കൂലിക്ക്പോലും പണമില്ലാതായതോടെ ഇയാള്‍ കൈയിലുള്ള വാച്ച് അവിടെയുള്ള ‘ബ്രഹ്മചാരികള്‍ക്ക്’ പണയംവെച്ച് 700രൂപ കടം വാങ്ങി. ഒരാഴ്ചകഴിഞ്ഞ് നാരായണന്‍കുട്ടി തിരികെ വാച്ചെടുക്കാനായി ഒറ്റക്ക് ആശ്രമത്തിലെത്തി. 700 രൂപ നല്‍കി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വാച്ച് തിരികെ കിട്ടാതായതോടെ ഇയാള്‍ പണം തിരിച്ചുചോദിച്ചു. ക്രൂരമര്‍ദനമായിരുന്നു ഫലം. ഒടുവില്‍ എങ്ങനെയോ തോണിയില്‍ അക്കരെ എത്തിയ നാരായണന്‍ കുട്ടി, നാട്ടുകാരില്‍ ചിലരെക്കൂട്ടി വീണ്ടും ആശ്രമത്തിലെത്തി. അവര്‍ കാലെടുത്തുകുത്തിയപ്പോള്‍ ബ്രഹ്മചാരികള്‍ എന്ന ബ്ളാക് ക്യാറ്റ്സ് മര്‍ദനം തുടങ്ങി. ആശ്രമ അധികൃതരുടെ പരാതിയനുസരിച്ച് കരുനാഗപ്പള്ളി പൊലീസ് ഇയാളെ പിടികൂടി. അങ്ങനെ വാദി, ആശ്രമത്തില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച പ്രതിയായി. ലോക്കപ്പിലിട്ട് പൊലീസും നന്നായി പെരുമാറിക്കാണണം. എന്തായാലും 1990 ഏപ്രില്‍ നാലിന് നാരായണന്‍കുട്ടിയുടെ മൃതദേഹമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ കണ്ടത്.

ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഒന്നും രണ്ടുമല്ല ഒരു ഡസനിലേറെ ദുരൂഹമരണങ്ങളാണ് അമൃതാനന്ദമയി മഠത്തെ ചുറ്റിപ്പറ്റി ഉണ്ടായത്. ശ്രീനി പട്ടത്താനം എഴുതിയ ‘ മാതാ അമൃതാനന്ദമയി: ദിവ്യകഥകളും യാഥാര്‍ഥ്യവും’ എന്ന പുസ്തകത്തിലും യുക്തിവാദി സംഘം പുറത്തിറക്കിയ നിരവധി പുസ്തകങ്ങളിലും ഇക്കാര്യങ്ങള്‍ അക്കമിട്ട് നിരത്തുന്നുണ്ട്.

സഹോദരന്‍ തൊട്ട് സത്നംസിങ് വരെ
സുധാമണി തുള്ളിക്കൊണ്ട് ഫലം പ്രവചിക്കുന്നതിനെയും കൃഷ്ണഭാവം ആടുന്നതിനെയും എക്കാലവും എതിര്‍ത്തുവന്ന വ്യക്തിയായിരുന്നു സഹോദരന്‍ സുഭഗന്‍. ഇക്കാര്യത്തെചൊല്ലി ഇദ്ദേഹം സുധാമണിയെ മര്‍ദിക്കുകവരെയുണ്ടായിരുന്നെന്ന് അമൃതാനന്ദമയിയുടെ ഔദ്യാഗിക ജീവചരിത്രത്തിലുമുണ്ട്. സുഭഗനെ ഒരു സുപ്രഭാതത്തില്‍ ആശ്രമത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. ഇത് അന്വേഷിക്കണമെന്ന് ഒരു വിഭാഗം നാട്ടുകാരും, സി.പി.എം പ്രാദേശികനേതൃത്വവും ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല ( ഭക്തരുടെ ദുരിതങ്ങള്‍ പ്രവചിക്കുന്ന ദൈവത്തിന് സ്വന്തം സഹോദരന്‍െറ ദുരന്തം പ്രവചിക്കാനാവാതിരുന്നതും വിധിയുടെ വിളയാട്ടം).

സത്നംസിങ്ങുമായി ഏറെ സാമ്യമുള്ളതാണ് ചരിത്രകാരന്‍ ധരംധറിന്‍െറ മരണം. ബനാറസ് സര്‍വകലാശാലയില്‍ എന്‍ജിനീയറിങ്ങിന് പഠിക്കുമ്പോള്‍ അധ്യാത്മിക വിഷയങ്ങളില്‍ ആകൃഷ്ടനായ ഇദ്ദേഹം തുടര്‍ന്നുള്ള ജീവിതകാലം ആത്മീയ അന്വേഷണങ്ങള്‍ക്ക് മാറ്റിവെച്ചു. 96 മുതല്‍ വള്ളിക്കാവിലെ അന്തേവാസിയായ ധരംധര്‍ 2000 ജൂലൈ 15നാണ് ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം മൃതദേഹം ദഹിപ്പിച്ചു. മരണവിവരം ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിച്ചില്ല. ഒരാഴ്ച കഴിഞ്ഞാണ് സുഹൃത്തുക്കള്‍ എങ്ങനെയോ വിവരമറിയുന്നത്. അവര്‍ പൊലീസിനും മുഖ്യമന്ത്രിക്കും നല്‍കിയ പരാതികളും മായയായി അന്തരീക്ഷത്തില്‍ വിലയം പ്രാപിച്ചു.

ഏറെ വിവാദങ്ങള്‍ക്ക് തിരിയിട്ട മറ്റൊരു മരണമായിരുന്നു അമൃതാനന്ദമയിയുടെ അപ്പച്ചിയുടെ മകനും, ഭക്തയുടെ മകളുടെ ഭര്‍ത്താവുമായ പ്രദീപ്കുമാറിന്‍െറ കസ്റ്റഡിമരണം. കൊച്ചി ഫിഷിങ് ഹാര്‍ബറിലെ മത്സ്യത്തൊഴിലാളിയായിരുന്നു പ്രദീപ്. അമൃതാനന്ദമയിയുടെ ആശീര്‍വാദത്തോടെയാണ് വിവാഹം നടന്നത്. എന്നാല്‍, കല്യാണത്തിനുകിട്ടിയ സ്വര്‍ണത്തെയുംപണത്തെയും ചൊല്ലി പ്രദീപ്കുമാറും അമൃതാനന്ദമയിയുടെ പിതാവ് സുഗുണനുമായി തര്‍ക്കമുണ്ടായിരുന്നെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറയുന്നത്. എന്തായാലും കൊച്ചി ഫിഷിങ് ഹാര്‍ബറിലേക്ക് ജോലിക്കുപോയ പ്രദീപ് അറസ്റ്റ് ചെയ്യപ്പെട്ടു. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ 1994 ആഗസ്റ്റ് 16ന് പ്രദീപ് മരിച്ചു. മഠത്തിന്‍െറ നിര്‍ദേശപ്രകാരം പൊലീസ് പെരുമാറിയതാണ് മരണകാരണമെന്ന ആരോപണം ശക്തമായിട്ടും അന്വേഷണം പതിവുപോലെ ധൂളിയായി.
പറയക്കടവിലെ ഭാസ്കരദാസിന്‍െറ ദുരൂഹ മരണത്തിലും മഠം പ്രതിക്കൂട്ടിലായി. തികഞ്ഞ ആശ്രമവാസിയും സംസ്കൃത പണ്ഡിതനുമായ ദാസ്, വള്ളിക്കാവ് ആശ്രമത്തില്‍നിന്ന് പതിവുപോലെ ഭാഗവത പാരായണവും കഴിഞ്ഞ്, ഒരു ഗ്ളാസ് പാല്‍ കുടിച്ച് തിരികെ വീട്ടിലെത്തിയ ഉടന്‍ കുഴഞ്ഞുവീണ് മരിക്കുകയാണുണ്ടായത്. ഈ വിഷയം ആസ്പദമാക്കി പ്രദേശത്തെ ചിലര്‍ നാടകമെഴുതി അവതരിപ്പിച്ചെങ്കിലും, പൊലീസ് അവരെ വേട്ടയാടുകയായിരുന്നു.

തീരത്തടിയുന്ന ജഡങ്ങള്‍; കെട്ടിടത്തില്‍നിന്ന് വീഴുന്നവര്‍
ഇടക്കിടെ ചില മൃതദേഹങ്ങള്‍ മഠത്തിനരികെ കടല്‍തീരത്തടിയും. ചിലര്‍ കെട്ടിടത്തില്‍നിന്ന് വീണു മരിക്കും. പലതും പുറംലോകം അറിയാറില്ല. 2001 സെപ്റ്റംബര്‍ ആറിന് മുംബൈ സ്വദേശി രാമനാഥ അയ്യര്‍ വള്ളിക്കാവ് മഠത്തിലെ 12ാം നിലയില്‍നിന്ന് വീണു മരിച്ചത് വാര്‍ത്തയായിരുന്നു. ആശ്രമത്തിലെ അന്തേവാസിയും കര്‍ണാടകയിലെ ബീജാപുര്‍ സ്വദേശിയുമായ സിദ്ധരാമന്‍ എന്ന 22കാരന്‍െറ മൃതദേഹം 98 മേയ് രണ്ടിന് കരക്കടിഞ്ഞു. 97 ഏപ്രില്‍ പത്തിന് ആശ്രമത്തിന്‍െറ തെക്കുവശത്ത് മറ്റൊരു അന്തേവാസിയുടെ മൃതദേഹവും കരക്കടിഞ്ഞു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഭാരതീയ യുക്തിവാദി സംഘത്തിന്‍െറ ആഭിമുഖ്യത്തില്‍ കാമ്പയിന്‍ നടത്തുകയും മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. മഠത്തിനുവരുന്ന വിദേശ പണത്തിന്‍െറയടക്കം ഉറവിടം സി.ബി.ഐ അന്വേഷിക്കണമെന്നും സംഘം പരാതിയില്‍ ഉന്നയിച്ചിരുന്നു. പരാതി ചവറ്റുകുട്ടക്ക് മാറ്റുകൂട്ടിയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

സമ്പത്ത് കുമിഞ്ഞുകൂടുമ്പോള്‍ ഒളിക്കാനും മറക്കാനും ഒരുപാടുണ്ടാവുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ പണം വരുന്നത് അമൃതാനന്ദമയി ട്രസ്റ്റിനാണ്. സ്ഥാപനങ്ങള്‍ ഒന്നൊന്നായി കെട്ടിപ്പൊക്കി അവര്‍ സി.പി.എമ്മിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി, കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള സംഘടനയായി. അങ്ങനെ വളര്‍ന്ന് പന്തലിക്കുമ്പോള്‍ ആശ്രമം മുഴുവന്‍ ഒളികാമറകള്‍ വെക്കേണ്ടിവരുന്നു. ബ്രഹ്മചാരികള്‍ ബ്ളാക് ക്യാറ്റുകളാവുന്നു ( 90കളില്‍ നാരായണന്‍ കുട്ടിയെ മര്‍ദിച്ച അതേ മോഡല്‍ കാഷായ ബ്ളാക് ക്യാറ്റുകളാണ്, ഈയടുത്ത് അമൃത ആശുപത്രിയില്‍ നക്കാപ്പിച്ച വേതനത്തിന് ജോലിമടുത്ത് സമരംചെയ്ത നഴ്സുമാരുടെ മുട്ടിന്‍െറ ചിരട്ട അടിച്ചുപൊട്ടിച്ചത്. ലോക സമസ്താ സുഖിനോ ഭവന്തു!). ശത്രുക്കള്‍ ഏതു നിമിഷവും പിറകിലുണ്ടെന്ന സംശയം പടരുന്നു. ആ സംശയരോഗമാണ് പാവം സത്നംസിങ്ങിന്‍െറ ജീവനെടുത്തത്.

ഇത് അമൃതാന്ദമയി മഠത്തിന്‍െറ മാത്രം കഥയല്ല. ആള്‍ദൈവ വ്യവസായം ചിട്ടയും വ്യവസ്ഥാപിതവുമായി നടത്തുന്ന ലോകത്തെല്ലായിടത്തും ഇത്തരം ദുര്‍മരണങ്ങള്‍ പതിവാണ്.

പോട്ട തൊട്ട് ബാബ വരെ
ഏര്‍വാടി ദര്‍ഗയിലും, പോട്ട ധ്യാനകേന്ദ്രത്തിലും സായിബാബ ആശ്രമത്തിലും ഇത്തരം ദുരൂഹമരണങ്ങളും പീഡനവാര്‍ത്തകളും പതിവാണ്. ഏര്‍വാടി ദര്‍ഗയില്‍ രോഗികളെ ക്രൂരമായി മര്‍ദിച്ച് ചങ്ങലക്കിടുന്നത് നേരിട്ടുകണ്ട ഈ ലേഖകന് തല കറങ്ങിപ്പോയിട്ടുണ്ട്. നല്ല ആരോഗ്യമുള്ളവരെ ചങ്ങലക്കിട്ട് കടപ്പുറത്തെ പൊരിവെയിലില്‍ ‘ഉണക്കിയെടുക്കുകയാണ്’ ഇവിടത്തെ മറ്റൊരുരീതി. നൂറുകിലോ തൂക്കമുള്ളവനെ ഇങ്ങനെ ഒരാഴ്ച പട്ടിണിക്കിട്ട് ഉണക്കിക്കഴിഞ്ഞാല്‍ കൊതുമ്പുപോലെയാവും. പിന്നെ അവനെക്കൊണ്ട് ഒരു ശല്യവുമുണ്ടാവില്ല. മലയാളികള്‍ ധാരാളമായെത്തുന്ന ഈ ദര്‍ഗയില്‍ ഇതുവരെ എത്രപേരെ തല്ലിക്കൊന്നെന്ന് ആര്‍ക്കുമറിയില്ല. വര്‍ഷങ്ങള്‍ക്ക്മുമ്പ് ഇവിടെ തീ പിടിച്ചപ്പോള്‍ ചങ്ങലക്കിട്ട നിരവധി രോഗികള്‍ വെന്തുമരിച്ചപ്പോള്‍ മാത്രമാണ് പേരിന് ഒരു അന്വേഷണമെങ്കിലും ഉണ്ടായത്.

മുരിങ്ങൂര്‍ പോട്ട ധ്യാനകേന്ദ്രത്തിന്‍െറ സ്ഥിതിയാണെങ്കില്‍ പറയുകയും വേണ്ട. അവിടത്തെ ദുരൂഹമരണങ്ങളെപ്പറ്റി എ.ഡി.ജി.പി വിന്‍സന്‍ എം.പോളിന്‍െറ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു കണ്ടെത്തി, ഹൈകോടതിക്ക് കൈമാറിയത്. എന്നാല്‍, സുപ്രീംകോടതിയില്‍ ‘സാമൂഹിക നീതിക്ക്’ പേരുകേട്ട ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍െറ അടുത്തെത്തിയതോടെ പോട്ട കേസും പൊട്ടയായി.

പുട്ടപര്‍ത്തിയിലുണ്ടായ വെടിവെപ്പില്‍ മലയാളിയടക്കം ആറുപേര്‍ മരിച്ചതും സായിബാബ തലനാരിഴക്ക് രക്ഷപ്പെട്ടതും ആരും മറന്നിട്ടുണ്ടാവില്ല. ബാബയുടെ സന്തത സഹചാരിയായിരുന്ന താള്‍ ബ്രൂക്ക് എന്ന സായിപ്പ് എഴുതിയ ലോര്‍ഡ് ഓഫ് എയര്‍ (വായുഭഗവാന്‍) എന്ന പുസ്തകത്തില്‍ നിറയെ മഞ്ഞപ്പുസ്തകങ്ങളെ അമ്പരപ്പിക്കുന്ന ബാബയുടെ രതി വൈകൃത ലീലകളാണ് (കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് ബാബയുടെ ദര്‍ശനശേഷം ഉണ്ണി പിറക്കുന്നതിന്‍െറ ടെക്നിക്കും താള്‍ സായ്വ് ഇതില്‍ വിശദീകരിക്കുന്നു!). മുന്‍ രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മയുടെ തലയില്‍ ചവിട്ടി അനുഗ്രഹിക്കാന്‍ തക്ക ശക്തനായ ബാബയെ ആരു തൊടാന്‍.

മതവുമായി ബന്ധപ്പെട്ട ഒരു കേസിലും ഇന്ത്യയില്‍ നല്ലരീതിയില്‍ അന്വേഷണം നടക്കാറില്ല. ചേകന്നൂര്‍ മൗലവി കേസുതൊട്ട് സിസ്റ്റര്‍ അഭയ കേസുവരെ ഉദാഹരണം. കെനിയയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ബിഷപ് കൂണ്ടുകുളം തിരുമേനിയുടെ കൈയിലുണ്ടായിരുന്ന കോടികള്‍ വിലവരുന്ന സ്വര്‍ണക്കുരിശുകള്‍ എവിടെപ്പോയി എന്ന ചോദ്യത്തിനും ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരംവേണ്ടവര്‍ ലോനപ്പന്‍ നമ്പാടന്‍െറ ആത്മകഥ, ‘സഞ്ചരിക്കുന്ന വിശ്വാസി’ വായിക്കുക. എന്തിനധികം, സഭയിലെ ഉന്നതര്‍ ബാലപീഡനത്തിലടക്കംപെട്ടതിന് എത്രകോടിയാണ് വത്തിക്കാന്‍ നഷ്ടപരിഹാരം നല്‍കേണ്ടിവന്നത്.

ഇതു പറയുമ്പോള്‍ സായിബാബയടക്കമുള്ളവര്‍ ചെയ്ത സാമൂഹിക സേവനം പറഞ്ഞാണ് ആരാധകര്‍ പ്രതിരോധിക്കുക. പുട്ടപര്‍ത്തിയിലെയും വൈറ്റ് ഫീല്‍ഡിലെയും കാഷ്കൗണ്ടറില്ലാത്ത, ലോകത്തിലെ അത്യപൂര്‍വ ആശുപത്രികള്‍ചെയ്യുന്ന സേവനങ്ങള്‍ വിലമതിക്കേണ്ടതുതന്നെയാണ്. പക്ഷേ, ഇത് എന്തും ചെയ്യാനുള്ള ലൈസന്‍സാണോ. ആളുകളെ തല്ലിക്കൊന്നാല്‍ കേസെടുക്കേണ്ട എന്നാണോ. നൂറുപേര്‍ക്ക് തൊഴില്‍ കൊടുത്താല്‍ തലമുറകള്‍ ഉപയോഗിക്കുന്ന ഒരു പുഴയെ മലിനപ്പെടുത്താമെന്ന, ഗ്രാസിം സമരകാലത്ത് സജീവമായിരുന്ന പൊതുബോധംപോലെ തന്നെയാണിതും. പിന്നെ ആരാണിവിടെ ജീവകാരുണ്യ പ്രവര്‍ത്തനം നടത്താത്തത്. വീരപ്പന്‍ ആദിവാസികള്‍ക്കിടയിലും ദാവൂദ് ഇബ്രാഹിം മുംബൈ ചുവന്ന തെരുവിലും ജീവകാരുണ്യപ്രവര്‍ത്തനം നടത്തിയെന്നോര്‍ക്കണം.
മാധ്യമങ്ങളുടെ തമസ്കരണം
ചുരുക്കിപ്പറഞ്ഞാല്‍ ക്രിമിനല്‍ നടപടി ചട്ടം ബാധകമല്ലെന്ന രീതിയില്‍ ചിലരെയൊക്കെ പൊക്കിവിട്ടതിന്‍െറ അനിവാര്യമായ ദുരന്തമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. സന്തോഷ് മാധവന്‍ പിടിയിലായപ്പോള്‍ ചെറുകിട സിദ്ധന്മാരുടെയും സ്വാമിമാരുടെയും താടി വടിക്കുകയും ആശ്രമം തല്ലിത്തകര്‍ക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐവരെ കോര്‍പറേറ്റ് ആള്‍ദൈവങ്ങള്‍ക്കുനേരെ മൗനം പാലിക്കുകയാണ് പതിവ്. പത്മനാഭ സ്വാമി ക്ഷേത്രത്തിന്‍െറ കാര്യത്തില്‍ കൃത്യവും ശക്തവുമായ മതേതര ജനാധിപത്യ നിലപാടെടുത്ത വി.എസ്. അച്യുതാനന്ദന്‍ പോലും സത്നം സിങ്ങിന്‍െറ മരണത്തില്‍ ശക്തമായി പ്രതികരിച്ചിട്ടില്ല.

എ.കെ.ജി സെന്‍ററില്‍ പിണറായി വിജയനോട് കയര്‍ത്ത ഒരു യുവാവ് ഇടിവെട്ടേറ്റ് മരിച്ചാല്‍പോലും നമ്മുടെ മാധ്യമ ശിങ്കങ്ങള്‍ ഉണ്ടാക്കുന്ന ബഹളം ഊഹിക്കാവുന്നതേയുള്ളൂ. സിംഗപ്പൂരില്‍നിന്ന് കമല എക്സ്പോര്‍ട്ടിങ് കമ്പനി വഴി പിണറായി സില്‍വര്‍ അയഡൈഡ് പൊടി ആകാശത്ത് വിതറി കൃത്രിമ മഴയുണ്ടാക്കി ഇടിവെട്ടിച്ച് യുവാവിനെ കൊന്നതാണ് എന്ന പേരില്‍ കാടുകയറുമായിരുന്നു നമ്മുടെ ചാനല്‍ ചര്‍ച്ചകള്‍. അല്ലെങ്കിലും അമ്മക്കുനേരെ കൈയോങ്ങാന്‍ ഏത് ഉണ്ണിക്കാണ് കൈപൊങ്ങുക.

പൊരുതി ജയിക്കുന്നവള്‍

എടത്തല കുഴിവേലിപ്പടിയിലെ കെ.എം.ഇ.എ. എന്‍ജിനീയറിങ് കോളേജ്. ഉച്ചഭക്ഷണ ഇടവേളയ്ക്കുള്ള ബെല്‍.
ബി.ടെക് -ഐ.ടി. ഫൈനല്‍ ഇയര്‍ ക്ലാസ്സില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഓരോരുത്തരായി പുറത്തേക്ക് നീങ്ങി. ഒരാള്‍ മാത്രം ബാക്കിയായി. നസ്‌നിന്‍. അപ്പോഴും, അവളുടെ നിറഞ്ഞ പുഞ്ചിരി ആ ക്ലാസ്മുറിയാകെ പ്രകാശം പരത്തി നിന്നു.

വിധിയുടെ കൈകളിലെ 'കളിപ്പാട്ട'ങ്ങളാകാന്‍ തിരഞ്ഞെടുക്കപ്പെട്ടുപോയ നിര്‍ഭാഗ്യവതികളായ അനേകായിരം പെണ്‍കുട്ടികളില്‍ ഒരുവളാണിവളും. ചെറുപ്പത്തിലേ പിടികൂടിയ ശാരീരിക വൈകല്യങ്ങള്‍ ഇവളുടെ ചലനശേഷിയെ ബാധിച്ചു. പരസഹായമില്ലാതെ നടക്കാന്‍പോലുമാവാത്ത സ്ഥിതി.

എന്നിട്ടും നസ്‌നിന്‍ പൊരുതുകയാണ്, ജീവിതം ജയിക്കാനായി. കെ.എം.ഇ.എ. എന്‍ജിനീയറിങ് കോളേജിന്റെ പത്ത് വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ ഈ വിദ്യാര്‍ത്ഥിനിയെപ്പോലെ മനക്കരുത്തുള്ള ഒരു കുട്ടിയെ കണ്ടിട്ടില്ലെന്ന് സ്ഥാപനത്തിന്റെ ഡയറക്ടര്‍ പ്രൊഫ. അബ്ദുള്‍ റഹ്മാന്‍ സാക്ഷ്യപ്പെടുത്തുന്നയിടത്ത്, നസ്‌നിന്റെ പുഞ്ചിരിക്ക് കൂടുതല്‍ തിളക്കം കൈവരുന്നു.

പഠിക്കാന്‍ ബി.ടെക് -ഐ.ടി. ഫൈനല്‍ ഇയര്‍ ക്ലാസ്സിലെ ഏറ്റവും മിടുക്കിയാണ് നസ്‌നിന്‍ എന്ന് അദ്ധ്യാപിക നിലാ മധേശ്വരിയും പറഞ്ഞു: ''കുട്ടിയുടെ അവസ്ഥ കാണുമ്പോള്‍ സങ്കടം വരും. രാവിലെ ക്ലാസ്സില്‍ എത്തിയാല്‍ എങ്ങോട്ടും പോകാനാവാതെ ഒരേ ഇരിപ്പാണ്. പക്ഷേ, മിടുമിടുക്കിയാണവള്‍... ഇപ്പോള്‍ത്തന്നെ 83 ശതമാനം മാര്‍ക്കുണ്ട്, ക്ലാസ് ടോപ്പര്‍''.

ഏഴാം സെമസ്റ്റര്‍ ക്ലാസാണ് ഇപ്പോള്‍ നസ്‌നിനും കൂട്ടുകാര്‍ക്കുമായി നടക്കുന്നത്. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സും മള്‍ട്ടി മീഡിയ ടെക്‌നിക്‌സും മൊബൈല്‍ കമ്പ്യൂട്ടിങ്ങും മോഡേണ്‍ കമ്യൂണിക്കേഷന്‍ സിസ്റ്റംസും ഉള്‍പ്പെടെയുള്ള ആറ് വിഷയങ്ങളിലും നസ്‌നിന്‍ തന്നെയാണ് മറ്റ് 52 സഹപാഠികള്‍ക്ക് മാതൃക. 

''പഠന പദ്ധതിയുടെ ഭാഗമായി ഏതെങ്കിലും വര്‍ക്ക് ഏല്പിച്ചാലും ക്ലാസ്സില്‍ മറ്റ് കുട്ടികളുടെ ഹെല്‍പ്പ് സ്വീകരിക്കാതെ സ്വന്തമായി ചെയ്ത് കൊണ്ടുവരാം എന്ന ആത്മവിശ്വാസമാണ് എപ്പോഴും നസ്‌നിന്‍ പ്രകടിപ്പിക്കുക'' -ടീച്ചര്‍ ആരിഫ പറയുന്നു.

കോളേജില്‍ പഠിക്കാന്‍ എത്തിയതു മുതല്‍ ഇന്നുവരെ ക്ലാസ് ഉള്ള ദിവസങ്ങളില്‍ ഒരുദിവസം പോലും മുടങ്ങാത്ത, ഒരുദിവസം പോലും ലേറ്റ് ആയി വരാത്ത വിദ്യാര്‍ത്ഥി എന്ന റെക്കോഡും നസ്‌നിക്ക് സ്വന്തം. മെറിറ്റ് ലിസ്റ്റിലാണ് കുട്ടി കെ.എം.ഇ.എ. കോളേജില്‍ പ്രവേശനം നേടിയത്. നസ്‌നിന്റെ ശാരീരിക വിഷമതകള്‍ കണക്കിലെടുത്ത് മാനേജ്‌മെന്റ് താഴത്തെ നിലയില്‍തന്നെ ക്ലാസ്സുകള്‍ ക്രമീകരിച്ചു. ലാബ് സൗകര്യങ്ങളും ക്ലാസ്സില്‍ത്തന്നെ ഏര്‍പ്പാടാക്കി.

വാഴക്കാലയില്‍ ബിസിനസ് നടത്തുന്ന നസീറിന്റെ മകളാണ് നസ്‌നിന്‍. തമ്മനത്താണ് തറവാട്ടുവീട് എങ്കിലും മകളുടെ പഠനസൗകര്യം കണക്കിലെടുത്ത് പിന്നീട് ഇവര്‍ കോളേജിന് സമീപത്തേക്ക് താമസം മാറ്റുകയായിരുന്നു.

ദിവസവും രാവിലെ ഉമ്മ നസീമയാണ് നസ്‌നിയെ കോളേജില്‍ എത്തിക്കുക. 'വാക്കറി'ന്റെ സഹായത്തോടെയാണ് കുട്ടി ക്ലാസ് വരെ നടന്നുകയറുന്നത്. പിന്നീട്, വൈകിട്ട് 4.15ന് ക്ലാസ് വിടുംവരെ എങ്ങോട്ടും പോവാതെ മുന്‍ബെഞ്ചില്‍ത്തന്നെ. എന്തുചോദിച്ചാലും മറുപടിയായി ആദ്യമൊരു ചിരിയുണ്ടാവും.

2012 സെപ്റ്റംബർ 10, തിങ്കളാഴ്‌ച

ലാപ്‌ടോപ്പിന്റെ 'ഉപജ്ഞേതാവ്' ബില്‍ മോഗ്രിഡ്ജ് അന്തരിച്ചു

ആദ്യ ലാപ്‌ടോപ്പ് രൂപകല്‍പ്പന ചെയ്ത പ്രമുഖ ബ്രിട്ടീഷ് ഇന്‍ഡസ്ട്രിയല്‍ ഡിസൈനര്‍ ബില്‍ മോഗ്രിഡ്ജ് (69) അന്തരിച്ചു. 1979 ല്‍ മോഗ്രിഡ്ജ് രൂപകല്‍പ്പന ചെയ്ത 'ഗ്രിഡ് കോംപസ്സ്' (GRiD Compass) ആണ് ലാപ്‌ടോപ്പ് യുഗത്തിന് തുടക്കം കുറിച്ചത്.

അര്‍ബുദബാധിതനായിരുന്ന മോഗ്രിഡ്ജ്, സപ്തംബര്‍ എട്ടിന് സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഒരു പരിചരണകേന്ദ്രത്തില്‍ വെച്ചാണ് വിടവാങ്ങിയത്.

കീബോര്‍ഡിന് മേല്‍ സ്‌ക്രീന്‍ മടക്കിവെയ്ക്കാവുന്ന വിധത്തിലുള്ള ലാപ്‌ടോപ്പുകളുടെ 'ക്ലാംഷെല്‍' ഡിസൈന്‍ ആവിഷ്‌ക്കരിക്കുകയാണ് മോഗ്രിഡ്ജ് ചെയ്തത്. ആ ഡിസൈന്‍ ഉപയോഗിച്ച് നിര്‍മിച്ച ആദ്യ ലാപ്‌ടോപ്പ് ആണ് ഗ്രിഡ് കോംപസ്.

സിലിക്കണ്‍ വാലിയിലെ ഗ്രിഡ് സിസ്റ്റംസ് കോര്‍പ്പറേഷനുവേണ്ടി രൂപകല്‍പ്പന ചെയ്ത ഗ്രിഡ് കോംപസ് ആദ്യം ഉപയോഗിച്ചത് അമേരിക്കന്‍ സൈന്യമാണ്. ഡിസ്‌കവറി ബഹിരാകാശ പേടകത്തിലും അത് ഘടിപ്പിച്ചു.
ഗ്രിഡ് കോംപസ് കമ്പ്യൂട്ടറുകള്‍ 1982 ല്‍ ആദ്യമായി വിപണിയിലെത്തി. 8150 ഡോളര്‍ (ഏതാണ്ട് നാലരലക്ഷം രൂപ) ആയിരുന്നു വില. ആപ്പിളിന്റെ ഐതിഹാസിക ഡെസ്‌ക് ടോപ്പ് കമ്പ്യൂട്ടറായ 'മകിന്റോഷ്' പുറത്തുവന്നതിനും രണ്ടുവര്‍ഷം മുമ്പായിരുന്നു അത്.

ആറിഞ്ച് വലിപ്പത്തില്‍, കറുപ്പില്‍ മഞ്ഞ നിറത്തിലുള്ള ഡിസ്‌പ്ലെയും, കീബോര്‍ഡും ഉള്ളതായിരുന്നു ഗ്രിഡ് കോംപസ്. ബ്രീഫ്‌കേസില്‍ ഒറ്റ യൂണിറ്റായി മടക്കിവെയ്ക്കാന്‍ പറ്റുന്നതായിരുന്നു ആ കമ്പ്യൂട്ടര്‍.
ലാപ്‌ടോപ്പുകള്‍ ഇന്നും പിന്തുടരുന്നത് മോഗ്രിഡ്ജ് ആവിഷ്‌ക്കരിച്ച 'ക്ലാംഷെല്‍' ഡിസൈന്‍ തന്നെയാണ്. 2008 ല്‍ ആദ്യമായി വില്‍പ്പനയില്‍ ഡെസ്‌ക് ടോപ്പ് കമ്പ്യൂട്ടറുകളെ ലാപ്‌ടോപ്പുകള്‍ പിന്തള്ളി. 

1943 ജൂണ്‍ 25 ന് ലണ്ടനിലാണ് വില്ല്യം ഗ്രാന്റ് മോഗ്രിഡ്ജ് ജനിച്ചത്. 1965 ല്‍ ലണ്ടനിലെ 'സെന്‍ട്രല്‍ സെയ്ന്റ് മാര്‍ട്ടിന്‍സ് കോളേജ് ഓഫ് ആര്‍ട് ആന്‍ഡ് ഡിസൈനി'ല്‍ നിന്ന് ആര്‍ട് ആന്‍ഡ് ഡിസൈനില്‍ ഡിപ്ലോമ നേടിയ മോഗ്രിഡ്ജ്, 1969 ല്‍ 'മോഗ്രിഡ്ജ് അസോസിയേറ്റ്‌സ്' എന്ന സ്ഥാപനം ഇംഗ്ലണ്ടില്‍ തുടങ്ങി. അമേരിക്കയില്‍ കാലിഫോര്‍ണിയയിലെ പാലോ ഓള്‍ട്ടോയില്‍ 1979 ല്‍ ആ സ്ഥാപനത്തിന്റെ ഓഫീസ് തുടങ്ങി.


ആപ്പിള്‍, മൈക്രോസോഫ്റ്റ് തുടങ്ങി പില്‍ക്കാലത്ത് ഐടി രംഗത്ത് ഭീമന്‍മാരായി മാറിയ പല കമ്പനികള്‍ക്കുവേണ്ടിയും തുടക്കത്തില്‍ മോഗ്രിഡ്ജ് പ്രവര്‍ത്തിച്ചിരുന്നു. മറ്റ് രണ്ടു കമ്പനികളുമായി കൂട്ടുചേര്‍ന്ന് 1991 ല്‍ 'ഐഡിയോ' (IDEO) എന്ന ഡിസൈന്‍ കമ്പനിക്ക് അദ്ദേഹം രൂപംനല്‍കി.

ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ രംഗത്ത് പതിറ്റാണ്ടുകളോളം നേതൃസ്ഥാനം വഹിച്ചിരുന്ന മോഗ്രിഡ്ജ്, ന്യൂയോര്‍ക്കില്‍ സ്മിത്ത്‌സോണിയന്‍ ഇന്‍സ്റ്റിട്ട്യൂഷനിലെ 'കൂപ്പര്‍-ഹെവിറ്റ്, നാഷണല്‍ ഡിസൈന്‍ മ്യൂസിയ'ത്തിന്റെ ഡയറക്ടറായി 2010 ല്‍ ചുമതലയേറ്റു.

മനുഷ്യര്‍ കമ്പ്യൂട്ടറുകളുമായി ഇടപഴകുന്നതിന്റെ രീതികള്‍ മനസിലാക്കാന്‍ ശ്രമിക്കുന്ന 'ഇന്ററാക്ഷന്‍ ഡിസൈന്‍' പഠനമേഖല സൃഷ്ടിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് ജീവിതത്തിന്റെ അവസാന വര്‍ഷങ്ങളില്‍ മോഗ്രിഡ്ജ് ശ്രമിച്ചത്. രണ്ടു ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചു -'ഡിസൈനിങ് ഇന്ററാക്ഷന്‍സ്' (2006), 'ഡിസൈനിങ് മീഡിയ' (2010) എന്നിവ.

2012 സെപ്റ്റംബർ 9, ഞായറാഴ്‌ച

നല്ല അയല്‍ക്കാര്‍ ഉണ്ടാകുന്നത്


അന്താരാഷ്ട്രതലത്തില്‍ സുപ്രധാനമായ ഒരു സംഭവവികാസമാണ് ഇന്ത്യയും ചൈനയും തമ്മില്‍ സൈനിക സഹകരണബന്ധം ശക്തിപ്പെടുത്താനുള്ള തീരുമാനം.

മുടങ്ങിപ്പോയ സംയുക്ത സൈനികാഭ്യാസങ്ങള്‍ പുനഃരാരംഭിക്കാനും സൈനിക ഓഫീസര്‍മാരുടെ പരസ്പര സന്ദര്‍ശനം  തുടങ്ങാനും പോവുകയാണ്. എട്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ് പ്രതിരോധമന്ത്രിയുമായി നടത്തിയ ചര്‍ച്ചകളുടെ ഫലമാണിത്. അടുത്തവര്‍ഷം ഇന്ത്യന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണി ചൈനയിലേക്ക് പോകും. 2012 സൗഹൃദത്തിനും സഹകരണത്തിനും നീക്കിവെച്ച വര്‍ഷമാണ്. ഇന്ത്യയും ചൈനയും തമ്മില്‍ സൈനികബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതോടെ ഈ സൗഹൃദം കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നാണ് പ്രതീക്ഷ. കാരണം ലോകത്തില്‍ ഏറ്റവും വലിയ രണ്ട് സൈന്യങ്ങളാണ് ഇന്ത്യയുടെയും ചൈനയുടെയും.
 
ലോകസമാധാനം ഉറപ്പുവരുത്തുന്നതില്‍ രണ്ട് രാജ്യങ്ങളുടെയും സഹകരണം സഹായകരമായിത്തീരും എന്നകാര്യത്തില്‍ സംശയമില്ല. ഏഷ്യാ-പസഫിക് മേഖലയില്‍ സുസ്ഥിരത ഉറപ്പാക്കാനും അത് സഹായിക്കും. ഇരുരാജ്യങ്ങളും ചേര്‍ന്ന് നാവികസേനാ തലത്തില്‍ നടത്തുന്ന സംയുക്തനീക്കങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന കടല്‍ക്കൊള്ളക്കാരുടെ ഭീഷണി ചെറുക്കാന്‍ ഉപകരിക്കും. സിറിയയിലെ ആഭ്യന്തരയുദ്ധം കരുവാക്കി പശ്ചിമേഷ്യയില്‍ സൈനികസാന്നിധ്യമുറപ്പിക്കാന്‍ അമേരിക്ക നടത്തുന്ന നീക്കങ്ങള്‍ ശ്രദ്ധേയമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയും ചൈനയും ഒരുമിക്കുന്നത് ലോകം വര്‍ധിച്ച പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്. ഇന്ത്യാ-ചൈനാ ബന്ധം വഷളാക്കുന്നതില്‍ അമേരിക്ക അവരുടേതായ പങ്ക് വഹിക്കാതിരിക്കില്ല. ഇന്ത്യയെ അമേരിക്കയുടെ തന്ത്രപ്രധാന സഖ്യശക്തിയാക്കി മാറ്റാനുള്ള ശ്രമംതന്നെ ഇന്ത്യാ-ചൈനാ ബന്ധത്തില്‍ വിള്ളല്‍ വീഴത്തുകയെന്ന ലക്ഷ്യത്തോടെയാണ്.
 
ഏഷ്യാ-പസഫിക് മേഖലയില്‍ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഇന്ത്യയെ എങ്ങനെ ഉപയോഗിക്കാമെന്നത് അമേരിക്കയുടെ പ്രധാന ഗവേഷണ വിഷയമാണ്. എന്നാല്‍ ഇന്ത്യയുടെ പൊതുതാല്‍പര്യങ്ങള്‍ സാമ്രാജ്യത്വ താല്‍പര്യങ്ങളുമായി ഇണങ്ങിപ്പോകുന്നതല്ല. ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വിസ്മരിക്കാവതല്ല. അയല്‍രാജ്യമെന്ന നിലയില്‍ ചൈനയുമായുള്ള സൗഹൃദത്തിനും സഹകരണത്തിനും എന്നും ഇന്ത്യ വലിയ പ്രാധാന്യം കല്‍പ്പിച്ചിട്ടുണ്ട്. 
അതിര്‍ത്തിത്തര്‍ക്കത്തിന്റെയും ഒരിക്കല്‍ നടന്ന യുദ്ധത്തിന്റെയും പേരില്‍ രണ്ടര ദശാബ്ദത്തോളം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശിഥിലമായി എന്നത് വസ്തുതയാണ്. ചൈനയുടെ ഭരണനേതൃത്വത്തില്‍ ഉണ്ടായ മാറ്റം ഉഭയകക്ഷി ബന്ധങ്ങളില്‍ ആശാവഹമായ വ്യതിയാനമുണ്ടാക്കി. പഴയ സൗഹൃദത്തിന്റെ നാളുകളിലേക്ക് പടിപടിയായെങ്കിലും തിരിച്ചുപോവുകയാണ് ഇരുരാജ്യങ്ങളും.
 
ഭിന്നതയുള്ള കാര്യങ്ങളെ മാറ്റിനിര്‍ത്തി യോജിക്കാവുന്ന പുതിയ മേഖലകളും സാധ്യതകളും ആരായുകയാണ്. ശീതയുദ്ധകാലം കഴിഞ്ഞതോടെ പുതിയൊരു ലോകക്രമം പടുത്തുയര്‍ത്താനുള്ള പരിശ്രമത്തിന് നേതൃത്വം നല്‍കേണ്ടത് ലോകജനസംഖ്യയില്‍ ആറിലൊന്ന് ഉള്‍ക്കൊള്ളുന്ന ഇന്ത്യയും ചൈനയുമാണ്. അഞ്ച് ഭൂഖണ്ഡങ്ങളിലായി ശക്തിപ്പെട്ടുവരുന്ന 'ബ്രിക്‌സ്' രാഷ്ട്രങ്ങളുടെ കൂട്ടായ്മ ഇക്കാര്യത്തില്‍ നിര്‍ണായകമായ പങ്കുവഹിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ പൊതുതാല്‍പര്യങ്ങള്‍ക്കായി സഹകരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഇന്ത്യയും ചൈനയും ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകതന്നെ വേണം. 

സൈനികമേഖലയില്‍ പുനരാരംഭിച്ചിട്ടുള്ള സഹകരണബന്ധം വിപുലപ്പെടുത്താനും ഇതരമേഖലകളിലേക്ക് വ്യാപിപ്പിക്കാനും കഴിയുമെങ്കില്‍ ലോകത്തെ ഏറ്റവും വലിയ ശാക്തികമേഖലയായി ദക്ഷിണേഷ്യ മാറാതിരിക്കില്ല. പാകിസ്ഥാന്റെ നയസമീപനങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന പ്രധാനരാജ്യമാണ് ചൈന. പുതിയ സൗഹൃദവലയത്തില്‍ പാകിസ്ഥാന്‍ കൂടി വരാനുള്ള സാധ്യത വിരളമാണ്. എന്നാല്‍ ഇന്ത്യാ-പാക് സൗഹൃദത്തിന് പുതിയ വാതിലുകള്‍ തുറക്കാന്‍ ഇന്ത്യ എപ്പോഴും സന്നദ്ധമാണ്.

2012 സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

ഐ എസ് ആര്‍ ഓ ചാരക്കേസ്: എഴുതി പിടിപ്പിച്ചവര്‍ ഇന്നും തലയുയര്‍ത്തി നടക്കുന്നു

അധാര്‍മികവും നിരുത്തരവാദപരവും മനുഷ്യാവകാശങ്ങളുടെ ലംഘനവും ആയ ഒരു മാധ്യമാപ്രവര്ത്തനതിനു ചൂണ്ടിക്കാണിക്കാവുന്ന ഉദാഹരണമാണ് ഐ എസ് ആര്‍ ഓ ചാരക്കേസ്. ഒരു പൌരന്റെ സകല വിധ അവകാശങ്ങളുടെയും ഒരു സ്ത്രീ എന്ന പരിഗണന പ്രാഥമിക പരിഗണന പോലും നല്‍കാതെയും നടത്തിയ ഒരു രാഷ്ട്രീയ മാധ്യമ പോലീസ് ഗൂഡ സംഘത്തിന്റെ വേട്ടയാടല്‍ മൂലം രാജ്യത്തിനു നഷ്ടപ്പെട്ടത് ക്രയോജനിക് സാങ്കേതിക വിദ്യ മാത്രമല്ല, ഒന്നാന്തരം ഒരു ശാസ്ത്രന്ജന്റെ സേവനം കൂടിയാണ്. നമ്പി നാരായണന് പതിനൊന്നു വര്‍ഷത്തിനു ശേഷം പത്ത് ലക്ഷം രൂപ നല്കിയാലോന്നും ഈ പാപക്കറ തീരുന്നതല്ല.

ഒരു കുറ്റവാളിക്കോ കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തിക്കോ യാതൊരു മനുഷ്യാവകാശവും ബാധകം അല്ല എന്ന നിലയില്‍ ആണ് പൊതു സമൂഹവും പോലീസും മാധ്യമ രംഗവും പെരുമാറിയത്. ബ്രിട്ടീഷുകാര്‍ പോയി ദശകങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും അവരുടെ പല നിയമങ്ങളും അതുപോലെ നടപ്പാക്കാന്‍ ശ്രമിക്കുന്നു.

ഇതില്‍ നിന്നും പഠിക്കേണ്ട ഒരു പാഠം കൂടി ഉണ്ട്, ഒരു ശാസ്ത്ര വിഷയം ഉള്‍പ്പെട്ട ഒരു ആരോപണം അന്വേഷിക്കുമ്പോള്‍ അവയെപ്പറ്റി സാമാന്യജ്ഞാനം ഉള്ള പോലീസുകാരോ മാധ്യമപ്രവര്‍ത്തകരോ വേണം അത് അന്വേഷിക്കാന്‍. ക്രയോജനിക്ക്‌ സാങ്കേതിക വിദ്യ ഫ്ലോപ്പി ഡിസ്കില്‍ പകര്‍ത്തി പുറത്ത് കടത്തി എന്നൊക്കെ എഴുതി പിടിപ്പിച്ചവര്‍ ഇവിടെ ഇന്നും ശോഭയോടെ തലയുയര്‍ത്തി നടക്കുന്നുണ്ട്. മറിയം റഷീദയുടെ സ്വകാര്യ ജിവിതം " അവളുടെ രാവുകള്‍ " തിരക്കഥ എഴുതുന്നതുപോലെ എഴുതിയ മാന്യന്മാരും ഇപ്പോഴും പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി കഥകള്‍ എഴുതിക്കൊണ്ടേയിരിക്കുന്നു .  

Wake up, Obama, talk to the public



Michelle Obama's speech at the Democratic National Convention was one of the best I have ever heard. It was simple, straightforward and from the heart; it gave us insight to President Barack Obama the husband, father and humanitarian.

Yet, as of late, I have developed an uneasy feeling about our President, and a microcosm of this uneasiness boils down to his apathetic approach to open press conferences.

I believe Tom Friedman of The New York Times was alluding to this on "Meet the Press" Sept. 2 when he said the following in an exchange with the moderator, David Gregory:
GREGORY: "... somehow President Obama failed to achieve change because he simply failed and it wasn't Republicans who stood in the way."

FRIEDMAN: "... and that has been one of the absolute mysteries to me of this administration — a man who's incredibly articulate, who is a great campaigner, who I think had big ideas, that he was trying to get through ..." "and the President never goes to the American people..."

No one since John F. Kennedy handles himself better in front of a camera than President Obama. And nothing reaches the people more effectively than to answer questions directly for the whole country to see and hear.

If President Obama wanted to restore public confidence in his administration, the simplest, most direct method would have been to hold more town meetings and press conferences, like he did early in his administration.

Every major shift or change in policy made by the President that is not followed with an opportunity for the press and/or the general public to question gives birth to myriad unanswered questions. When we have to guess about motives for those decisions, the tendency is to assume the worst.

It makes me wonder what is behind that "Wizard of Oz" curtain of secrecy between the President and the American people. A situation that, I believe, is by design, not just happenstance.

Whatever the reason, is our young lion down and out? Let us hope not, when considering the alternative.


2012 സെപ്റ്റംബർ 6, വ്യാഴാഴ്‌ച

PROBLEM OF SOLID WASTE MANAGEMENT IN KERALA



Disposal of solid waste is a major problem in Kerala  About 20-40 % of the waste generated remains uncollected on the Streets and neighborhoods. Wastes are often dumped on open land areas and dumping of wastes causes in sanitary conditions, obnoxious odors and serves as a breeding ground for many diseases. Kerala is facing difficulty in collection, treatment and disposal of ever-increasing quantity of both solid and liquid wastes. No doubt these wastes also affect public health, overall local and environment.

The “Waste to Energy” program is not only pollution free but ecofriendly and yields benefits such as clean environment, better sanitation and hygiene and convenient utilization of wastes, effecting savings in fuel cost etc. Due to lack of awareness, garbage bundled in plastic carry bags are thrown in to road side drains water bodies and in to the open yards, creating unhygienic situation. It causes blockage of flow in to drains and water bodies and serve as a breeding ground for mosquitoes. Reckless use of plastic carry bags is creating undue pressure on the environment. In Kerala most of the urban local bodies are having partial or adequate facilities for collection and conveyance of MSW.

E-waste disposal is another serious problem. E-waste are considered dangerous as certain components of some electronic products contain materials that are hazardous, depending on their condition and density. The hazardous content of these materials pose a threat to human health and environment. The technology contains hazardous materials like Lead, Mercury, Cadmium and Arsenic which pose great threats to the human kind. Even, small quantities of lead can cause brain damage in babies and other diseases related to the nervous system, kidneys and blood system.

It is learned that much of the electronics turned over for recycling in the USA ends up In Asia where they are either disposed off or recycled with little or no regard for the environment or workers health and safety. The major reasons of such exports are cheap labor, lack of environmental and occupational standards in Asia and in this way the toxic effluents of the developed nations would flood towards the world’s poorest nations. It is estimated that 75 % of electronic items are stored due to uncertainty of how to manage it. These electronic junks lie unattended in store houses, offices etc. Later on , they get easily mixed with house hold wastes which are finally disposed off as land fill. Hence, become even more imperative to manage this waste properly and scientifically.

SUGGESTIONS
1. The Govt. should set up regulatory agencies in each district , which are vested with the responsibilities of coordinating and consolidating the regulatory functions of various authorities regarding hazardous substances.
2. The Govt. is responsible for providing adequate system of laws, controls and administrative procedure for hazardous waste management.
3. Existing laws regarding disposal of E-waste should be revamped.
4. Research and development activities must be encouraged standards of hazardous waste management , environment monitoring should also be taken care of.
5. Proper support should be given to the NGOs and other organizations to involve actively in solving the nations E-waste problems.
6. The Govt. must impose strict regulations and penalties against law flouters and those outsiders who dump waste in the country.

Fracking will be costly in the end

It is a popular argument for proponents of natural gas companies to proclaim that hydraulic fracturing will bring thousands of jobs. I am hopeful that my fellow New Yorkers see through this propaganda.

I am not denying that fracking will create jobs. But at what cost? The answer is the possible contamination of drinking water, destruction of natural habitats and ecosystems, and increase in carbon dioxide emissions from the transportation of the gas. For those of you who don't care about those things, a decrease in property values is another possible outcome of this lovely procedure.

Governor Andrew Cuomo and state agencies like the Department of Environmental Conservation are not serving the people. How long are we going to idly sit by and let multi billion dollar corporations run our lives?