Thursday, August 18, 2016

വര്‍ഗീയത വളര്‍ത്തുന്നത് മാധ്യമങ്ങളോ ?

വഴിയേ പോകുന്നവരുടെ ഉടുമുണ്ട് പൊക്കിക്കാണിച്ച് മറ്റുള്ളവരെക്കൊണ്ട് പരിഹസിപ്പിക്കുന്നവരെ എന്തിനോടുപമിക്കാം എന്നറിയില്ല. എന്നാല്‍, അമേരിക്കയിലും അത്തരക്കാര്‍ ഉണ്ടെന്നതിന് തെളിവാണ് ഈ വാര്‍ത്ത.

വര്‍ഗീയതയെ വളര്‍ത്തുന്നത് മാധ്യമങ്ങളാണെന്ന് പൊതുവെ ഒരു ധാരണയുണ്ട്. എന്നാല്‍, എല്ലാ മാധ്യമങ്ങളും അങ്ങനെയല്ല.

ഹൂസ്റ്റണില്‍ അരങ്ങേറുന്ന നായര്‍ സംഗമത്തില്‍ മുഖ്യാതിഥിയായി നടനും എം.പി.യുമായ സുരേഷ് ഗോപി പങ്കെടുക്കുന്നു എന്ന വാര്‍ത്തയ്ക്ക് അമേരിക്കയിലെ ഒരു ഓണ്‍‌ലൈന്‍ മാധ്യമത്തില്‍ വന്ന ചില കമന്റുകളാണ് ചുവടെ. ഈ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് അയച്ചുകൊടുത്തത് ഞാനാണ്. എന്റെ ഒരു ചിരകാല സുഹൃത്താണ് ഈ വാര്‍ത്ത എനിക്കയച്ചുതന്നത്. അല്പസ്വല്പം എഡിറ്റിംഗ് വേണമെന്നതിനാല്‍ എന്നെയാണ് വാര്‍ത്തകള്‍ ഏല്പിക്കുന്നത്. അത് വേണ്ടവിധം എഡിറ്റ് ചെയ്ത് അമേരിക്ക, യൂറോപ്പ്, ബ്രിട്ടന്‍, കേരളം എന്നിവിടങ്ങളിലുള്ള മാധ്യമങ്ങള്‍ക്ക് ഞാന്‍ അയച്ചുകൊടുക്കും. ഈ വാര്‍ത്തയും അങ്ങനെ അയച്ചതാണ്. എന്നാല്‍, മറ്റൊരു മാധ്യമങ്ങളിലും കമന്റുകള്‍ ആരും എഴുതാറില്ല, അതും നികൃഷ്ടഭാഷയില്‍.

ഇവിടെ വാര്‍ത്തയല്ല പ്രാധാന്യം...കമന്റുകളാണ്. ആ കമന്റുകള്‍ വായിച്ചപ്പോള്‍ അവരില്‍ ചിലര്‍ 'പിതൃശൂന്യരാണോ' എന്നെനിക്കു തോന്നിയതില്‍ എന്നെ കുറ്റം പറയാന്‍ പറ്റില്ല. കാരണം, അവരുടെ യഥാര്‍ത്ഥ പേരല്ല കൊടുത്തിരിക്കുന്നത്. ഇങ്ങനെയുള്ളവരും പോന്നു അമേരിക്കയിലേക്ക്, മാനം മര്യാദക്ക് ജീവിക്കുന്നവരുടെ പേരു ചീത്തയാക്കാന്‍.

വാര്‍ത്ത
നായര്‍ സംഗമത്തില്‍ സുരേഷ് ഗോപി മുഖ്യാതിഥി                  12-Jul-2016

ഹ്യൂസ്റ്റണ്‍: ഓഗസ്റ്റ് 12, 13, 14 തീയതികളില്‍ ഹ്യൂസ്റ്റണിലെ ശ്രീവിദ്യാധിരാജ നഗറില്‍ (ക്രൗണ്‍ പ്ലാസ, 8686 കിര്‍ബി െ്രെഡവ്, ഹ്യൂസ്റ്റണ്‍) അരങ്ങേറുന്ന 'നായര്‍ സംഗമം 2016'ന് ശുഭാരംഭം കുറിക്കാന്‍ പ്രശസ്ത നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി എത്തുന്നുവെന്ന് എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ജി.കെ.പിള്ള അറിയിച്ചു.

നായര്‍ സംഗമം 2016 ഉദ്ഘാടനം ചെയ്യാന്‍ സുരേഷ് ഗോപി എത്തുമെന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ജനറല്‍ സെക്രട്ടറി സുനില്‍ നായര്‍ പറഞ്ഞു. നമ്മുടെ സംഘടനയുടെ അഭ്യുദയകാംക്ഷിയായതുകൊണ്ടാണ് ഈ തിരക്കിനിടയിലും അദ്ദേഹം ഈ പരിപാടിയില്‍ സംബന്ധിക്കാമെന്ന് സമ്മതിച്ചത് എന്നും സുനില്‍ നായര്‍ പറഞ്ഞു.

കഴിഞ്ഞ നായര്‍ സംഗമത്തിലും സുരേഷ് ഗോപി ആദ്യാവസാനം വളരെ സജീവമായി പങ്കെടുത്ത കാര്യം ട്രഷറര്‍ ശ്രീമതി പൊന്നു പിള്ള അനുസ്മരിച്ചു.

അമേരിക്കയിലും കാനഡയിലുമുള്ള നായര്‍ കുടുംബങ്ങളെ പരിചയപ്പെടാനും തമ്മില്‍ കാണുന്നതിനും ഈ സംഗമത്തില്‍ പങ്കെടുക്കണമെന്ന് കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ഡോ. മോഹന്‍ കുമാര്‍ എല്ലാ നായര്‍ സാമുദായാംഗങ്ങളോടും അഭ്യര്‍ത്ഥിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍


കമന്റുകള്‍ 
വിദ്യാധരൻ 2016-07-13 10:13:30

അഭ്യസ്‌തവിദ്യരെന്നഭിമാനിക്കുമ്പോഴും അഭ്യാസത്തിലൊട്ടും പുറകിലല്ല നാം. നായരും ക്രിസ്ത്യനും യവനനും പിന്നെ നായക്കൾ ലജ്ജിക്കും മറ്റു മതസ്ഥരും നാടിന്റെ ഐക്യത്തെ ഇല്ലായ്മ ചെയ്യുന്നു -
നാടകമിതു  തുടരുന്നു തുടർക്കഥപോലെ

മതമേതായാലും ജാതിഒന്നായാൽ -
മതിയെന്നു പറഞ്ഞോരാ   ഗുരുദേവൻ,
ഓർമ്മയായിട്ട് വര്ഷമേറെ ആയെങ്കിലും
ഓർമ്മയാകാതെ നിൽക്കുന്നവൻ ചൊന്ന സത്യം
ജാതിമത ചിന്തകൾക്കപ്പുറം പോവാതെ
യാതൊന്നിനും വളർച്ചയില്ലന്നോർക്കണം നാം.

രാമചന്ദ്രൻ      2016-07-13 14:55:35
ഒരു സിനിമാ നടനും ജനപ്രതിനിധിയുമായ സുരേഷ്ഗോപിയെ നായന്മാരുടെ സംഗമത്തിന് വിളിച്ചു പൊക്കി കാണിയ്ക്കണ്ട ആവശ്യകഥ എന്താണ് എന്നു മനസിലാകുന്നില്ല.  വിദ്യാധരൻ പറഞ്ഞതുപോലെ അഭ്യസ്തവിദ്യരായ മലയാളികൾ,  വർഗ്ഗീയത ഏതു നേരവും ഭാരതാംബയുടെ രക്തധമനിയിൽ കുത്തി കയറ്റാൻ ശ്രമിക്കുന്ന വടക്കന്മാരുടെ ഒപ്പം താഴണ്ടായിരുന്നു.  അമേരിക്കയിൽ എന്ത് നായര് എന്ത് ക്രിസ്ത്യാനി എന്തു മഹമ്മദീയൻ, എന്തു കറുമ്പൻ എന്തു വെളുമ്പൻ. ഇവിടെ പേരിട്ടിരിക്കുന്നവന്മാരെ കുറിച്ചു ഇപ്പോൾ അവജ്ഞ തോന്നുന്നു. കഷ്ടം തന്നെ

"ഈ നാം നിരീക്ഷിപ്പതിലൊന്നുപോലും
യഥാർത്ഥമല്ലൊതൊക്കെ ഇന്ദ്രജാലം
ഹേ! മർത്ത്യ, നീയിന്നവ നോക്കിനിന്ന്
മദിപ്പതല്ലല്ലീ മഹാജളത്വം "  (ചങ്ങമ്പുഴ )

വിദ്യാധരൻ    2016-07-14 06:37:42
കണ്ടെടുക്കപ്പെട്ട രേഖകളിൽ ലഭ്യമായതനുസരിച്ച് നായന്മാരെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയവരിൽ ഒരാൾ ഡ്വാർട്ട് ബാർബോസാ എന്ന പോർച്ചുഗീസ്സുകാരനാണു്. ഒരാൾക്കു് നായർ സ്ഥാനം കൽപ്പിച്ചുകൊടുത്തിരുന്ന വിധം തന്റെ "കിഴക്കെ ആഫ്രിക്കാ രാജ്യവും മലയാളവും" എന്ന പുസ്തകത്തിൽ അദ്ദേഹം വിവരിക്കുന്നത് താഴെ പറയുന്ന രീതിയിലാണ്.

“മലയാളത്തിലെ നായന്മാർ ജന്മനാ തന്നെ പ്രാഭവമുള്ളവരാകുന്നു. രാജാവോ പ്രഭുവോ വാൾ കൊടുത്തു "നായർ" എന്നു മൂന്നു വട്ടം വിളിക്കുന്നു. അങ്ങനെ വിളിക്കുന്നതുവരെ അവർക്കു വാളും നായർ എന്ന പേരും ധരിച്ചു നടപ്പാൻ പാടില്ല...."

ഇവിടെ ഇപ്പോൾ രാജാവും പ്രഭുവും പോയി വാളിന്റെ വായ്ത്തലയും പോയി നായർ എന്നു മൂന്നു വട്ടം വിളിക്കാൻ ആളും ഇല്ലാതായി --- അപ്പോൾ പിന്നെ നായർ സംഗമം എന്നു പറയുന്നതിൽ എന്ത് അർത്ഥം ? എന്റ ഉപ്പാപ്പക്ക് ഒരു ആന ഉണ്ടായിരുന്നു' എന്നു പറഞ്ഞോണ്ട് നടക്കാം.  അത്ര മാത്രം .

Observer 2016-07-14 08:20:01

നായര് പിടിച്ചൊരു പുലിവാല്
പുലിവാല് പിടിച്ചൊരു നായരച്ചൻ
നായരേം നരിയേം ഒന്നിച്ചു കെട്ടും
നാവു വളർന്നൊരു വിദ്യാധരൻ

vayanakaaran  2016-07-14 09:38:39
ഇനി മുതൽ മാതാപിതാക്കൾക്ക് ഡോക്ടർ അല്ലെങ്കിൽ പത്മശ്രീ, പത്മഭൂഷൺ തുടങ്ങിയ വിശേഷങ്ങൾ  ഉണ്ടെങ്കിൽ മക്കളും അവരുടെ പേരിനു ശേഷം  അത് ചേർക്കണം.

Ramachandaran Nair          2016-07-14 10:17:39
If orthodox people can have an association as fokkana and invite their bishop all the time and Chair of BD is glued to the chair with gorilla glue and they keep electing same people in music chair  and give award to orthodox guys why not S.gopi.

Balan Pilla  2016-07-14 12:42:38

Christian brothers  സംഘടനകള്‍  എന്നും  മോങ്ങും , മോന്തും  പിന്നെ എളിക്കുന്ന  ഫോട്ടോയും. മോങ്ങാതെ  ഇരുന്ന  നായരുടെ  തലയില്‍  വിധ്യദരന്‍  ഒരു കുല  പുലബിയം. വിധ്യദര കണ്ടോളു  എഡിറ്റര്‍  സാറെ  കണ്ടോളും . നായരും പിള്ളയും  മേനോനും കുറുപ്പും  പിന്നെ പലതരം ......ഞങ്ങള്‍  ഒന്നാണ് . ഓണം  വിഷു  അങ്ങനെ പലതും  കൂട്ടം കൂടി  അടിപൊളിയായി  അടിക്കും ഞങ്ങള്‍ .
കുമ്മനം ഉണ്ടേ കൂടെ വരാന്‍ ,

ഗോപി  2016-07-14 13:05:16
ഈ പുല്ലുകളോട് പോം  പറ രാമചന്ദ്രൻ നായരെ. ഷിറ്റ് .   നമ്മക്ക് RSS നെ അമേരിക്കൻ മണ്ണിൽ മുളപ്പിക്കണം മോദിയുടെ കയ്യ്ക്ക് ബലം വർദ്ധിപ്പിക്കണം .അടുത്ത തവണ അദ്ദേഹം കോൺഗ്രസിനോട് സംസാരിക്കുമ്പോൾ നമ്മളുടെ ഒരാൾ അമേരിക്കൻ കോൺഗ്രസ്സിൽ എഴുനേറ്റു നിൽക്കാൻ ഉണ്ടടയിരിക്കണം.  ബിഷപ്പുമാരുടെ കാലു നക്കി നാലുനേരം മൃഷ്ടാന ഭോജനം അടിച്ചു കഴിയുന്ന തൊമ്മനും ചാണ്ടിയും ആന്തണിയും ഒന്നും നമ്മളെ ഒരു പുല്ലും ചെയ്യാൻ പോകുന്നില്ല . ഷിറ്റ്

ചന്ദ്രചൂടൻ  2016-07-14 13:35:46
വിദ്യാധരൻ എത്ര കിടന്നു കളിച്ചാലും നാരായണനേം, പല്പുവിനേം, ആശനേം ഈ മീറ്റിങ്ങിൽ കൂട്ടില്ല.

pappachi    2016-07-14 18:22:37
Anybody can do anything is USA. But any hindu/nair do anything why all these people had an itch in their ass.

കീലേരി ഗോപാലന്‍   2016-07-15 07:02:44

സരിത നായരെക്കൂടി ക്ഷണിക്കാമായിരുന്നു. 'എന്‍റെ സത്യാന്വേഷണ കഥകള്‍' തമിഴില്‍ എഴുതിക്കൊടുത്തുകൊണ്ട്  സാഹിത്യത്തിലും കൈവെച്ചിട്ടുള്ള  ഒരു മഹതിയല്ലെ.

No comments:

Post a Comment